ജയരാജൻ മടങ്ങി വരുന്നതോടെ വ്യവസായ മന്ത്രിയാകാൻ കാത്തിരുന്ന കടകംപള്ളിക്ക് നിരാശ; ടിപി രാമകൃഷ്ണനെ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടകംപള്ളിക്ക് ഒന്നോ രണ്ടോ വകുപ്പ് നഷ്ടമാകും; കെടി ജലീലിലെ താരതമ്യേനെ ചെറിയ വകുപ്പിലേക്ക് മാറ്റാനും ആലോചന; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെങ്കിൽ ഒരാളെ ഒഴിവാക്കേണ്ടി വരുമെന്ന് റിപ്പോർട്ട്; എതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ അഴിച്ചു പണി ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇപി ജയരാജൻ മന്ത്രിസഭയിലെത്തുന്നതോടെ നഷ്ടമുണ്ടാകുന്നത് ആർക്കെന്ന ചർച്ചകൾ സജീവം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ്ണ അഴിച്ചു പണിയാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കാനും സാധ്യതകൾ ഏറെയാണ്. ജയരാജന് വ്യവസായ വകുപ്പ് നൽകുമെന്നാണ് സൂചന. ഇതോടെ വ്യവസായ വകുപ്പ് മോഹിച്ച കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയായി. സമൂല അഴിച്ചു പണിയുണ്ടാകുമെന്നും വ്യവസായ വകുപ്പ് എസി മൊയ്ദീന് നഷ്ടമാകുമെന്നും സൂചനയുണ്ടായിരുന്നു. ഇത് കടകംപള്ളി നൽകുമെന്നായിരുന്നു വിലയിരുത്തൽ. ഇതാണ് ജയരാജന്റെ വരവോടെ ഇല്ലാതാകുന്നത്. ജയരാജൻ എത്തുമ്പോൾ കടകംപള്ളിക്ക് വകുപ്പ് നഷ്ടവും ഉണ്ടാകും.
സഹകരണവും ടൂറിസവും ദേവസവും കടകംപള്ളിയുടെ കൈയിലാണ്. ഇപ്പോഴത്തെ അഴിച്ചു പണിയിൽ ഇതിൽ നിന്നൊരണ്ണം കടകംപള്ളിക്ക് നഷ്ടമാകും. വ്യവസായ വകുപ്പ് ജയരാജന് നൽകുമ്പോൾ സഹകരണം എസി മൊയ്ദീന് നൽകാനാണ് സാധ്യത. വൈദ്യുതി വകുപ്പ് എംഎം മണിയിൽ തന്നെ നിലനിർത്തും. ജയരാജന്റെ രാജിയോടെയാണ് വ്യവസായ വകുപ്പ് എസി മൊയ്ദീന് നൽകിയത്. മൊയ്ദീന്റെ സഹകരണം കടകംപള്ളിക്ക് കൊടുത്ത് വൈദ്യുതി എംഎം മണിക്ക് കൊടുത്തു. ഇതോടെയാണ് കടകംപള്ളി മന്ത്രിസഭയിലെ പ്രധാനികളിൽ ഒരാളായത്. സഹകരണം കിട്ടിയതിന്റെ കരുത്തിൽ സംഘടനാപരമായ കരുത്ത് തിരുവനന്തപുരത്ത് കൂട്ടാനും കടംപള്ളിക്കായിരുന്നു. ജയരാജന്റെ വരവോടെ സിപിഎമ്മിന് ഏറെ പ്രധാനപ്പെട്ട വകുപ്പിന്റെ അധികാരി മൊയ്ദീനായി മാറും.
സമൂല അഴിച്ചു പണിയുണ്ടായാൽ ടിപി രാമകൃഷ്ണന് മന്ത്രിസ്ഥാനം നഷ്ടമാകും. സ്പീക്കർ ശ്രീരാമ കൃഷ്ണനെ മന്ത്രിയാക്കുന്നത് സജീവ പരിഗണനയിലാണ്. എ പ്രദീപ് കുമാർ, സുരേഷ് കുറുപ്പ് എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ കൂടുതൽ മന്ത്രിമാരെ പുറത്താക്കിയുള്ള പുനഃസംഘടന മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. എന്നാൽ സ്പീക്കർ സ്ഥാനം രാമകൃഷ്ണന് നൽകി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന വികാരം സജീവവുമാണ്. അങ്ങനെ വന്നാൽ കെടി ജലീലിനും വകുപ്പ് നഷ്ടം ഉണ്ടാകും. മന്ത്രിസഭയിലേക്കു തിരിച്ചുവരുന്ന ഇ.പി.ജയരാജനു മുഖ്യമന്ത്രി 19ന് അമേരിക്കയ്ക്കു പോകുമ്പോൾ ആ ചുമതല നൽകിയേക്കാമെന്ന സൂചന ശക്തമാണ്.
നിലവിലുള്ള ആരെയും മാറ്റാനിടയില്ലെന്നിരിക്കെ, മന്ത്രിമാരുടെ എണ്ണം 20 ആകും. സിപിഎമ്മിന് ഒരു മന്ത്രിയെ കൂടുതൽ ലഭിക്കുമ്പോൾ സിപിഐക്കു കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും. ഇക്കാര്യത്തിൽ സിപിഎം സിപിഐ നേതൃത്വങ്ങൾ ധാരണയിലെത്തിയെന്നാണ് സൂചന. ജയരാജനു നേരത്തേ വഹിച്ചിരുന്ന വ്യവസായം തന്നെ ലഭിക്കുമെന്ന സൂചനയാണു ശക്തം. അങ്ങനെയെങ്കിൽ, ഇപ്പോൾ ഈ വകുപ്പ് കയ്യാളുന്ന എ.സി.മൊയ്തീനു സഹകരണമോ, തൊഴിലോ രണ്ടും കൂടിയോ ലഭിച്ചേക്കും. ജലീലിനു മാറ്റമുണ്ടായേക്കാമെന്ന പ്രചാരണവും ശക്തം. സർക്കാരിന്റെ സ്വപ്നപദ്ധതികളായ നാലു മിഷനുകൾ ഏറിയപങ്കും തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. മിഷനുകളുടെ കാര്യത്തിൽ ഉദ്ദേശിച്ച പുരോഗതിയുണ്ടാകുന്നില്ലെന്ന വിമർശനം സിപിഎമ്മിലുണ്ട്.
തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ തദ്ദേശഭരണം, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകൾക്കെതിരെയാണു കാര്യമായ വിമർശനമുണ്ടായത്. മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉതകുന്ന അഴിച്ചുപണിയെന്നതിനു മുൻതൂക്കമുണ്ടെങ്കിലും നിലവിലുള്ള ആരെയെങ്കിലും ഒഴിവാക്കി മറ്റൊരു തർക്കത്തിനു തിരികൊളുത്താൻ ആഗ്രഹിക്കുന്നില്ല. ജയരാജനെക്കൂടി ഉൾപ്പെടുത്തുന്നെങ്കിൽ തങ്ങൾക്കും ഒരു മന്ത്രിപദം വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതോടെ മന്ത്രിസഭ അതിന്റെ പരമാവധി വലുപ്പമായ 21ൽ എത്തും. ഇതൊഴിവാക്കാൻ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് എന്ന നിർദ്ദേശം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചു. തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ ഇത് ഔദ്യോഗികമായി അംഗീകരിക്കും.
സർക്കാർ രൂപീകരിച്ചപ്പോൾ കാബിനറ്റ് പദവിയില്ലാതെ ചീഫ് വിപ്പായിരുന്ന എം.എം.മണി മന്ത്രിയായതോടെ ആ പദവി ഒഴിഞ്ഞുകിടക്കുന്നു. കാബിനറ്റ് റാങ്ക് ലഭിക്കുമെന്നു വന്നതോടെ സിപിഐയിലും അതിനായി ചരടുവലി ആരംഭിച്ചു. മുന്മന്ത്രിമാരും മുതിർന്ന നേതാക്കളുമായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, മന്ത്രിസഭാ രൂപീകരണ വേളയിൽ തഴയപ്പെട്ട ഇ.എസ്.ബിജിമോൾ തുടങ്ങിയവരും സാധ്യതാപട്ടികയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍