സഭയുടെ മുൻഗണനാക്രമം തെറ്റുന്നുവോ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഫരിസേയരും ജറുശലേമിൽ നിന്നു വന്ന നിയമജ്ഞരും ഈശോയുടെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിക്കുകയാണ്. ആ പ്രശ്നത്തിനുള്ള കാരണം ശിഷ്യന്മാരുടെ ഒരു പ്രവൃത്തിയായിരുന്നു: "ഫരിസേയരും ജറുശലേമിൽ നിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു" (മർക്കോ 7:1-2).
ഇതു കാണുന്ന യൂദാമതനേതാക്കളാണ് ഈശോയുടെ മുമ്പിൽ പ്രശ്നം അവതരിപ്പിക്കുന്നത്: "ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു. നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരമ്പര്യത്തിനു വിരുദ്ധമായി അശുദ്ധമായ കൈകൊണ്ട് ഭക്ഷിക്കുന്നത് എന്ത്?" (മർക്കോ 7:5).
ആദ്യംതന്നെ നമ്മൾ തിരിച്ചറിയേണ്ട പ്രധാനപ്പെട്ടൊരു സംഗതിയുണ്ടിവിടെ. അഴുക്കുപുരണ്ട കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നമല്ല അവർ ഉന്നയിക്കുന്നത്. മറിച്ച് മതപരമായ ഒരു ആചാരത്തിന്റെ ലംഘനത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. "അശുദ്ധമായ" കൈകൊണ്ട് ഭക്ഷിക്കുക എന്ന് പറഞ്ഞാൽ "മതപരമായ ശുദ്ധിയെ" തന്നെയാണ് അത് സൂചിപ്പിക്കുന്നത്.
സുവിശേഷകൻ തന്നെ ഇതു വിശദമാക്കുന്നുണ്ട്: "പൂർവ്വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതു സ്ഥലത്തി നിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റു പല പാരമ്പര്യങ്ങളും അവർ അനുഷ്ഠിച്ചു പോന്നു" (മർക്കോസ് 7:3-4). അങ്ങനെയെങ്കിൽ, മതാചാരങ്ങളുടെയും മതപാരമ്പര്യങ്ങളുടെയും ലംഘനമാണ് ഇവിടുതെത ചർച്ചാ വിഷയമെന്ന് വരുന്നു.
അതായത്, എന്തുകൊണ്ടാണ് ശിഷ്യന്മാർ യൂദപാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നതെന്നാണ് യൂദനേതാക്കളുടെ ചോദ്യം.
യുദനേതാക്കളോടുള്ള ഈശോയുടെ മറുപടി ശ്രദ്ധിക്കണം: "കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശിരയായി തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ്" (മർക്കോസ് 7:6).
ഫരിസേയരെയും നിയമജ്ഞരെയും ഈശോ വിളിക്കുന്നത് "കപടനാട്യക്കാരേ" എന്നാണ് (ഈ മലയാള വിവർത്തനം തന്നെ ശരിയാണെന്നു തോന്നിന്നില്ല. കാരണം കപടതയിൽ തന്നെ നാട്യം ഉൾച്ചേർന്നിട്ടുണ്ട്. അപ്പോൾ 'കപടതയും' 'നാട്യവും' കൂടി ഒന്നിച്ച് പറയണമെന്നില്ല. "കപടതയെന്നു" മാത്രം പറഞ്ഞാൽ മതി). ഗ്രീക്കിൽ 'ഹ്യൂപ്പോക്രിത്തോസ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് 'ഹിപ്പോക്രിറ്റ്' അഥവാ 'കപട്യാക്കാരൻ' എന്നർത്ഥം.
എന്തുകൊണ്ടാണ് ഈശോ അവരെ 'കാപട്യക്കാരെ' എന്നു വിളിക്കുന്നത്. അതിനു കാരണമായി പറയുന്നത്, "അവർ അധരം കൊണ്ട് ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു" എന്നാണ്. അതായത് അവരുടെ ജീവിതത്തിന്റെ മുൻഗണനാക്രമം തെറ്റിയിരിക്കുന്നു എന്നു സാരം.
അന്നത്തെ മതമേഖലയുടെ മുൻഗണനാക്രമം തെറ്റിയിരിക്കുന്നതിനെക്കുറിച്ചാണ് തുടർന്നും ഈശോ പറയുന്നത്: "മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്നു. ദൈവത്തിന്റെ കൽപ്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെ പിടിക്കുന്നു" (മർക്കോ 7:7). അതായത് ഒന്നാം സ്ഥാനം കൊടുക്കേണ്ടവയ്ക്ക് അതുകൊടുക്കാതെ ആ സ്ഥാനത്ത് അപ്രധാനങ്ങളായ കാര്യങ്ങളെ പ്രതിഷ്ഠിക്കുന്നു. മുൻഗണനാക്രമം തെറ്റിക്കുന്ന ഈ രീതിയെയാണ് ഈശോ 'കപടത' എന്ന് പേരുചൊല്ലി വിളിക്കുന്നത്.
ആത്മീയനേതാക്കൾക്കു എക്കാലത്തും സംഭവിക്കുന്ന ഏറ്റവും വലിയ അബന്ധമാണിത്. അവരിൽ ബഹുഭൂരിപക്ഷവും പ്രമാണങ്ങൾ പാലിക്കുന്നവർ തന്നെയായിരിക്കും. അവരൊന്നും പ്രമാണങ്ങൾ ലംഘിക്കുന്നിവരായിരിക്കില്ല. എന്നാൽ അവർ ചെയ്യുന്ന പ്രധാന തെറ്റ് മുൻഗണനാക്രമം തെറ്റിക്കുന്നതാണ്. ഹൃദയത്തിനു പകരം അധരത്തിനു പ്രധാന്യം കൊടുക്കുന്നു; ദൈവകൽപ്പനയ്ക്കു പകരം മനുഷ്യപാരമ്പര്യത്തിന് പ്രാധാന്യം കൊടുക്കുന്നു; ഉള്ളിനു പകരം പുറമെയുള്ളവയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നു (മർക്കോ 7:15). ഇതാണ് മതമേഖലയുടെയും ആത്മീയനേതാക്കളുടെയും കാപട്യമെന്ന് ഈശോ പ്രഖ്യാപിക്കുന്നത്.
ഏതൊരു മതവും അതിന്റെ ആരംഭത്തിൽ ഒരു 'ആത്മീയതയാണ്,' ആന്തരികതയാണ്. കാലക്രമേണ, ആ ആത്മീയത സ്ഥാപനവത്കരിക്കപ്പെടുമ്പോഴാണ് അതിന് ചട്ടങ്ങളും, അനുഷ്ഠാനങ്ങളും, ആചാരങ്ങളും, നിയമങ്ങളും, ഭരണസംവിധാനങ്ങളുമുണ്ടാകുന്നത്. അങ്ങനെ ആത്മീയത വ്യവസ്ഥാപിത മതമായിത്തീരുമ്പോൾ സംഭവിക്കാവുന്ന ഏറ്റവും വലി അപകടമാണ് അതിന്റെ മുൻഗണനാക്രമം മാറിപ്പോകാമെന്നത്. മുൻഗണനാക്രമം തെറ്റിപ്പോയ യൂദമതനേതാക്കളെയാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ തിരുത്തുന്നത്.
ഫാ: ടോണി ഡിമെല്ലോയെന്ന ആചത്മീയാചാര്യൻ പറഞ്ഞിരുന്ന ഒരു കഥയുണ്ട്. ഒരു സന്യാസിയുടെ പൂച്ചയുടെയും അയാളുടെ പൂജയുടെയും കഥ (ഓഡിയോ കേൾക്കുക).
ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ആത്മീയത വഴിതെറ്റിപ്പോകുന്നത് എങ്ങനെയാണെന്നാണ് ഡിമെല്ലോയച്ചൻ പറഞ്ഞ് വയ്ക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ഈശോയും ക്ഷണിക്കുന്നത് സമാനമായരു മാറ്റത്തിനാണ്- അനുഷ്ഠാനങ്ങളിൽ നിന്നും ആത്മീയതയിലേക്ക് പിന്തിരിയാൻ; അധരത്തിൽ നിന്നും ഹൃദയത്തിലേക്ക് പിൻവാങ്ങാൻ; പാരമ്പര്യങ്ങളിൽ നിന്നും വൈദേഷ്ഠത്തിലേക്ക് തിരിച്ചു വരാൻ; ബാഹ്യമായവയിൽ നിന്നും ആന്തരികതയിലേക്ക് പിന്മാറാൻ.
കേരള സഭയിലെ ഇന്നത്തെ അന്തരീഷം പരിശോധിച്ചാൽ ഈശോയുടെ ആഹ്വാനം ഇന്ന് പ്രസക്തമാണെന്നു തോന്നുന്നില്ലേ?ഈശോ എന്നെയും നിങ്ങളെയും ക്ഷണിക്കുന്നു-ആന്തരികതയിലേക്കു പിൻതിരിയാൻ!
ഈയിടെ വാട്സാപ്പിൽ പ്രചരിച്ച ഒരു കുറിപ്പുണ്ട്. ഫാ: കാരക്കാടനാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നു കേരളസഭയിലെ ആത്മീയ നേതൃത്വത്തെ പിടികൂടിയിരിക്കുന്നത് കുറെയധികം ഭ്രമങ്ങളാണെന്ന്. എന്നിട്ട് ഈ ഭ്രമങ്ങളെ അദ്ദേഹം എണ്ണി പറയുന്നുണ്ട്-- പള്ളി പൊളിച്ചുപണിയാനുള്ള ഭ്രമം, കൊടിമരം നവീകരിക്കാനുള്ള ഭ്രമം, ഗ്രോട്ടോ പണിയാനുള്ള ഭ്രമം, ദശാശം പിരിക്കാനുള്ള ഭ്രമം, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പടുത്തുയർത്താനുള്ള ഭ്രമം. ഇവിടുത്തെ സന്യസ്തരെയും വൈദികരെയും പിടികൂടിയിരക്കുന്ന ഭ്രമങ്ങളാണിവ. ഭ്രമം, ഒരു തരം വികലമായ കാഴ്ചപ്പാടും തെറ്റായ ബോധ്യവുമാണ്. അതായത്, തെറ്റായ മുൻഗണനാക്രമമാണ് ഭ്രമത്തിനു നിദാനമായി നിൽക്കുന്നതെന്ന് സാരം.
അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ കേരള സഭാനേതൃത്വത്തെ ക്ഷണിക്കുന്നത് മനംമാറ്റത്തിനും തെറ്റുതിരുത്തലിനുമാണ്-- അധരത്തിൽ നിന്നും ഹൃദയത്തിലേക്ക് പിൻവാങ്ങാൻ; ബാഹ്യമായവയിൽ നിന്നും ആന്തരീകതയിലേക്ക് പിൻതിരിയാൻ; ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ആത്മീയതയിലേക്ക് തിരികെവരാൻ; പാരമ്പര്യങ്ങളിൽ നിന്ന് ദൈവേഷ്ഠത്തിലേക്ക് തിരികെപ്പോകാൻ. ചുരുക്കത്തിൽ, സഭയുടെ മുൻഗണനാക്രമം മാറണമെന്നു സാരം.
സമാനമായ ഒരു സാഹചര്യം, 2013 മാർച്ച് 13 ന് മുമ്പുണ്ടായിരുന്ന ആഗോള സഭയിലെ സാഹചര്യമായിരുന്നു. ഇന്ന് കേരള സഭ നേരിടുന്നതിലും പതിന്മടങ്ങ് രൂക്ഷമായിരുന്നു അന്നത്തെ ആഗോള കത്തോലിക്കാ സഭയുടെ അവസ്ഥ. വൈദികരുടെ ബാലപീഡയുടെ ആഘാതം അമേരിക്കയിലെയും യൂറോപ്പിലെ സഭയെ തകർത്തു; വത്തീലിക്സ് എന്ന വത്തിക്കാൻ രേഖകളുടെ ചോർച്ച; കുരിയയുടെ സ്വവർഗ്ഗഭോഗി ബന്ധമെന്ന ആരോപണം-- ഇത്തരം അനേകം അപവാദങ്ങളാൽ ആടിയുലഞ്ഞ സമയമായിരുന്നു 2013 മാർച്ച് 13 ന് മുൻപത്തെ സഭ. ആഗോളമാധ്യമങ്ങളിലെല്ലാം സഭുടെ വീഴ്ചകളും തെറ്റും നിറഞ്ഞു നിലന്ന കാലം. ഇന്നത്തെ കേരള സഭയുടെ അവസ്ഥകളെക്കാളും പതിന്മടങ്ങ് പരിതാപകരമായ അവസ്ഥയായിരുന്നു അത്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള കോൺക്ലേവിലെ ഹോർഹെ ബർഗോളിയോയുടെ പ്രസംഗമായിരുന്ന നിർണ്ണായകമായത്. അനുവദിച്ചിരുന്ന അഞ്ചു മിനിറ്റു പോലും മുഴുവൻ ഉപയോഗിക്കാതെ മൂന്നര മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയ പ്രസംഗം സകലരെയും ആകർഷിച്ചു. അദ്ദേഹം പറഞ്ഞു: "സഭയുടെ നേതാക്കളെന്ന നിലയിൽ നമ്മൾ പലപ്പോഴും നമ്മിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. സഭ ഉള്ളിലേക്ക് പിൻവലിയുന്നത് അപകടകരമാണ്. മറിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കാണ് സഭ നീങ്ങേണ്ടത്."
പുറമ്പോക്കിന് അദ്ദഹം ഉപയോഗിച്ചത് 'പെരിഫറി' എന്ന പദമായിരുന്നു. പെരിഫറി നഗരത്തിന്റെ പ്രാന്തപ്രദാശമാണ്, നഗരത്തിന്റെ പുറപ്പോക്കാണ്. അവിടെയാണ് തൊഴിലാളികളും ദരിദ്രരും താമസിക്കുന്നത്. പോരാ, അവിടെതന്നെയാണ് സാമൂഹ്യ വിരുദ്ധരും, മദ്യപാനികളും, ലഹരിക്കടിമപ്പെട്ടവരും കഴയുന്നത്. മാർപ്പാപ്പയായി ബർഗോളിയോ തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു പ്രധാന കാരണം ആ പ്രസംഗം തന്നെയായിരുന്നു.
വോട്ടെണ്ണൽ ഭൂരിപക്ഷത്തിലേക്കു കടന്നപ്പോൾ തൊട്ടടുത്തിരുന്ന ബ്രസീലിയൻ കർദ്ദിനാൾ ബർഗോളിയോയുടെ ചെവിയിൽ പറഞ്ഞു - ദരിദ്രരെ മറക്കരുത്. അപ്പോഴാണ് അസ്സീസ്സിയിലെ ഫ്രാൻസീസ് തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു.
തിരഞ്ഞെടുപ്പിനു ശഷം തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പാപ്പാ അക്ഷരാർത്ഥത്തിൽ സഭയെ 'പുറമ്പോക്കിലേക്ക്' നയിക്കുകയായിരുന്നു. പരിണിത ഫലമോ? ആഗോളമാധ്യമങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നത് സഭയുടെ വീഴ്ചകളല്ല, മറിച്ച് ഫ്രാൻസസ് പാപ്പാ തന്റെ ജീവിതം വഴി മുമ്പോട്ടു വയ്ക്കുന്ന 'മുൻഗണനകളാണ്.'
അതിനുള്ള അടിസ്ഥാന കാരണം ഫ്രാൻസിസ് പാപ്പാ മുമ്പോട്ടു വയ്ക്കുന്ന മുൻഗണനകൾ ക്രിസ്തുവിന്റെ മുൻഗണനകളാണ് എന്നതാണ്. ഈശോ നസ്രത്തിലെ തന്റെ പ്രഥമ പ്രസംഗത്തിൽ പ്രഖ്യാപിച്ച മുൻഗണന തന്നെയാണ് ഫ്രാൻസിസ് പാപ്പായും പിന്തുടരുന്നത്. ഈശോ പറഞ്ഞു; "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സദ് വാർത്തയറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു" (ലൂക്കാ 4:18) മുൻഗണനാക്രമം ദരിദ്രരിലേക്ക് മാറ്റി സ്ഥാപിച്ചതായിരുന്നു ക്രിസ്തുവിന്റെ ആത്മീയത.
അങ്ങനെയെങ്കിൽ പ്രതിസന്ധികൾക്ക് നടിവിലായിരിക്കുന്ന കേരള സഭയ്ക്ക് ദൈവം തരുന്ന അടയാളവും വഴികാട്ടിയുമല്ല ഫ്രാൻസിസ് പാപ്പാ? ഫ്രാൻസിസ് പാപ്പയെയും അദ്ദേഹം തരുന്ന നിർദ്ദേശങ്ങളെയും ഗൗരവത്തിൽ എടുക്കാത്തതല്ലേ കേരളത്തിലെ സഭയുടെ ഏറ്റവും വലിയ പിശക്??
ബാഹ്യമായവയിൽ നിന്നും, അനുഷ്ഠാനങ്ങളിൽ നിന്നും, ആചാരങ്ങളിലും നിന്നും മുൻഗണനാക്രമം മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്ന ഈശോ നമ്മെ ക്ഷണിക്കുന്നത് ആന്തരികതയിലേക്കും ആത്മീയതയിലേക്കും പിന്തിരിയാനാണ്. ക്രിസ്തുവിന്റെ ആത്മീയതയുടെ ഹൃദയം 'ദരിദ്രരോടുള്ള കാര്യണ്യമായിരുന്നു.' അതിനാൽ തന്നെ, കേരളസഭയുടെ ആനുകാലിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗ്ഗം ക്രിസ്തുവിന്റെ ഈ മുൻഗണനാക്രമത്തിലേക്ക് നമ്മൾ തിരിച്ചുപോകുകയാണ്. അല്ലാതെ, 'അപ്പോളജെറ്റിക്സ്' എന്ന പേരിൽ തീഷ്ണമതികളായ ന്യായാകരണത്തൊഴിലാളികൾ നടത്തുന്ന 'മേക്കപ്പ്' കൊണ്ട് സഭാപ്രതിസന്ധികളെ അതിജീവിക്കാമെന്നത് വെറും വ്യാമോഹമല്ലേ?
അതിനാൽ, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ കേരളസഭയോട് ആവശ്യപ്പെടുന്നത് എന്താണ്? നമ്മുടെ മുൻഗണനാക്രമം വിലയിരുത്താനല്ലേ ഈശോ ആവശ്യപ്പെടുന്നത്? ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനാണോ നമ്മൾ നമ്മുടെ മതജീവിതത്തിൽ ഇത് ഒന്നാം സ്ഥാനം കൊടുക്കുന്നത്? നമ്മുടെ മുൻഗണനാക്രമത്തിലെ പിശകു തന്നെയല്ലേ സഭയിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം? ഇവിടുത്തെ സന്യസ്തരും അവരുടെ അധികാരികളും ഇത് വിലയിരുത്തണം. വൈദികർ വിലയിരിത്തണം. മതമേലദ്ധ്യക്ഷന്മാർ വിലയിരുത്തണം- നമ്മുടെ മുൻഗണനാക്രമം തെറ്റിപ്പോയിട്ടില്ലേ?? തെറ്റിപ്പോയെങ്കിൽ തിരച്ചുവരവ് അത്യാന്താപേഷിതമാണ്.
അത്തരമൊരു തിരിച്ചുവരവിലൂടെ മാത്രമേ ക്രിസ്തുവിലേക്ക് വളരാൻ നമുക്കു പറ്റുള്ളൂ. അത്തരമൊരു തിരിച്ചു വരവിലൂടെ മാത്രമേ ക്രിസ്തുവിന്റെ ആത്മീയത സ്വായത്തമാക്കാൻ നമുക്ക് പറ്റുകയുള്ളൂ. അത്തരമൊരു തിരിച്ചുവരവിലൂടെ മാത്രമേ സഭയുടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസ്യത തിരിച്ചു പിടിക്കാൻ നമുക്ക് പറ്റുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്