അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിനായുള്ള കസേര ഒഴിഞ്ഞു കിടക്കുകയാണ്. സംഘാടക സമിതിയോടുള്ള എതിർപ്പ് കാരണം മന്ത്രി എത്തിയില്ലെന്നാണ് സൂചന. മന്ത്രിമാരായ വി എസ് ശിവകുമാറിനും എപി അനിൽകുമാറിനും പ്രധാനവേദിയിൽ കസേര അനുവദിക്കാത്തതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് മുഖ്യവേദിയിലെ ഇരിപ്പിടത്തിൽ കായികമന്ത്രി എത്തിയില്ല.
ഉദ്ഘാടന ചടങ്ങിലെ താളപ്പിഴകൾ വിവാദമായതിനാൽ സമാപനചടങ്ങ് കർശന മുന്നൊരുക്കത്തോടെയാണ് സംഘടിപ്പിച്ചത്. എന്നിട്ടും കായികമന്ത്രിയുടെ പരാതി പോലും പരിഹരിക്കപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉദ്ഘാടന ചടങ്ങിൽ അതിഥികൾക്ക് പലർക്കും ഇരിപ്പിടം കിട്ടാത്തതിനാൽ ഓരോരുത്തർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. എന്നിട്ടും മന്ത്രിമാർക്ക് വേണ്ട പരിഗണന നൽകിയില്ല. മുഖ്യമന്ത്രിയുടെ കുടുംബ പോലും പ്രധാനവേദിയിലെത്തി. ഇതാണ് കായിക മന്ത്രിയെ ചൊടിപ്പിച്ചത്. അതുകൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടായിട്ടും കായിക മന്ത്രി പ്രധാനവേദിയിൽ എത്തിയില്ല. താഴെയിരുന്നാണ് തിരുവഞ്ചൂർ സമാപന ചടങ്ങ് കണ്ടത്.
ഗെയിംസ് സമാപനത്തിന് ശേഷം ഗെയിംസ് പതാക ഏറ്റുവാങ്ങി അടുത്ത ആതിഥേയ സംസ്ഥാനമായ ഗോവയുടെ പ്രതിനിധികൾക്ക് കൈമാറേണ്ടത് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. എന്നാൽ ഇതിനും കായിക മന്ത്രി എത്തിയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതുകൊണ്ട് പതാക ഏറ്റുവാങ്ങി തിരിച്ചു നൽകിയത്. സമാപന ചടങ്ങിൽ രണ്ട് മന്ത്രിമാർക്ക് ഇരിപ്പിടം നൽകാനാകാത്തതിൽ ദുഃഖമുണ്ടെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. അതുകൊണ്ടാണ് താൻ പിൻനിരയിലേക്ക് മാറിയത്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് പരിശോധിക്കും. ആരേയും പഴിചാരാനില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം എംപിക്കും കഴക്കൂട്ടം എംഎൽഎയും മുഖ്യവേദിയിൽ സീറ്റുണ്ടായിരുന്നു. എന്നിട്ടും മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് സീറ്റ് ലഭിച്ചില്ല. പ്രധാന വേദിയുടെ താഴെയാണ് ശിവകുമാറിനും എപി അനിൽകുമാറിനും സീറ്റ് ലഭിച്ചത്. എന്നാൽ ധനമന്ത്രി കെഎം മാണിക്ക് പ്രധാനവേദിയിൽ സീറ്റ് നൽകുകയും ചെയ്തു. പ്രോട്ടോകോൾ പ്രകാരം എംഎൽഎയ്ക്ക് മുകളിലാണ് മന്ത്രി. എന്തിന്റെ പേരിലായാലും മന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ച് തന്നെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാന വേദിയിൽ നിന്ന് വിട്ട് നിന്നത്. ഉദ്ഘാടന വേദിയിൽ കായിക വകുപ്പിന് വന്ന വീഴ്ചകൾ ചീഫ് സെക്രട്ടറി ജിജി തോംസൺ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തിരുവഞ്ചൂർ എതിർക്കുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് തിരുവഞ്ചൂരിന്റെ വിട്ടു നിൽക്കൽ ശ്രദ്ധേയമാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പാസ് നൽകിയതിൽ വലിയ വീഴ്ച വന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി പരസ്യമായി പറഞ്ഞത്. പല പ്രമുഖർക്കും പ്രധാനവേദിയിൽ ഇരിപ്പിടം കിട്ടാത്തതിനേയും വിമർശിച്ചു. അതുകൊണ്ട് സമാപന ചടങ്ങുകളിൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം പ്രത്യേകമായി ഉണ്ടായി. എന്നിട്ടും മന്ത്രസഭയിലെ അംഗങ്ങൾക്ക് പോലും സീറ്റ് ലഭിച്ചില്ലെന്ന വിമർശനമാകും തിരുവഞ്ചൂർ ഉയർത്തുക. കായിക മന്ത്രി പറഞ്ഞിട്ടും മന്ത്രിമാർക്ക് സീറ്റ് നൽകുന്നില്ല. ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് തന്നെയാണ് തിരുവഞ്ചൂർ സാധാരക്കാരെ പോലെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് വീക്ഷിച്ചത്.
ഉദ്ഘാടന ദിവസം കാര്യവട്ടത്തെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. എന്നാൽ ലാലിസം അടക്കമുള്ളവ ഉണ്ടാക്കിയ വിവാദങ്ങൾ ജനങ്ങളുടെ താൽപ്പര്യവും കുറച്ചു. തിങ്ങി നിറയാത്ത സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ് നടന്നത്. ഇതിനൊപ്പം കായിക മന്ത്രിയുടെ പ്രതിഷേധം കൂടിയായപ്പോൾ ഉദ്ഘാടനത്തെ പോലെ സമാപനവു്ം വിവാദത്തിലായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗത്തേയും കൂവലോടെയാണ് കാണികൾ വരവേറ്റത്.
ഗവർണർ ജസ്റ്റിസ് പി.സദാശിവമായിരുന്നു സമാപന ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി. ദേശീയ ഗെയിംസ് കിരീടം സർവ്വീസസിനായിരുന്നു. കേരളം ചരിത്രത്തിലെ മികച്ച പ്രകടനവുമായി രണ്ടാമത് എത്തി. ദേശീയ ഗെയിംസിൽ ഒന്നാമത് എത്തിയ സംസ്ഥാനത്തിനുള്ള കിരീടം ക്യാപ്ടൻ പ്രീജാ ശ്രീധരനും മാനേജർ വിൽസൺ ചെറിയാനും ചേർന്ന് ഏറ്റുവാങ്ങി. രാജാ ഭലേന്ദ്ര സിംഗിന്റെ പേരിലെ ദേശീയ ഗെയിംസ് കിരീടം സർവ്വീസസും ഏറ്റുവാങ്ങി.
ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജൻ പ്രകാശിനെ തെരഞ്ഞെടുത്തിരുന്നു. ആറു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ എട്ടു മെഡലുകളാണുസജൻ നീന്തൽക്കുളത്തിൽനിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറയായിരുന്നു മികച്ച വനിതാ താരം. ഇവരും അവാർഡുകൾ ഏറ്റുവാങ്ങി. ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവൽ ഫെഡ്രിക്സിനേയും ആദരിച്ചു.
അതിന് ശേഷം ചടങ്ങുകളിലേക്ക് കടന്നു. നടി ശോഭനയുടെ റിവേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്തശിൽപമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. ടി.കെ. രാജീവ് കുമാറാണ് സമാപനചടങ്ങുകളുടെ സംവിധാനം. വെടിക്കെട്ടും ലൈറ്റ് ഷോയും സമാപന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍