ഭക്ഷ്യവിഷബാധയേറ്റ് മരണാവസ്ഥയിൽ എത്തിയ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം അടിച്ചുമാറ്റിയ മാർത്തോമ സഭയ്ക്കെതിരെ ന്യൂസിലാൻഡ് ചാരിറ്റി രജിസ്ട്രേഷൻ ബോർഡ്; മാർത്തോമാ പള്ളിക്കാർ അടിച്ചുമാറ്റിയ ആ 40 ലക്ഷം രൂപയും കുടുംബത്തിന് നൽകണമെന്ന് ഉത്തരവ്; പ്രവാസികൾ കരുണയോടെ നൽകിയ ചാരിറ്റിപ്പണം പള്ളിയുടെ പൊതുഫണ്ടിലേക്ക് വകമാറ്റിയ നടപടിക്ക് തിരിച്ചടി
മറുനാടൻ ഡെസ്ക്
വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ ഭക്ഷ്യവിഷബാധയേറ്റ് മരണത്തിന്റെ വക്കിലെത്തിയ കുടുംബത്തെ സഹായിക്കാൻ പ്രവാസികൾ കരുണാപൂർവം നൽകിയ പണം മാർത്തോമ പള്ളിക്കാർ അടിച്ചുമാറ്റിയത് കേരളത്തെ നാണിപ്പിക്കുന്ന വാർത്തയായിരുന്നു. ന്യൂസിലാൻഡിലെ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാർത്തപ്രസിദ്ധീകരിച്ചപ്പോൾ നാണം കെട്ടത് മലയാൡസമൂഹമായിരുന്നു. 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് നൽകാതെ പള്ളിഫണ്ടിലേക്കെന്ന് പറഞ്ഞ് വകമാറ്റിയത്. എന്നാൽ, സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ന്യൂസിലാൻഡ് സർക്കാർ ഇടപെടൽ നടത്തി. പിരിച്ചെടുത്ത തുക മുഴുവനും ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തിന് നൽകണമെന്ന് ന്യൂസിലാൻഡ് ചാരിറ്റി രജിസ്ട്രേഷൻ ബോർഡ് നിർദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം ഹാമിൽട്ടൺ മാർത്തോമാ സഭയെ അഡ്വക്കേറ്റ് റോജർ മില്ലർ അറിയിച്ചു.
ചാരിറ്റിക്കായി പിരിച്ചടെത്ത തുക കൈമാറാത്തതിനെ തുടർന്ന് രജിസ്ട്രേഡ് ചാരിറ്റി ആയ ഹാമിൽട്ടൺ മാർത്തോമാ സഭക്കെതിരെ സുമേഷ് ടി മഹാരാജ് എന്നയാൾ നൽകിയത പരാതിയെ തുടർന്നാണ് നടപടി ഉണ്ടായത്. എന്ത് കാര്യത്തിനാണ് പൊതുജനങ്ങളിൽ നിന്ന് സംഭാവന പിരിച്ചത്, ആ കാര്യത്തിന് തന്നെ ആ തുക വിനിയോഗിക്കണം എന്നാണ് ന്യൂസിലാൻഡിലെ ചാരിറ്റി നിയമം. അല്ലാതെ വകമാറ്റി ചിലവഴിക്കാൻ സാധിച്ചില്ല. ഇത് പ്രകാരം പ്രവർത്തിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കാനും സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാരിറ്റിപ്പണം നൽകാതിരുന്നാൽ ഹാമിൽട്ടൺ മാർത്തോമാ സഭയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലക്കു വീഴും.
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉള്ള മെക്കാനിക്കായ ഷിബുവും നഴ്സായ സുബി ബാബുവിനും ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. തൊഴിൽ സ്ഥിരമായി ചെയ്യാനും സാധിക്കാത്ത കുടുംബത്തിന് വേണ്ടി പിരിച്ചെടുത്ത പണം ആ കുടുംബത്തിന് തന്നെ നൽകണമെന്നാണ് ആവശ്യം. പള്ളി പിരിച്ച പണത്തിൽ നിന്ന് ആദ്യ ഗഡുവായി ഷിബുവിന് നാൽപ്പതിനായിരം ഡോളർ നൽകിയിരുന്നെങ്കിലും മിച്ചം ലഭിച്ച അറുപതിനായിരം ഡോളറും മറ്റും കൈമാറാതെ കൈവശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നിൽ സഭയിലെ തന്നെ ചില വൈദികരുടെ താൽപ്പര്യമാണെന്ന ആരോപണം ഉയർന്നു. ഈ പണം പള്ളിയുടെ പൊതു ഫണ്ടിലേക്ക് മാറ്റി ഷിബുകൊച്ചുമ്മാനും ഫാമിലിക്കും അവർ ആവശ്യം കാണിക്കുന്നതനുസരിച്ചു കുറച്ചു തുക പല ഘട്ടങ്ങളായി നൽകാമെന്നുമാണ് പറഞ്ഞിരുന്നത്. ഇത് പണം അടിച്ചുമാറ്റാനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു. ഇതോടെയാണ് വാർത്തകളുണ്ടായതും.
പിരിച്ചെടുത്ത തുക സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെ പള്ളി കമ്മിറ്റി പറഞ്ഞത് മാധ്യമങ്ങൾ തെറ്റുധരിപ്പിക്കുകയാണെന്നാണ് . എന്നാൽ പള്ളി കമ്മറ്റിയിൽ ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് വലിയ തർക്കമുണ്ടായി. വിവാദത്തിനൊടുവിൽ വിശ്വാസികളും രണ്ട് തട്ടിലായി. ഇതിനിടെ സഭയുടെ വൈസ് പ്രസിഡന്റ് രാജി വച്ചൊഴിഞ്ഞു. അതേസമയം വിചിത്രവാദങ്ങൾ നിരത്തി പണം അടിച്ചുമാറ്റാനാണ് മാർത്തോമ പള്ളി ഇപ്പോഴും ശ്രമിക്കുന്നത്. കുടുംബത്തിലെ മുതിർന്നവർ മരണപെട്ടാൽ അവരുടെ കുട്ടികളേ സംരക്ഷിക്കാനായിരുന്നു പിരിവ് എടുത്തത്. എന്നാൽ ആരും മരിച്ചിട്ടില്ല. എല്ലാവരും ജീവിക്കുന്നു. മരണം ഉണ്ടാകാത്തതിനാൽ ആ ഫണ്ട് അവർക്ക് നല്‍കേണ്ട കാര്യമില്ല എന്നാണ് പള്ളി പറയുന്നത്.
ഷിബു കൊച്ചുമ്മന്റെയും കുടുംബത്തിനുണ്ടായ ദുരന്തം മാധ്യമങ്ങളിലെല്ലാം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ ഈ കുടുംബത്തെ സഹായിക്കാൻ വലിയൊരു വിഭാഗം ആളുകൾ തന്നെ രംഗത്തെത്തി. പന്നിയിറച്ചിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ല കാരണമെന്ന വിധത്തിലും പിന്നീട് വാർത്തകൾ വന്നിരുന്നു. ഷിബു കൊച്ചുമ്മൻ (36), അദ്ദേഹത്തിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (65), ഭാര്യ സുബി ബാബു (34) എന്നിവർക്ക് നൽകാനായി പിരിച്ച തുകയാണ് നൽകാതിരുന്നത്. ഇവരിൽ അമ്മ ഏലിക്കുട്ടി വിസിറ്റിങ് വിസയിൽ വന്ന വ്യക്തിയായിരുന്നതാനാൽ ചികിത്സാ ചെലവ് വലുതാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കുടുംബത്തെ സഹായിക്കാൻ വേണ്ടി പണപ്പിരിവ് നടന്നത്.
കേരളത്തിലേ മാർതോമാ പള്ളിയാണ് പിരിവെടുത്തത്. ന്യൂസ് ലാന്റിലേ പ്രവാസി മലയാളികളിൽ നിന്നും പിരിച്ച 102764 ഡോളർ (ഏകദേശം 69 ലക്ഷം രൂപ) തുകയിൽ 60,000 ഡോളർ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ പള്ളിക്കാർ അടിച്ചു മാറ്റി. കാരണം പ്രതീക്ഷിച്ചതിലും കൂടുതൽ പിരിവു കിട്ടിയെന്നും പ്രതീക്ഷിച്ച പിരിവ് കുടുംബത്തിനു കൊടുത്തു എന്നും അപ്രതീക്ഷിതമായി കിട്ടിയ തുക പള്ളിക്ക് മുതൽ കൂട്ട് ആക്കിയെന്നും വിശദീകരണം. മരണാവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി മലയാളികളിൽ നിന്നും കൈപറ്റിയ പണം ആണ് ഇത്തരത്തിൽ പള്ളിക്കാർ സ്വന്തമായി കൈക്കലാക്കിയത്. ഇത് സംബന്ധിച്ച വാർത്ത ന്യൂസിലാൻഡ് ഹെറാൾഡ് അടക്കമുള്ള പത്രങ്ങളിൽ വന്നിരുന്നു.
കാട്ടുപന്നിയിറച്ചി കഴിച്ച ഇവർക്ക് പിന്നീട് ഛർദ്ദിയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു.പിന്നീട് ആഴ്ചകളോളം ഇവർ അബോധാവസ്ഥയിലായിരുന്നു. എങ്ങനെയാണ് ഇവരുടെ ഭക്ഷണത്തിൽ വിഷാശം ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. തുടർന്ന് പള്ളിയുടെ നേതൃത്വത്തിൽ ഇവരുടെ ചികിത്സക്കായി ഏകദേശം 102764 ഡോളർ തുക സ്വരൂപിക്കുകയായിരുന്നു. പിന്നീട് ഏകദേശം 42000 ഡോളർ തുക (ഏകദേശം 28 ലക്ഷം രൂപ) മാത്രം ഇവർക്ക് നൽകുകയും ഇവർ പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
ഇതിന് ശേഷമാണ് മാർത്തോമപള്ളി പണം പിരിച്ച ശേഷം നൽകിയില്ലെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്ത്യൻ പള്ളിയുടെ പണത്തോടുള്ള ആർത്തിയെന്നു പറഞ്ഞു കൊണ്ടാണ് ന്യൂസിലാൻഡ് പത്രങ്ങളിൽ വാർത്ത വന്നിരിക്കുന്നത്. വിഷബാധ ഏറ്റ കുടുംബത്തിനു ജനം നല്കിയ പണം ഇന്ത്യൻ പള്ളിക്കാർ ന്യൂസ് ലാന്റിൽ കൈക്കലാക്കി എന്ന വിധത്തിലാണ് വാർത്തകൾ. ഈ സംഭവം ന്യൂസിലാൻഡിലെ മലയാളി സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന സംഭവമായി മാറി.
വൈദികരാണ് പണം അടിച്ചുമാറ്റാൻ മുന്നിൽ നിന്നതെന്ന വിധത്തിലാണ് പുറത്തുവന്ന വാർത്തകൾ. പ്രവാസി മലയാളികൾ അടക്കമുള്ളവരുടെ സഹാനുഭൂതി പിടിച്ചുപറ്റി സ്വരൂപിച്ച പണമാണ് പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിൽ അടിച്ചുമാറ്റിയത്. സെന്റ് തോമസ് മാർത്തോമ പള്ളി വികാരിക്ക് മുമ്പായി തങ്ങൾക്ക് വേണ്ടി സ്വരൂപിച്ച ബാക്കി 60,224 ഡോളർ തരണമെന്ന് പലതവണ അപേക്ഷിച്ചിരുന്നതാണെന്നും കുടുംബാംഗമായ ജോജി വർഗീസ് പറയുന്നു.
Stories you may Like
- താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- മാസ്റ്റർ ഓഫ് ചേസ്..! ലോകകപ്പിൽ വീണ്ടും വിരാട് കോലി മാജിക്ക്
- ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച
- വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചെന്ന് പരാതി; 53-കാരന് പിഴയിട്ട് കോടതി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍