കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ഈ കൊടിയ നാണക്കേടില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിനെങ്കിലും കഴിയുമോ?
എഡിറ്റോറിയൽ
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍ ഷാജു ഫിലിപ്പ് വെളിയില്‍ കൊണ്ടു വന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍.
ഇത് മറുനാടന്‍ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ കൂടുതല്‍ വിശദമായി പ്രസിദ്ധീകരിച്ചതോടെ ഇന്നലെ മുതല്‍ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും ചൂട് പിടിച്ച വിവാദമായി മാറിയിരിക്കുന്നു. ധീരരായ ലേഖകര്‍ എന്നു പേര് കേട്ട ഒട്ടേറെ പത്രപ്രവര്‍ത്തകരുടെ പൊയ്മുഖം അഴിഞ്ഞു വീണതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.
സാധാരണക്കാര്‍ക്ക് നല്കുന്നതിനേക്കാള് കുറച്ച് വിലയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിക്കുകയും പത്ത് വര്‍ഷമായി മാസഅടവ് നല്കാന് മാധ്യമ പ്രവര്‍ത്തകര്‍ മടിയ്ക്കുകയും ഒടുവില്‍ 19 കോടിയോളം കുടിശിക ഒരുമിച്ച് എഴുതി തള്ളി സൗജന്യമായി വീട് കൈപ്പറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ആരോപണം. തിരുവനന്തപുരത്തെ ഒട്ടു മിക്ക പത്രങ്ങളിലും പ്രവര്‍ത്തിക്കുന്ന 54 മാധ്യമ പ്രവര്‍ത്തകരാണ് അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ പലരും രാഷ്ട്രീയ നേതാക്കളെ നിര്‍ത്തി പൊരിക്കുന്നതിലും നിസ്സാരമായ തെറ്റുകള്‍ പോലും പെരുപ്പിച്ച് കാട്ടുന്നതിലും വിദഗ്ദ്ധരായതിനാല്‍ ജനരോഷം രൂക്ഷമായിരിക്കുന്നു.
ചുളുവില്‍ കിട്ടിയ ഫ്ളാറ്റിനു കൊടുക്കേണ്ട നാമമാത്ര തുക അടച്ചില്ല; 19 കോടി എഴുതി തള്ളാന്‍ നീക്കം; പൊളിഞ്ഞു വീഴുന്നത് മാധ്യമ പ്രവര്‍ത്തകരുടെ പൊയ്മുഖം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പണം അടയ്ക്കാന്‍ തയ്യാറെണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ഹൗസിംഗ് ബോര്‍ഡ് താല്‍പ്പര്യം കാട്ടാതിരിക്കുക ആയിരുന്ന എന്ന ന്യായവാദം ഇതിനിടെ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഈ മാധ്യമ പ്രവര്‍ത്തകുടെ മുഖം രക്ഷിക്കാന്‍ കഴിയുമെന്നു കരുതേണ്ടതില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആധാരത്തില്‍ വില കുറച്ച് കാട്ടിയതുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാത്രമാണെന്നും അത് ലോണിന് ബാധകമല്ല എന്നുള്ളതുമാണ് ഇതിന്റെ പ്രധാന കാരണം.
ഈ പ്രശ്നം ഉയര്‍ത്തുന്നത് ഒന്നോ രണ്ടോ ചോദ്യങ്ങള്‍ അല്ല. ഹൗസിംഗ് ബോര്‍ഡിന് അടയ്ക്കാനുള്ള പണം അടച്ചില്ലെങ്കിലും സര്‍ക്കാരിനെ സ്വാധീനിച്ച് അത് എഴുതിതള്ളിക്കാം എന്ന ചിന്തയിലാണ് ഇവരെയെല്ലാവരെയും കൊണ്ട് ഇങ്ങനെ കുടിശിക വരുത്താന്‍ കാരണമാക്കിയത്. അതിനുള്ള ശ്രമം നടക്കുകയും സര്‍ക്കാര്‍ അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തപ്പോഴാണ് ഇത് വെളിയില്‍ വന്നത്. ദാരിദ്ര്യവും പട്ടിണിയും മൂലം പണം അടയ്ക്കാന്‍ കഴിയാത്തത് മനസ്സിലാക്കാം. എന്നാല്‍ മനോരമയിലേയും മാതൃഭൂമിയിലെയും ഒക്കെ പത്ര പ്രവര്‍ത്തകര്‍ക്ക് അത്തരം ഒരു സ്ഥിതി ഉണ്ട് എന്ന് കരുതാന്‍ തല്ക്കാലം സാധ്യമല്ല. ഇതിനര്‍ത്ഥം മനഃപൂര്‍വ്വം കുറ്റകരമായ അനാസ്ഥ ഈ മാധ്യമ പ്രവര്‍ത്തകര്‍ കാട്ടി എന്നു തന്നെയാണ്. ഇത് അഴിമതിയും ക്രിമിനല്‍ സ്വഭാവമുള്ള തെറ്റുമാണ്. ഇത് ചെയ്ത എല്ലാവരും ഒരേ പോലെ കുറ്റക്കാരാണ്.
കാര്‍ഷിക വായ്പ കുടിശിക അടച്ചു തീര്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനേകം കൃഷിക്കാരുള്ള നാടാണ് നമ്മുടേത് എന്നു മറക്കരുത്. എന്നിട്ടും പത്ത് വര്‍ഷമായി കുടിശിക അടയ്ക്കാതിരുന്ന ഇവരുടെ മേല്‍ ഒരു നടപടിയും ഇനിയും ഉണ്ടായില്ല എന്നത് ദയനീയമാണ്. ഹൗസിംഗ് ബോര്‍ഡ് ഫാളാറ്റിന് വേണ്ടി നൂറ് കണക്കിന് പേര് ക്യൂ നില്‍ക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വില കുറച്ച് ഇത് നല്‍കിയതെന്ന് ഓര്‍ക്കണം. ഈ ഫ്ളാറ്റിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കണക്കാക്കി അത് ഇവരില്‍ നിന്നും ഈടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത് നല്കാന് അവര്‍ തയ്യാറല്ലെങ്കില്‍ പത്ത് വര്‍ഷത്തെ കുടിശികയുടെ പേരില്‍ ഇവരെ ഫ്ളാറ്റില്‍ നിന്നു ഇറക്കി വിടുകയും അത് നല്കാന് തയ്യാറുള്ളവര്‍ക്ക് കൊടുക്കുകയും വേണം.
ഈ പ്രശ്നം മറ്റ് ഒരുപാട് ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട്. മറ്റൊരു മേഖലയില്‍ പണി എടുക്കുന്നവര്‍ക്കും ഇല്ലാതെ ഒട്ടേറെ ആനുകൂല്യങ്ങള്‍ എന്തിന് വേണ്ടി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കുന്നു എന്നതാണ് ആദ്യ ചോദ്യം. പത്രങ്ങള്‍ എല്ലാം സ്വകാര്യ മുതലാളിമാരുടെ സംരംഭങ്ങള്‍ ആണെന്ന് ഓര്‍ക്കണം. ഇതിന്റെ ലാഭം ഉണ്ടാക്കുന്നത് സ്വകാര്യ മുതലാളിമാര്‍ തന്നെയാണ്. അത്തരം വ്യക്തികളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിന് കുറഞ്ഞ ചിലവില്‍ ഫ്ളാറ്റ് കൊടുക്കുന്നു? സര്‍ക്കാര്‍ എന്തിന് ഇവര്‍ക്ക് പെന്ഷന് നല്കുന്നു? സര്‍ക്കാര്‍ എന്തിന് ഇവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ പാസ്സ് അനുവദിക്കുന്നു? ഇതൊക്കെ ലോകത്ത് നടക്കുന്ന ഏക രാജ്യം നമ്മുടേത് ആണെന്ന് ഓര്‍ക്കണം. പത്ര പ്രവര്‍ത്തകര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഒക്കെ അനുഭവിക്കാന്‍ അര്‍ഹത ഉണ്ട് എന്നു കരുതുക, എങ്കില്‍ ഇത് നല്‍കേണ്ടത് ഇവരെക്കൊണ്ട് ലാഭം ഉണ്ടാക്കുന്നത് പത്ര മുതലാളിമാരല്ലേ? മറ്റെല്ലാ രാജ്യങ്ങളും പത്രപ്രവര്‍ത്തകര്‍ക്ക് മറ്റേതൊരു സാഥപനത്തിലേയും മാത്രം അവകാശങ്ങള്‍ ഉള്ള ഒരു തൊഴിലാളി മാത്രമാണ്. ഇതു നമ്മുടെ സര്‍ക്കാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ വലിയ ചോദ്യം പത്ര പ്രവര്‍ത്തക യൂണിയന് എന്ന പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ പ്രസകതിയാണ്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും ദുര്‍ബലമായ തൊഴിലാളി സംഘടന ആകും ഇത്. മാന്യമായി ചെയ്താല്‍ പത്രപ്രവര്‍ത്തകന്റെ തൊഴില്‍ ആവശ്യപ്പെടുന്നത്രയും റിസ്ക് ഉള്ള മാറ്റൊരു തൊഴിലും ഇല്ല. എന്നാല്‍ അതിനുള്ള പ്രതിഫലം കേരളത്തിലെ മാധ്യമങ്ങില്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ കൊണ്ടു വന്ന മിനിമം ശമ്പളം നടപ്പിലാക്കാന്‍ പോലും പത്ര മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ഒരു പണിമുടക്ക് നടത്താനോ വേണ്ട വിധം പ്രതിഷേധിക്കാനോ പോലും പത്രപ്രവര്‍ത്തക യൂണിയന് കഴിയുന്നില്ല. വല്ലപ്പോഴും ഇറക്കുന്ന ഒരു പ്രസ്താവനയ്ക്ക് അപ്പുറം പത്രപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണത്തിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഈ യൂണിയന് കഴിയുന്നില്ല എന്നും മറക്കരുത്.
ഒരു പക്ഷെ ഇതുകൊണ്ടാകാം പത്ര പ്രവര്‍ത്തകര്‍ ഭിക്ഷാന്ദേഹികളെ പോലെ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെകിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പിറകെ പോകുന്നത്. പത്ര സമ്മേളനങ്ങള്‍ നടത്തുന്ന പലരും അതില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും സമ്മാനങ്ങളും നല്കുന്നു. പ്രത്യേകിച്ച് കമ്പനികള്‍ നടത്തുന്ന പത്ര സമ്മളനങ്ങളില്‍. ഒരു ലജ്ജയും ഇല്ലാതെ മിക്ക പത്ര പ്രവര്‍ത്തകരും ഇത് ക്യൂ നിന്ന് വാങ്ങുന്ന കാഴ്ച കേരളത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉണ്ട്. പാന്റ്സും ഷര്‍ട്ടും വരെ ഇങ്ങനെ സമ്മാനം കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത് നല്‍കിയില്ലെങ്കില്‍ വാര്‍ത്ത വരില്ല എന്നു പല കമ്പനികളും ധരിച്ചു വച്ചിരിക്കുന്നു. ഇതിന്റെ തന്നെ മറ്റൊരു പതിപ്പാണ് സര്‍ക്കാരിനെ കബളിപ്പിച്ച് ആനുകൂല്യങ്ങള്‍ നേടാനുള്ള ഈ പടപ്പുറപ്പാട്.
ഇത്തരം പ്രലോഭനങ്ങളില്‍ നിന്നു മാറി നടക്കുന്ന ആത്മാഭിമാനം ഉള്ള ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ മൊത്തത്തില്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. അതിന് മുന്‍കൈ എടുക്കേണ്ടത് പത്രപ്രവര്‍ത്തക യൂണിയനാണ്. ലോകം എമ്പാടുമുള്ള പ്രൊഫഷണല്‍ ബോഡികള്‍ തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ചില തത്വദീക്ഷിതമായ പ്രമാണങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഒരു യൂണിയന് എന്നതിനപ്പുറം ഒരു പ്രൊഫഷണല്‍ ബോഡി എന്ന നിലയില്‍ കേരളത്തിലെ പത്ര പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റ ചട്ടം നടപ്പിലാക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന് മുന്‍കൈ എടുക്കണം. പത്ര സമ്മേളനങ്ങളില്‍ സമ്മാനപ്പൊതി വിതരണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. വാര്‍ത്തയുടെ നിദാനമായ ഒരിടത്ത് നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാന്‍ അങ്ങനെ അനുവദിക്കരുത്. അങ്ങനെയുള്ളവരെ കണ്ടെത്തി യൂണിയനില്‍ നിന്നു പുറത്താക്കണം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനാണ് പകരം പത്ര മുതലാളിമാരില്‍ നിന്നും നേടി എടുക്കാന്‍ യൂണിയന് മുന്‍കൈ എടുക്കണം. അല്ലാത്ത പക്ഷം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ നാണം കെട്ടു കൊണ്ടേ ഇരിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍