കാർട്ടൂൺ വിചാരം: ചിരിക്കും മുമ്പ് അറിയേണ്ടവ
ഒരു പുസ്തകം ഏതുവിധേനയാണ് വായനക്കാരനെ സ്വാധീനിക്കുന്നത്? അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടാവും. ഒന്ന് പുസ്തകത്തിലടങ്ങുന്ന വിഭവസമൃദ്ധി. രണ്ടാമത്തേത് മികച്ച ആഖ്യാനം. ഈ രണ്ട് കാര്യങ്ങളിലും നീതി പുലർത്തുന്ന ഒരു പുസ്തകമാണ് ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്ന മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷിന്റെ കാർട്ടൂൺ വിചാരം. ഗൗരവതരമാർന്ന വായനയ്ക്ക് ഈ പുസ്തകം ഇടമൊരുക്കുന്നു.
കാർട്ടൂൺ എന്ന കലയുടെ സമഗ്ര ചരിത്രത്തെ അതിന്റെ എല്ലാവിധ പ്രാധാന്യവും ഉൾക്കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഈ കല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ/പ്രശ്നങ്ങളെ ഒക്കെ കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നുണ്ട്. പാരീസിൽ കഴിഞ്ഞയാഴ്ച ആക്രമിക്കപ്പെട്ട ചാർളി എബ്ദോ എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ സംഭവിച്ച ദുരന്തം കൺമുന്നിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ തെളിയിച്ചു നിർത്തുമ്പോൾ കാർട്ടൂൺ വിചാരം എന്ന കൃതിക്ക് ഏറെ പ്രാധാന്യമുണ്ട്.
സാധാരണ ഗതിയിൽ രാഷ്ട്രീയക്കാരെ കളിയാക്കിയും രാഷ്ട്രീയ സംഭവങ്ങളെ മാത്രം വിഷയീകരിച്ചും കഴിഞ്ഞു കൂടുന്ന കാർട്ടൂണിസ്റ്റുകളെ മാത്രമല്ല ഈ പുസ്തകം പരാമർശിക്കുന്നത്. പൊതുകാര്യ വിഷയങ്ങളിൽ പ്രത്യേകിച്ച് രാഷ്ട്രീയ സംഭവങ്ങളെ ഒഴിവാക്കി-കാർട്ടൂണിസ്റ്റുകൾ ഇടപെടേണ്ടുന്ന ആവശ്യകതയെ കാർട്ടൂൺ വിചാരം ഉയർത്തിക്കാട്ടുന്നു.
എൻഡോസൾഫാൻ എന്ന ഭീകര കീടനാശിനിയുടെ ഉപയോഗം മൂലം കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾക്കുണ്ടായ ദുരിതം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ്. ഈ വിഷയത്തിൽ ഒരു പ്രസാധകനു വേണ്ടി ഈ ലേഖകൻ മലയാളത്തിലെ കാർട്ടൂണിസ്റ്റുകളുടെ രചനകൾ പരതിയപ്പോൾ വിരലിലെണ്ണാവുന്നവയാണ് ലഭിച്ചത്. മുഖ്യധാരാ മാദ്ധ്യമങ്ങളിലെ പല 'എസ്റ്റാബ്ലിഷ്ഡ്' കാർട്ടൂണിസ്റ്റുകളും എൻഡോസൾഫാൻ വിഷയം സൗകര്യപൂർവം ഒഴിവാക്കി. എൻഡോസൾഫാൻ ദവസങ്ങളിലെ പീക്ക് ടൈം മിൽ ഒരു കാർട്ടൂൺ ഒരു ദിവസം തള്ളിനീക്കാനെന്ന മട്ടിൽ വരച്ച് സവ്യമൊഴിയുകയായിരുന്നു അവർ. മണിപ്പൂരിൽ കിരാതമായ പട്ടാള നിയമത്തിനെതിരെ പത്തു വർഷമായി നിരന്തരം സമരം ചെയ്യുന്ന ഇറോം ചാനു ശർമ്മിള, ഝാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. വിനായക് സെൻ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കൈപ്പത്തി ഛേദിക്കപ്പെട്ട പ്രൊഫ. ടിജെ ജോസഫ്, ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ട് പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട സൗമ്യ, വനിതകൾ നേരിടുന്ന മറ്റ് അരക്ഷിതാവസ്ഥകൾ തുടങ്ങി നമ്മുടെ സാമൂഹിക മനഃസാക്ഷിക്കു മുന്നിൽ ചോദ്യങ്ങൾ ഉയർത്തിവിട്ട നിരവധി വ്യക്തിത്വങ്ങളും കൂടംകുളം പ്ലാച്ചിമട, സൈലന്റ്വാലി, ആതിരപ്പള്ളി, എൻഡോസൾഫാൻ ദുരിതബാധിതരുടെ കാസർഗോഡൻ ഗ്രാമങ്ങൾ എന്നിങ്ങനെ നിരന്തരം ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കൺമുന്നിലുള്ളപ്പോഴാണ് നമ്മുടെ കാർട്ടൂണിസ്റ്റുകൾ കേവലം കെ കരുണാകരനെയോ പിണറായി വിജയനെയോ സോണിയാ ഗാന്ധിയെയോ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്നത്?
(പേജ് 82, കാർട്ടൂൺ വിചാരം)
എന്ന് ഗ്രന്ഥകർത്താവ് പറയുമ്പോൾ സാമൂഹിക ഉത്തരവാദിത്തം ഉള്ള ഒരു എഴുത്തുകാരനെയും സർഗാത്മകതയുള്ള ഒരു വായനക്കാരനെയും നമുക്ക് വായിച്ചെടുക്കാം. പാരീസിൽ ചാർളി എബ്ദോക്കിന് സംഭവിച്ച ദുരന്തത്തെ നാമിന്ന് വായിക്കുമ്പോൾ തന്നെ വർഷങ്ങൾക്കു മുമ്പ് എതിർപ്പുകളുടെ കിങ്കരന്മാർ കൊന്നൊടുക്കിയ നാജി അലിയും ഇർഫാൻ ഹുസൈനും നമുക്ക് പുതിയ പരിചയക്കാരാണ്. നമ്മുടെ രാജ്യത്തിൽ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച നീതി നിഷേധങ്ങളെ തുറന്നു കാട്ടുന്നിടത്ത് ഈ വിഷയങ്ങൾ ഗ്രന്ഥകാരൻ വളരെ വിശദമായിത്തന്നെ പറയാനുണ്ട്.
മലയാളിയായ മറ്റൊരു കാർട്ടൂണിസ്റ്റ് കേരളവർമ പക്ഷേ ഇതിനേക്കാളും വ്യത്യസ്തമായ ശിക്ഷയേറ്റു വാങ്ങേണ്ടി വന്നയാളാണ്. ഇന്ദിരാഗാന്ധിയെ നിശിതമായി എതിർത്തിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കൊടികുത്തി വാണ സമയത്ത് ഇന്ദിരയെ അപഹസിച്ച പോസ്റ്റർ കാർട്ടൂൺ വരച്ചു എന്ന കുറ്റത്തിന്മേൽ ജാമ്യമില്ലാ വാറണ്ടുമായെത്തിയ കുറേ പൊലീസുകാർ കെവിയെ വിചാരണ കൂടാതെ ജയിലിലടച്ചത് 1976 ലാണ്. കാർട്ടൂണിസ്റ്റ് കുട്ടി, പുരി എന്നിവരൊക്കെ ചേർന്നാണ് അദ്ദേഹത്തെ അന്ന് പുറത്തിറക്കിയത്. 1978 ൽ ഹിന്ദ് സമാചാർ പത്രത്തിൽ വരച്ച ഒരു കാർട്ടൂണിന്റെ പേരിൽ കെവിക്ക് വക്കീൽ നോട്ടീസ് ലഭിച്ചു. ഹരിയാനയിലെ അന്നത്തെ മുഖ്യമന്ത്രി ദേവിലാലിന്റെ സന്നിധിയിൽ വിനീതനായി ആശ്രിത മട്ടിൽ നിൽക്കുന്ന തരത്തിൽ തന്റെ ചിത്രം ഹിന്ദ് സമാചാറിൽ കണ്ടപ്പോൾ അന്നത്തെ എംഎൽഎ ഭജൻലാൽ കാർട്ടൂണിനും കാർട്ടൂണിസ്റ്റിനുമെതിരെ തുനിഞ്ഞിറങ്ങി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭജൻ ലാലിന്റെ കേസ്. പക്ഷെ കെവി പിൻതിരിയാൻ തയ്യാറായില്ല. ഭജൻലാലിന് ഇത്രത്തോളം വിഷമിക്കാൻ മാത്രം കാർട്ടൂണിൽ യാതൊന്നുമില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് കത്തെഴുതി. നഷ്ടപരിഹാരം നൽകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഭജൻലാൽ നിയമ നടപടികളിൽ നിന്ന് പിന്മാറിയത്.
(പേജ് 40, കാർട്ടൂൺ വിചാരം)
കാർട്ടൂൺ എന്ന കലയുടെ ആവിർഭാവത്തെപ്പറ്റി വളരെ വിശദമായി പുസ്തകത്തിൽ പറയുന്നുണ്ട്. ഗുഹാ ചിത്രങ്ങളിലെ ഹാസ്യാത്മകത മുതൽ അനിമേഷൻ കാലത്തെ വൈവിധ്യം വരെ ഈ കലയുടെ പ്രത്യേകതയായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. കാർട്ടൂൺ-കാരിക്കേച്ചർ വിഭാഗത്തിലെ വിവിധ വഴിത്തിരിവുകൾക്കൊപ്പം ഈ കലയുടെ വിവിധ കൈവഴികളെപ്പറ്റിയും സാധാരണക്കാർക്ക് അവബോധം ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ വിചാരത്തിന് തീർച്ചയായും സാധിക്കും.
ലോക കാർട്ടൂണിൽ ഇന്ത്യയുടെ സ്ഥാനം, ഇന്ത്യൻ കാർട്ടൂണിൽ മലയാളികളുടെ പ്രാധാന്യം-ഇവയൊക്കെ വിശദമായി കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നു. വിശ്വപൗരനായി മാറിയ അബു എബ്രഹാമും, പ്രധാനമന്ത്രിമാർക്ക് വരെ പ്രിയപ്പെട്ടവനായ ശങ്കറും, ഏറ്റവും ജനകീയനായ ടോംസും, യേശുദാസനും, ഗഫൂറും, പിപി കൃഷ്ണനും, ഗോപീകൃഷ്ണനും ഒക്കെ പുസ്തകത്തിൽ വിവിധ ഭാഗങ്ങളിൽ വിഷയമാകുന്നു. കൂടാതെ ഇന്നത്തെ കാലത്തെ കാർട്ടൂണിലെ പ്രസിദ്ധരും അല്ലാത്തവരുമായ കാർട്ടൂണിസ്റ്റുകളും പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.
പ്രമുഖരായ കാർട്ടൂണിസ്റ്റുകളെ വിവിധ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഗ്രന്ഥകർത്താവ് നടത്തിയ അഭിമുഖ സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ വി എസ് അച്യുതാനന്ദൻ ഇങ്ങനെ എഴുതുന്നുണ്ട്. കേരളത്തിലെ പത്രങ്ങളിൽ നിരന്തരം കാർട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണ് ഞാൻ. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതിൽ നിന്ന് ഉൾക്കൊള്ളാനെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നെ ആക്ഷേപിക്കുന്ന കാർട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്റെയും പത്രത്തിന്റെയും അഭിപ്രായമായേ അതിനെ കാണാറുള്ളു. നാലോ അഞ്ചോ പേജിൽ വിവരിക്കുന്നതിനേക്കാൾ ഫലപ്രദമാണ് പലപ്പോഴും ഒരു കാർട്ടൂൺ. നമ്മുടെ സമൂഹത്തിലെ അനീതികളും ജീർണതകളും ചൂണ്ടിക്കാട്ടുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ വിമർശനം സാധ്യമാക്കുന്നതിന് ചാട്ടുളി പോലെ ഫലപ്രദമാണ് മികച്ച കാർട്ടൂണുകൾ. അതിനെതിരെ അസഹിഷ്ണുതയും അതിന്റെ പേരിൽ നിയന്ത്രണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണ്. കാർട്ടൂൺ വിചാരം നമ്മുടെ കാർട്ടൂണിസ്റ്റുകൾക്ക് മാത്രമല്ല എല്ലാത്തരം വായനക്കാർക്കും സമ്മാനമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍