റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്
സ്പോർട്സ് ഡെസ്ക്
മോസ്കോ: ലോക ഫുട്ബോളിന്റെ നെറുകയിൽ അടുത്ത നാല് വർഷം ഫ്രാൻസിന്റെ കൈവശം. മോസ്കോയിൽ നടന്ന ഫൈനലിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടത്. സെൽഫ് ഗോളുകളും പിഴവുകളും കണ്ട മത്സരത്തിൽ പൊരുതികളിച്ച ക്രൊയേഷ്യയെ കേളീമികവു കൊണ്ട് തോൽപ്പിച്ചാണ് ഫ്രഞ്ച് വിപ്ലവം പൂർത്തിയാക്കിയത്. ഫ്രാൻസിന്റെ രണ്ടാം ലോകക്കപ്പാണ് ഇത്. 98ൽ ബ്രസീലിനെ തോൽപ്പിച്ചാണ് ഫ്രാൻസ് ആദ്യത്തെ ലോകകിരീടം നേടിയത്.
അന്റോണിയോ ഗ്രീസ്മാൻ, പോൾ പോഗ്ബ, കൈലൻ എംപാബ് എന്നിവരുടെ ഗോളുകൾക്ക് പുറമെ മരിയോ മാൻസ്യൂക്കിച്ചിന്റെ സെൽഫ് ഗോളുമാണ് ഫ്രാൻസിന്റെ പട്ടിക പൂർത്തിയാക്കിയത്. ഇവാൻ പെരിസിച്ച് മരിയോ മാൻസ്യൂക്കിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോൾ നേടിയത്. ഈ ലോകകപ്പിൽ ഒരു പ്രതീക്ഷയും ഇല്ലാതെ വന്ന ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം തിളങ്ങുന്ന പ്രകടനമാണ് അവർ കാഴ്ച്ച വെച്ചത്. ലോകത്തിന്റെ ഹൃദയം കവർന്നാണ് അവർ റഷ്യയിൽ നിന്നും മടങ്ങുന്നത്. ഇനി നാല് വർഷത്തിന് ശേഷം ഖത്തറിലാണ് അടുത്ത ലോകകക്കപ്പ് മത്സരം നടക്കുക.
ഈ ലോകകപ്പിലെ ഏറ്റവും ആവേശ നിറഞ്ഞ മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നത്തെ ഫൈനൽ. പൊരുതി കളിക്കുന്ന ക്രൊയേഷ്യയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടാൻ പാടുപെടുന്ന ഫ്രഞ്ച് പടയെയാണ് കണ്ടത്. എന്നാൽ തുടക്കത്തിൽ പിറന്ന സെൽഫ് ഗോളിൽ ക്രോയേഷ്യൻ ആത്മവിശ്വാസം നഷ്ടമായി. എങ്കിലും പൊരുതിക്കളിച്ച ലൂക്കാ മാഡ്രിച്ചിനും കൂട്ടർക്കും ഭാഗ്യം തുണച്ചില്ല.
അന്റോണിയോ ഗ്രീസ്മാൻ പെനാൽറ്റി വലയിലെത്തിച്ച് രണ്ടാം ഗോളും നേടിയതോടെയാണ് ഫ്രഞ്ച് പട മുന്നിലെത്തിയത്.ഗ്രീസ്മാന്റെ കോർണർ കിക്ക് ക്രൊയേഷ്യയുടെ ഗോൾ സ്കോററായ പെരിസിച്ചിന്റെ കൈയിൽ തട്ടിയതിനെ തുടർന്നായിരുന്നു ഇത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഫ്രാൻസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്
19ാം മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ താരം മരിയോ മാൻസ്യൂക്കിച്ചിന്റെ തലയിൽ തട്ടി വലിയിലേക്ക് ഓൺ ഗോളായി പതിക്കുകയായിരുന്നു.കളിയുടെ ഗതിക്ക് വിരുദ്ധമായിട്ടാണ് ഫ്രാൻസിന്റെ ഗോൾ വീണത്. 29ാം മിനിറ്റിൽ ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോൾ നേടിയത്.മോഡ്രിച്ചിന്റെ ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. വെർസാൽക്കോ ബോക്സിനുള്ളിലേക്ക് ഹെഡ്ഡറിലൂടെ മറിച്ച് നൽകിയ പാസ് ഫ്രഞ്ച് ഡിഫൻഡർമാർക്കിടയിലൂടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ പെരിസിച്ച് വലയിലേക്ക് പായിച്ചപ്പോൾ ഗോളി ഹ്യൂഗോ ലോറിസിന് തൊടാൻ പോലുമായില്ല.
മത്സരത്തിന്റെ തുടക്കം മുതൽ ക്രൊയേഷ്യൻ മുന്നേറ്റമായിരുന്നു. നിരന്തരമുള്ള ഇരുവിങുകളിലൂടെയുമുള്ള ക്രൊയേഷ്യയുടെ ആക്രമണങ്ങളിൽ ഫ്രഞ്ച് ഗോൾമുഖം വിറ കൊള്ളുന്ന കാഴ്ചയാണ് മത്സരത്തിന്റെ സവിശേഷത.ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ആദ്യ ഗോൾ നേടിയ ശേഷം 1974ന് ശേഷം ഫൈനലിൽ പരാജയപ്പെട്ട ഏക ടീം ഫ്രാൻസാണ്. 2006ൽ ഇറ്റലിക്കെതിരെ മുന്നിലെത്തിയ ശേഷം ഷൂട്ടൗട്ടിൽ ഫ്രാൻസ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ തങ്ങളുടെ ആദ്യ ശ്രമം തന്നെ ഗോള്‍ നേടിയാണ് ഫ്രാൻസ് മുന്നിലെത്തിയത്.ലോകകപ്പ് ഫൈനലിൽ സെൽഫ് ഗോൾ വഴങ്ങിയ ആദ്യ താരമെന്ന നാണക്കേട് മാൻഡ്യുകിച്ചിന്റെ പേരിലായി.
47ാം മിനിറ്റിൽ ക്രൊയേഷ്യക്കു സമനില ഗോളിനുള്ള സുവർണാവസരം. എന്നാൽ ഗോൾകീപ്പർ ലോറിസിന്റെ വണ്ടർ സേവ് ഫ്രാൻസിനെ രക്ഷിച്ചു.ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിലെത്തിയ റെബിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ മുഴുനീളെ സ്ട്രെച്ച് ചെയ്ത് ഒരു കൈ കൊണ്ട് ലോറിസ് തട്ടിയകറ്റി .59ാം മിനിറ്റിൽ ഫ്രാൻസിന്റെ മൂന്നാം ഗോൾ. പോൾ പോഗ്ബയാണ് ഫ്രാൻസിനായി നിറയൊഴിച്ചത്.
കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ കിലിയൻ എംബാപ്പെയുടെ മിന്നൽ നീക്കമാണ് ഈ ഗോളിലേക്ക് വഴി തുറന്നത്്. വലതുവിങിലൂടെ ഓടിക്കയറി എംബാപ്പെ നൽകിയ പാസ് ഗ്രീസ്മാൻ പോഗ്ബയ്ക്ക് മറിച്ചു നൽകി. പോഗ്ബയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്ത് വീണ്ടും പോഗ്ബയ്ക്ക്. ബോക്സിന് തൊട്ടരികിൽ നിന്നും പോഗ്ബ തൊടുത്ത ഇടംകാൽ ഷോട്ട് വലയിൽ തുളഞ്ഞു കയറിയപ്പോൾ ഗോളി സുബാസിച്ച് നിസ്സഹായനായി നോക്കി നിൽക്കവെ മൂന്നാം ഗോൾ പിറക്കുകയായിരുന്നു.
ക്രൊയേഷ്യ ശ്വാസം വിടും മുൻപ് നാലാം ഗോളും വീണു.ക്രൊയേഷ്യൻ പ്രതിരോധത്തെ വെട്ടിച്ച് ഓടിക്കയറിയ ഹെർണാണ്ടസ് പന്ത് എംബാപ്പെയ്ക്ക് കൈമാറി. ബോക്സിന് തൊട്ടരികിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ നിന്ന എംബാപ്പെ തൊടുത്ത ഷോട്ട് വലയിൽ പതിച്ചപ്പോൾ സ്യുബാസിച്ച് കാഴ്ചക്കാരനായി നിന്നു.
കളിയുടെ ഫൈനൽ സ്കോർ ഇതായിരിക്കും എന്ന് തോന്നിയ നിമിഷത്തിൽ ക്രൊയേഷ്യക്ക് ഒരു ഗോൾ വീണു കിട്ടി.ഗോളി ലോറിസിന് സംഭവിച്ച പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ ലോറിസിന് പിഴച്ചപ്പോൾ മാൻഡ്യുകിച്ച് അനായാസം വലയിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു.
1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ആദ്യം. മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം.
ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീൽ), ഫ്രാൻസ് ബെക്കൻബോവർ (ജർമനി) എന്നിവർക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിനും സ്വന്തം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍