സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.
കേരളത്തിലെ എന്തു രാഷ്ട്രീയമാണ് സിപിഐ(എം) സമ്മേളനം ചർച്ചചെയ്തത്? കേരളത്തെ മുക്കി കൊല്ലുന്ന അഴിമതികൾ, വരുമാന മാർഗം കുറഞ്ഞ് കുറഞ്ഞ് ദാരിദ്രരാകുന്ന കർഷകർ, വേരുറപ്പിക്കുന്ന മാവോവാദം, എണ്ണവില കയറിയപ്പോൾ കൂടിയ വിലകയറ്റം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നത്, എണ്ണവിലക്കുറവിന്റെ 80% നേട്ടവും എണ്ണ കമ്പിനികളും സർക്കാരുകളും തട്ടിയെടുത്ത് ജനങ്ങൾക്ക് നക്കാപ്പിച്ച മാത്രം നല്‍കുന്നത്, ഒന്നും ഈ സമ്മേളനം പരിഗണിച്ചില്ല. ഒരു രൂപയുടെ അരിവിതരണം നിലച്ചാൽ അന്നം മുട്ടുകയും പട്ടിണിയിലാവുകയും ചെയ്യുന്ന കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആഹാരത്തിന്റേയും വിശപ്പിന്റേയും വിഷയം ഈ തൊഴിലാളി പാർട്ടിക്ക് സമ്മേളനത്തിൽ വിഷയമായില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും വന്നശേഷമുള്ള ആദ്യ സമ്മേളനമായിട്ടും പരിസ്ഥിതി വിഷയത്തിൽ പല വള്ളത്തിലും കാലുചവുട്ടി സമ്മേളനം ഒഴിഞ്ഞുമാറി. ശതകോടികൾ ചെലവിട്ട് നടത്തിയ ഈ സമ്മേളനം കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകിയോ? അതോ ജനങ്ങളുടെ പണവും, സമയവും ഒക്കെ നഷ്ടപ്പെടുത്തുകയാണോ ചെയ്തത്?
ഒരു പൂരത്തിനു കൊടിയേറി, പൂരപ്പറമ്പിലേ എല്ലാ പരിപാടികളും അരങ്ങേറി, അതിഗംഭീരമായി അവസാനിച്ച വെറും ഒരു പൂരക്കാഴ്ചപോലെയായി ഈ സമ്മേളനം. ഒരു പാട് വിഷയങ്ങൾ ഉയർത്തി വെടികൾ പൊട്ടിച്ചെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ ഒരു പൂരവെടിക്കെട്ട് പോലെ എല്ലാം കഴിഞ്ഞുപോയി. കേരളത്തിലെ ജനത്തിനു ഒരുതരത്തിലും താങ്ങാൻ പറ്റാത്തരീതിയിൽ അനുദിനം കുതിച്ചുകയറുന്ന വൈദ്യുതി നിരക്ക് എന്തുകൊണ്ട് ചർച്ചയായില്ല. കേരളത്തെ ആകമാനം രോഗക്കിടക്കയിലേക്ക് കൊണ്ടുപോകുന്ന മാലിന്യ വിഷയവും നഗരങ്ങളിലേയും, പട്ടണങ്ങളിലേയും കൊച്ചുകൊച്ച് അങ്ങാടികളിലേവരെ വൃത്തികേടും മാലിന്യവും എന്തുചെയ്യണമെന്ന് ഒരു 5 മിനിട്ടെങ്കിലും ചർച്ച ചെയ്യാമായിരുന്നു.
രാജ്യത്തെ ഓരോ കർഷകന്റെ കഴുത്തിലും കുരുക്ക് വീഴുകയും, അവരുടെ ജനാധിപത്യവും, മൗലീകവുമായ അവകാശം കൊന്നുകളയുകയും ചെയ്യുന്ന പുതിയ കൃഷി ഭൂമി ഏറ്റെടുക്കൻ നിയമത്തിൽ ഒരു നയവും പാർട്ടി സ്വീകരിച്ചതായി കണ്ടില്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് സമരം നടന്നുകൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ് കേരളത്തിൽ സിപിഐ(എം) സമ്മേളനം നടന്നത്. എന്നിട്ടും ജന്മിമാരെ കെട്ടുകെട്ടിച്ച് കൃഷിഭൂമി കർഷകർക്ക് പിടിച്ചുവാങ്ങി നല്കിയ പാരമ്പര്യം ഉള്ള ഈ പാർട്ടിയുടെ പിന്മുറക്കാർ അതൊന്നും ചർച്ചയെ ചെയ്തില്ല.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാ കക്ഷികളേയും ചൂലിനടിച്ചുവാരി കുപ്പയിലെറിഞ്ഞ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം ചർച്ചയെ ചെയ്തില്ല. രണ്ട് വർഷം പ്രായമുള്ള ഒരു പാർട്ടി ഭാരതത്തിന്റെ തലസ്ഥാനം ഏകപക്ഷീയമായി തൂത്തുവാരിയ വീരഗാഥ 50 വർഷം പ്രായമുള്ള സിപിഎമ്മിന് ചർച്ച ചെയ്യാൻ നാണമുണ്ടായിട്ടാണോ? ആം ആദ്മിയെ ചർച്ച ചെയ്തില്ലെങ്കിലും അവരുയർത്തുന്ന രാഷ്ട്രീയം ചർച്ചചെയ്യണമായിരുന്നു. ആപ് പാർട്ടി ചെയ്തുകാണിച്ച വൈദ്യുതി നിരക്ക് കുറയ്ക്കലും വെള്ളക്കരം കുറയ്ക്കലും, സൗജന്യ വെള്ളവും, എല്ലാവർക്കും പാർപ്പിടം, അഴിമതി രഹിതം, പാർട്ടിഫണ്ടുകൾ പരസ്യപ്പെടുത്തൽ എല്ലാം എന്തുകൊണ്ട് സിപിഎമ്മിനും മുന്നോട്ട് വയ്ക്കാമായിരുന്നില്ല?കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി.കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി. നാട്ടുകാർ നല്കിയ പണത്തിനു ചുവപ്പുവിരിച്ചും ചെങ്കടൽ പോലെ ശക്തി പ്രകടനവും അനുയായികൾ തൊണ്ടപൊട്ടുമാറ് എതിരാളികളെ ചീത്തവിളിച്ച് മുദ്രാവാക്യം മുഴക്കിയും മസിലുരുട്ടിയും ഒരു സമ്മേളനവും കൂടി കഴിഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.
രാജ്യത്തിനകത്തും പുറത്തും ചർച്ചയായ സംഘപരിവാർ സംഘടനകളുടെ ഘർവാപ്സി എന്തുകൊണ്ട് സിപിഐ(എം) സമ്മേളനം ഗൗരമായി എടുത്തില്ല. കേരളത്തിലെ മതേതരത്വത്തിനു എന്നും കാവലായി നിലകൊണ്ട സിപിഐ(എം) ഈ വിഷയത്തിൽ ശക്തമായ നയം സ്വീകരിക്കാതെ ഹൈന്ദവ വോട്ടുകളും ബിജെപിയിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഘർ വാപസിയെ സിപിഐ(എം) സമ്മേളനവും എല്ലും മുള്ളും ഉൾപ്പെടെ മനഃപൂർവം വിഴുങ്ങുകയായിരുന്നു. അങ്ങിനെ മതേതര പാർട്ടിയെന്ന സല്‍പ്പേരും കളഞ്ഞു.
ബാർകോഴയ്ക്കെതിരെ, സമരം നടത്തുമെന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. ഇപ്പോൾ ബാർക്കോഴയെങ്കിൽ നാളെ വേറെയും കോഴകളും തട്ടിപ്പും വരും. സമരം അല്ല ഒരു രാഷ്ട്രീയപാർട്ടിയുടെ മുഖ്യ പരിപാടി. ഈ ആധുനിക കാലത്ത് അഴിമതി തടയാൻ ഇല്ലാതാക്കാൻ സിപിഐ(എം) എന്തെല്ലാം ചെയ്യും എന്ന് പറയണമായിരുന്നു. നമ്മുടെ ഭരണത്തിന്റെ താഴേതലത്തിലുള്ള വില്ലേജ്ജ് ഓഫീസ്, പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, ഈ മൂന്നിടത്തും ഇപ്പോഴും നെറ്റും കൈയിൽ വച്ച് പോയാലേ കാര്യങ്ങൾ നടക്കൂ. പാർട്ടിക്ക് ഈ വിഷയത്തിൽ എന്ത് ചെയ്യാൻ ആകുമെന്ന് പറയാമായിരുന്നു. നടന്ന അഴിമതിക്കെതിരെ സമരം നടത്തിയിട്ടുമാത്രം കാര്യമില്ല, അത് നടക്കാതിരിക്കാൻ വേണ്ടതു ചെയ്യണം. വിലക്കയറ്റത്തിനും, വൈദ്യുതി നിരക്ക് കൂടലിനും എതിരേ സമരമല്ല വേണ്ടത്, തങ്ങൾ അധികാരത്തിൽ എത്തിയാൽ ഇതിൽ എത്ര കുറയ്ക്കും എന്ന് തറപ്പിച്ചു പറയുകയാണ് വേണ്ടത്. കാലത്തിനനുസരിച്ച് കേരളത്തിന്റെ വിഷയവും രാഷ്ട്രീയവും ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഗൗരവ വിഷയങ്ങളും ഈ സമ്മേളനം അവഗണിച്ചു.
ഒരു പ്രാവശ്യം യു.ഡി.എഫ് ഭരിച്ചാൽ അടുത്ത ഭരണം കേരളത്തിലെ ജനങ്ങൾ താളത്തിൽ വച്ച് തരുമെന്ന ധിക്കാരത്തിലും അഹങ്കാരത്തിലും മാത്രമാണ് ജനകീയ വിഷയങ്ങളിൽ ബദൽ നിർദ്ദേശിക്കാതിരുന്നത്. കേരളത്തിലെ സമൂഹവിഷയത്തിലും ഒരു ബദൽ പരിഹാര നിർദ്ദേശം സിപിഐ(എം) മുഖ്യ പ്രതിപക്ഷമെന്ന രീതിയിൽ വെയ്ക്കണമായിരുന്നു. കേരളം നേരിടുന്ന വിഷയങ്ങളെ ആധാരമാക്കി അടുത്ത തിരഞ്ഞെടുപ്പിന്റെ നയം രൂപീകരിക്കണമായിരുന്നു. തിരഞ്ഞെടിപ്പിനു തലേ രാത്രി പാര്‍ട്ടി ഓഫീസിൽ വച്ച് കുറെ നേതാക്കൾ തീരുമാനിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് നയം. അത് ജനങ്ങളിൽ നിന്നും രൂപീകരിച്ചെടുക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ വേദി സമ്മേളനത്തിലൂടെ സിപിഐ(എം) കളഞ്ഞു. ചുരുക്കത്തിൽ ജനങ്ങളേയും അവരുടെ വിഷയങ്ങളേയും മറന്ന് നിലവിട്ട് സംസാരിക്കുകയും, പകപോക്കലിന്റേയും ഒക്കെ വേദിയായി സമ്മേളനം. സിപിഐ(എം) പുതിയ കാലഘട്ടത്തിലേക്ക് മാറാനും അതിനേ മാറ്റാനും കൊണ്ടുപോകാനും പഴയ നേതാക്കൾക്ക് അറിയില്ല, കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ റോൾ ഉണ്ടായിരുന്ന ഈ പാർട്ടി ക്ഷയിച്ച്, നശിച്ച് അസ്ഥികൂടമായി നിൽക്കുന്നു എന്നെങ്കിലും ഒന്ന് അഹങ്കാരവും ദുരയും മാറ്റി വച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നെങ്കിൽ? തകരാൻ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് ഈ പാർട്ടിയുടെ പോക്ക്.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം. സംഘടന ഒരു വലിയ കുടുംബമാണ്. വി എസ് അച്യുതാനന്ദൻ രാഷ്ട്രീയം മതിയാക്കി വേലിക്കകത്ത് വീട്ടിൽ കയറ്റുകയാണ് ഇനി ചെയ്യേണ്ടത്. അദ്ദേഹത്തേകൊണ്ട് സിപിഎമ്മിനും കേരളത്തിനും ഇനി കാര്യമായ ഒരാവശ്യവും ഇല്ല. പാർട്ടിയേകൊണ്ട് വി.എസിനും ഇനി ഒന്നും നേടാനില്ല. എല്ലാം അദ്ദേഹം നേടികഴിഞ്ഞിരിക്കുന്നു. കനത്ത അപമാനവും, തോറ്റുമടങ്ങിയതിന്റെ പേരിലും അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഉടൻ ഉപേഷിച്ച് രാഷ്ട്രീയം തന്നെ വിടണം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍