മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ ശ്രമത്തിന് ധാഭോൽക്കർക്ക് കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ; കൽബുർഗി ഗൗരി ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ വെള്ളംചേർക്കാത്ത ബിൽ നടപ്പാക്കാനുള്ള ശ്രമത്തിൽ കർണാടക; ഓരോഘട്ടത്തിലും ഈ ബില്ലിനെ ചവറ്റുകുട്ടയിൽ എറിഞ്ഞ കേരളമോ? അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ ഇടതുസർക്കാരിന് ആർജ്ജവമുണ്ടോ?
രജീഷ് പാലവിള തായ്‌ലൻഡ്
വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഗുരു അവകാശപ്പെട്ടിരുന്ന മുന്നൂറോളം മൂർത്തികളുടെ ശക്തി തനിക്ക് സ്വന്തമാക്കണം എന്ന ചിന്തയാണ് ശിഷ്യനെ ഹീനമായ ഈ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചത് എന്നാണ് സംഭവത്തിൽ പൊലീസിന് ലഭിച്ച വിശദീകരണം. ഇത് നടന്നത് ഉത്തരേന്ത്യയിലെ ഏതോ അപരിഷ്‌കൃത സമൂഹത്തിലല്ല, സാക്ഷരതയിലും സാംസ്‌കാരികതയിലും മുന്നിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ!എന്നാലിതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ വർഷമാണ് കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നന്തൻകോട്ഒരു വീട്ടിൽ കേദൽ ജിൻസൻരാജ് എന്ന യുവാവ് തന്റെ അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തി വീടിനു തീവച്ചത്! ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് അയാൾ പൊലീസിൽ കുറ്റബോധമില്ലാതെ മൊഴിനൽകിയത്! ഓരോരോ രീതികളിൽ-രൂപങ്ങളിൽ തട്ടിപ്പുകളും പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിലും നിത്യസംഭവങ്ങളാവുകയാണ്.
പതിവുപോലെ ഓരോ സമയത്തും നമ്മൾ ചാനൽ ചർച്ചകൾ നടത്തും. തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ചാത്തൻസേവകളെക്കുറിച്ചും ബ്ലാക്ക് മാജിക്കുകളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. രാഷ്ട്രീയക്കാരും ഭരണകൂടവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സാംസ്‌കാരികനായകരുമെല്ലാം കേരളത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടും. പക്ഷെ ഒന്നും സംഭവിക്കില്ല! നന്ദൻകോട് നിന്നും ഇന്ന് നാം വണ്ണപ്പുറത്തേക്ക് എത്തുമ്പോൾ ബോധ്യപ്പെടുന്നത് വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞ ഒന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെന്നാണ്.
മന്ത്രചരടും കൂടോത്രവും ചെയ്തുകൊടുക്കുന്ന ലോക്കൽ ദിവ്യൻ മുതൽ നരബലികൾ വരെ നടത്തുന്ന മഹാമാന്ത്രികന്മാർ വരെ നമ്മുടെ ഇടയിൽ തടിച്ചുകൊഴുക്കുകയാണ്. നിരക്ഷരരും സാധുക്കളും മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്നപദവികളും സമ്പത്തുമുള്ള ആളുകൾ വരെ ഇവരുടെ വലയിലാണ്. കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ രഹസ്യമായും പരസ്യമായും മന്ത്രവാദികളെയും ദിവ്യന്മാരെയും തേടി ആളുകൾ പരക്കം പായുകയാണ്!
ജ്യോതിഷി തൊട്ട് ഇരുതലമൂരി വരെ; ശൂലം കുത്തൽ മുതൽ ചേലാകർമ്മംവരെ
അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് പോലും അല്പസ്വൽപം വാചക കസർത്താക്കെ നടത്താനുള്ള കഴിവുണ്ടെങ്കിൽ നാട്ടിൽ ഒരു പെട്ടിക്കട ജ്യോതിഷാലയമിട്ടാൽ ക്രമേണ വച്ചടി-വച്ചടി കയറ്റമുണ്ടാകുമെന്നത് തമാശയല്ല.'ഞങ്ങളെ പറ്റിച്ചോളൂ' എന്ന് ആളുകൾ അവരോടു പറയാതെ പറയുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യം പോലും ഒരു ജ്യോതിഷിയോ മന്ത്രവാദിയോ പറഞ്ഞാൽ പിന്നെ അതിന്റെ പ്രതിവിധിക്കും പ്രാപ്തിക്കും വേണ്ടി എന്തും ചെയ്യുവാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്. വിവാഹപൊരുത്തം, ചൊവ്വാദോഷം, ഗ്രഹദോഷങ്ങൾ, ശത്രുസംഹാരം, ഗാർഹികദോഷം, വിദ്യാഭ്യാസം, തൊഴിൽ എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചതുരക്കളവും നക്ഷത്രകണക്കുകളുമായി മുക്കിനുമുക്കിന് സ്ഥലത്തെ ദിവ്യന്മാർ ഇരുപത്തിനാലുമണിക്കൂറും റെഡിയാണ്.
ഒരുകാലത്ത് ആളുകളുടെ പ്രായം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതും കലണ്ടറുകളും ക്ലോക്കുകളും കണ്ടുപിടിച്ചതോടുകൂടി അപ്രസക്തമായതുമായ 'ഗ്രഹനിലകൾവച്ച് അതുമിതുംപറഞ്ഞ് അനേകം മനുഷ്യരുടെ ജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ പന്താടുകയാണ്. വില്ലൊടിച്ചും അമ്പെയ്തും യുദ്ധംചെയ്തുമൊക്കെ വിജയിക്കുന്നവരെയും 'സ്വയംവരം ചെയ്തു'മൊക്കെയാണ് ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വിവാഹകഥകൾ പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ഓർത്തുപോകുന്നു . എപ്പോഴാണ് ഗ്രഹനിലകൾ 'കല്യാണം മുടക്കികളായി' അവതരിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.
വിവിധതരം നിധികൾ, വെള്ളിമൂങ്ങ, ഇരുതലമൂളി, നാഗമാണിക്യം, മാന്ത്രിക രത്നങ്ങൾ എന്നുവേണ്ട കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇതിന്റെയൊക്കെ പേരിൽ രാജ്യത്തിനകത്തും പുറത്തുമൊക്കെ നടക്കുന്നത്. ക്ഷുദ്രപ്രയോഗങ്ങളുടെയും ആഭിചാരകർമ്മങ്ങളുടേയും മണിയടികളും മന്ത്രവാദവും എവിടെയും മുഴങ്ങുന്നത് ചെവിയോർത്താൽ ആർക്കും കേൾക്കാം. പ്രാകൃതമായ ചികിത്സാരീതികൾ, പ്രേതബാധ ഒഴിപ്പിക്കൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ ദോഷമാകുമെന്ന പ്രവചനങ്ങൾക്കുമേൽ ഗർഭംകലക്കൽ, ശത്രുനിഗ്രഹം, കുഞ്ഞുങ്ങളെയും സ്ത്രീകളേയും ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ, മാനസികവൈകല്യമുള്ളവരെ വിശ്വാസചികിത്സകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കൽ, ശൂലംകുത്തലുകൾ, ചേലാകർമ്മങ്ങൾ എന്നുവേണ്ട വിശ്വാസങ്ങളുടെ മറവിൽ രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന അനേകം അസംബന്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രയുക്തികളും സാമാന്യബോധവും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ നമ്മെ ചൂഴ്ന്നുനിൽക്കുന്ന പരാശ്രയബോധവും പാപചിന്തകളും അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്! ചെറുതും വലുതുമായ മനോരോഗങ്ങളിലേക്കാണ് വിശ്വാസപരമായ ഈ വിധേയത്തങ്ങൾ സമൂഹത്തെ കൊണ്ടുപോകുന്നത്.അങ്ങനെയെല്ലാ അർത്ഥത്തിലും നമ്മൾ പുറകോട്ടു നടക്കുകയാണ്.വിശ്വാസങ്ങളുടെ പേരിൽ ആർക്കും ഏതുവിധവും കബളിപ്പിക്കാൻ കഴിയുന്നതരത്തിൽ നാം കീഴ്പ്പെടുകയാണ്.
പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജ!
ഇത്രയൊക്കെ കോളിളക്കങ്ങളും കോലാഹലങ്ങളും നടന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രതയും കരുതലുകളും കാണിക്കാത്തത്? എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുമൊക്കെ ആവശ്യപ്പെട്ടിട്ടും അനേകം കരടുരേഖകളും സെക്രട്ടറിയേറ്റ് മാർച്ചുകളും ജാഗ്രതാജാഥകൾ നടത്തിയിട്ടും അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ നമ്മുടെ സർക്കാരുകൾക്ക് നട്ടെല്ലില്ലാത്തത്? മതപരമായ വികാരങ്ങൾ വ്രണപ്പെടുകയും വോട്ടുബാങ്കുകൾ ഇല്ലാതെയാവുകയും ചെയ്യും എന്ന ഭയമാണ് ഓരോ കാലത്തും ഓരോ സർക്കാരിനെയും ഈ വിഷയത്തിൽ ഒരുതീരുമാനമെടുക്കുന്നതിൽ പിന്നോട്ട് നയിച്ചത്. മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് എല്ലാരും എക്കാലവും പയറ്റുന്നത്. അതിന്റെ ദാരുണമായ തിക്തഫലങ്ങൾ രാജ്യത്തുടനീളം നാം പ്രതിനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസങ്ങൾ ഭീകരമായ ആൾക്കൂട്ടങ്ങളായി നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ആക്രമിച്ച് അട്ടഹസിക്കുകയാണ്!
കേരളത്തിൽ വി .എസ്.അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഈ ആവശ്യങ്ങളെല്ലാം ആവർത്തിക്കപ്പെട്ടു. അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രഖ്യാപിച്ച ഒരുഇടതുപക്ഷ സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ 'ദൃഢപ്രതിജ്ഞ ചെയ്ത്' അധികാരമേറ്റെടുത്തിട്ട് രണ്ടുവർഷമായി. നന്ദൻകോട്് കൊലപാതകങ്ങളും ഇപ്പോഴിതാ വണ്ണപ്പുറം കൊലപാതകങ്ങളും ഈ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് നടന്നത്.
അതിനിടയിൽ ചെറുതും വലുതുമായ എത്രയോ തട്ടിപ്പുകളും പീഡനങ്ങളും. പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജ' ചെയ്യാൻ 'ഇടത്' നേതാക്കൾപോലും നേതൃത്വം നൽകുന്ന നാട്ടിൽ ഈ സർക്കാരിൽ നിന്നും ഈ വിഷയത്തിൽ നമുക്ക് എന്തുമാത്രം പ്രതീക്ഷിക്കാമെന്നത് ഒരു ചോദ്യമാണ്!
ധാഭോൽക്കർ, കൽഭുർഗി, ഗൗരിലങ്കേഷ്: ഉയരുന്ന നിലവിളികൾ
ഒരു ജീവിതകാലംമുഴുവൻ നരേന്ദ്ര ധാഭോൽക്കർ എന്നൊരു മനുഷ്യൻ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ സ്തുത്യർഹമായ പോരാട്ടങ്ങൾ മഹാരാഷ്ട്രയിൽ വിജയം കണ്ടു. 2013ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അന്ധവിശ്വാസനിർമ്മാർജ്ജനനിയമം അങ്ങനെ നടപ്പാക്കപ്പെട്ടു. പക്ഷെ അതിന് ധാഭോൽക്കർക്ക് തന്റെ ജീവൻ കൊടുക്കേണ്ടിവന്നു.അതിന്റെ മാതൃകയിൽ പിന്നീട് കർണ്ണാടകയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ അനേകംപേര് പരിശ്രമിച്ചു. മനുഷ്യബലി, ദുർമന്ത്രവാദം, അഘോരി ആചാരം, അസുഖങ്ങൾ ഭേദപ്പെടുത്തുന്നതിനുള്ള പൂജ, നാരീപൂജ, സ്വയം പീഡനമേൽക്കൽ തുടങ്ങി അനേകം ദുരാചാരങ്ങൾ നിരോധിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽകുറ്റങ്ങളുടെ ശിക്ഷാനടപടികൾ നിർദ്ദേശിക്കുന്നതുമായിരുന്നു പ്രസ്തുത ബിൽ.
എന്നാൽ സംഘപരിവാരങ്ങളുടേയും ബിജെപി-കോൺഗ്രസ്സ് പ്രവർത്തകരുടേയും പ്രതിഷേധത്തെയും എതിർപ്പുകളേയും തുടർന്ന് അനേകം ഭേദഗതികൾ കൊണ്ടുവരാൻ അന്ന് അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ നിർബന്ധിതരായി. ജ്യോതിഷം, കൈനോട്ടം, വാസ്തു തുടങ്ങി അനേകം വിഷയങ്ങൾ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചുരുക്കിപറഞ്ഞാൽ 'പേരിനൊരു ബില്ലാണ്' അവിടെ നടപ്പാക്കപ്പെടാൻ പോകുന്നത്. കൽബുർഗി, ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ ബില്ല് നടപ്പാക്കാനുള്ള അവസാനഒരുക്കത്തിലാണ് സർക്കാർ!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനബില്ല് നിയമമായപ്പോൾ കർണ്ണാടകയിൽ എന്നതുപോലെ കേരളത്തിലും പുരോഗമനവാദികൾ പതിവുപോലെ ആവശ്യമുയർത്തി. എന്നാൽ നമ്മുടെ സർക്കാരുകൾ അതിന്റെ കരടുരേഖകൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത് !എല്ലാ മേഖലകളിലും താരതമ്യേന മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഈ ബില്ല് നടപ്പാക്കി രാജ്യത്തിനുമുഴുവൻ മാതൃകയാവും എന്ന് പ്രതീക്ഷിച്ചവരെല്ലാം ഓരോ സർക്കാരിന്റെ കാലത്തും നിരാശരായി. വ്യാജചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമെല്ലാം ആളുകളെ കൊള്ളയടിക്കുന്നതും കൊല്ലിക്കുന്നതും നിർബാധം തുടരുകയാണ്.നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷം പോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി, നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന ജ്യോതിഷികൾ തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും രക്ഷിച്ചെടുക്കാൻ പോന്ന സംഘടിതശക്തിയാണ്!
നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണോ മനുഷ്യ ജീവിതം?
നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷം പോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി, നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന ജ്യോതിഷികൾ തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും രക്ഷിച്ചെടുക്കാൻ പോന്ന സംഘടിതശക്തിയാണ്!'റോഡപകടം നടക്കുന്നതുകൊണ്ട് വാഹനങ്ങൾ നിരോധിക്കുമോ' തുടങ്ങിയ കുയുക്തികളാണ് അവർക്ക് ഉന്നയിക്കാനുള്ളതും.അതിലെല്ലാമുപരി സർക്കാർ സ്‌പോൺസേർഡ് ജ്യോത്സ്യന്മാർ വരെ നാട്ടിലുണ്ട്. ഏതു നേരത്ത് ഏതു വേഷം ധരിക്കണം എങ്ങോട്ട് യാത്രചെയ്യണം തുടങ്ങി ഓരോ കാര്യങ്ങൾക്കും ഇത്തരക്കാരെ ആശ്രയിക്കുന്ന ജനസേവകർ കുറവല്ല.
മതഭേദമന്യേ നടത്തിവരുന്ന മന്ത്രവാദകർമ്മങ്ങളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും ആത്മീയവ്യവസായങ്ങളും ആൾദൈവങ്ങളുമൊക്കെ രാഷ്ട്രീയസ്വാധീനങ്ങളും അധികാരങ്ങളുമുള്ള വലിയ കോർപ്പറേറ്റുകളാണിവിടെ. അവരെയൊക്കെ പിണക്കുക എന്നാൽ സർക്കാരുകൾക്ക് പലവട്ടം ചിന്തിക്കേണ്ട കാര്യമാണ്! അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ കേരളസർക്കാർ മുന്നോട്ടുവന്നാലും കർണ്ണാടകയിൽ സംഭവിച്ചതുപോലെ അനേകംപേരുടെ 'വികാരം' കണക്കിലെടുത്ത് 'ഒരഴകൊഴമ്പൻ' ബില്ലായിരിക്കും ഇവിടെയും കൊണ്ടുവരിക എന്നാണൈങ്കിൽ കാര്യമായ ഒരുപ്രയോജനവുമില്ല.
നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും ഇല്ലയെങ്കിൽ വരുംതലമുറകളെക്കൂടി വിശ്വാസപരമായ അടിമത്തങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്ന തരത്തിൽ ഇതിവിടെ തുടർന്നുകൊണ്ടിരിക്കും.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്ന ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യം അർത്ഥശൂന്യമാകും. അതുകൊണ്ട് പുരോഗമനാശയങ്ങൾ ഉയർത്തിപിടിക്കുന്ന ഇടതുപക്ഷസർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിദഗ്ധസമിതികളെക്കൊണ്ട് പരിശോധിപ്പിച്ച് കുറ്റമറ്റ ഒരു അന്ധവിശ്വാസനിരോധനബില്ല് കൊണ്ടുവരണം . അതിന് സർക്കാരിന് ആർജ്ജവമുണ്ടോ എന്നാണ് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നത്.
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനത്തിനുവേണ്ടി ധാഭോൽക്കർ സമർപ്പിച്ച കരടുരേഖയിലെപ്രസക്തമായ ചില ശുപാർശകൾകൂടി ഇവിടെ പങ്കുവയ്ക്കുന്നു:
*അമാനുഷിക ശക്തികളുടെ പേരിൽ ആഭിചാരകർമ്മങ്ങൾ നടത്തുന്നത്
*പ്രേതബാധയുടെ പേരിൽ നടത്തുന്ന മന്ത്രവാദവും ഭസ്മം, ഏലസ്സ്, മാന്ത്രികരക്ഷസ്സുകൾ തുടങ്ങിയവയുടെ കച്ചവടവും വിതരണവും
*അതീന്ദ്രിയശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും
*ആദിമസന്ന്യാസികളുടെയോ ദൈവങ്ങളുടെയോ പുനർജന്മമാണ് എന്ന അവകാശവാദത്തിന്മേൽ ആളുകളെ വഞ്ചിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക
*ദിവ്യശക്തികളുടെയും ദുർശക്തികളുടെയും പേരിൽ നടത്തുന്ന ദിവ്യാത്ഭുതപരിപാടികൾ
*പ്രേതബാധയാണെന്ന അനുമാനത്തിൽ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്
* അഘോരികളുടെ അനുഷ്ടാനങ്ങൾ
*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തിൽ ഭയവും സൃഷ്ടിക്കൽ
*ശാസ്ത്രീയ ചികിത്സാരീതികളെ എതിർത്തു കൊണ്ട് അഘോരി ചികിത്സാ രീതികൾ ആളുകളിൽ ഭീഷണിപ്പെടുത്തി നടപ്പാക്കുക
*മാന്ത്രികക്കല്ലുകൾ/എലസ്സുകൾ/രക്ഷകൾ/അത്ഭുത മോതിരങ്ങൾ തുടങ്ങിയവയുടെ വില്പനയും വിലപേശലും
*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരിൽ മൃഗബലി നടത്തുന്നത്
*ഗർഭധാരണം/വിഷബാധ/സർപ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകൾ നൽകുക തുടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍