പെണ്ണാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാൽ സൈഡ് തരാതെ ബുദ്ധിമുട്ടിക്കും; ബൈക്കിൽ കറങ്ങുന്ന ചെക്കന്മാരുടെ ചെവി പൊട്ടുന്ന തെറിവിളികൾ വേറെയും; ഒന്നും മൈൻഡ് ചെയ്യാതെ സധീരം സ്വകാര്യ ബസ് ഡ്രൈവറായി പയറ്റിത്തെളിഞ്ഞ തലസ്ഥാനത്തെ വിജയകുമാരിക്ക്പറയാനുള്ളത് ഒന്നുമാത്രം: ഒരുദിവസമെങ്കിലും കെഎസ്ആർടിസി ബസ് ഓടിക്കണം; എംപാനലിലെ അപേക്ഷയ്ക്ക് തച്ചങ്കരി സർ പച്ചക്കൊടി വീശുമോ?
ആർ പീയൂഷ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്നും വലിയവിളയ്ക്ക് പോകുന്ന ശ്രീദേവി എന്ന സ്വകാര്യ ബസിൽ കയറുന്നവർ ഡ്രൈവിങ് സീറ്റിലേക്കൊന്നു നോക്കിയാൽ ആദ്യമൊന്ന് ഞെട്ടും. പിന്നെ അത്ഭുതത്തോടെ ഒന്നുകൂടി നോക്കും. പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന മേഖലയിൽ ഒരു സ്ത്രീയെ കണ്ട ആശ്ചര്യമാണ് എല്ലാവർക്കും. വളയിട്ട കൈകളിൽ നിറയെ യാത്രക്കാരുമായി നിഷ്പ്രയാസം ബസ് ഡ്രൈവ് ചെയ്തു പോകുന്നതു കാണുമ്പോൾ ഏവർക്കും അത്ഭുതം തന്നെയാണ്. വിളപ്പിൽശാല സാബു ഭവനിൽ സുകുമാരന്റെ ഭാര്യ വിജയകുമാരി (48) ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടു അഞ്ചു വർഷം പൂർത്തിയാകുകയാണ്. സ്ത്രീകൾ പൊതുവേ കടന്നു വരാൻ സാധ്യതയില്ലാത്ത ഹെവി ഡ്രൈവിങ്ങിനെ പറ്റിയും സ്വകാര്യ ബസിലെ ജോലിക്കിടെയുണ്ടായ അനുഭവങ്ങളും മറുനാടനോട് പങ്കുവയ്ക്കുകയാണ്.
ഒരു സാധാരണ കുടുംബത്തിൽ വളർന്ന പെൺകുട്ടിയായിരുന്നു വിജയകുമാരി. സഹോദരൻ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ തോന്നിയ ആഗ്രഹമാണ് ഇന്ന് ബസും ലോറിയുമൊക്കെ സ്വന്തം വരുതിയിലാക്കാൻ വിജയകുമാരിക്ക് കഴിഞ്ഞത്. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ കളിയാക്കിയ സഹോദരൻ ഇന്ന് വിജയകുമാരിയുടെ വളർച്ചയിൽ അഭിമാനം കൊള്ളുകയാണ്.
33 ാമത്തെവയസ്സിലാണ് വിജയകുമാരി ടൂ വീലർ ലൈസൻസ് സ്വന്തമാക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം ഓട്ടോറിക്ഷ ലൈസൻസ് കരസ്ഥമാക്കി ഓട്ടോ ഓടിക്കാൻ തുടങ്ങിയത് 2008 ൽ. വരുമാനം കുറവായതിനാൽ അടുത്തുള്ള സ്വപ്ന ഡ്രൈവിങ് സ്ക്കൂളിന്റെ ഉടമ ഫോർവീലർ ലൈസൻസ് എടുത്ത് ടാക്സി ഓടിക്കൂടെഎന്ന് ചോദിച്ചതോടെ 2009 ൽ അതും നേടിയെടുത്തു. ഡ്രൈവിങ് സ്ക്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടെ കൂടുതൽ കൈ തെളിഞ്ഞു. അങ്ങനെ ഒരു ട്രാവൽ ഏജൻസിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു.
ആദ്യമൊന്നും അവർ വലിയ കാറുകളൊന്നും നൽകിയില്ല. എന്നാൽ ഡ്രൈവിങ്ങിൽ അഗ്രഗണ്യയാണ് എന്ന് മനസ്സിലായതോടെ ഇന്നോവയുൾപ്പെടെയുള്ള വാഹനങ്ങൾ നൽകി തുടങ്ങി. പിന്നീട് 2013 ൽ ഹെവി ലൈസൻസ് എടുത്തു. വീട്ടിൽ അറിയിക്കാതെയായിരുന്നു ഈ സാഹസം. ഇതിനും സഹായിച്ചത് അമ്പലമുക്കിലെ സരസ ഡ്രൈവിങ് സ്ക്കൂളിലെ പ്രൊപ്രൈറ്ററായിരുന്നു. ലൈസൻസ് എടുത്ത വിവരം വീട്ടിലെത്തി ഭർത്താവ് സുകുമാരനോട് പറഞ്ഞപ്പോൾ നീ ഹെവി ലൈസൻസ് എടുത്തു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നീ ഒരു വാഹനം ഓടിച്ചു കാണിക്ക് എന്ന്.
ഭർത്താവിന്റെ ഈ വാക്കുകൾ ഒരു വാശിയായി എടുത്ത വിജയകുമാരി തന്റെ സഹോദരന്റെ സുഹൃത്തിന്റെ ടിപ്പർ ലോറിയിൽ ഒരു ചാൻസ് ചോദിച്ചു. ലൈസൻസ് എടുത്ത് ഏഴു ദിവസമായതേയുള്ളൂവെങ്കിലും വരാൻ പറഞ്ഞു. ഏഷ്യാനെറ്റിൽ നിന്നും മണ്ണെടുത്തു കൊണ്ടുപോകുന്ന ജോലിയാണ് ആദ്യം ടിപ്പർ ഉടമ നൽകിയത്. വാഹനം ഓടിക്കാൻ എങ്ങനെയുണ്ട് എന്നറിയാനായി മണ്ണ് കയറ്റാതെ ഓടിപ്പിച്ചു നോക്കി. കുഴപ്പമില്ല എന്ന് കണ്ടതോടെ മണ്ണെടുക്കാൻ തുടങ്ങി. ഒറ്റ ദിവസം എട്ടു ലോഡ് മണ്ണെടുത്തു. ടിപ്പർ ഓടിച്ചു തെളിഞ്ഞതോടെ പിന്നീട് വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ഓടിക്കാൻ പോയി. പിന്നീട് 10 ടയർ ഉള്ള ടോറസ് ഓടിച്ചു. അതിന് ശേഷം ഐഷർ ലോറിയിൽ സാധനങ്ങളുമായി ദീർഘദൂര യാത്രകൾ പോകാനും തുടങ്ങി.
തിരുവനന്തപുരത്ത് നിന്നും കൊല്ലം, എറണാകുളം, കാസർഗോഡ്, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്രകൾ. നീളമുള്ള ഈ വാഹനം ഡ്രൈവ് ചെയ്യാൻ യാതൊരു പ്രയാസവുമില്ലെന്ന് മനസ്സിലായതോടെ ബസ് ഓടിച്ചാലോ എന്ന് ആലോചനയായി. കാരണം ദീർഘ ദൂരയാത്രകൾ ശാരീരികമായി ഏറെ തളർത്തിയിരുന്നു. നാട്ടിൽ തന്നെയാകുമ്പോൾ എന്നും വീട്ടിലും പോകാം. അങ്ങനെ വി.കെ ബസ് സർവ്വീസിന്റെ ഉടമയെ കണ്ട് വിവരം പറഞ്ഞു. ഒരു വനിതാ ഡ്രൈവറെ കിട്ടിയ സന്തോഷത്തിൽ ഉടമ തന്റെ ആറു ബസുകളിലും പരീക്ഷണാടിസ്ഥാനത്തിൽ വിട്ടു. സംതൃപ്തനായ ഉടമ ഏത് റൂട്ട് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നു പറഞ്ഞു. അങ്ങനെ ഒരു വർഷം വി.കെ ബസിൽ തേരാളിയായി.
ഇതിനിടയിൽ ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നു വി.കെ ബസിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നും ഇറങ്ങിയതോടെ മറ്റു ബസ് മുതലാളിമാർ തങ്ങളുടെ ബസിൽ ഓടാമോ എന്ന് ചോദിച്ചു വരികയായിരുന്നു. അങ്ങനെ തിരുവനന്തപുരം നഗരത്തിലെ നാലു ബസുകൾ ഒഴിച്ച് ബാക്കി മുഴുവൻ ബസുകളിലും വിജയകുമാരി ജോലി ചെയ്തിട്ടുണ്ട്. 7 ഗിയറുള്ള ബസ് വരെ ഓടിച്ചു.
ബസ് ഓടിക്കുന്നതാണ് ഏറെ ഇഷ്ട്മെന്ന് വിജയകുമാരി പറയുന്നു. ' അനായാസം ഡ്രൈവ് ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല ഇഷ്ട്ടപ്പെടാൻ കാരണം ഒരുപാട് ആളുകളെ കാണുവാനും സംസാരിക്കാനും കഴിയും. പൊതു ജനങ്ങളോട് ഏറെ അടുക്കാനും കഴിഞ്ഞഇട്ടുണ്ട്. സ്ത്രീകൾ അധികം കടന്നു വന്നിട്ടില്ലാത്തതിനാൽ പലരും അത്ഭുതത്തോടെ വന്ന് സംസാരിക്കും. കൂടുതലും സ്ത്രീകൾ വന്ന് ചോദിക്കാറുണ്ട് എങ്ങനെ കഴിയുന്നു എന്ന്. അവരോടൊക്കെ ശ്രമിച്ചാൽ എന്തും നേടിയെടുക്കാൻ കഴിയും എന്നാണ് ഞാൻ പറയുന്നത്.'
സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെങ്കിലും ഡ്രൈവിങ്ങിനിടെയുണ്ടാകുന്ന ദുരനുഭവങ്ങളെ പറ്റി വിജയകുമാരി പറയുന്നതിങ്ങനെ; 'ഒരു വനിതയാണ് ഡ്രൈവ് ചെയ്യുന്നത് എന്ന് കണ്ടാൽ പലർക്കും ഒരു തരം പുച്ഛമാണ്. അവരുടെ വാഹനം മുന്നിൽ നിർത്തിയും പതുക്കെ ഓടിച്ചും മുന്നിലേക്ക് കടത്തി വിടാതെ ബുദ്ധിമുട്ടിക്കും. ഏതെങ്കിലും കാരണവശാൽ പിറകിൽ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നാൽ നല്ല തെറിയാണ് കേൾക്കേണ്ടി വരിക. ഒരു സ്ത്രീയാണെന്ന പരിഗണനപോലുമില്ല. ബൈക്കിൽ വരുന്ന ചെറുപ്പക്കാരാണ് ഏറെയും അസഭ്യം പറയുന്നത്.'അതേ സമയം റോഡിൽ മര്യാദക്കാരായ ആൾക്കാർ ഏറെയുണ്ടെന്നും അവർ പറയുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. അനാവശ്യമായി ഹോണടിച്ചു പേടിപ്പിക്കാറില്ല. അതു പോലെ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും സഹകരിക്കാറുണ്ട്.
യാത്രക്കാർക്ക് ഏറെ പ്രിയങ്കരിയാണ് വിജയകുമാരി. അമിതവേഗതയില്ല, മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടാറില്ല, എല്ലാവരോടും നല്ല സഹകരണം ഇവയൊക്കെയാണ് വിജയകുമാരിയെ പ്രിയങ്കരിയായി മാറ്റുന്നത്. എല്ലാവർക്കും സന്തോഷമാണ് ഒരു വനിതയാണ് ഡ്രൈവ് ചെയ്യുന്നത് എന്നറിയുമ്പോൾ. ധീര വനിതയായി പ്രഖ്യാപിക്കണമെന്നാണ് ഒരു യാത്രക്കാരി മറുനാടനോട് പ്രതികരിച്ചത്. ഈ രംഗത്തേക്ക് കടന്ന് വന്നതിൽ അവരുടെ കാൽ തൊട്ടു വന്ദിക്കണമെന്നും പറഞ്ഞു. പുരുഷന്മാർക്കും മികച്ച അഭിപ്രായമാണ്. നല്ല സൂഷ്മതയോടെ വാഹനം ഓടിക്കുന്നു, നല്ല സുരക്ഷിതത്വം തോന്നുന്നുണ്ട്. സ്ത്രീകൾ ഈ രംഗത്തേക്ക് കടന്ന് വരണമെന്നാണ് മറ്റൊരു യാത്രക്കാരി പ്രതികരിച്ചത്.
സിറ്റിയിലെ ട്രാഫിക് പൊലീസുകാർക്കൊക്കെ ഏറെ സ്നേഹമാണ് ഈ വനിതാ ഡ്രൈവറോട്. അറിയാതെയെങ്കിലും നിയമങ്ങൾ തെറ്റിച്ചാലും ചെറിയ ഇളവൊക്കെ നൽകാറുണ്ട്. ട്രാഫിക് നിയമങ്ങളൊക്കെ പാലിച്ച് തന്നെയാണ് ബസ് നഗരത്തിൽ ഓടിക്കുന്നത്. മറ്റു സ്വകാര്യ ബസുകളെ പോലെ കുത്തികയറ്റി പോകാറുമില്ല. ശ്രീദേവി ബസിൽ ജോലിക്ക് കയറിയിട്ട് ആറുമാസമായി. ബസുടമ സന്തോഷ് കുമാറിനും കണ്ടക്ടർ ഷാജഹാനും വിജയകുമാരിയെപറ്റി നല്ല മതിപ്പാണ്. കൃത്യ നിഷ്ഠയോടെ ജോലി ചെയ്യും. യാത്രക്കാരൊക്കെ നല്ല സന്തോഷത്തിലുമാണ്.
അഞ്ച് വർഷം പൂർത്തിയായതോടെ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ജോലിക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. പ്രായ പരിധി കഴിഞ്ഞതിനാൽ പി.എസ്.സി പരീക്ഷ എഴുതാൻ കഴിയില്ല. അതിനാൽ എംപാനലിലേക്കാണ് വിജയകുമാരി അപേക്ഷ നൽകിയിരിക്കുന്നത്. ഒരു ദിവസമെങ്കിലും കെ.എസ്.ആർ.ടി.സി ബസ് ഓടിക്കണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. സി.എം.ഡി ടോമിൻ തച്ചങ്കരി വിചാരിച്ചാൽ വിജയകുമാരിക്ക് തന്റെ ആഗ്രഹം സഫലമാകും. വിജയകുമാരിക്ക് രണ്ട് മക്കളാണ്. സാബു, സജിത ഇവർ വിവാഹിതരാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്