ഉപ്പുതോട് സ്കൂളിനു കിട്ടിയ +2 പി ടി തോമസിനോടുള്ള വിരോധം തീർക്കാൻ ഇടുക്കി രൂപത തട്ടിയെടുത്തു മരിയാപുരത്തിനു നൽകി; കോടതിവിധി ലംഘിച്ച് റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു; വിശ്വാസികളും ബിഷപ്പും തമ്മിൽ ബിഷപ്പ് ഹൗസിൽ വാക്കേറ്റം
ഇടുക്കി: മുൻ എം. പി: പി. ടി തോമസിനോടുള്ള വിരോധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ ഉപ്പുതോട്ടിൽ അനുവദിച്ച +2 ബാച്ച് ഇടുക്കി രൂപത അട്ടിമറിച്ചു. കോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിച്ച് മരിയാപുരത്ത് റോഷി അഗസ്റ്റിൻ എംഎൽഎ +2 സ്കൂൾ ഉദ്ഘാടനം ചെയ്തു.
+2 സ്കൂളിനായി ശ്രമിച്ച തന്റെ ലെറ്റർ പാഡ് ദുരുപയോഗിച്ച് സഭയിലെ പ്രമുഖൻ തന്നെ വഞ്ചിച്ചുവെന്ന് ഉപ്പുതോട് ഇടവക വികാരി വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകി. വികാരിയെ തട്ടേക്കണ്ണിയിലേയ്ക്ക് സ്ഥലം മാറ്റി രൂപത പ്രതികാരത്തിനൊരുങ്ങുകയാണ്. സംഭവത്തിന്റെ പേരിൽ വിശ്വാസികളും പുരോഹിതരും രണ്ടു തട്ടിലായതിന്റെ പിന്നാലെ ഉപ്പുതോട് ഇടവകയിലെ വിശ്വാസികൾ രൂപതാ കാര്യാലയത്തിലെത്തി. രൂപതാ അധികാരികളും വിശ്വാസികളും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനും പരസ്പരമുള്ള വെല്ലുവിളികൾക്കും ഇടയാക്കി. കോടതി ഉത്തരവ് ലംഘിച്ച് രൂപതയെ പ്രീതിപ്പെടുത്താൻ ശ്രമിച്ച റോഷി അഗസ്റ്റിനും ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലും വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിയും ചാൻസിലർ ഫാ. ജെയിംസ് മംഗലശേരിയും ഉൾപ്പെടെയുള്ളവർ കോടതിയലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായി. നിയമനവാഗ്ദാനം നൽകി അദ്ധ്യാപക-അനധ്യാപക ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത് പ്രശ്നമായതോടെ ഉദ്യോഗാർത്ഥികളെ ആശ്വസിപ്പിക്കാനാണ് ഈ നടപടിയെന്ന ആരോപണമുയരുകയാണ്. ഇതിനൊപ്പം, റോഷി അഗസ്റ്റിന്റെ ഒരേ സമയത്തുള്ള ഇടതു-വലതു പ്രണയത്തിനും സഭാമേലധികാരികളോടുള്ള പ്രീണനത്തിനുമെതിരെ നവമാദ്ധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്.
കഴിഞ്ഞ 21ന് മരിയാപുരം സെന്റ് മേരീസ് സ്കൂളിൽ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ അധ്യക്ഷതയിൽ റോഷി അഗസ്റ്റിൻ എംഎൽഎ +2 ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെയാണ് രൂപതയിലെ കലഹം നാട്ടിലാകെ വിവാദമായത്. മരിയാപുരം സ്കൂളിൽ +2 സ്കൂൾ ആരംഭിക്കുന്നതു സംബന്ധിച്ച എല്ലാ നടപടികളും മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റീസ് എ മുഹമ്മദ് മുസ്താഖ് ജനുവരി 19ന് ഉത്തരവിട്ടത് മറികടന്നാണ് സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്. ഉപ്പുതോട് സെന്റ് ജോസഫ് സ്കൂൾ പി. ടി. എ പ്രസിഡന്റ് ജോർജുകുട്ടി സെബാസ്റ്റ്യൻ നൽകിയ ഹർജിയിലുള്ള ഉത്തരവിനെ അവഗണിച്ച് നടത്തിയ ചടങ്ങിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കലും പങ്കെടുത്തു.
+2 സ്കൂൾ അനുവദിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി ഡയറക്ടറുടെ ശുപാർശയിൽ ഉൾപ്പെട്ട സ്കൂളാണ് ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്കൂൾ. പിന്നീട് ഉപസമിതിയിൽ റോഷി അഗസ്റ്റിന്റെ താൽപര്യപ്രകാരം മന്ത്രി പി. ജെ ജോസഫ് ഉപ്പുതോടിനു പകരം മരിയാപുരത്തിനു സ്കൂൾ അനുവദിക്കാൻ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2014 നവംബർ 24ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ +2 സ്കൂളുകളുടെ ലിസ്റ്റിൽ 75-മതായി ഉപ്പുതോട് സ്കൂൾ ഇടം പിടിക്കുകയും മരിയാപുരം പുറത്താകുകയും ചെയ്തു. തുടർന്ന് നടന്ന അണിയറ നാടകങ്ങളിലാണ് ഉപ്പുതോടിനെ പുറത്താക്കി മരിയാപുരത്ത് +2 ഉദ്ഘാടനം ചെയ്തത്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ: രണ്ടുവർഷം മുമ്പ്, 2013 മേയിൽ ഉപ്പുതോട് വികാരിയായി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ചാർജെടുത്തതിനു പിന്നാലെ സ്കൂളിൽ +2 വേണമെന്ന ആവശ്യം ഇടവക വിശ്വാസികൾ വികാരിയെ അറിയിക്കുകയും ഇടുക്കി ബിഷപ്പിനെ നേരിൽ കണ്ട് വിവരം പറയുകയും ചെയ്തു. സ്കൂളിന്റെ മാനേജ്മെന്റ് എന്ന നിലയിൽ രൂപത ഇതിനായി അപേക്ഷ നൽകിക്കൊള്ളാമെന്നും മറ്റാരും ആ ആവശ്യം ഉയർത്തിയിട്ടില്ലെന്നും ബിഷപ്പ് ഇടവകക്കാരെ അറിയിച്ചു. എന്നാൽ അപേക്ഷിക്കേണ്ട സമയമായപ്പോൾ ഉപ്പുതോട് സ്കൂളിനെ നിഷ്കരുണം തള്ളി മരിയാപുരം സ്കൂളിനായി അപേക്ഷ തയാറാക്കി. 'നിങ്ങൾക്കൊരു എം. പിയുണ്ടല്ലോ, പി. ടി തോമസ് വഴി നിങ്ങൾ ചെയ്യുക' എന്നു പറഞ്ഞു ബിഷപ്പ് ഉപ്പുതോട് ഇടവകക്കാരെ നിരാശരാക്കി മടക്കി. ഇതിനിടെ രൂപതയുടെ കീഴിലുള്ള ഉപ്പുതോട് സ്കൂളിൽ പ്ലസ് ലഭിക്കുന്നത് ഉചിതമായിരിക്കുമെന്നും അതിന് സഹായിക്കണമെന്നും പി. ടി തോമസ് ബിഷപ്പിനോട് പറഞ്ഞിരുന്നതായി സ്കൂൾ പി. ടി എ ഭാരവാഹികൾ പറഞ്ഞു.
അടുത്ത ദിവസം ഉപ്പുതോട് സ്കൂളിന്റെ അപേക്ഷയിൽ രൂപതാ അധികൃതരുടെ ഒപ്പിടുവിക്കാൻ ചെന്നവരോട് ബിഷപ്പ് കയർത്തു. രൂപതയുടെ കാര്യം ഞാനാണ് തീരുമാനിക്കുന്നത്, പി. ടി തോമസ് എന്നൊരുത്തനുണ്ടല്ലോ, എന്നോട് സ്കൂൾ ചോദിക്കാൻ അവനാരാ ..... തുടങ്ങിയ അധിക്ഷേപ വാക്കുകളുയർത്തി അവരെ മടക്കിവിട്ടു. ഇതിനിടെ ഉപ്പുതോടുകാരോട് മറച്ചുവച്ച് ഉത്തരവാദപ്പെട്ടവർ തിരുവനന്തപുരത്തെത്തി മരിയാപുരത്തിനായി അപേക്ഷ നൽകി. എന്നാൽ ഉപ്പുതോട് ഇടവകക്കാരുടെ താൽപര്യം സംരക്ഷിക്കാൻ വികാരി രംഗത്ത് സജീവമായി. അവർ സ്വന്തം നിലയിൽ അപേക്ഷ നൽകി. ലോക്കൽ മാനേജരെന്ന നിലയിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ഇതിന് നേതൃത്വം നൽകി. ഇതോടെ വികാരിയോട് സ്ഥലം മാറിപ്പോകാനും, കഴിയില്ലെങ്കിൽ അവധിയെടുത്തു വിട്ടോളാനും രൂപത അറിയിച്ചു. നിയമനത്തിന് പണം വാങ്ങിയതിനാൽ ഉപ്പുതോടിനായി രൂപതയിലെ പ്രമുഖർ നിലകൊള്ളുകയാണെന്ന ആരോപണം ശക്തമായി. എന്തായാലും രൂപത ആവശ്യപ്പെട്ട മരിയാപുരം തള്ളിപ്പോകുകയും ഉപ്പുതോടിന് +2 അനുവദിക്കുകയും ചെയ്തു. മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയിൽ പി. ജെ ജോസഫിന്റെ മരിയാപുരത്തിനായുള്ള ശ്രമം പരാജയമായി. മുസ്ലിം സംഘടനകൾ കോടതിയെ സമീപിച്ച +2 കേസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്കൂളിന് +2 അനുവദിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതോടെ രൂപതയുടെയും മരിയാപുരത്തിന്റെ പത്തിമടങ്ങി.
എന്നാൽ 'കച്ചവട'ക്കാർ അടങ്ങിയിരുന്നില്ലെന്നു പിന്നീടുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് ഉത്തരവാദപ്പെട്ടവരും ജനപ്രതിനിധിയും നടത്തിയ ചരടുവലിയിൽ എല്ലാ കോടതിവിധികളും നിയമവും അപ്രസക്തമായി. മരിയാപുരത്തിന് +2 കിട്ടി. ഉപ്പുതോടിന് പോയി. ഡിസംബറിൽ റോമിൽ പോയ ഉപ്പുതോട് വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ തിരിച്ചുവന്നപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞു. ഇടവകക്കാർ നിജസ്ഥിതിയറിയാൻ നെട്ടോട്ടത്തിലായി. കിട്ടിയതോ, ഒരു വിഭാഗത്തിന്റെ ചീഞ്ഞുനാറിയ കളികളുടെ വിവരങ്ങളാണ് അവർക്ക് കിട്ടിയത്. എംഎൽഎ സത്യാഗ്രഹം കിടന്നാണ് സ്കൂൾ മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപ്പുതോട് വികാരി റോമിൽ പോയപ്പോൾ സ്കൂളിന്റെ ദൈനംദിന ആവശ്യങ്ങൾക്കെന്ന പേരിൽ എഴുതാത്ത രണ്ടു ലെറ്റർപാഡുകൾ രൂപതാ അധികാരികൾ ഒപ്പിട്ടുവാങ്ങിയിരുന്നു. ഇതിലൊന്നിൽ ഉപ്പുതോട്ടിൽ +2 സ്കൂൾ നടത്താൻ തനിക്ക് താൽപര്യമില്ലെന്ന് ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ പേരിൽ വ്യാജമായി എഴുതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയാണത്രേ സ്കൂൾ ഉപ്പുതോടിനു നഷ്ടമാക്കിയത്. എന്നാൽ ഒരു സ്കൂളിന് പകരം മറ്റൊരു സ്കൂൾ തുടങ്ങാൻ അനുവാദമില്ലെങ്കിലും നിയമന കോഴയിൽ പങ്കാളികളായവർ ചേർന്നുള്ള കളിയിൽ മരിയാപുരത്ത് സ്കൂൾ തുടങ്ങുകയും ചെയ്തു. തന്റെ ലെറ്റർ പാഡ് ഉപയോഗിച്ചു വഞ്ചിച്ചുവെന്നാണ് ഇത് സംബന്ധിച്ച കത്തിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഉപ്പുതോട് പി. ടി. എ കോടതിയെ സമീപിച്ചു വാങ്ങിയ സ്റ്റേയുടെ കോപ്പി 20ന് കട്ടപ്പന ഡി. ഇ. ഒയ്ക്ക് നൽകിയെങ്കിലും ഉദ്ഘാടനം പിറ്റേന്നു നടന്നു. സ്റ്റേ ഉത്തരവ് ഉള്ളതായി പറയുന്നുവെങ്കിലും ബാക്കി വരുന്ന കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നു റോഷിയുടെ പ്രസംഗത്തിന്റെ സാരം. അട്ടിമറി നീക്കങ്ങളെക്കുറിച്ച് ഉപ്പുതോടുകാർ റോഷിയോട് ചോദിച്ചപ്പോൾ, 'എനിക്ക് ഉപ്പുതോട് പ്രശ്നമല്ല, രൂപതയെ പിണക്കാനാകില്ലെ'ന്നായിരുന്നു മറുപടി.
കസ്തൂരിരംഗൻ-ഗാഡ്ഗിൽ വിഷയത്തോടെ പി. ടി തോമസുമായി ഇടുക്കി ബിഷപ്പ് പലപ്പോഴും കൊമ്പുകോർത്തിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പി. ടി തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനും വിനയായി. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എം. പിയായ പി. ടി തോമസിനെ പാർട്ടി മാറ്റി നിർത്തിയത് ഇടുക്കി ബിഷപ്പിന്റെ ഭീഷണിയെ തുടർന്നായിരുന്നു. ഭൂ നിയന്ത്രണം വന്നാൽ സഭയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും സ്ഥാപനങ്ങളും നഷ്ടമാകുമോയെന്ന ഭയവും അധികാരികളെ അലട്ടിയിരുന്നു. തുടർന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗൽ അഡൈ്വസർ ജോയ്സ് ജോർജിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയെങ്കിലും ഉപ്പുതോട് നിവാസികളിൽ ഭൂരിഭാഗവും പി. ടിയോടൊപ്പം നിന്നു. ഇതിലുള്ള വിരോധമാണ് +2 നഷ്ടപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ എന്ന് ആരോപണം ഉയർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപതയുടെ വിരോധം സമ്പാദിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് റോഷി അഗസ്റ്റിൻ. ഇടുക്കിയിലെ പല പഞ്ചായത്തുകളിലും കേരള കോൺഗ്രസും സി. പി. എമ്മും ചേർന്ന് കോൺഗ്രസ് പ്രസിഡന്റുമാരെ അവിശ്വാസത്തിലൂടെ താഴെയിറക്കുന്ന പ്രവർത്തനം തുടരുകയാണ്. കേരള കോൺഗ്രസ് മുന്നണി വിട്ടാലും ഹൈറേഞ്ച് സംരക്ഷണ സമിതിയിടെയും സഭയുടെയും പിന്തുണ ഉറപ്പാക്കിയും സി. പി എമ്മിനെ പ്രീണിപ്പിച്ചും വീണ്ടും വിജയിക്കാനുള്ള ശ്രമമമാണ് റോഷിയുടേത്.
ഒടുവിൽ മൂന്നു വർഷം തികയും മുമ്പേ, ഉപ്പുതോട് വികാരിയെ തട്ടേക്കണ്ണിയിലേയ്ക്ക് ഫെബ്രുവരി 14 മുതൽ മാറ്റിക്കൊണ്ട് രൂപത ഉത്തരവ് നൽകി. പുതുതായി നിയമിക്കുന്ന വികാരിയെക്കൊണ്ട് ഉപ്പുതോട്ടിൽ സ്കൂൾ വേണ്ട എന്ന് അധികാരികളെ അറിയിക്കാനാണ് നീക്കം. ഇതേക്കുറിച്ചു ചോദിച്ച ഇടവക വിശ്വാസികളോട്, അച്ചൻ സ്ഥലം മാറ്റം ചോദിച്ചാൽ കൊടുക്കാതിരിക്കാനാകുമോ എന്നായിരുന്നു ബിഷപ്പിന്റെ മറുചോദ്യം. എന്നാൽ റോമിലേയ്ക്ക് പോയപ്പോൾ നൽകിയ ലെറ്റർ പാഡിലൊന്നിൽ സ്ഥലം മാറ്റ അപേക്ഷ വ്യാജമായി തയാറാക്കിയെന്നാണ് സംശയം.
സംഭവങ്ങൾ ചൂടുപിടിച്ചതോടെ ശനിയാഴ്ച വൈകിട്ടോടെ 35-ഓളം സ്ത്രീകളടക്കം നൂറോളം ഉപ്പുതോടുകാർ ഇടുക്കി ബിഷപ്പ് ഹൗസിലെത്തി. വഴിവിട്ട പ്രവൃത്തികളെ ചോദ്യം ചെയ്ത അവരോട് രൂപതയിലെ കാര്യം താൻ തീരുമാനിക്കുമെന്നു ബിഷപ്പ് പ്രതികരിച്ചു. അതങ്ങനെ വിട്ടുതരില്ല, ഞങ്ങളുടെ ഓരോ ചില്ലിത്തുട്ടുമാണ് രൂപതയെ പടുത്തുയർത്തിയത് എന്ന് ഇടവകക്കാർ പറഞ്ഞു. തുടർന്നുണ്ടായ തർക്കം അസഭ്യവർഷത്തിനും കാരണമായി.
പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുകയാണ് ഇടുക്കി രൂപതയിലെ വൈദികരിൽ ഒരു വിഭാഗവും വിശ്വാസികളും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള കളികൾ അണിയറയിൽ തകൃതിയാണ്. ശനിയാഴ്ച ബിഷപ്പ് ഹൗസിൽ വിശ്വാസികളും ബിഷപ്പും നേർക്കുനേർ അണിനിരന്നത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ തീപ്പൊരിയായാണ് കണക്കാക്കുന്നത്. പി. ടി തോമസിനോടുള്ള പക ഒരു നാടിന്റെ വികസനത്തിനു തടസമാകുമ്പോൾ അതിനിടയിൽ ചോരക്കൊതിയോടെ ജനപ്രതിനിധി നിൽക്കുകയാണെന്നും ആരോപണമുണ്ട്.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്