മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ചുടുരക്തം കൊണ്ട് അച്ഛൻ ഗുരുതി കൊടുക്കുന്നത് കണ്ട് വളർന്ന ബാല്യം; അതീന്ദ്രീയനാകാൻ നഗ്നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം; പത്താം ക്ലാസ്സിൽ തോറ്റപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാൻ; പൂജകളിൽ സാമ്പത്തിക മോഹം കണ്ടപ്പോൾ ഗുരുവിന്റെ കൊലപാതകിയായി; കമ്പകക്കാനത്തെ വില്ലൻ കൊരങ്ങാട്ടി നൂറാംകര കോളനിയിലെ 'മഹർഷി'യുടെ മകൻ; സുന്ദരനായ അനീഷിനെ ദുർമന്ത്രവാദിയാക്കിയ കഥ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ പിതാവ് ചുടുരക്തം കൊണ്ട് ഗുരുതി നടത്തുന്നത് കണ്ട് വളർന്ന ബാല്യം. അത്ഭുതസിദ്ധികളേക്കുറിച്ചുള്ള കഥകൾ ഹരം പകർന്ന കൗമാരം. അതീന്ദ്രീയ ശക്തികൾ സ്വന്തമാക്കാൻ നഗ്നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം. കൊല്ലപ്പെട്ട ദുർമന്ത്രവാദി കൃഷ്ണനോടൊപ്പം ചേർന്ന് പൂജാകർമ്മങ്ങൾ പഠിച്ചതോടെ ഇഷ്ടദൈവങ്ങളോടുള്ള അടുപ്പംകൂടി. പൂജകളിൽ നിന്നും ഗുരു സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി തിരിച്ചറിഞ്ഞപ്പോൾ ആവഴിക്ക് സ്വന്തം നിലയിലും നീക്കം.
പരീക്ഷണം വീട്ടിലും പണിക്ക് പോകുന്ന വീടുകളിലും. ആഗ്രഹിച്ചത് ചുരുങ്ങിയ കാലം കൊണ്ട് കോടി പതിയാവാൻ. കമ്പകക്കാനം കൂട്ടകൊലയുടെ മുഖ്യസൂത്രധാരൻ അടിമാലി സ്വദേശി അനീഷിന്റെ ഭൂതകാലത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഏറെ പ്രചരിച്ചിട്ടുള്ള വിവരങ്ങൾ ഇങ്ങിനെ. ആദിവാസികളിലെ ഉള്ളാടർ വിഭാഗത്തിൽപ്പെട്ട അനീഷ് അടിമാലി കൊരങ്ങാട്ടി നൂറാംകര കോളനിയിലാണ് താമസിച്ചുവന്നിരുന്നത്. കോളനിവാസികൾക്കിടയിൽ മഹർഷി എന്നറിയപ്പെട്ടിരുന്ന പിതാവ് കുട്ടി വീട്ടിൽ വച്ചാരാധന നടത്തുന്ന ആളായിരുന്നു.പ്രത്യേക ദിവസങ്ങളിൽ പിതാവ് മലദൈവങ്ങളുടെ പ്രീതിക്കായി വീട്ടിൽ പൂജകൾ നടത്തുന്നത് അനീഷ് ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.
പൂജയ്ക്കൊടുവിൽ കോഴിയെയും ആടിനെയും മറ്റും അറുത്ത് മൂർത്തികളെ ആവാഹിച്ചിട്ടുള്ള ശിലകളിൽ കൂട്ടി രക്തമൊഴുക്കുന്നത് അനീഷ് പലവട്ടം കണ്ടുനിന്നിട്ടുണ്ട്. കൂട്ടി വീട്ടിൽ പൂജകർമ്മങ്ങൾ നടത്താറുണ്ടെങ്കിലും ഇതിനായി പുറത്തുപോയതായി നാട്ടുകാർക്ക് വിവരമില്ല. പത്താംക്ലാസ്സിൽ തോറ്റപ്പോൾ പഠിത്തം നിർത്തിയ അനീഷ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാനായിരുന്നെന്നാണ് കോളനിക്കാരിൽ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ സമീപത്തെ വനത്തിൽ ഒരു മരച്ചുവട്ടിൽ നഗ്നനായിരുന്ന് മന്ത്രം ജപിക്കുന്ന അനീഷിനെ തങ്ങൾ പലവട്ടം കണ്ടിട്ടുണ്ടെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു.
അത്ഭുത സിദ്ധികളെക്കുറിച്ചുള്ള കേട്ടറിവുകളിൽ ഏറെ ആകൃഷ്ടനായിരുന്ന അനീഷ് ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി സുഹൃത്തായ ലിബീഷ് വഴി കൃഷ്ണനെ സമീപിച്ചെന്നും താമസിയാതെ ഇയാൾ കൃഷ്ണന്റെ ശിഷ്യനായി മാറിയെന്നുമാണ് നാട്ടുകാരുടെ അനുമാനം. വീട്ടിൽ നിന്നും യമഹ ആർ എക്സ് 100 ബൈക്കുമായി ഇറങ്ങുന്ന അനീഷ് കമ്പകക്കാനത്തെത്തി കൃഷ്ണനെ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുകയും പൂജകളിൽ പരികർമ്മിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.
നാല് വർഷത്തോളം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും സ്വന്തം നിലയിൽ ചെയ്യുന്ന പൂജകൾക്ക് ഫലസിദ്ധി ലഭിക്കുന്നില്ലന്ന് കണ്ട അനീഷ് ജോത്സ്യന്മാരെക്കണ്ട് കാരണം തിരക്കിയെന്നും കൃഷ്ണനാണ് ഇതിന് കാരണം എന്ന് തിരിച്ചറിഞ്ഞതോടെ ഇവർ ശത്രുക്കളായി എന്നുമാണ് പൊലീസ് ഭാഷ്യം. ഇന്നലെ രാത്രി നേര്യമംഗത്ത് ആളില്ലാത്ത വീട്ടിൽ നിന്നും നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയ അനീഷിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി തൊടുപുഴ തെക്കുംഭാഗം സ്വദേശി ലിബീഷിനെ ഒപ്പമിരുത്തിയും അനീഷിൽ നിന്നും പൊലീസ് വീവരങ്ങൾ ശേഖരിക്കുന്നുണ്ടൈന്നാണ് സൂചന. കമ്പക കാനം കൂട്ട?ക്കൊലക്കേസിലെ ഒന്നാം പ്രതി അനിഷ് അറസ്റ്റിൽ. നേര്യമംഗലത്ത് വച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയാണ്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈവശ?പ്പെടുത്താനായിരുന്നു കൊലപാതകം.
കഴിഞ്ഞയാഴ്ചയായിരുന്നു തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം കമ്പകക്കാനത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയത്.കൃഷ്ണൻ, സുശീല, മക്കളായ ആർഷ, അർജൂൻ എന്നിവരെയാണ് അനീഷും ലിബീഷും ചേർന്ന് കൊലപ്പെടുത്തിയത്. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. ഞായറാഴ്ച കൊല ചെയ്ത ശേഷം തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയത്. ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിയ സംഘം വീട്ടിലെ ആടിനെ ഉപദ്രവിച്ചു. ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ആദ്യം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തി. അതിന് ശേഷം പിന്നാലെയെത്തിയ മറ്റുള്ളവരെയും തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. കൊരങ്ങാട്ടിക്കു സമീപം നൂറാംകരയിലേക്കുള്ള വഴിയിൽ പിതാവ് കോളംകുടിയിൽ കുട്ടിയോടും മാതാവിനോടുമൊപ്പമാണ് അനീഷ് താമസിച്ചിരുന്നത്.
ലിബീഷിനെ പിടിക്കാൻ കഴിഞ്ഞെങ്കിലും അനീഷിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ വെറും 200 രൂപ മാത്രം കൈവശമുള്ള ഇയാൾക്ക് നാടുവിട്ടു പോകാൻ കഴിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പൊലീസിന്റെ അന്വേഷണം. രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി മേഖലകളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്ലാമലക്കുടിക്കു സമീപം ആനക്കാടിനടുത്തായി അനീഷിന്റെ കുടുംബത്തിനുണ്ടായിരുന്ന കൃഷിഭൂമിയടക്കം പൊലീസ് നിരീക്ഷിച്ചിരുന്നു. മൊെബെൽ ഫോൺ ഉപേക്ഷിച്ചാണ് അനീഷ് കടന്നു കളഞ്ഞത്. അതിനാൽ പിടികൂടാൻ പൊലീസിന് അൽപ്പം ബുദ്ധിമുട്ടേണ്ടിയും വന്നിരുന്നു. സംഭവങ്ങൾ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടിൽ പൂജ നടത്തിയത്. പിടിയിലായ ലിബീഷും പൂജയിൽ പങ്കെടുത്തിരുന്നു. കൊലപാതകക്കേസിൽ പിടിയിലാകാതിരിക്കാനായിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്.
കൊലപാതകം നടന്ന ദിവസം െടെൽ ജോലിക്കെന്നു പറഞ്ഞാണു വിട്ടിൽനിന്നും പോയത്. പിറ്റേന്നും ഇയാൾ വീട്ടിൽ വരാതിരുന്നതിനാലാണ് പൊലീസിനു തെളിവുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്. കൊലപാതകത്തിനുശേഷം കൊരങ്ങാട്ടിയിലേക്കു വന്നതിനെത്തുടർന്നു ബിനീഷിൽ നിന്നും തൊടുപുഴയിൽ അടിയുണ്ടായതായി വിവരം ചോർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍