മുണ്ടുരിയൽ വനവാസം സിനിമാക്കാരനാക്കി; ഷാജി കൈലാസ് പറഞ്ഞതു പോലെ അഭിനയിച്ചു; ഇപ്പോൾ അതേ സംവിധായകൻ തന്നെ വെറും രാഷ്ട്രീയക്കാരനുമാക്കി; മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; രാജ്മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയക്കാരിലെ നടനല്ലേ?
മറുനാടൻ മലയാളി ബ്യൂറോ
രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ നടനെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു നടന്നിരുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും എതിർപ്പുകളില്ലാതെ എത്താമെന്ന് ഈ കോൺഗ്രസുകാരൻ കരുതി. പക്ഷേ അതു തെറ്റി. രാഷ്ട്രീയക്കാരനെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലപ്പത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധം വന്നു. ചിലർ രാജിവയ്ക്കുമെന്ന് പറയുന്നു. ഇതിനെല്ലാം മറുപടിയായി രാജ്മോഹൻ ഉണ്ണിത്താന് ചൂണ്ടിക്കാണിക്കാൻ 18 സിനിമകളുണ്ട്. 2005ൽ തുടങ്ങിയ അഭിനയ ജീവിതം. പത്തുകൊല്ലം കൊണ്ട് 18 സിനിമകൾ. എന്നിട്ടും തന്നെ നടനായി അംഗീകരിക്കാത്തവരെക്കുറിച്ച് എന്ത് പറയണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യം.
സിനിമാക്കാരുടെ ക്രിക്കറ്റ് കളിയുണ്ട്. സിസിഎൽ. അതിൽ കപ്പടിക്കാൻ ക്രിക്കറ്റ് കളിക്കുന്ന പയ്യന്മാരെ വിളിച്ചു കൊണ്ടു വന്ന് ഒരു സിനിമയിൽ തലകാണിക്കുന്നു. എന്നിട്ട് ക്രിക്കറ്റ് കളിപ്പിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കുന്നു. അത്തരം ടീമുകളാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തെ വിമർശിക്കുന്നത്. അതിൽ മുന്നിൽ നിന്നത് ഷാജി കൈലാസാണ് എന്നതാണ് വിചിത്രം. അതിന് പിന്നിലൊരു കഥയുണ്ട്. ടൈഗർ എന്ന സിനിമയ്ക്ക് മുന്നിലുള്ള രാഷ്ട്രീയ ചിത്രം. പിന്നെ അതിന് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള അവതാരവും.
ലീഡർ കെ കരുണാകരന്റെ മനസ്സും ശബ്ദവുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വെല്ലുവിളിച്ച് കരുണാകരൻ നടത്തിയ പോരാട്ടത്തിന്റെ മുന്നണി പോരാളി. ടിവി ചാനലുകളിൽ സൂപ്പർ സ്റ്റാർ. എല്ലാത്തനും കുറിക്കു കൊള്ളുന്ന മറുപടി. രാജ്മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ വാർത്തകളായ കാലം. പക്ഷേ പെട്ടെന്നാണ് ഐ ഗ്രൂപ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ അകന്നത്. കരുണാകരന്റെ മകൻ കെ മുരളീധരനുമായുള്ള ഭിന്നതയായിരുന്നു അതിന് കാരണമെന്നാണ് വിലയിരുത്തലുകൾ. രാജ്മോഹൻ ഉണ്ണിത്താനും പരസ്യമായി തന്നെ അത് പറഞ്ഞിട്ടുമുണ്ട്.
2004 ജൂൺ രണ്ടിനാണ് കോൺഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയൽ സംഭവം അരങ്ങേറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ രാജ്മോഹൻ ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിർത്തി ഒരുകൂട്ടർ ഇവരുടെ മുണ്ടുരിയുകയും മർദ്ദിക്കുകയും ചെയ്തു. ചാനലുകൾ ആഘോഷമാക്കിയ വാർത്ത. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ ഒരുവിഭാഗം പ്രവർത്തകർ ആക്രമണം നടത്തിയത്. പിന്നീട് ഈ കേസ് ഒത്തുതീർപ്പായി എന്നതാണ് മറ്റൊരു വസ്തുത.
ഏതായാലും 2004 ജൂണിന് ശേഷം രാജ്മോഹൻ ഉണ്ണിത്താന് രാഷ്ട്രീയ വനവാസമായി. കരുണാകരനുമായി തെറ്റി. മുരളിയക്ക് താൽപ്പര്യമില്ല. നാട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടു. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പരസ്യമായി പലതും പറഞ്ഞതിന്റെ വേദന എ ഗ്രൂപ്പിനുമുണ്ട്. ഇതോടെ രാജ്മോഹൻ ഉണ്ണിത്താന്റെ രാഷ്ട്രീയ ഗ്രാഫിൽ ചെറിയ മങ്ങലേറ്റ കാലം. ക്ഷേത്ര ദർശനവുമായി ഒതുങ്ങിക്കൂടിയ രാജ്മോഹൻ ഉണ്ണിത്താനെ തേടി ഒരു സംവിധായകനെത്തി. സൂപ്പർ താരപദവിയുള്ള തിരുവനന്തപുരത്തിന്റെ സംവിധായകൻ. അതോടെ വാർത്തകളായി. രാജ്മോഹൻ ഉണ്ണിത്താൻ വെള്ളത്തിരയിലെത്തുന്നു. രാഷ്ട്രീയ ജീവിതത്തിലെ തീപാറുന്ന ഡയലോഗുകൾ ക്യാമറയ്ക്ക് മുന്നിൽ ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ രാജ്മോഹൻ ഉണ്ണിത്താനെത്തി.
കമ്മീഷണറും കിങ്ങുമെടുത്ത് മലയാളിയെ കൈയിലെടുത്ത ഷാജി കൈലാസിന്റെ നിർബന്ധത്തിനാണ് രാജ്മോഹൻ ഉണ്ണിത്താൻ വഴങ്ങിയത്. അങ്ങനെ സുരേഷ് ഗോപി ചിത്രമായ ടൈഗറിൽ ഷാജി കൈലാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടനായി. ടൈഗർ വിജയമായിരുന്നില്ലെങ്കിലും രാജ്മോഹൻ ഉണ്ണിത്താന്റെ പേരിനുള്ള പ്രശസ്തി ഉപയോഗിക്കാൻ വീണ്ടും സംവിധായകരെത്തി. ഐവി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി ഡബിൾ റോളിലെത്തിയ ബൽറാം vs താരദാസിലും രാഷ്ട്രീയക്കാരനായ അധികാര കേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താനെത്തി. അങ്ങനെ രാഷ്ട്രീയ വനവാസകാലത്ത് ഉണ്ണിത്താന് സിനിമാ ലോകം ആശ്വാസമായി. പതിയെ കോൺഗ്രസിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ആന്റണിയുമായി എല്ലാം പറഞ്ഞു തീർത്തു. ഇതോടെ അംഗീകരാങ്ങളുമെത്തി.
2005ൽ ടൈഗറിലൂടെ അരങ്ങേറിയ രാജ്മോഹൻ ഉണ്ണിത്താന് 2006ൽ ഒരു രാഷ്ട്രീയ മത്സരത്തിനുള്ള അവസരം കോൺഗ്രസ് ഒരുക്കി. സിപിഐ(എം) കോട്ടയിൽ പ്രതാപശാലിയായ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുക. സിനിമാ അഭിനയമെന്ന വെല്ലുവിളി പോലും ഏറ്റെടുത്ത രാജ്മോഹൻ ഉണ്ണിത്താന് തലശ്ശേരിയിലേക്ക ്പോകാതിരിക്കാനായില്ല. പക്ഷേ പ്രതീക്ഷിച്ചത് മാത്രമേ സംഭവിച്ചുള്ളൂ. കോടിയേരി ജയിച്ചു മന്ത്രിയായി. ഉണ്ണിത്താൻ വീണ്ടും വിശ്രമത്തിലേക്ക് ഇതിനിടെയിലാണ് വീണ്ടും അഭിനയ ക്ഷണങ്ങൾ ലഭിച്ചത്. അങ്ങനെ പതിമൂന്ന് സിനിമകൾ. ബ്ലാക്ക് ഡാലിയ, കാഞ്ചിപുരത്തെ കല്ല്യാണം, കന്യാകുമാരി എക്സ്പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്സ് രണ്ടാം ഭാഗം, വാസ്തവം, എൻട്രി, ജൂബിലി അങ്ങനെ പോകുന്നു സിനിമകൾ. ഇതിൽ വാസ്തവം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അഭിനയത്തിനിടെയിൽ വീണ്ടും വിവാദമെത്തി. മഞ്ചേരിയിലെ സ്ത്രീ പീഡന ആരോപണം. പക്ഷേ കോടതിയുടെ പിൻബലത്തോടെ കേസിലെ നൂലാമാലകളെല്ലാം മറികടന്ന് രാജ്മോഹൻ വീണ്ടും സജീവമായി. വെള്ളിത്തിരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. പതുക്കെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും. പാർട്ടി വക്താവായി. 2013 വരെ അഭിനയം തുടർന്നു. പിന്നീട് കോൺഗ്രസിനുള്ളിൽ വക്താവെന്ന പദവിയിൽ തിരക്ക് കൂടിയതോടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കുമായി. അംഗീകാരങ്ങൾ ഒരിക്കലും ലഭിക്കാത്ത നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ നേതാവ്. എഐസിസി അംഗം വരെയുള്ള പാർട്ടി പദവികൾക്ക് അപ്പുറം ഒന്നും ലഭിച്ചില്ല. 2006ൽ തോൽക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള തലശ്ശേരിയിൽ അല്ലാതെ ആരും രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുപ്പ് മത്സരത്തിനായി പരിഗണിച്ചില്ല.
കൊല്ലം പാർലമെന്റ്, ഡിസിസി പ്രസിഡന്റ് സ്ഥാനമുൾപ്പെടെ പലതും മോഹിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ത്രീ പീഡനക്കേസുള്ളതിനാൽ 2011ലും സീറ്റ് ലഭിച്ചില്ല. രാജ്യസഭയിലേക്കും ആരും പരിഗണിച്ചില്ല. അങ്ങനെ ഇരിക്കെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കനിഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായി രാജ്മോഹൻ ഉണ്ണിത്താനെ മുന്നോട്ട് വച്ചു. കോൺഗ്രസുകാർക്കിടയിലെ നടനെന്ന പരിഗണന തന്നെയായിരുന്നു ഇതിന് കാരണം. അപ്പോൾ തെറ്റി. വിവാദങ്ങളായി. പക്ഷേ സ്ഥാനം ഒഴിയേണ്ടി വരില്ല. സിനിമയെ ശുദ്ധീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താനുണ്ടാകും. പക്ഷേ അപ്പോഴും ഒരു വിഷമമുണ്ട്. തന്നെ നടനാക്കിയ ഷാജി കൈലാസ് തന്നെ തന്നെ തള്ളിപ്പറഞ്ഞു. യോഗ്യതകളെ ചോദ്യം ചെയ്തു. തന്നെ അധ്യക്ഷനായ കമ്മറ്റി സ്ഥാനം രാജിവയ്ക്കരുതെന്ന് പറഞ്ഞു. പതിനെട്ട് സിനിമകളിൽ അഭിനയിച്ച തനിക്ക് ചലച്ചിത്രത്തിന്റെ ഓരോ മേഖലയേയും അറിയാം. അതുകൊണ്ട് തന്നെ ഭരണവും സുഗമമാകുമെന്നാണ് ഉണ്ണിത്താന്റെ മറുപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്