മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും; പാവങ്ങൾക്ക് വീട് നൽകുന്ന 'ബൈത്തുറഹ്മ' പദ്ധതിയിൽ രാഷ്ട്രീയ-മത വിവേചനങ്ങളില്ല; സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുക: മുനവ്വറലി ശിഹാബ് തങ്ങൾ മനസുതുറക്കുന്നു
കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ആത്മീയ ആചാര്യനായിരുന്നു വിടവാങ്ങിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളർത്തിയെടുക്കുന്നതിലും സംസ്ഥാനത്തെ മതസൗഹാർദ്ദം നിലനിർത്തുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ ഇതര സമൂഹവും ആദരവോടെയാണ് കണ്ടിരുന്നത്. മലബാറിലെ മുസ്ലിംസമൂഹത്തിലെ സാമൂദായിക സൗഹൃദം നിലനിർത്തുന്നതിലും സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിൽ പിതാവിന്റെ പാത പിന്തുടരുകയാണ് കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും.
സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ വിവിധ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക,ഏഷ്യയിലെ ഒട്ടേറെ അറബ് രാഷ്ട്രങ്ങൾ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളിൽ അക്കാദമിക് കോൺഫറൻസുകളിലും വിദ്യാഭ്യാസ ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം. പിതാവിന്റെ പേരിൽ മുസ്ലിംലീഗ് തുടങ്ങിയ ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയിൽ അഭിമാനിക്കുന്ന ഇദ്ദേഹം പാവങ്ങൾക്ക് വേണ്ടി ലീഗ് നടത്തുന്ന ഈ പദ്ധതിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിവരുന്നു. സോഷ്യൽ മീഡയിയയിൽ മുസ്ലിംങ്ങൾ തമ്മിൽ കലഹിക്കുന്നതിനെകുറിച്ചും സമുദായത്തിലെ സംഘടനഖളുടെ ഐക്യത്തെയും ഘർവാപ്പസിയെ സംബന്ധിച്ചും മുനവ്വറലി ശിഹാബ് തങ്ങൾ മനസു തുറക്കുന്നു...
- പാവപ്പെട്ട ഒട്ടേറെ കുടുംബത്തിന് സഹായകരമായി പദ്ധതിയാണ് ബൈത്തു റഹ്മ. ഇതിന് പിന്നിലെ പ്രചോദനം വിശദീകരിക്കാമോ?
പിതാവിന്റെ സ്മരണയ്ക്കായിട്ടാണ് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ ആദ്യ യോഗത്തിൽ ഒരു പഞ്ചായത്തിൽ ഒരു വീട്, മുൻസിപ്പാലിറ്റിയിൽ രണ്ട് തുടങ്ങി ഒട്ടേറെ ആശയങ്ങളുണ്ടായിരുന്നു. പിന്നീട് പഞ്ചായത്തിൽ ഒന്ന് എന്നത് യൂനിറ്റിൽ തന്നെ രണ്ടും മൂന്നും ആയി. എല്ലാറ്റിനും സഹായം നൽകാൻ നിരവധി പേർ രംഗത്തെത്തിയിരുന്നു. മതവും രാഷ്ട്രീയവും നോക്കാതെ സമൂഹത്തിൽ സഹായം വേണ്ടവർക്കാണ് ലീഗ് വീട് വച്ചു നൽകിയത്. 2011 ഓഗസ്റ്റ് 5ന് റമദാനിന്റെ ആദ്യ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പൽ ഏരിയകളിലുമായി 151 വീടുകളുടെ ശിലാസ്ഥാപന കർമം ഒരേ ദിവസം നടന്നു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന ചരിത്രത്തിലെ വേറിട്ട സംരംഭം തന്നെയായിരുന്നു ബൈത്തുറഹ്മ പദ്ധതി. പദ്ധതിയിലൂടെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചു. തുടക്കത്തിൽ 150 കേന്ദ്രങ്ങളിൽ ഒരേസമയം 150 വീടുകൾക്കാണ് തറക്കല്ലിട്ടത്. എന്നാൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചതോടെ വീടുകളുടെ എണ്ണം ഇരട്ടിയായി ഉയർത്തുകയായിരുന്നു. മുസ്ലിംങ്ങൾ അല്ലാത്തവർക്കും ഞങ്ങൾ വീട് വച്ച് നൽകിയിട്ടുണ്ട്. ആലിപ്പറമ്പിലെ സദാനന്ദൻ, മോങ്ങത്തെ വേലുആശാരി, ഇരിങ്ങാമൂലയിലെ രവി, കോട്ടക്കലിലെ പുഷ്പലത, മങ്കടയിലെ തങ്കച്ചൻ,എടക്കരയിലെ സുജിത്ത് ഇങ്ങനെ ആയിരത്തിലധികം വീടുകൾ ഈ പദ്ധതിയിലൂടെ നൽകി കഴിഞ്ഞു.
- പദ്ധതിക്ക് പ്രധാനമായും സഹായം നൽകുന്നത് വിദേശ മലയാളികൾ അല്ലേ?
ഗൾഫ് രാഷ്ട്രങ്ങളിൽ പോകുമ്പോൾ പലർക്കും അറിയാനുള്ളതും ചോദിക്കാനുള്ളതും ബൈത്തുറഹ്മയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചുമാണ്. വാതോരാതെ അതിനെ കുറിച്ച് പറയാനും സഹായം വിഹിതം തരുവാനും ആവേശമാണവർക്ക്. ഗൾഫിൽ നിന്നു തന്നെയാണ് ഇതിന്റെ പ്രധാന പങ്കും. പലർക്കും പാവങ്ങളെ സഹായിക്കാനുള്ള വെമ്പലാണ്. അവരുടെയൊക്കെ അകമഴിഞ്ഞുള്ള സഹായ മനസ്കത കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും. അത്തരം ആളുകളാണ് സമൂഹത്തിൽ വളർന്നുവരേണ്ടത്.
- കേരളത്തിലെ മതസൗഹാർദം സംരക്ഷിക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനം എത്രത്തോളം ഉപകാരപ്രദമായിട്ടുണ്ട്?
എല്ലാ മതങ്ങളേയും ഒരുമിപ്പിച്ചുള്ള ഒരു കൂട്ടായ്മ അനിവാര്യമാണ്. പ്രത്യേകിച്ചും നമ്മെ ഞെട്ടിപ്പിക്കുന്ന പല വർഗീയ സംഘർഷങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഏറെ നിരാശ തോന്നാറുണ്ട്. എല്ലാവരും സൗഹാർദത്തോടെ മുന്നോട്ടുപോകണം. മറ്റു മതവിഭാഗങ്ങളുടെ നേതാക്കളെ കാണാൻ പോകുന്നതും വേദി പങ്കിടലും ഉണ്ട്. പൊതുജനങ്ങൾ ഏറെ ഉത്സാഹത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും മറ്റു മതസ്ഥരുടെ പിന്തുണ കിട്ടുമ്പോൾ ഒരുപാട് സന്തോഷം നൽകാറുണ്ട്.
- മുസ്ലിം സമൂഹത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി? ഈ പക്ഷങ്ങൾ തമ്മിലുള്ള ഒരുമിക്കൽ സാധ്യമാണോ?
പൊതു വിഷയങ്ങൾ വരുമ്പോൾ എല്ലാവരുംകൂടി ഒരുമിച്ച് തീരുമാനമെടുക്കും. അത്തരം വിഷങ്ങളിൽ പലപ്പോഴും പരസ്പരം ഒരുമിച്ച് തീരുമാനമെടുത്തിട്ടുമുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് മുസ്ലിംലീഗിന്റെ തീരുമാനം.
- സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഉള്ള വ്യക്തിയാണ് താങ്കൾ. ഫേസ്ബുക്ക് കൂട്ടായ്മെയെ കുറിച്ച് എന്ത് പറയുന്നു?
അങ്ങനെയും കുറേപേരുണ്ട്. പലരുടേയും കോംപ്ലക്സാണ് ഇതിന് കാരണം. അത്തരക്കാർക്ക് സോഷ്യൽ മീഡിയ വലിയ ഉപകാരം തന്നെയാണ്. അവർ അത്തരത്തിലൂടെയെങ്കിലും സൗഹൃദം തുടരട്ടെ. എന്നാൽ ചിലർ സോഷ്യൽ മീഡിയയിലൂടെ കലഹിക്കുന്നതും കാണാം. സ്വതന്ത്രമായി ഇടപെടാൻ പറ്റിയ ഒരു ഇടമായതുകൊണ്ടുതന്നെയാണ് പരസ്പരം അങ്ങോട്ടു ഇങ്ങോട്ടും പഴിചാരുന്നത്. അതുകൊണ്ടു തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മോശം പരമാർശം നടത്തുന്നവരെ ബോധവൽക്കരണം നടത്തി അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഇതിനായി ശക്തമായ ഇടപെടൽ നടത്താനും സമൂഹത്തിനിടയിൽ നിന്ന് ശ്രമം ഉണ്ടാവണം.
- മുസ്ലിം യൂത്ത് ലീഗിലേയും എംഎസ്എഫിലേയും നേതാക്കൾ വളരെ സജീവമായി പല വിഷയങ്ങളിലും ഇടപെടുന്നു?
ശരിയാണ്, സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും വർധിച്ചതുകൊണ്ടുതന്നെ അഭിപ്രായം പ്രകടിപ്പാക്കാൻ ഒട്ടേറെ വേദികൾ ഇവർക്ക് ലഭിക്കുന്നുണ്ട്. പല വിഷയങ്ങളും ദൃശ്യ, പത്ര മാദ്ധ്യമങ്ങളിലൂടെ കൂടുതൽ ഇടപെടൽ നടത്താനും അവർക്ക് സാധിക്കുന്നുണ്ട്. മുമ്പുള്ള നേതാക്കൾക്ക് ഇത്തരം അവസരം ലഭിച്ചില്ലെങ്കിലും മികച്ച പ്രവർത്തനം നടത്തിയിരുന്നു.
- ഘർ വാപസിയെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?
പ്രത്യേക മതത്തെ അടിച്ചേൽപ്പിക്കാൻ ഒരിക്കലും പാടില്ല. മതം പ്രചരിപ്പാക്കനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. നിർബന്ധിച്ചുള്ള മതപരിവർത്തനം ശരിയല്ല. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മതത്തിന്റെ പേരിലുള്ള സംഘർഷം വർധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യൻ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹര രാജ്യമാണ്. എന്നാൽ, പൈതൃകത്തെയും വിശ്വാസത്തെയും ചൊല്ലി പ്രശ്നങ്ങളും വഴക്കുകളും അസഹിഷ്ണുതയും കൂടുകയാണ്. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇവയൊക്കെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്.
- അടുത്തിടെ മരണപ്പെട്ട നവാസ് നിസാറിനെ എങ്ങനെ ഓർക്കുന്നു?
ഡൽഹി യൂനിവേഴ്സിറ്റിയിൽ വച്ചായിരുന്നു നവാസ് നിസാറിനെ പരിചയപ്പെടുന്നത്. ആകർഷണീയമായ പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിനെ കുറിച്ച് കോഴിക്കോട് നടത്തിയ പ്രഭാഷണമാണ് നവാസ് നിസാറിനെ ശ്രദ്ധേയനാക്കിയത്. പൊളിറ്റിക്കൽ സയൻസ്,ഇന്റർ നാഷണൽ വിഷയങ്ങളിലെല്ലാം മാദ്ധ്യമങ്ങളിൽ വിശകലനം നടത്താനും നവാസ് എത്താറുണ്ട്.
കാഴ്ചയെക്കാൾ പ്രധാനം ഉൾക്കാഴ്ചയാണെന്നു ജീവിതത്തിലൂടെ പകർന്നുതന്നൊരു സഹോദരനാണ് നവാസ് നിസാർ. അന്ധതയെ ഇച്ഛാശക്തിയിലൂടെ തോൽപിച്ച്, ഡൽഹി യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ പദവിയോളം വളർന്നപ്പോഴും വിനീതമായ വ്യക്തിത്വവും സ്നേഹമസൃണമായ ഇടപെടലുകളും അദ്ദേഹത്തെ വേറിട്ടുനിർത്തി.അവസാന പൊതുപരിപാടിയായ 'സമർഖന്ദ്' സമ്മേളന നഗരിയിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ആ സമുദായ ഗുണകാംക്ഷിയുടെ ആത്മാർത്ഥതയും പ്രതിബദ്ധതയും അടിവരയിടുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്