തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന
രഞ്ജിത്ത് ബാബു
കാസർഗോഡ്: അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് അഭിമന്യുവിന്റെ ഘാതകൻ മുഹമ്മദ് അലിയെ പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതികളെ പിടികൂടാൻ സാധിക്കാതെ പോയത് പൊലീസിലെ തന്നെ ഒറ്റുകാരുടെ ഇടപെടലിനെ തുടർന്നായിരുന്നു. അതുകൊണ്ടാണ് നീക്കങ്ങളും പൊലീസ് രഹസ്യമാക്കി വെച്ചത്. 'പച്ചവെളിച്ചം'കാരുടെ ഇടപെടൽ ഭയന്നാണ് അതീവ രഹസ്യമായി കരുക്കൾ നീക്കിയത്. അതുകൊണ്ട് തന്നെ പ്രതികൾ കേരളാ - കർണാടക അതിർത്തിയിൽ ഉണ്ടെന്ന ്ബോധ്യമായതോടെ സെൻ്ട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം അവിടേക്ക് തിരിച്ചു. അതീവ രഹസ്യമായാണ് ഇവർ ഓപ്പറേഷൻ നടത്തിയത്. കാസർകോട് പൊലീസിന് ഇതേക്കുറിച്ച് ഒരു അറിവും ഉണ്ടായിട്ടില്ല.
പൊലീസിലെ അധികം ഉന്നതർക്കൊന്നും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഡിജിപി ലോകനാഥ് ബെഹ്റയെ അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ വഴി കർണ്ണാടകത്തിലേക്ക് മുങ്ങുകയായിരുന്നു മുഹമ്മദും സംഘവും. അവിടെ നിന്നും തിരിച്ച് കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ മൂന്ന് പേരുമൊത്ത് വാഹനത്തിൽ രഹസ്യസങ്കേതത്തിലേക്ക് നീങ്ങവേയാണ് മുഹമ്മദ് പൊലീസ് പിടിയിലകപ്പെട്ടത്.
അഭിമന്യു കൊലക്കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പത്തംഗ സംഘത്തിലെ ഒരു ഗ്രൂപ്പ് വടക്കൻ കേരളത്തിലേയും കർണ്ണാടകത്തിലേയും തീരദേശം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അങ്ങിനെയാണ് മുഹമ്മദ് കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിച്ചത്. പൊലീസ് അയാളെ തേടി കർണാടകത്തിലെത്തിയാൽ രക്ഷപ്പെടാൻ ഏറെ മാർഗ്ഗങ്ങളുണ്ടെന്നതും അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. ഗോവയിൽ നിന്നോ മംഗളൂരു-ബട്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നോ അറസ്റ്റ് ചെയ്യുന്നത് പൊലീസിനെ സംബന്ധിച്ച് സാഹസികമായിരിക്കും. കണ്ണൂർ-തലശ്ശേരിയിൽ നിന്നും മട്ടന്നൂരിൽ നിന്നും രണ്ട് എസ്.ഡി.പി.ഐ. ക്കാരെ പൊലീസ് പൊക്കിയതും അധികമാരും അറിഞ്ഞിരുന്നില്ല. അതേ നയമാണ് മുഹമ്മദിന്റെ കാര്യത്തിലും അന്വേഷണ സംഘം സ്വീകരിച്ചത്.
കർണ്ണാടകത്തിൽ ഒളിവിൽ പോയ മുഹമ്മദ് താമസിയാതെ കാസർഗോട്ട് ഒളിത്താവളം തേടുമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് അതിർത്തികളിൽ രഹസ്യ പരിശോധന നടത്തി വന്നിരുന്നു. പ്രത്യേകിച്ചും കാസർഗോഡ്-മംഗലൂരു അതിർത്തി പങ്കിടുന്ന 22 ഓളം റോഡുകളിൽ മുഹമ്മദിന്റെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. കേരള-കർണ്ണാടക അതിർത്തി കഴിഞ്ഞ് കേരളത്തിന്റെ ഭാഗമായ തലപ്പാടിയിലേക്ക് കടന്ന ഉടനെ തന്നെയാണ് മുഹമ്മദിനേയും സംഘത്തിനേയും പിടികൂടിയത്.
മുഹമ്മദിനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ പ്രധാന ഘാതകനും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കേസിൽ തുടക്കത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കാത പോയത് പൊലീസിലെ പച്ചവെളിച്ചം കാരുടെ പ്രവർത്തനത്തിന്റെ ഫലമായെന്ന സൂചനയുണ്ടായിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്ന വേളയിലൊക്കെ റെയഡ് വിവരം ചോരുകയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്റെ വീട്ടിൽ നടത്തിയ പരിശോധനയും ഫലമില്ലാതെ പോയത് പൊലീസുകാരുട ഒറ്റിന്റെ പരിണതഫലമായിരുന്നു.
വാഴക്കാട് എളമരത്തുള്ള വീട്ടിലും അടുത്തുള്ള ക്വാട്ടേഴ്സിലുമാണ് പരിശോധന നടത്തിയത്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. എന്നാൽ, റെയ്ഡിന്റെ വിവരം നാസറുദ്ദീൻ മുൻകൂട്ടി അറിഞ്ഞു എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിലുള്ള ചില പൊലീസുകാരെ നിരീക്ഷിക്കാൻ ഉന്നതപൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
പച്ചവെളിച്ചം കാരുടെ പ്രവർത്തനം എറണാകുളത്തും ശക്തമാണെന്നാണ് വിലയിരുത്തൽ. കാസർകോട് ജില്ലയിലും പച്ചവെളിച്ചം ശക്തമായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെയാണഅ പൊലീസ് ഓപ്പറേഷൻ രഹസ്യമാക്കിയതും എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഒരു ഘട്ടതത്തിൽ നടന്നെങ്കിലും പിന്നീട് എല്ലാം മന്ദഗതിയിലായി.
വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ.തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന. വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു െകെമാറിയിട്ടുണ്ട്.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- അഭിമന്യുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍