ഭയാനകം: വ്യത്യസ്തമായ കാഴ്ചാനുഭവം; നിരാശപ്പെടുത്താതെ ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ഏട്; മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലൂടെ പറയുന്നത് ഒരു യുദ്ധത്തിന്റെ ഭീകരതയും കെടുതികളും; രഞ്ജി പണിക്കരുടെത് കരിയർ ബെസ്റ്റ് പ്രകടനം
കെ വി നിരഞ്ജൻ
വിദേശ എഴുത്തുകാരുടേത് ഉൾപ്പെടെ പ്രശസ്തമായ സാഹിത്യകൃതികളെ അവലംബിച്ച് സിനിമകളൊരുക്കിയ സംവിധായകനാണ് ജയരാജ്. നവരസങ്ങളെ അടിസ്ഥാനമാക്കി സിനിമകളൊരുക്കിയും ഇദ്ദേഹം ശ്രദ്ധേയനായി. പരീക്ഷണങ്ങളിൽ പലതും അതീവ ഹൃദ്യമായപ്പോഴും ചില ചിത്രങ്ങൾ അസാധാരണമായ ബോറൻ കാഴ്ചകളുമായിട്ടുണ്ട്.
നവരസ പരമ്പരയിൽ അടുത്തിടെ പുറത്തിറങ്ങിയ വീരം എന്ന ചിത്രം തന്നെ നോക്കുക. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ കോടികൾ ചെലവഴിച്ചെത്തിയ ആ ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് പോലും പ്രേക്ഷകർക്ക് മനസ്സിലായില്ല. കുറേ കെട്ടുകാഴ്ചകളുമായെത്തിയ ആ സിനിമ കലാപരമായും കച്ചവട പരമായും പൂർണ്ണ പരാജയവുമായി. ഇതേ സമയം വളരെ ചെലവ് കുറച്ച് ഇറക്കിയ പല ജയരാജ് ചിത്രങ്ങളും വലിയ നടന്മാർ പോലുമില്ലാതെയാണ് പുറത്തിറങ്ങിയതെങ്കിലും മലയാളത്തിന് അഭിമാനിക്കാവുന്ന ചിത്രങ്ങളുമായിട്ടുണ്ട്.
ആന്റൺ ചെക്കോവിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഒറ്റാൽ തന്നെ ഉദാഹരണം. ദേശീയ പുരസ്ക്കാരം ഉൾപ്പെടെ സ്വന്തമാക്കിയ ജയരാജിന്റെ പുതിയ ചിത്രം ഭയാനകം അതീവ ഹൃദ്യമായ ഒരു ചലച്ചിത്ര അനുഭവമാണ്. കോടികളുടെ കിലുക്കമോ താരപ്പൊലിമയോ ഇല്ലാതെ തന്നെ, ചലച്ചിത്ര മേളകളിലൊക്കെ കാണുന്ന തരത്തിലുള്ള വിദേശ സിനിമയുടെ മനോഹാരിത ഈ ചിത്രത്തിനുണ്ട്. കലാമൂല്യമുള്ള ചിത്രങ്ങളും കച്ചവട സിനിമകളും ഒരേ സമയം എടുത്തുകൊണ്ട് മുന്നോട്ട് പോയ സംവിധായകനാണ് ജയരാജ്.
ജോണിവാക്കർ പോലുള്ള തനി കച്ചവട സിനിമയും കരുണം പോലുള്ള കലാമൂല്യമുള്ള സിനിമകളും ജയരാജ് എടുത്തു. ഇതിൽ കച്ചവട സിനിമയെടുക്കുമ്പോഴാണ് ജയരാജിന് കൂടുതലും തിരിച്ചടി ഉണ്ടായിട്ടുള്ളത്. അറേബ്യയും മില്ലേനിയം സ്റ്റാർസും റെയിൻ റെയിൻ കം എഗെയ്നും ബൈ ദി പീപ്പിളും പോലുള്ള കെട്ടുകാഴ്ചകളായിരുന്നു ജയരാജിന്റെ കച്ചവട സിനിമകളിൽ പലതും. ഒടുവിൽ താനിനി കച്ചവട സിനിമയെടുക്കില്ലെന്ന് പ്രഖ്യാപനം വരെ ജയരാജ് നടത്തുകയും ചെയ്തു.
പക്ഷേ ഈ പടത്തെ സാധാണ കൊമേഴ്സൽ സിനിമപോലെ നിങ്ങൾ കാണാൻ പോവരുത്. സംഭവബഹുലമായ കഥയും ട്വിസ്റ്റുകളും ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സുമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ തീർച്ചയായും ഭയാനകം കാണാൻ പോകാം.. തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം ഈ ചിത്രം സമ്മാനിക്കും...
യുദ്ധം അവരുടെ ജീവിതത്തെ മാറ്റിമറിച്ച വിധം
ഭയാനകത്തിലേക്ക് വരാം. തകഴിയുടെ കയർ എന്ന നോവലിൽ നിന്ന് ഒരു ഭാഗമെടുത്താണ് ജയരാജ് ഭയാനകം രൂപപ്പെടുത്തിയത്. നവരസര പരമ്പരയിലെ ശാന്തം രാഷ്ട്രീയ കൊലപാതകത്തിൽ ഇരകളാക്കപ്പെടുന്നവരും ദുഃഖമായിരുന്നു പറഞ്ഞത്. ഒറ്റപ്പെടുന്ന വാർധക്യത്തെ കരുണത്തിലൂടെയും കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ ബീഭത്സത്തിലൂടെയും ജയരാജ് അവതരിപ്പിച്ചു. ദയാവധമായിരുന്നു അദ്ഭുതത്തിന്റെ പ്രമേയം. വടക്കൻ പാട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു വീരം. യുദ്ധം സൃഷ്ടിക്കുന്ന വേദനകളും കെടുതികളുമാണ് ഭയാനകത്തിന്റെ പ്രമേയം.
യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നതെങ്കിലും ഒരു മേജർ രവി യുദ്ധ സിനിമ കാണാൻ പോകുന്നതുപോലെ ഭയാകനത്തിന് പോയാൽ നിരാശപ്പെടും. ലോകമഹായുദ്ധമാണ് നടക്കുന്തെങ്കിലും യുദ്ധത്തിന്റെ ഒരു ഷോട്ട് പോലും ഈ സിനിമയിലില്ല. ഒരു പോസ്റ്റുമാന്റെ കണ്ണിലൂടെ മുഖഭാവങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത വരച്ചുകാട്ടുകയാണ് ജയരാജ് ഈ സിനിമയിൽ. 1930-40 കളിലെ കുട്ടനാടിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ കാലഘട്ടത്തിലെ മനുഷ്യനെയും പ്രകൃതിയെയും ജീവിത സാഹചര്യങ്ങളെയും അടയാളപ്പെടുത്താനുള്ള ശ്രമം. കാലഘട്ടം പഴയതാണെങ്കിലും സിനിമ ഉയർത്തുന്ന വിഷയങ്ങളെല്ലാം പുതിയ കാലത്തിനോടും ചേർന്നു നിൽക്കുന്നതാണ്. യുദ്ധത്തിന്റെ ഭീകരത നിറഞ്ഞു നിൽക്കുന്ന പുതിയ കാലഘട്ടത്തിൽ ഭയാനകത്തിലെ പഴയ കാഴ്ചകൾക്ക് തീർച്ചയായും പുതുമയുണ്ട്.
വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ ഗ്രാമങ്ങളിലൂടെ ചാറ്റൽ മഴയ്ക്കൊപ്പം വികലാംഗനായ ആ പോസ്റ്റുമാൻ ഞൊണ്ടി ഞൊണ്ടി നടന്നു. അയാളുടെ കയ്യിലെ സഞ്ചിയിൽ നല്ല വിവരങ്ങൾ നിറഞ്ഞ കത്തുകളും മണിയോർഡറുകളുമാണുള്ളത്. പട്ടാളത്തിലുള്ള മക്കളുടെ കത്തുകളും അവരയച്ച പണവും വാങ്ങി മാതാപിതാക്കൾ അയാളെ സ്നേഹത്തോടെ മടക്കിയയച്ചു.. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടുകാർക്ക് അയാൾ നല്ല ശകുനമായിരുന്നു.. കാലം മാറി.. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.. കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം പിന്നീടയാളെത്തിയത് മരണ അറിയിപ്പ് രേഖപ്പെടുത്തപ്പെട്ട കമ്പികളുമായാണ്.. അതോടെ അയാളുടെ വരവുണ്ടാവരുതേ എന്ന് ആ നാട് പ്രാർത്ഥിക്കാൻ തുടങ്ങി.. അയാളെ കണ്ടാൽ പലരും ഓടിയൊളിക്കാൻ തുടങ്ങി.. ആ പോസ്റ്റുമാൻ ആ നാടിന്റെ ദുശ്ശകുനമായി മാറി..
എവിടെയോ നടക്കുന്ന യുദ്ധം.. എന്നാൽ ആ യുദ്ധമിപ്പോൾ തന്റെ സഞ്ചിയിലാണെന്ന് പേരറിയാത്ത ആ പോസ്റ്റുമാൻ പറയുന്നുണ്ട്. ഒരു യുദ്ധത്തിന്റെ ഇരയായതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ള ആകുലതകൾ അയാളുടെ മനസ്സിൽ ചിറകടിക്കുന്നുണ്ട്. യുദ്ധത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നവരോടെല്ലാം അയാൾ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചാണ് പറയുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ കാൽമുട്ടിൽ വെടിയുണ്ട കയറി അംഗവൈകല്യം വന്നതാണ് അയാൾക്ക്.
ആർക്കോ വേണ്ടി.. എന്തിനോ വേണ്ടി നടക്കുന്ന യുദ്ധങ്ങളെ അയാൾക്ക് വെറുപ്പാണ്.. ഭയാനകമാവുന്ന യുദ്ധത്തിന്റെ രംഗങ്ങളൊന്നും സിനിമയിലില്ല.. മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലാണ് യുദ്ധത്തിന്റെ ഭീകരതയത്രയും സംവിധായകൻ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്.. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ.. മഴയുടെ വ്യത്യസ്ത ഭാവങ്ങളിൽ.. പോസ്റ്റുമാന്റെ യാത്രയിൽ ഒരു കാലഘട്ടത്തിന്റെ ദയനീയത നമുക്ക് തിരിച്ചറിയാം.. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത യുദ്ധത്തിന്റെ ഭീകരതയും അർത്ഥ ശൂന്യതയും ഞെട്ടലോടെ ഉൾക്കൊള്ളാം...
രഞ്ജിപ്പണിക്കരുടെ കരിയർ ബെസ്റ്റ് പ്രകടനം
കുട്ടനാടിന്റെ കഥാപശ്ചാത്തലത്തിലേക്ക് പുതുതായി നിയമിതനായ പോസ്റ്റുമാൻ വരുന്നതോടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. പ്രദേശത്തെ ഗൗരിക്കുഞ്ഞമ്മയുടെ വീട്ടിലാണ് അയാൾ താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും പട്ടാളത്തിലാണ്. യുദ്ധത്തിൽ പരിക്കേറ്റ പോസ്റ്റുമാനോട് അവർക്ക് പ്രത്യേകമായൊരു ഇഷ്ടവുമുണ്ട്. ഇവരുടെ ബന്ധത്തിലൂടെ ഗ്രാമീണ ജീവിതങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് സംവിധായകൻ സഞ്ചരിക്കുന്നത്. കരുത്തുറ്റ കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ മികവ്. ഒടുവിൽ ഗൗരിക്കുഞ്ഞമ്മയോട് ആ ദുരന്തവാർത്ത പറയാൻ കഴിയാതെ അയാൾ തന്റെ തോണിയിൽ യാത്രതിരിക്കുന്നു.. പുഴയുടെ നടുക്ക് മരണ അറിയിപ്പ് നിറഞ്ഞ കമ്പികൾ കളിത്തോണിയാക്കി ഒഴുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
തകഴിയുടെ കയറിൽ നിന്നൊരു ഭാഗമെടുത്ത് എത്ര ഭംഗിയായാണ് ജയരാജ് പുതിയൊരു തിരക്കഥ സൃഷ്ടിച്ചിരിക്കുന്നത്. ലളിത സുന്ദരമാണ് ആ തിരക്കഥ. പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് സിനിമ സമ്മാനിക്കുന്നത്. ഗൗരിക്കുഞ്ഞമ്മയായി ആശാശരത്തും മികച്ച പ്രകടനം കാഴ്ച വെച്ചു. പരിചിതമല്ലാത്ത മുഖങ്ങളെ കഥാപാത്രങ്ങളാക്കുന്ന പതിവ് ജയരാജ് ഇവിടെയും തെറ്റിച്ചിട്ടില്ല. ചിലർ നന്നായപ്പോൾ ചിലരുടെ അഭിനയത്തിൽ പരിചയക്കുറവ് നിറഞ്ഞു നിൽക്കുന്നുണ്ട്. കുട്ടനാടിന്റെ ഭംഗിയുള്ള കാഴ്ചകളാണ് ചിത്രത്തെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. നിഖിൽ എസ് പ്രവീൺ എന്ന ഛായാഗ്രാഹകന്‍ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഈ ചിത്രത്തിലെ കാഴ്ചകളെ അസാധാരണം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വേഗത കുറഞ്ഞാണ് സിനിമയുടെ സഞ്ചാരമെങ്കിലും ചിത്രം മുഷിപ്പിക്കുന്നില്ല. അവസാനത്തെ ഇത്തിരി വലിച്ചുനീട്ടലുകളും ആവർത്തിച്ച് വരുന്ന രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിലും സിനിമ കുറേക്കൂടി മികവുറ്റതാകുമായിരുന്നു.
ചിന്നം പിന്നം പെയ്ത് പെരുമഴയായി പെയ്ത് നിറഞ്ഞ് മഴ സിനിമയുടെ ഫ്രെയിമിൽ സഞ്ചരിക്കുന്നുണ്ട്. മാറുന്ന പശ്ചാത്തലത്തിനും ഭാവങ്ങൾക്കും അനുസരിച്ചാണ് മഴയുടെ സഞ്ചാരം. മഴയ്ക്കൊപ്പം കുട്ടനാടിന്റെ ഭംഗിയും മാറുന്ന ഭാവങ്ങളും ഒപ്പിയെടുക്കുന്ന അസാധാരണ മികവുള്ള ക്യാമറാക്കണ്ണുകളും സുന്ദരമായ സംഗീതവും കുട്ടനാടിന്റെ പശ്ചാത്തലവും ജയരാജിന്റെ സംവിധാന മികവും പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കരുടെ പ്രകടനവും ഒത്തുചേരുന്നതോടെ ഭയാകനം അതീവ സുന്ദരമായൊരു ചലച്ചിത്ര കാവ്യമാകുന്നു.
വാൽക്കഷ്ണം:പക്ഷേ നല്ല സിനിമകൾക്ക് ആളെകിട്ടുന്നില്ലെന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഇതിന് പ്രേക്ഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പറയത്തക്ക യാതൊരു പ്രമോഷനുമില്ലാതെയാണ് ചിത്രം ഇറങ്ങിയത്.പോസ്റ്റുകൾപോലും തീരെ കുറവ്.ഇന്‍ നല്ലപടമാണെന്ന് അറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങുമ്പോഴേക്കും പടം ഹോൾഡ് ഓവറും ആവും.മാർക്കറ്റിങ്ങിൽ മലയാളസിനിമ ഇനിയും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Stories you may Like
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- ഇഷാൻ കിഷന്റെയും ശ്രേയസിന്റെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
- ഇഷാൻ കിഷനെതിരെ നടപടിക്ക് സാധ്യത, മുന്നറിയിപ്പുമായി ജയ് ഷാ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍