എഞ്ചിനിയറിങ് ഡിഗ്രിയും കൈയിൽ വച്ച് തൊഴിലില്ലാതെ തേരാപാര നടക്കുന്ന മലയാളികൾക്ക് മറ്റൊരു പിൻഗാമികൾ കൂടി! ലക്ഷങ്ങൾ മുടിച്ച് ഡോക്ടറായ മലയാളികളിൽ പലരും തൊഴിൽ ഇല്ലാതെ അലയുന്നു; 10,000 ഡോക്ടർമാർ തൊഴിൽ രഹിതരെന്ന് റിപ്പോർട്ട്; 15,000 രൂപ കിട്ടിയാൽ ജോലി ചെയ്യാൻ തയ്യാറായി അനേകം യുവ ഡോക്ടർമാർ; പഞ്ചനക്ഷത്ര ആശുപത്രികളിൽ നക്കാപ്പിച്ച കൊടുത്ത് പീഡനം; മക്കളെ ഞെക്കിപ്പിഴിഞ്ഞ് ഡോക്ടർമാരാക്കുന്ന മാതാപിതാക്കൾ ഈ കണക്ക് അറിയുക
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും മാത്രം മെഡിക്കൽ കോളേജുകൾ. പഠിച്ചിറങ്ങുന്നത് പ്രതിവർഷം 300 പേരും. എൻട്രൻസ് എഴുതി ജയിക്കുന്ന മിടുക്കർക്ക് മാത്രം പ്രാപ്യമായിരുന്നു കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസം. കള്ളക്കളികളൊന്നും നടക്കാത്തതു കൊണ്ട് തന്നെ കേരളത്തിലെ ആരോഗ്യ മോഡലിന് കരുത്ത് കൂടി. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിവരെല്ലാം അതിപ്രശസ്തരായ ഡോക്ടർമാരുമായി. ഇതൊക്കെ കേരളത്തിന് പഴങ്കഥയാണ്. ആഗോളവത്സകരണ കാലത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകൾ കൂണുപോലെ കുതിച്ചുയർത്തുന്നു. അമ്പത് ശതമാനം സർക്കാർ മെറിറ്റും അട്ടിമറിച്ചതോടെ ആർക്ക് വേണമെങ്കിലും സ്വകാര്യ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുന്ന സ്ഥിതിയെത്തി. ഇതു തന്നെയാണ് എഞ്ചിനിയറിങ് കോളേജുകളിലും സംഭവിച്ചത്. പ്രതിവർഷം പതിനായിരങ്ങളാണ് ബിടെക് ബിരുദവുമായെത്തിയത്. ഇതോടെ ഇവരിൽ ബഹുഭൂരിഭാഗവും തൊഴിൽ രഹിതരായി. മെഡിക്കൽ രംഗത്ത് ഇത് സംഭവിക്കുന്നുവെന്നതാണ് സൂചന.
കേരളത്തിൽ രജിസ്റ്റർ ചെയതിട്ടുള്ള പതിനായിരത്തോളം എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ജോലിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കേരള ഘടകം പറയുന്നു. ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാനില്ലെന്ന ആരോപണം ശരിയല്ലെന്ന് ഐ.എം.എ. പറയുന്നു. സർക്കാർ ആശുപത്രികളിലേക്ക് ഡോക്ടർമാരെ കിട്ടുന്നില്ലെന്ന് സർക്കാർ പരാതി പറയാറുണ്ട്. മെഡിക്കൽ രംഗത്ത് സ്വകാര്യ വൽക്കരണത്തിന് കൂടുതൽ ഊന്നൽ കൊടുക്കാനുള്ള കാരണവും ഇതാണ്. എന്നാൽ പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ പോന്ന വിധത്തിൽ ഡോക്ടർമാർ കേരളത്തിൽ പണിയില്ലാതെയുണ്ടെന്നാണ് ഐഎംഎയുടെ കണക്ക് വിശദീകരിക്കുന്നത്. കേരളത്തിൽ നിരവധി സ്വാശ്രയ കോളേജുകളുണ്ട്. ഇതിന് പുറമേ തമിഴ്നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലേക്കും സ്വാശ്രയ കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർ. പോരാത്തതിന് ചൈനയിലും മറ്റും പഠിക്കുന്നവരും കേരളത്തിലുണ്ട്. ഇവർക്കെല്ലാം മതിയായ ജോലിക്കുള്ള സാഹചര്യം കേരളത്തിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം.
പണമുള്ളവരെല്ലാം മക്കളെ ഡോക്ടർമാരാക്കാൻ ശ്രമിക്കുന്നു. നീറ്റ് നിലവിൽ വന്നപ്പോഴും കാശുണ്ടെങ്കിൽ ആർക്കും ഡോക്ടർമാരാകാമെന്നതാണ് അവസ്ഥ. എൻ ആർ ഐ സീറ്റിൽ പഠിച്ചിറങ്ങാൻ കോടികളാണ് പലരും മുടക്കുന്നത്. ഇങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടർമാരാണ് ജോലി ഇല്ലാതെ പാടുപെടുന്നത്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മോഡേൺ മെഡിസിൻ വിഭാഗത്തിൽമാത്രം 60,000 ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ ഡോക്ടർമാർ എഴായിരത്തോളം വരും. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികളിൽ ജോലി അന്വേഷിച്ച് ദിവസം ഇരുനൂറോളം അന്വേഷണങ്ങൾ എത്താറുണ്ട്. അതായത് ജോലി ഇല്ലാത്തവർ പെരുകുന്നതിന്റെ ലക്ഷ്ണമാണ്. പല സ്വകാര്യ ആശുപത്രികളും ചൂഷണവും നടത്തുന്നു. നേഴ്സുമാർക്ക് നൽകുന്നതിന് സമാനമായി തുച്ഛമായ ശമ്പളമാണ് കോടികൾ മുടക്കി പഠിച്ചിറങ്ങിയ ഡോക്ടർമാർക്കും കൊടുക്കുന്നത്.
ഇങ്ങനെ സ്വകാര്യ ആശുപത്രിയിൽ ജോലി അന്വേഷിച്ചെത്തുന്നവരിൽ കൂടുതലും വിദേശത്തുനിന്നും പഠിച്ചെത്തുന്ന എം.ബി.ബി.എസുകാരാണ്. ചെറിയ ആശുപത്രികളിലും ഇവർ ജോലിക്കായി കയറിയിറങ്ങും. 15,000 രൂപയ്ക്കുപോലും ജോലിചെയ്യാൻ ഇവർ തയ്യാറാണ്. സർക്കാർ മേഖലയിൽ താൽകാലിക ജോലിക്കും നിരവധി പേർ തയ്യാറാണ്. സർക്കാർ ആശുപത്രികളിലും ഇ.എസ്ഐ. ഡിസ്പെൻസറികളിലും താത്കാലിക ഒഴിവുകളിൽ ജോലി കിട്ടാനും നിരവധി പേർ മത്സരിക്കുന്നു. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടർമാർക്ക് ക്ഷാമമില്ല. ആരും ഡോക്ടർമാരെ തേടി ഐഎംഎയെ സമീപിക്കാറുമില്ല. വിദേശത്തും സാധ്യത കുറഞ്ഞു. ഇതോടെയാണ് നാട്ടിലെ ഡോക്ടർമാർ കൂടുന്നതിന് സാഹചര്യമൊരുങ്ങിയത്. മുമ്പ് ഗൾഫിലും മറ്റും മലയാളി ഡോക്ടർമാർക്ക് മികച്ച സാധ്യതയായിരുന്നു. സർക്കാർ മെഡിക്കൽ കോളേജിലെ പഠന നിലവാരമായിരുന്നു ഇതിന് കാരണം. അമേരിക്കയിൽ പോലും കേരളത്തിലെ ഡോക്ടർമാരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നാൽ സ്വാശ്രയ കോളേജുകൾ കൂണു പോലെ മുളച്ചതോടെ ഡോക്ടർമാരുടെ നിലവാരത്തിൽ ഇടിവുണ്ടായി. രോഗികൾ ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്നവർക്ക് രോഗനിർണ്ണയ പരിചയവും കുറഞ്ഞു. ഇതോടെ വിദേശത്തും സാധ്യതകൾ കുറഞ്ഞു. മെഡിക്കൽ പ്രവേശന സമയമായ ജൂൺ, ജൂലായ് മാസങ്ങളിലാണ് ഡോക്ടർമാർ കുറവെന്ന ചർച്ച ഉയർത്തുന്നത്. വിദേശ മെഡിക്കൽ കോളേജിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന ചില ലോബികളാണ് ഇതിന് പിന്നിൽ. ഇങ്ങനെ പോയാൽ താമസിയാതെ മെഡിക്കൽ വിദ്യാഭ്യാസ രംഗവും താറുമാറാകും. തിരുവനന്തപുരത്തെ രണ്ടു സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് ആറുമാസമായി ശമ്പളമില്ലെന്നും ഐഎംഎ വിശദീകരിക്കുന്നു. നേഴ്സുമാർക്ക് സമാനമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മാന്യമായ ശമ്പളത്തിന് സമരം ചെയ്യുന്ന കാലം വിദൂരമല്ലെന്നാണ് പുറത്തുവരുന്ന സൂചന.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുനഃക്രമീകരണത്തിന് സമയമായി എന്നാണ് ഐഎംഎയുടെ നിരീക്ഷണം. ഡോക്ടർമാരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അതിനാൽ, സ്വകാര്യ-സർക്കാർ മേഖലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങരുതെന്നാണ് ഐഎംഎ പോലും സർക്കാരിനോട് ആവശ്യപ്പെടുന്നത്. 2001ൽ എ. കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ ദിശാവ്യതിയാനം കൊണ്ടുവന്നത്. 1993ൽ പരിയാരം മെഡിക്കൽ കോളേജിലൂടെ സ്വാശ്രയ വിദ്യാഭ്യാസം മെഡിക്കൽ മേഖലയിൽ തുടങ്ങിയെങ്കിലും അത് ലക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. എൻഒസി കിട്ടിയ സ്വാശ്രയ മാനേജ്മെന്റുകൾ കേരളത്തിലുടനീളം സ്ഥാപനങ്ങൾ ഉയർത്തുകയും അവയ്ക്ക് പലവിധത്തിലും യൂണിവേഴ്സിറ്റി, മെഡിക്കൽ കൗൺസിൽ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതു മാത്രമല്ല സർക്കാർ വാഗ്ദാനത്തിന് വിപരീതമായ് അൻപത് ശതമാനം സീറ്റുകളിൽ മെറിറ്റ് പ്രവേശനം നിഷേധിക്കുകയോ, കൂടിയ ഫീസ് ഈടാക്കുകയോ ചെയ്തു തുടങ്ങി. എല്ലാം കച്ചവടമായി. ഇതോടെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇടിഞ്ഞു തുടങ്ങിയത്.
നിലവിലുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക നിലവാരം ഉയർത്തുകയും, അവയിൽ മെറിറ്റിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലും സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണതത്വങ്ങൾ പാലിച്ച് കൊണ്ടുമുള്ള പ്രവേശന സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ നിലവാരമുള്ള ഡോക്ടർമാരും ഉണ്ടാകു. ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ദൂരകാഴ്ചയുള്ളതും സാമൂഹികബോധത്തോടെയുള്ളതുമായ നയം സ്വീകരിച്ചില്ലെങ്കിൽ ഡോക്ടർമാരുടെ തൊഴിൽ ഇല്ലായ്മ ഉയരുകയേ ഉള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍