രജനി ചിത്രം യന്തിരനുവേണ്ടി പട്ടാപ്പകൽ നടുറോഡ് വിട്ടുകൊടുത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിച്ചു; ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ട് ജീവനക്കാരെ കൊന്നു; പാർട്ടി ഫണ്ട് കൊടുക്കാഞ്ഞതിന് പൊലീസുകാരെ വിട്ട് പിഴ; കരുണാനിധിയുടെ കാലം കൊടിയ അനീതികളുടെതു കൂടിയായിരുന്നു; മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു കരുണാനിധി തന്നെ: കെ എ ഷാജി എഴുതുന്നു
കെ എ ഷാജി
രണ്ടായിരത്തിയൊൻപത് നവംബർ മാസം അവസാനം. ട്രിച്ചിയിൽ നിന്നും ചെന്നൈ നഗരത്തിലേയ്ക്കുള്ള ബസിൽ തടസങ്ങൾ ഏതുമില്ലാതെ താംബരം വരെ എത്തിയത് ഓർമ്മയുണ്ട്. പൊടുന്നനെ ഇഴയാൻ തുടങ്ങിയ ബസ് നഗരപ്രാന്തത്തിൽ വലിയൊരു ഗതാഗതകുരുക്കിൽ പെടുന്നത് രാവിലെ എട്ടരയ്ക്ക്. എന്താണ് സംഭവിച്ചത് എന്ന് ആർക്കും പിടിയില്ല. മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ടനിരമാത്രം. കുരുക്കഴിഞ്ഞു ബസ് യാത്ര തുടരുമ്പോൾ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും നഗരത്തിലെങ്ങും ഗതാഗതം താറുമാറായിരുന്നു. കോയമ്പേട് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ വൈകുന്നേരമായി. നഗരത്തിന്റെ പ്രവേശന കവാടത്തിൽ ഉള്ള കത്തിപ്പാറ ഗ്രേഡ് സെപ്പറേറ്റർ ഉച്ചവരെ രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്ന യന്തിരൻ സിനിമയ്ക്കായി കലൈജ്ഞർ മുത്തുവേൽ കരുണാനിധിയുടെ സർക്കാർ നിർമ്മാതാക്കളായ മാരൻ സഹോദരന്മാർക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു.
തെക്കൻ ഗ്രാൻഡ് ട്രങ്ക് റോഡ്, ഇന്നർ റിങ് റോഡ്, അണ്ണാ ശാലൈ, മൗണ്ട്-പൂനമല്ലി റോഡ് എന്നിവയെ കൂട്ടിയിണക്കുന്ന ഗ്രേഡ് സെപ്പറേറ്റർ എപ്പോഴും തിരക്ക് നിറഞ്ഞതാണ്. അതിൽ ഒരു നിമിഷം സ്തംഭനം വന്നാൽ നഗരത്തിന് താങ്ങാൻ ആകില്ല. വിമാനത്താവളത്തിലേക്ക് പോകാനും അത് കയറി ഇറങ്ങണം. അവിടെയാണ് ഭരണത്തിന്റെ തണലിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് യന്തിരൻ ആയി മാറിയ രജനീകാന്ത് കാറുകൾ തള്ളിയിടുന്നത് പട്ടാപ്പകൽ ഷൂട്ട് ചെയ്യുന്നത്. എന്തൊരു ധൈര്യം. ധിക്കാരം. ട്രാഫിക് രാമസ്വാമി പിന്നീട് കേസ് കൊടുത്തു. കാര്യം ഉണ്ടായില്ല.
ഒടുവിലെ കരുണാനിധി ഭരണത്തിൽ സത്യം പറഞ്ഞാൽ കരുണാനിധി ഇല്ലായിരുന്നു. സ്റ്റാലിൻ നിഴലും അഴഗിരി പതിരും മാരൻ സഹോദരങ്ങൾ റിമോട്ട് കണ്ട്രോളും ആയിരുന്നു. ഗുണങ്ങൾ പറ്റാൻ കള്ളന്മാരും കൊള്ളക്കാരും ക്യൂ നിന്നു.
മധുരയിൽ മൂത്തമകൻ നാട്ടുരാജാവായി. സ്വന്തം പാർട്ടിയുടെ നേതാവിനെ മകന്റെ ഗുണ്ടകൾ തട്ടി. ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ടു. ജീവനക്കാർ വെന്തു മരിച്ചു. ചോദിച്ചത്രയും പാർട്ടി ഫണ്ട് കൊടുക്കാഞ്ഞ ജോയ് ആലുക്കാസിന്റെ മധുരൈ ബ്രാഞ്ചിന് മുന്നിൽ പൊലീസുകാർ വാഹനങ്ങൾ നിർത്തി പകൽ മുഴുവൻ പരിശോധിച്ച് പിഴയിട്ടു കൊണ്ടിരുന്നു. പേടിച്ചു ആരും സ്വർണം വാങ്ങാൻ പോകാതായി. ദ്രാവിഡ രാഷ്ട്രീയവും സ്വാഭിമാനവും ഒക്കെ അട്ടത്തായി. പകരം അവസരവാദം ആയി ആപ്തവാക്യം. അണ്ണാ ശാലയിലൂടെ അകമ്പടി വാഹനങ്ങൾക്കിടയിൽ ജനനേതാവ് ജനങ്ങളിൽ നിന്നും ഒരുപാട് അകന്നു മാറി യാത്ര ചെയ്തു. ശ്രീലങ്കയിലെ വംശഹത്യകളെ കണ്ടില്ലെന്നു നടിച്ചു. കൂട്ടക്കുരുതികൾക്കിടയിൽ കരുണാനിധിയിൽ രക്ഷകനെ പ്രതീക്ഷിച്ച ശ്രീലങ്കൻ തമിഴ് സമൂഹം നിരാശരായി. മറീനയിലെ ജനലക്ഷങ്ങൾ സാക്ഷികൾ ആകുന്ന മാസ്മരിക പ്രഭാഷണങ്ങൾ വഴിപാടായി. പഴയ കരുണാനിധി എന്നേ ഓർമയായി മാറിയിരുന്നു.
മാറ്റങ്ങൾ തുടങ്ങുന്നത് അതിനും മുൻപാണ്. ദ്രാവിഡ രാഷ്ട്രീയവും മതേതര പ്രതിബദ്ധതകളും പുരോഗമാനത്മകതയും ഹിന്ദുത്വത്തിന് അടിയറ വച്ച് അദ്ദേഹം വാജ്പേയിയെ പ്രധാനമന്ത്രിയാക്കാൻ ബിജെപിയുടെ കൂടെ പോയപ്പോൾ കാലവും ചരിത്രവും വഴിമാറുകയായിരുന്നു. രണ്ടു ഭാര്യമാരും മക്കളും കൊച്ചുമക്കളും മരുമക്കളും സ്തുതിപാടകരും ചേർന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ദ്രാവിഡ മുന്നേറ്റ കഴഗം മാറിയിരുന്നു. പറയാൻ ഉണ്ടായിരുന്ന ഏക വിഷയം ജയലളിതയുടെ അഴിമതി. അതിലും വലിയ അഴിമതികൾ ഇപ്പുറത്ത് ഉണ്ടാകുന്നതിൽ അദ്ദേഹത്തിന് ജാള്യം തോന്നിയില്ല. സിനിമയും മാധ്യമ രംഗവും വ്യവസായ മേഖലയും കുടുംബം അടക്കി ഭരിച്ചു. കോൺഗ്രസ്സുകാർ തിരികെ വിളിച്ചു മുന്നണിയിൽ നിലനിർത്തിയതിനാൽ ഇപ്പോൾ പഴയ മതേതര മുഖം ബാക്കിയുണ്ട്.
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു കരുണാനിധിയെ ആദ്യമായി കാണുന്നത്. കൂനൂരിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി അവിടെ കോയമ്പത്തൂർ കണക്ഷൻ ബസ് കാത്തു നിൽക്കുമ്പോൾ തൊട്ടടുത്ത് ഡി എം കെ യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി. അവിടെ ആർക്കോട്ട് വീരസാമിക്കും കെ അൻപഴകനും ഒപ്പം കരുണാനിധി വന്നിറങ്ങുന്നു. ചുണ്ടിൽ മനോഹരമായ ചിരി. കണ്ണുകൾക്ക് മീതെ കറുത്ത കട്ടി കണ്ണട. പ്രസംഗം കേട്ടിട്ടേ പോകുന്നുള്ളൂ എന്ന് വച്ചു. എത്ര സരളവും സുന്ദരവുമായ ഭാഷ. തമിഴ് അതിന്റെ പൂർണ മനോഹാരിത നേടുന്നത് അദ്ദേഹം പ്രസംഗിക്കുമ്പോൾ ആണെന്ന് തോന്നി. ആ ഒഴുക്കിൽ ജനത്തിന്റെ മനസ്സുകൾ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചു. കാലവും സമയവും ദേശവും മറന്നു അന്ന് അത് കേട്ടു നിന്നു.
തമിഴ്‌നാടിന്റെ ഭാഗമായി മാറ്റപ്പെട്ട ഗൂഡല്ലൂരിൽ ജനിച്ച ഞങ്ങൾ മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു എന്നും കരുണാനിധി ആയിരുന്നു. എ കെ ജി യും ഫാദർ വടക്കനും എല്ലാം ഇടപെട്ടിട്ടും ഗൂഡല്ലൂരിൽ മലയാളികൾ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു. അവിടുത്തെ മലയാളി ഭൂരിപക്ഷം കുറയ്ക്കുക മുഖ്യമന്ത്രി കരുണാനിധിയുടെ മുഖ്യലക്ഷ്യം ആയിരുന്നു.ശ്രീലങ്കൻ അഭയാർഥികളെയും റിപ്പാർട്രിയറ്റുകളേയും അവിടെ കാടുകൾ വെട്ടി തെളിച്ചു തേയില നട്ട് കുടിയിരുത്തി. മലയാളികളെ മറുവശത്ത് കയ്യേറ്റക്കാർ മാത്രമായി അവതരിപ്പിച്ചു. ആ അജണ്ട വിജയിക്കുകയും ചെയ്തു. കുടിയിറക്കപ്പെട്ട മലയാളികളുടെ ദുർബലമായ ചെറുത്തു നിൽപ്പുകളുടെ ഭാഗമായിരുന്നു അപ്പൻ. ഒളിവിൽ നിന്ന് വന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പള്ളിയിൽ കയറി ആയിരുന്നു അപ്പൻ അമ്മയെ വിവാഹം ചെയ്തത്. ചടങ്ങ് കഴിയാൻ പുറത്ത് പൊലീസ് കാത്തു നിന്നു. സദ്യ വിളമ്പും മുൻപ് അറസ്റ്റ് നടന്നു. ആരുടെയോ കൃഷിഭൂമി പിടിച്ചെടുത്ത് അതിൽ വനം വകുപ്പ് നട്ട യൂക്കാലി തൈകൾ പിഴുതു കളഞ്ഞതായിരുന്നു കുറ്റം. ജാമ്യം കിട്ടി വീട്ടിൽ വരുന്നത് ഒൻപതാം ദിവസം ആയിരുന്നു.
ഭാഷാന്യൂനപക്ഷങ്ങളോട് വേണ്ട മര്യാദ അദ്ദേഹം ഒരിക്കലും കാട്ടിയിട്ടില്ല. കന്യാകുമാരി ജില്ലയിലെ മലയാളി ഭൂരിപക്ഷം ഇല്ലാതാക്കാൻ അദ്ദേഹവും പാർട്ടിയും ചെയ്തത് എല്ലാം ടി എൻ ഗോപകുമാർ ശുചീന്ദ്രം രേഖകളിൽ പറഞ്ഞിട്ടുണ്ട്. കന്നഡ സംസാരിക്കുന്നവർ ഇടതിങ്ങിയിരുന്ന ദിംബം, താളവാടി, കൊള്ളയ്ഗാൽ മേഖലകളിലും ഇതേ സമീപനം ആയിരുന്നു. പ്രധാനമായും ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രത്യേകമായുള്ള സ്‌കൂളുകൾ നിർത്തലാക്കുക. അവരുടെ കുട്ടികളെ തമിഴ് മീഡിയത്തിൽ പഠിക്കാൻ നിർബന്ധിതർ ആക്കുക. ഭൂരഹിതരും ദരിദ്രരുമായ തമിഴർക്കു വീടും സ്ഥലവും കൊടുക്കുമ്പോൾ ഇവിടങ്ങളിൽ കൊടുക്കുക. ലക്ഷ്യം വ്യക്തമായിരുന്നു.
ചെറുപ്പം മുതൽ കേട്ടുകൊണ്ടിരുന്ന കരുണാനിധി വിരോധങ്ങൾക്കിടയിലും ആ മനുഷ്യനോട് എന്നും വലിയ ബഹുമാനം ആയിരുന്നു. കടുത്ത ധീരത, ചെറുത്തു നിൽപ്പ്, മലയാളികൾക്ക് ഇല്ലാത്ത സ്വാഭിമാനവും സ്വത്വാഭിമാനവും. ജനകോടികളെ ആവേശം കൊള്ളിക്കുന്ന ഭാഷ കൊണ്ടുള്ള അമ്മാനം ആടൽ. കലയിലും സാഹിത്യത്തിലും സിനിമയിലും ഉള്ള നിപുണത. അയൽപക്കങ്ങളിലെ അഭയാർത്ഥികളുടെ മക്കളിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായപ്പോൾ തമിഴ് സമൂഹം സ്വന്തം സമൂഹമായി തോന്നി. അവർക്കൊപ്പം തമിഴ് പഠിച്ചു. ദ്രാവിഡ രാഷ്ട്രീയം എന്നും വല്ലാതെ ആകർഷിച്ചു. ഹിന്ദി വിരുദ്ധ സമരമൊക്കെ കോരിത്തരിപ്പിച്ചു. പെരിയാറും അണ്ണാദുരൈയും ഇതിഹാസങ്ങൾ ആയി കൂടെ നിന്നു. ശ്രീലങ്കയിലെ സിംഹള അധീശത്വത്തിൽ വേട്ടയാടപ്പെടുന്ന തമിഴ് സ്വത്വം എന്നും മനസ്സിൽ വേദനയായി.
ലാൽഗുഡി ജയരാമനോടുള്ള ആദരവിൽ ഒരിക്കൽ ട്രിച്ചിയിൽ ലാൽഗുഡി ബസ് കണ്ടപ്പോൾ അതിൽ കയറി. കള്ളക്കുടി അവിടെ അടുത്തായിരുന്നു. അവിടെയും പോകണം എന്ന് തോന്നി. പോയി. ഡാൽമിയ സിമന്റ് ഫാക്ടറി തുടങ്ങിയ കൊച്ചു ഗ്രാമം. പ്രത്യുപകാരമായി പഴയ കോൺഗ്രസ് ഭരണക്കാർ ഗ്രാമത്തിന്റെ പേര് മാറ്റി: ഡാൽമിയാ പുരം. കരുണാനിധിയും ഇതര യുവ ദ്രാവിഡ കഴഗം പ്രവർത്തകരും ഗ്രാമത്തിന്റെ ഉത്തരേന്ത്യൻവത്കരണം അന്ഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. തീവണ്ടി സ്റ്റേഷന്റെ അടക്കം ഡാൽമിയ എന്ന് മാറ്റിയ പേരിനു മുകളിൽ കള്ളക്കുടി എന്നെഴുതി തിരുത്തി. ഓടിയെത്തിയ തീവണ്ടികൾക്ക് മുന്നിൽ വീണു കിടന്നു പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്തതിന് അഞ്ചു മാസം തടവും മുപ്പതിയഞ്ച് രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം അടയ്ക്കാതെ ഒരു മാസം അധികം ശിക്ഷ വാങ്ങിയ കരുണാനിധി കള്ളക്കുടി വീരൻ എന്നറിയപ്പെട്ടു.
പാർട്ടിയിൽ വളർന്നു. പതിനേഴു വയസ്സുമുതൽ ഒരു നാടിന്റെ ചരിത്രത്തെ അയാൾ സ്വാധീനിച്ചു. കലയിലും സാഹിത്യത്തിലും സിനിമയിലും ദേശീയതയിലും തന്റെതായ മൗലിക സംഭാവനകൾ നൽകി. കോൺഗ്രസിനും ഇടതു പക്ഷ കക്ഷികൾക്കും തമിഴ്‌നാട്ടിൽ വളർച്ച മുരടിപ്പിച്ച കരുണാനിധി പക്ഷെ തരാതരം പോലെ ഇരു കൂട്ടരോടും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഒപ്പം പ്രാദേശിക കക്ഷികളുടെ കൂട്ടായ മുന്നേറ്റം സാധ്യമാക്കി ഫെഡ്റലിസത്തെ ശക്തമാക്കി. മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്നദ്ദേഹം പേരുമാറ്റി. സ്വാഭിമാന വിവാഹങ്ങൾക്ക് നിയമ സാധുത നൽകി. ദ്വഭാഷാ പദ്ധതി വഴി ഇംഗ്ലീഷും തമിഴും പ്രോത്സാഹിപ്പിച്ചു. പൊതുഗതാഗതം പൂർണ്ണമായി ദേശസാത്കരിച്ചു. വൈദ്യുതി സാധാരണക്കാർക്ക് പ്രാപ്യമാക്കി. വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കി. ദളിത്, ആദിവാസി, സ്ത്രീ സംവരണങ്ങൾ നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ രാജ്യത്തിന് മൊത്തം മാതൃകയായി. ഒരു രൂപയ്ക്ക് അരിയും ഉഴവർ ചന്തകളും വലിയ മാറ്റം ഉണ്ടാക്കി. തമിഴ് നാട്ടിൽ പട്ടിണി ഇല്ലാതായി.
ഇതിനെല്ലാം ഇടയിലും ഏകാധിപത്യവും പണാധിപത്യവും അഴിമതിയും കുടുംബ വാഴ്ചയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി. ചതിയും വഞ്ചനയും പകയും പ്രതികാരവും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ ചേക്കേറി. തനിക്ക് വിഘാതം ആകുമെന്ന് കണ്ട വി ആർ നെടുംചെഴിയനെ ഒതുക്കാൻ എം ജി ആറിനെ കൂടെ കൂട്ടി. പിന്നെ അതെ എം ജി ആറിനെ പുകച്ചു പുറത്ത് ചാടിച്ചു. മകന് വെല്ലുവിളിയാകും എന്ന് കണ്ട് തീപ്പൊരി നേതാവ് വൈകൊയെ നിഷ്‌കരുണം പുറംതള്ളി. റാഡിക്കലിസം സൗകര്യം പോലെ സങ്കുചിത മത ചിന്തകൾ തിരുകി കയറ്റി ദുർബലമാക്കി. ജ്യോതിഷി പറഞ്ഞപ്പോൾ സ്വന്തം മേൽവസ്ത്രത്തിന്റെ നിറം ദ്രാവിഡ കറുപ്പിൽ നിന്ന് മഞ്ഞയാക്കി.
എല്ലാ പരിമിതികൾക്കും ഇടയിലും കരുണാനിധി ഒന്നേയുള്ളൂ... പെരിയാറും അണ്ണാ ദുരൈയും വളർത്തിയെടുത്ത ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തെ വിദഗ്ദമായി കയ്യിലെടുത്തു അതിനെ സ്വന്തം താത്പര്യങ്ങൾക്ക് അനുസ്രിതമായി ഉപയോഗിച്ചു. ജയലളിത എന്നൊരു എതിരാളി ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പണ്ടേ അപ്രസക്തം ആകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നിരിക്കിലും വാക്കുകളുടെ മായാജാലത്തിൽ ഒരു ജനതയെ എന്നും തന്നോട് ചേർത്ത് നിർത്തി. അവരുടെ വർത്തമാനവും ഭാവിയും നിയന്ത്രിച്ചു. അവരുടെ സ്വപ്നങ്ങളെ തിരുത്തിയെഴുതി.
ഒന്നുറപ്പാണ്: തമിഴകത്തെ ഒടുവിലെ ജനകീയ നേതാവാണ് മരിച്ചത്. ഇനി തമിഴ് നാട്ടിൽ ആ ജനുസ്സിൽ പെട്ടവർ ഇല്ല. ഒരു യുഗം അവസാനിക്കുകയാണ്. ആദരാഞ്ജലികൾ...
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍