ദേശീയ ചലച്ചിത്ര പുരസ്ക്കാരം; ഹൗ ഓൾഡ് ആർ യു തഴഞ്ഞതിനെ ചൊല്ലി ജൂറിയിൽ ഭിന്നതയെന്ന് സൂചന; പുരസ്കാര നിർണയം അവസാന ഘട്ടത്തിലെന്നത് മനോരമയുടെ വ്യാജ പ്രചരണമെന്ന് ഡോ.ബിജു
നാഷണൽ അവാർഡ് പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുമ്പോൾ വിവാദങ്ങളും പതിവ് പോലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് തുടങ്ങിയതായി സൂചന. ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന് മലയാളത്തിൽ നിന്ന് ചിത്രങ്ങൾ തെരഞ്ഞെടുത്തതിനെ ച്ചൊല്ലി ജൂറിയിൽ ഭിന്നത ഉയർന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
മഞ്ജു വാര്യരുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ഹൗ ഓൾഡ് ആർ യു ഉൾപ്പെടെ നിലവാരമുള്ള ചിത്രം തഴഞ്ഞ് നിലവാരമില്ലാത്ത ചിത്രങ്ങൾ തെരഞ്ഞെടുത്തുവെന്നാണ് ആരോപണം. ജൂറി ചെയർമാന്റെ പ്രത്യേകം അധികാരം ഉപയോഗിച്ച് ഹൗ ഓൾഡ് ആർ യു തിരിച്ചു വിളിക്കാനുള്ള നീക്കം ജൂറിയിൽ കടുത്ത ഭിന്നതയ്ക്കിടയാക്കിയെന്നാണ് റിപ്പോർട്ട്.
അവാർഡ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രം പുരസ്കാരത്തിനായി തിരിച്ചു വിളിക്കുന്നതിനെതിരെ മറ്റ് ജൂറി അംഗങ്ങൾ
രംഗത്തു വന്നു. സംവിധായകൻ കമൽ അധ്യക്ഷനായ പ്രാദേശിക ജൂറിയാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കമൽ വ്യക്തി താൽപ്പര്യം പരിഗണിച്ച് പക്ഷപാതപരമായി പെരുമാറിയെന്ന് ജൂറി അംഗം ആരോപിച്ചു. തർക്കം രൂക്ഷമായതോടെയാണ് ഹൗ ഓൾഡ് ആർ യു തിരിച്ചു വിളിക്കാമെന്ന് ജൂറി ചെയർമാൻ ഭാരതീ രാജ നിലപാടെടുത്തത്. എന്നാൽ നിലവാരമുള്ള ഒന്നിലേറെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജൂറി അംഗങ്ങളുടെ അഭിപ്രായം. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രാദേശിക ജൂറി പുനഃപരിശോധിക്ക ണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.എന്നാൽ പുരസ്ക്കാര പ്രഖ്യാപനത്തിന് അധികം സമയം ബാക്കിയില്ലാത്തതിനാൽ ഇനി സ്ക്രീനിങ് വീണ്ടും നടത്താൻ സമയമില്ലെന്നും ജൂറിയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
അവാർഡ് നിർണയത്തിനുള്ള അവസാന റൗണ്ടിൽ മലയാളത്തിൽനിന്ന് 15 ചിത്രങ്ങൾ ഇടംപിടിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഞാൻ (രഞ്ജിത്), ഞാൻ നിന്നോടു കൂെടയുണ്ട് (പ്രിയനന്ദനൻ), ഒറ്റാൽ( ജയരാജ്), ഒരാൾപ്പൊക്കം(സനൽകുമാർ ശശിധരൻ), ബാംഗ്ലൂർ ഡേയ്സ് (അഞ്ജലി മേനോൻ), ജലം (പത്മകുമാർ), ഐൻ (സിദ്ധാർഥ് ശിവ), മുന്നറിയിപ്പ് (വേണു), കംപാർട്ട്മെന്റ് (സലിംകുമാർ), അലിഫ്(എം.ജെ.മുഹമ്മദ് കോയ) തുടങ്ങിയ 15 ചിത്രങ്ങളാണ് സെൻട്രൽ ജൂറി മുമ്പാകെ അവസാന റൗണ്ടിലെത്തിയിട്ടുള്ളത്.
എന്നാൽ ദേശീയ ചലച്ചിത്രപുരസ്കാരനിർണ്ണയം അവസാന ഘട്ടത്തിലെന്നത് വ്യാജ പ്രചരണമെന്ന് ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതി മുൻ അംഗവും സംവിധായകനുമായ ഡോ.ബിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.പ്രാദേശിക ജൂറി സമർപ്പിച്ച ചിത്രങ്ങളിൽ ഏതോ പൈങ്കിളിപ്പടം തഴയപ്പെട്ടതിൽ വിഷമവും സ്വാർത്ഥ താൽപ്പര്യവും കൊണ്ട് മനോരമ വ്യാജവാർത്ത നൽകുന്നുവെന്നും ഡോ.ബിജു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഡോ.ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൽക്കായുള്ള ജൂറി സ്ക്രീനിങ് നടന്നു കൊണ്ടിരിക്കുകയാണ് . അവസാന റൗണ്ടിലെ പകുതി ചിത്രങ്ങളുടെ പോലും സ്ക്രീനിങ് തീർന്നിട്ടില്ല എങ്കിലും മലയാള മാദ്ധ്യമങ്ങൾ വാർത്തകൾ ആഘോഷിച്ചു തുടങ്ങി . യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത സാങ്കൽപ്പികമായ വാർത്തകൾ വന്നു തുടങ്ങി . സാധാരണ നിലയിൽ പ്രാദേശിക ജൂറി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക രഹസ്യമാണ് . ചിലപ്പോൾ ചില മാദ്ധ്യമങ്ങൾക്ക് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ സൂചനകൾ ലഭ്യമായേക്കാം . ഏതായാലും ഇത്തവണ ആദ്യം വന്ന വാർത്തകൾ 11 മലയാള ചിത്രങ്ങൾ പ്രാദേശിക ജൂറി തിരഞ്ഞെടുത്തു എന്നാണ് . മാദ്ധ്യമങ്ങളിൽ ആ ചിത്രങ്ങളുടെ പേരുകളും വന്നു . ഈ ചിത്രങ്ങൾ തന്നെയാണ് മുകളിലേക്ക് തിരഞ്ഞെടുത്തത് എങ്കിൽ തീർച്ചയായും അത് ഒരു നല്ല തിരഞ്ഞെടുപ്പാണ് എന്നാണ് എനിക്ക് തോന്നുന്നത് . സിനിമയെ ഗൗരവമായി കണക്കാക്കുന്ന സിനിമകൾ ആണ് ഇവയിൽ ഭൂരിഭാഗവും . കൂടുതലും പുതിയ ചെറുപ്പക്കാരുടെ വേറിട്ട സിനിമകൾ . കച്ചവട സിനിമകൾക്ക് അപ്പുറം സിനിമ ഒരു കലാ മാദ്ധ്യമം എന്ന നിലയിൽ ഉപയോഗിക്കുന്ന ധീരമായ കുറെ സിനിമകൾ ആണ് അവസാന റൗണ്ടിലെത്തിയത് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി .
പക്ഷെ ഇന്ന് എക്സ്ക്ലുസീവ് എന്ന പേരിൽ മനോരമ ചാനൽ പുറത്തു വിട്ട ഒരു വാർത്ത! കണ്ടപ്പോൾ ലജ്ജ തോന്നി . മാദ്ധ്യമ പ്രവർത്തനം എത്ര മാത്രം അധപ്പതിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം . വാർത്ത! ഇതാണ് ദേശീയ പുരസ്കാരത്തിന്റെ ജൂറിയിൽ അഭിപ്രായ ഭിന്നത . മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്ത പ്രാദേശിക ജൂറി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത് നിലവാരമില്ലാത്ത (?) സിനിമകൾ ആയതിനാലും ചില മികച്ച (?) ചിത്രങ്ങൾഅവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കാതിരുന്നതിനാലും ഫൈനൽ ജൂറി എല്ലാ മലയാള സിനിമകളും വീണ്ടും കാണും . പ്രിയപ്പെട്ട മനോരമ റിപ്പൊർട്ടറെ. എവിടുന്നാണ് താങ്കൾക്കീ അസംബന്ധ വാർത്ത! കിട്ടിയത് . എന്താണീ വാർത്തയുടെ സോർസ്? . പത്ര പ്രവർത്തനത്തിന് ആധാരം കേട്ട് കേൾവിയും ഊഹോപോഹവും ആണോ ? . മനോരമയുടെ കാര്യം ആയതു കൊണ്ട് ഇത്തരം വാർത്തകൾ പുതുമ അല്ല എന്നറിയാം . എങ്കിലും ഇത്തരം അസംബന്ധ വാർത്ത നല്കുന്നതിന് മുൻപ് കുറഞ്ഞ പക്ഷം ദേശീയ പുരസ്കാരത്തിന്റെ ജൂറി പ്രവർത്തിക്കുന്ന രീതി എങ്ങനെ എന്നെങ്കിലും നിയമാവലി നോക്കി മനസ്സിലാക്കാൻ ശ്രമിക്കാമയിരുന്നില്ലേ . അതോ മനോരമ റിപ്പോർട്ടറാവാൻ ബോധം വേണ്ട എന്നത് പോലെ വായനയും വേണ്ട എന്നാണോ .
ദേശീയ പുരസ്കാരത്തിന്റെ നിയമാവലി വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും പ്രാദേശിക ജൂറി തിരഞ്ഞെടുത്ത സിനിമകൾ മാത്രമാണ് ഫൈനൽ ജൂറി കാണുന്നത് . വേണമെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഒഴിവാക്കപ്പെട്ട സിനിമകൾ ഫൈനൽ ജൂറിക്ക് റീ കാൾ ചെയ്യാം . പക്ഷെ അതിനു ഫൈനൽ ജൂറിയുടെ ഭൂരിപക്ഷം ആളുകളുടെ വോട്ട് ലഭിക്കണം . അതുകൊണ്ട് തന്നെ ഇത് വളരെ അസാധാരണം ആയെ ഇത് സംഭവിക്കു . മലയാളം തമിഴ് ഉൾപ്പെട്ട സൗത്ത് 1 പ്രാദേശിക ജൂറി കാണുന്നത് ഏകദേശം 80 ഓളം ചിത്രങ്ങൾ ആണ് . ഇതിൽ നിന്നും 30 % ൽ കൂടാത്ത മികച്ച ചിത്രങ്ങൾ ആണ് പ്രാദേശിക ജൂറി ഫൈനൽ ജുറിക്കായി തിരഞ്ഞെടുത്ത് നൽകുന്നത് . ഇങ്ങനെ എല്ലാ ഭാഷകളിൽ നിന്നുമായി 5 പ്രാദേശിക ജൂറികൾ സിനിമകൾ തിരഞ്ഞെടുത്താണ് ഫൈനൽ ജൂറിക്ക് നൽകുന്നത് . ഇത്തരത്തിൽ ആദ്യ പരിഗണനയ്ക്ക് വന്ന ഏകദേശം 250 ലധികം ചിത്രങ്ങളിൽ നിന്നും 5 പ്രാദേശിക ജൂറി തിരഞ്ഞെടുത്തു നല്കുന്ന 80 ഓളം ചിത്രങ്ങൾ ആണ് ഫൈനൽ ജൂറിയുടെ മുൻപിൽ വരുന്നത് . ഒരു കാരണവശാലും പ്രാദേശിക ജൂറി പുറന്തള്ളിയ മുഴുവൻ ചിത്രങ്ങളും ഫൈനൽ ജൂറി കാണുകയില്ല . അതിനു നിയമവുമില്ല , അത് പ്രായോഗികവുമല്ല . ഇത് മനസ്സിലാക്കാതെ വിഡ്ഢിത്തരം വിളമ്പരുത് മനോരമാക്കരാ . അത് മാത്രവുമല്ല അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത സിനിമകൾ നിലവാരം ഇല്ലാത്തതാണ് എന്ന് ആരാണ് നിശ്ചയിച്ചത് . ഫൈനൽ ജൂറി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങൾ പകുതി പോലും കണ്ടു തീർന്നിട്ടില്ല . മാർച് 7 നു തുടങ്ങിയ ഫൈനൽ ജൂറി സ്ക്രീനിങ് മാർച്ച് 16 ആകുമ്പോൾ കൂടിപ്പോയാൽ 45 സിനിമകൾ അല്ലെ എല്ലാ ഭാഷയിൽ നിന്നുമായി കണ്ടിട്ടുണ്ടാകൂ .ഇനിയും പത്തിലധികം ദിവസങ്ങൾ സിനിമകൾ കാണാൻ കിടക്കുന്നു . ഇത്ര വേഗം തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ നിലവാരം ആരാണ് അളന്നത് ? . ഫൈനൽ ജൂറിക്ക് മുൻപിൽ വന്ന ചിത്രങ്ങൾ കണ്ടു പുരസ്കാരങ്ങൾ നിർണ്ണയിക്കുക എന്നതിനപ്പുറം തിരഞ്ഞെടുത്തു വന്ന ചിത്രങ്ങൾ നിലവാരം ഇല്ലാത്തതാണ് നിലവാരം ഉള്ള ചിത്രങ്ങൾ ഒഴിവാക്കി എന്നൊക്കെ ഫൈനൽ ജൂറിക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക . ഒഴിവാക്കിയ ചിത്രങ്ങൾ അവർ കണ്ടിട്ടുമില്ലല്ലോ . അപ്പോൾ ഈ വാർത്തയുടെ അസംബന്ധം ഒന്ന് ആലോചിച്ചു നോക്കു . ( 40 ലധികം ചിത്രങ്ങൾ വിവിധ ഭാഷകളിൽ നിന്നും ഇനിയും ഫൈനൽ ജൂറി കാണാൻ ബാക്കിയുണ്ട് എന്നിരിക്കെ മികച്ച നടനുള്ള പട്ടികയിൽ അവസാന റൗണ്ടിലെത്തിയ നടന്മാരുടെ പേര് പോലും ഇത്തവണ മനോരമ വളരെ മുന്നേ പ്രവചിച്ചു കളഞ്ഞു എന്നതും ഓർക്കുക)
ഈ വാർത്ത! ഒരു അസംബന്ധം എന്ന് കരുതേണ്ട . ഇതിനു പിന്നിൽ മനോരമയ്ക്ക് കൃത്യമായ ചില ലക്ഷ്യം ഉണ്ട് എന്ന് കരുതാം . താല്പര്യമുള്ള ഏതോ ചില കച്ചവട സിനിമ ആദ്യ റൗണ്ടിൽ പുറത്തു പോയത് തിരികെ വിളിപ്പിക്കുക എന്നതാണ് ആ ലക്ഷ്യം . അത് എന്തുമായിക്കോട്ടെ അതിനു വേണ്ടിഅവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ നിലവാരം ഇല്ലാത്തതാണ് എന്നൊക്കെ തട്ടി വിട്ടാൽ അത് അടി കൊള്ളാത്തതിന്റെ സൂക്കേട് ആണ് . അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളെ അപമാനിക്കൽ ആണത് . അതിനുമപ്പുറം ഫെയിക്ക് വാർത്ത ഉണ്ടാക്കി ഈ സിനിമകളുടെ സാദ്ധ്യതകളെ അട്ടിമറിക്കുകയാണ് .
ഫൈനൽ ജൂറി ഇതുവരെയും അവസാന റൗണ്ടിലെ പകുതി സിനിമകൾ പോലും കണ്ടു തീർന്നിട്ടില്ല എന്നിരിക്കെ ഇത്തരം ഒരു കള്ള വാർത്ത നൽകുന്നത് മനോരമയുടെ ചില സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാണ് . മാദ്ധ്യമ പ്രവർത്തനത്തിന്റെ അപചയം ആണിത് . കുറച്ചു ചെറുപ്പക്കാരുടെ ധീരമായ സിനിമാ ശ്രമങ്ങൾ ആണ് ഇത്തവണ മലയാളത്തിൽ നിന്നും അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ചില പൈങ്കിളി സിനിമകൾ തഴയപ്പെട്ടത് മനോരമയ്ക്ക് വിഷമം ഉണ്ടാക്കിയേക്കാം . പക്ഷെ മലയാളത്തിലെ കലാ മൂല്യ സിനിമകളെ അംഗീകരിച്ച ഒരു പ്രാദേശിക ജൂറിയാണ് ഇത്തവണ ഉണ്ടായത് . ഈ നല്ല സിനിമകൾക്ക് ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യം ഈ അകാലത്തിലുള്ള വാർത്തയ്ക്കു പിന്നിൽ ഉണ്ട് . ഏതെങ്കിലും പൈങ്കിളി സിനിമകൾ റീ കാൾ ചെയ്യിക്കാൻ വേണ്ടി യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വാർത്തകൾ എക്സ്ക്ലുസ്സിവ് ആക്കുന്ന മാദ്ധ്യമ പ്രവർത്തനം നല്ലതാണോ എന്ന് ചാനൽ ആലോചിക്കുന്നത് നന്ന് .
അനുബന്ധം കേരളത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കോമാളിത്തരം ആക്കിയ ഭാഗ്യരാജും ഭാരതിരാജയും ഇത്തവണ ദേശീയ പുരസ്കാരത്തിന്റെ ഫൈനൽ ജൂറിയിൽ ഉണ്ട് എന്നതിനാൽ എന്തും പ്രതീക്ഷിക്കാം , കരുതിയിരിക്കുക, ഏത് ആപത്തും പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്