ഒരു ലക്ഷം കോടി മുടക്കിയാൽ അതിവേഗ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ എടുക്കുക ഏഴ് മണിക്കൂർ; 500 കോടിയിൽ രണ്ട് മണിക്കൂർ കൊണ്ട് പറക്കും ബോട്ടിൽ പറന്നെത്താം; കടന്നപ്പള്ളിയെ കണ്ണുരുട്ടി വിരട്ടി സ്വപ്ന പദ്ധതിയെ തകർക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ സജീവം; കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതു അധ്യായമാകാൻ എത്തുന്ന 'വിഗ് ക്രാഫ്റ്റിനെ' അട്ടിമറിക്കാൻ കമ്മീഷൻ മോഹികളായ രാഷ്ട്രീയക്കാരും
ആർ പീയൂഷ്
തിരുവനന്തപുരം: സീ പ്ലെയിനിന്ന സമാനമായതും എന്നാൽ സീപ്ലെയിൻ അല്ലാത്തതുമായി അതിവേഗ ബോട്ട് സംവിധാനമാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ യാത്രയ്ക്ക് കേരളത്തിന് യോജിച്ച ഗതാഗത രൂപം. അതിവേഗ റെയിൽവെ പാതയെ കുറിച്ചും ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചുമുള്ള ചർച്ചകൾക്കിടെ വിഗ് ക്രാഫ്റ്റിന്റെ സാധ്യതയും തേടുകയാണ് കേരള സർക്കാർ. അതിനിടെ റിയൽ എസ്റ്റേറ്റ് ലോബികൾ ഇത് അട്ടിമറിക്കാനും സജീവമായി രംഗത്തുണ്ട്. വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന പദ്ധതിയാണ് അതിവേഗ റെയിൽ പാതയും ബുള്ളറ്റ് ട്രെയിനും. അതിവേഗ ആഡംബര യാത്രയ്ക്ക് വിഗ് ക്രാഫ്റ്റാണ് നല്ലതെന്ന് പിണറായി സർക്കാർ തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തു. ഇത് മനസ്സിലാക്കിയാണ് മുളയിലേ ചർച്ചകൾ ഇല്ലാതാക്കാൻ ചില റിയൽ എസ്റ്റേറ്റ് ലോബികൾ രംഗത്ത് വരുന്നത്.
അതിവേഗ റെയിൽ പാതയ്ക്കും ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുമെല്ലാം സ്ഥലം എടുപ്പ് നിർബന്ധമാണ്. ഇതിൽ ചില റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ കടന്നു കൂടാറുണ്ട്. കേരളം മുഴുവൻ സ്റ്റേഷനുകൾ നിർമ്മിക്കാം. പാലം പണിയാം. ട്രാക്ക് ഒരുക്കാം. എന്നാൽ ഒരു പറക്കും ബോട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിഗ് ക്രാഫ്റ്റുകൾ എത്തിച്ചാൽ ഇതെല്ലാം അട്ടിമറിക്കപ്പെടും. കാസർകോട് തിരുവനന്തപുരം വരെ തീരമുള്ള കേരളത്തിന് വിനോദസഞ്ചാരം മുന്നിൽ കണ്ട് പരീക്ഷിക്കാൻ സാധിക്കാവുന്ന സംവിധാനമാണ് വിഗ്. 500 കോടി രൂപയുണ്ടെങ്കിൽ നടപ്പിലാക്കാവുന്ന ഈ വിഗ് സർവീസ് പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇതിനായി വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതി. തീരത്തെ അടിസ്ഥാന സൗകര്യം ഉപയോഗിച്ച് നടപ്പാക്കാം. അതിവേഗ റെയിൽപാതയ്ക്കും ബുള്ളറ്റ് ട്രെയിനുമെല്ലാം വേണ്ടത് പതിനായിരക്കണക്കിന് കോടി നിക്ഷേപമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ശ്രമം തുടങ്ങിയത്.
സമൂഹമാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയതോടെയാണ് കള്ളക്കളികളുമായി ഒരു കൂട്ടർ രംഗത്ത് വന്നത്. സീപ്ലെയിൻ ഉണ്ടാക്കുന്ന സാമൂഹിക ആഘാതം ഉയർത്തി തീരവാസികളെ കൊണ്ട് പദ്ധതി അട്ടിമറിക്കാനാണ് നീക്കം. മീൻ പിടിത്തത്തെ ഇത് ദോഷമായി ബാധിക്കുമെന്ന പ്രചരണവുമായി ഇവർ എത്തിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സീപ്ലെയിൻ പദ്ധതിയെ അട്ടിമറിച്ചതിന് പിന്നിലും ഇതേ റിയിൽ എസ്റ്റേറ്റ് ലോബിയായിരുന്നു. ഇവർക്ക് ഇപ്പോൾ സിപിഎമ്മിലെ കണ്ണൂരിൽ നിന്നുള്ള ചില നേതാക്കളുടെ പിന്തുണയുമുണ്ട്. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പെട്ട നേതാക്കളുടെ നേതൃത്വത്തിലാണ് ഇത്. വിഗ് ക്രാഫ്റ്റുമായി ചർച്ച നടത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. ഇനി ഇത്തരം ചർച്ചകൾ വേണ്ടെന്ന് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് കടന്നപ്പള്ളിയെ താക്കീത് ചെയ്തുവെന്നാണ് സൂചന. പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചയാക്കി പദ്ധതി പൊളിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
'വിഗ് ക്രാഫ്റ്റ്' സാങ്കേതിക വിദ്യയെ സംസ്ഥാനത്തെ സാഹചര്യത്തിന് അനുകൂലമാക്കി മാറ്റാമോ എന്ന സാധ്യതയാണ് തുറമുഖ വകുപ്പ് മന്ത്രിയായ കടന്നപ്പള്ളി തേടിയത്. സീ പ്ലെയിനിന്ന സമാനമായതും എന്നാൽ സീപ്ലെയിൻ അല്ലാത്തതുമായി അതിവേഗ ബോട്ട് സംവിധാനമാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ പാതയേക്കാളും ബുള്ളറ്റ് ട്രെയിനുകളേക്കാളും ഗുണകരമായ സംവിധാനമാണ് ഇത്. ഗ്ലോബൽ മറീൻ കൺസൾട്ടന്റ്സ് ഗ്രൂപ്പ് (ജി.എം.സി.ജി.) എന്ന അന്തരാഷ്ട്ര ഷിപ്പിങ് ബ്യൂറോ വിഗ് സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞമാസം കേരളത്തിൽ എത്തിയിരുന്നു. ജി.എം.സി.ജിക്ക് കീഴിലുള്ള ഇന്റർനാഷണൽ ഷിപ്പിങ് ബ്യൂറോ (ഐ.എസ്.ബി.) ആണ് തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന വിഗ് സർവ്വീസിനുള്ള പദ്ധതിനിർദ്ദേശം ഇടതു സർക്കാറിന് സമർപ്പിച്ചുണ്ട്. ഈ പദ്ധതി പൊളിക്കാനാണ് റിയൽ എസ്റ്റേറ്റ് ലോബിയുടെ നീക്കം.
1950ൽ സൈനികാവശ്യത്തിനായി സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തതാണ് വിഗ് ക്രാഫ്റ്റ് സാങ്കേതികവിദ്യ. സൈനികാവശ്യത്തിന് വിഗ് ഉപയോഗിക്കാറുണ്ടെങ്കിലും സിവിലിയൻ -വാണിജ്യ ആവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ഫെബ്രുവരിയിൽ ലണ്ടനിൽ നടന്ന ഇന്റർനാഷണൽ മാരിടൈം കോൺഫറൻസിൽ വിഗ് ക്രാഫ്റ്റ് എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാം എന്ന തീരുമാനം എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരള സർക്കാരിനു മുന്നിൽ പദ്ധതി നിർദ്ദേശം വന്നതും. വളരെ ചെലവു കുറഞ്ഞ ഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ പദ്ധതി ശ്രദ്ധിക്കപ്പടെുന്നത്. കേരളത്തെ പോലൊരു സംസ്ഥാനത്തിന് ഉതകുന്ന കൊക്കിലൊതുങ്ങുന്ന പദ്ധതിയായി കണക്കാക്കാം ഇതിനെ.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് 1,10,000 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 430 കിലോമീറ്റർ ദൈർഘ്യത്തിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കണമെങ്കിൽ 1,27,849 കോടി രൂപ വേണ്ടി വരും. തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് 2 മണിക്കൂർ കൊണ്ടു സഞ്ചരിക്കാമെന്നാണ് അതിവേഗ റെയിൽ ഇടനാഴിയിൽ വിഭാവനം ചെയ്യുന്നതെങ്കിൽ തീരത്തിനു സമാന്തരമായി കടലിലൂടെ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയുള്ള 590 കിലോമീറ്റർ താണ്ടാൻ വിഗിന് വേണ്ടത് 2 മണിക്കൂർ മാത്രം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യുവൽ തന്നെയാണ് വിഗിലും ഉപയോഗിക്കുന്നത്. ഒരാൾക്ക് 1500 രൂപ കൊടുത്താൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താനുമാകും. ലക്ഷദ്വീപിലേക്കും സർവ്വീസ് നടത്താൻ കഴിയും.
മണിക്കൂറിൽ 100 മുതൽ 500 വരെ കിലോമീറ്റർ വേഗത്തിലാണ് വിഗ് സഞ്ചരിക്കുന്നത്. ഇത് സാധാരണ കപ്പലുകളുടെ വേഗത്തിന്റെ 2 മുതൽ 5 വരെ മടങ്ങാണ്. എന്നിട്ടും കപ്പലുകളെ അപേക്ഷിച്ച് വിഗിന്റെ സഞ്ചാരം സുഗമമായതിനാൽ കടൽച്ചൊരുക്ക് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്കു സ്ഥാനമില്ല. ശബ്ദമലിനീകരണമില്ല, വെള്ളത്തിനടിയിൽ യന്ത്രചലനമില്ല -അതിനാൽത്തന്നെ വെള്ളത്തിന്റെ ഗുണനിലവാരത്തിനോ കടൽജീവികൾക്കോ ഹാനികരമല്ല. 50 സെന്റിമീറ്റർ മുതൽ 6 മീറ്റർ വരെ ഉയരത്തിലാണ് സഞ്ചാരമെന്നതിനാൽ അപകടസാദ്ധ്യത തീരെയില്ല. അത്യാവശ്യ ഘട്ടങ്ങളിൽ 150 മീറ്റർ വരെ ഉയരത്തിൽ വിഗിന് പറന്നുയരാനാവും. സീ പ്ലെയിനിനെക്കാൾ ഗതിവേഗം വിഗിനുണ്ട് എന്നതാണ് പ്രധാന കാര്യം.
വെള്ളത്തിലും ഇറങ്ങാൻ കഴിയുമെങ്കിലും സീ പ്ലെയിൻ എന്നത് വിമാനം തന്നെയാണ്. എന്നാൽ, ജലയാനങ്ങളുടെ പട്ടികയിൽപ്പെടുന്നതാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ ജലയാനങ്ങളുടെ പട്ടികയിലാണ് വിഗിനെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കപ്പൽ സഞ്ചാരത്തിന് സമാനമാണ് ഇതും. അതുകൊണ്ട് തന്നെ കടലിൽ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്നുമില്ല. ഇത് മറച്ചുവച്ചുള്ള പ്രക്ഷോഭത്തിനാണ് റിയൽ എസ്റ്റേറ്റ് മാഫിയ തയ്യാറെടുക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിലും നിർണ്ണായക പങ്കുവഹിക്കാൻ വിഗിന് സാധിക്കും. വേണമെങ്കിൽ കരയിലൂടെയും പറക്കാൻ ശേഷിയുണ്ട് എന്നതിനാൽ കേരളത്തിലെ കായലുകളെ കൂടി ഉൾപ്പെടുത്തി ഉൾനാടൻ ഗതാഗതത്തിന് വിഗ് ഉപയോഗിക്കാം.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, എയർ ആംബുലൻസ്, തിരദേശ നിരീക്ഷണം എന്നിവയ്ക്കെല്ലാം വിഗ് പ്രയോജനപ്പെടുത്താം. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് ഒരു പുതിയ തൊഴിൽ സാദ്ധ്യതയും വിഗ് തുറന്നിടുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ഒരു തരത്തിലും ഹനിക്കുന്നില്ല എന്നതു തന്നെയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം വിഗിന്റെ ഏറ്റവും വലിയ സവിശേഷത. തീർത്തും പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതി. സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ കേരളത്തിന്റെ വികസന കുതിപ്പിൽ ഒരു സുപ്രധാന നാഴികകല്ലാക്കി ഈ പദ്ധതിയെ മാറ്റാൻ കഴിയും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്