മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി
തിരുവനന്തപുരം: 116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ എം മാണി അനധികൃതമായി സ്റ്റേ നൽകിയെന്ന് വി ശിവൻകുട്ടി എംഎൽഎ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. 211 വ്യാപാരികൾക്കെതിരായ നടപടിയാണ് മന്ത്രി സ്റ്റേ ചെയ്തത്. ഇതിനായി കോഴ വാങ്ങിയെന്നും ശിവൻകുട്ടി ആരോപിച്ചു.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവുകൾ അടങ്ങിയ സിഡി വി ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചു.
അതേസമയം, ആരോപണങ്ങൾ തള്ളി മന്ത്രി കെ എം മാണി രംഗത്തെത്തി. വി ശിവൻകുട്ടിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ബജറ്റ് അവതരണം മുടക്കാൻ ആകില്ലെന്ന് മനസിലാക്കിയാണ് ആരോപണം. സ്റ്റീഫൻ എന്ന പേരിൽ തനിക്ക് മരുമകൻ ഇല്ലെന്നും മാണി പറഞ്ഞു.
റവന്യൂ റിക്കവി സ്റ്റേ ചെയ്ത നടപടി മാണിയുടെ ഇഷ്ടക്കാരായ ബിസിനസുകാർക്കു വേണ്ടിയായിരുന്നു. 2014 മാർച്ച് ഒന്നാം തിയതി വരെയുള്ള തുകയാണിത്. 211 ബിസിനസുകാർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും വി ശിവൻകുട്ടി വെളിപ്പെടുത്തി.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. കെ.എം മാണിക്കു വേണ്ടി ജോർജ് എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോൺ സംഭാണത്തിന്റെ സിഡി അദ്ദേഹം നിയമസഭയുടെ മേശപ്പുറത്തു വച്ചു. മാണിയുടെ മരുമകൻ സ്റ്റീഫനാണ് ഇടനലക്കാരൻ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവൻകുട്ടി ആരോപണമുന്നയിച്ചു.
കെ എം മാണി സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കഴിഞ്ഞ 50 വർഷത്തെ സ്വത്ത് സമ്പാദനം സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആരോപണങ്ങളെല്ലാം അദ്ദേഹം രേഖാമൂലം നിയമസഭയിൽ എഴുതി നൽകി. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ച കാര്യത്തിലും ഗുരുതര ആരോപണമാണ് ശിവൻകുട്ടി ഉന്നയിച്ചത്. മാണിയുടെ വരുമാനവും ആസ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണം.
മാണിയുടെ ബന്ധുവുമായി ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ സിഡിയാണ് ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചത്. ബിജു രമേശ് വിജിലൻസിന് കൈമാറിയ സിഡിയിലെ സംഭാഷണമാണ് ഇന്നു പുറത്ത് വന്നത്. മന്ത്രി കെ എം മാണിക്കായി മരുമകന്റെ നിർദ്ദേശമനുസരിച്ച് ജോർജെന്നു പേരുള്ള ഇടനിലക്കാരനാണ് വിളിച്ചതെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തിൽ പറയുന്നത് വ്യക്തമാണ്.
10 കോടി തനിക്കും ഒരു കോടി സംഘടനയ്ക്കും തരാമെന്ന് കെ.എം. മാണി പറഞ്ഞതായി ബിജു രമേശ് പറയുന്നു. എന്നാൽ ജീവൻ പോയാലും കേസിൽ നിന്നു പിന്മാറിലെന്ന് ബിജു പറയുന്നത് ശബ്ദ രേഖയിലുണ്ടെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഒപ്പം കൊച്ചിയിലെ ഒരു ബാറുടമയുടെ സംഭാഷണവും സിഡിയിലുണ്ട്. ഈ സംഭാഷണം ജോസ് കെ. മാണിയുമായെന്ന് ബാറുടമ പറയുന്നു. ഈ രണ്ടു സിഡികളും വി ശിവൻകുട്ടി എംഎൽഎ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
സ്വർണക്കടക്കാർക്ക് 16.55 കോടി, സ്വകാര്യ ആയുർവേദ മെഡിക്കൽ ഹോസ്പിറ്റലിന് 50 കോടി, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് 16.21 കോടി എന്നിങ്ങനെയാണ് മാണി ഇളവ് നൽകിയതെന്ന് ശിവൻകുട്ടി പറഞ്ഞു.
മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്, കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാനും ശ്രമിച്ചു. മാണിയുടെ മരുമകൻ ഡോ. സ്റ്റീഫന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റുമായി പ്രവർത്തിക്കുന്ന ജോർജ് എന്നു ഇടനിലക്കാരൻ വഴിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ തമ്മിൽ നടത്തിയ ഒരു മണിക്കൂർ 54 മിനിട്ട് ദൈർഘ്യമുള്ള ടെലഫോൺ സംഭാഷണത്തിന്റെ സിഡിയും ശിവൻകുട്ടി സഭയിൽ ഹാജരാക്കി.
സംഭാഷണം ഒരു മണിക്കൂർ 32 മിനിട്ടാകുമ്പോൾ ജോർജ് പറയുന്നത് ഇങ്ങനെയാണ്: 'കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാം'. എന്നാൽ ബിജു ഇതിന് വിസമ്മതിക്കുന്നു. മാണി സാറിന്റെ സ്വത്ത് മുഴുവൻ തൂക്കിയാലും ഞാൻ തൂങ്ങില്ലെന്ന് ബിജു മറുപടി പറയുന്നതും സംഭാഷണത്തിൽ വ്യക്തമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ സംഭവത്തിന് ശേഷവും ബിജുവിനെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ മാണി ശ്രമം നടത്തി. രാധാകൃഷ്ണ പിള്ള എന്ന ഏജന്റ് വഴിയാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
കേരളത്തിലെ റിലയൻസാണ് കെ എം മാണിയെന്നും അനധികൃത സ്വത്തിനെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയിൽ മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അതിനിടെ, ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ബിജു രമേശ് നടത്തുന്ന വ്യാജപ്രചാരണങ്ങൾ ഇടതുപക്ഷത്തെ പ്രമുഖർ പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നിൽ ഗൂഢലക്ഷ്യവും കേരളാ കോൺഗ്രസ്സ് പാർട്ടിയെ തകർക്കാനുള്ള ശ്രമവുമുണ്ട്. കേസിൽ ഞാൻ ആരെയും സ്വാധീിച്ചിട്ടില്ല. സ്വാധീനിക്കാൻ ശ്രമിക്കുകയുമില്ല. കെ എം മാണിയുടെ മരുമകൻ എന്ന് പറഞ്ഞ് ഏതോ ഒരു ഡോ. സ്റ്റീഫന്റെ പേര് മാദ്ധ്യമങ്ങളിൽ വരുന്നത് കണ്ടു. കെ. എം മാണിക്ക് അങ്ങനെ ഒരു മരുമകൻ ഇല്ല. ഇത്തരം വ്യാജപ്രചാരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതിനിടെ, സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചക്കിടെയായിരുന്നു ഗണേശിന്റെ ആരോപണം. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങൾക്കു തേനും പാലും വിളമ്പേണ്ടതെന്നു ഗണേശ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായിൽ പണം തിരുകികയറ്റാൻ ശ്രമിക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍