ആദ്യം വീഴ്ത്തിയത് കുഞ്ഞാലിക്കുട്ടിയെ; പിന്നെ തകർത്തത് മാണിയെ; ബാബുവിലൂടെ മാന്തിയത് ഉമ്മൻ ചാണ്ടിയുടെ അടിത്തറ; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ജോർജ്ജും അടൂർ പ്രകാശും ചേർന്നെഴുതിയ തിരക്കഥ പൊളിയുമോ?
ബി രഘുരാജ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെപ്പോലെ തന്ത്രശാലിയായ ഒരു നേതാവ് ഈ ലോകത്ത് മെറ്റാരിടത്തും കണ്ടെന്നുവരില്ല. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും അനുദിനം ആരേയും അത്ഭുതപ്പെടുത്തുന്ന വിവാദങ്ങൾ പൊട്ടിമുളച്ചിട്ടും ഉമ്മൻ ചാണ്ടി പിടിച്ചു നിൽക്കുന്നത് അസാധാരണമായ ഈ കൗശലത്തിന്റെ വിജയം മൂലമാണ്. ഒരേ സമയം ഗുരുതരമായ മൂന്ന് പ്രതിസന്ധികൾ നേരിടേണ്ടി വരുക എന്ന കൗശലമാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി നേരിടുന്നത്. എന്നിട്ടും ഗൾഫ് സന്ദർശനം നടത്തി അനായാസമായി കാര്യങ്ങളെ സമീപിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോഴും.
രണ്ടു ദിവസമായി പുറത്തു വരുന്ന സംഭവങ്ങൾ മറുനാടൻ മലയാളി ആദ്യം മുതൽ പറയുന്ന കാര്യങ്ങൾ ശരി വയ്ക്കുകയാണ്. ബാർ കോഴ വിവാദം തന്നെ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനായി പിസി ജോർജ്ജും അടൂർ പ്രകാശും ചേർന്നൊരുക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങൾ ആദ്യം മുതൽ പറയുന്ന കാര്യങ്ങൾ അടിവരയിടുകയാണ് ഇപ്പോൾ ബാബുവിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ. ബാറുടമകൾക്കിടയിലെ ഭിന്നതയുടെ ഭാഗമായി ചെന്നിത്തലയും ശിവകുമാറും ആരോപണ വിധേയരായതൊഴിച്ചാൽ ഇരുവരും ചേർന്നൊരുക്കിയ തിരക്കഥ അങ്ങനെ തന്നെയാണ് അരങ്ങേറുന്നതെന്നു വ്യക്തമാക്കുന്നു.
ബാറുടമകൾക്ക് ലൈസൻസ് നൽകാനായി വലിയ തോതിൽ പിരിവെടുക്കുകയും അവ നേതാക്കൾ വീതം വയ്ക്കുകയും ചെയ്തു എന്നത് സത്യമാണ്. ആരോപണ വിധേയരായ മന്ത്രിമാർ എല്ലാവരും അതിന്റെ വീതം കൈപ്പറ്റിയതുമാണ്. സുധീരന്റെ ഇടപെടൽ മൂലം ബാറുടമകൾക്ക് ആവശ്യം സാധിച്ചുകൊടുക്കാൻ കഴിയാതെ വന്നപ്പോൾ മാണിയെ മാത്രം ബലിയാടാക്കാൻ നടത്തിയ ശ്രമമാണ് സർക്കാരിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയത്.
ഉമ്മൻ ചാണ്ടിയുടെ അതിശക്തമായ തന്ത്രത്തിന് മുൻപിൽ മുഖ്യമന്ത്രിയാകാനുള്ള ഏക വഴി ഇരുവശത്തും പാറപോലെ ഉറച്ചു നിൽക്കുന്ന രണ്ടു പ്രമുഖരെ അരിഞ്ഞു വീഴ്ത്തുകയാണ് എന്ന് ചെന്നിത്തലയോട് ഉപദേശിച്ചത് അടൂർ പ്രകാശാണ് എന്നാണ് റിപ്പോർട്ട്. മുന്നണി രാഷ്ട്രീയത്തിൽ ഘടക കക്ഷികളുടെ പിന്തുണ ആവശ്യമാണെന്നും എന്നാൽ മാണിയോ കുഞ്ഞാലിക്കുട്ടിയോ ഉമ്മൻ ചാണ്ടിയെ വിട്ടൊരു കളിക്കുകൂട്ടു നിൽക്കുകയില്ലെന്നുള്ള തിരിച്ചറിവായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന പ്രേരണ.
ആഭ്യന്തര വകുപ്പ് കൈയിലിരിക്കുന്ന ചെന്നിത്തല ആദ്യം ചെയ്തതോ സൂരജിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകവഴി കിഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുത്തുന്ന അനേകം രേഖകൾ വിജിലൻസ് ആഭ്യന്തരമന്ത്രിക്ക് കൊടുത്തതോടെ ആദ്യഘട്ടം വിജയകരമായി. കുഞ്ഞാലിക്കുട്ടി അനങ്ങിയാൽ സൂരജിന്റെ ഓഫീസിലെ അഴിമതി ഫയലുകൾ കുഞ്ഞാലിക്കുട്ടിയിലേക്ക് നീളുമെന്ന സ്ഥിതി സംജാതമായപ്പോൾ അടുത്ത ലക്ഷ്യം മാണിയായി മാറി.
അങ്ങനെയാണ് ബാർ കോഴ വിവാദത്തിനു തുടക്കം. അടുത്ത സുഹൃത്തുക്കളും മക്കളെ പരസ്പരം കല്യാണം കഴിച്ചുകൊടുക്കാൻ ഉറച്ചവരുമായ ഐ ഗ്രൂപ്പിന്റെ ഉന്നത നേതാവുകൂടിയായ മന്ത്രി അടൂർപ്രകാശിന്റെ അനുമതിയോടെയല്ലാതെ ബിജു രമേഷ് മാണിക്കെതിരെ ആരോപണം ഉന്നയിക്കുമെന്ന് ആരും കരുതുന്നില്ല. മാണിക്കെതിരെയുള്ള ആരോപണം ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി ആദ്യം മൗനം പാലിച്ചത് മറ്റൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇടതു മുന്നണിയിലേക്ക് പോകാൻ തയ്യാറായിട്ടു നിൽക്കുന്ന മാണിക്ക് തടയിടുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. എഫ്ഐആർ ഇട്ട് മാണിയെ കുഴപ്പത്തിലാക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു ലക്ഷ്യവുമില്ലായിരുന്നു.
എന്നാൽ തന്റെ തിരക്കഥയുടെ ഭാഗമായി ചെന്നിത്തല എഫ്ഐആർ അടക്കമുള്ള നടപടികളുമായി മുമ്പോട്ടുപോകുകയായിരുന്നു. വിരണ്ടുപോയ മാണിയുടെ പ്രതിരോധ നിലപാടുകൾ പാളിയതോടെ ആഭ്യന്തരമന്ത്രിയുടെ നീക്കം കൂടുതൽ ശക്തമായി. പ്രകാശിന് ഒപ്പം നിന്ന പിസി ജോർജ്ജ് മാണിയുടെ ദൗർബല്യം മുതലെടുത്ത് പാർട്ടി പിടിക്കാനുള്ള ശ്രമവും നടത്തിയത് തിരക്കഥയുടെ ഭാഗമായിത്തന്നെയായിരുന്നു. ദുർബലനാക്കി രാജി വെയ്പിച്ച് പകരം മന്ത്രിയാക്കാനുള്ള ശ്രമം ആയിരുന്നു ജോർജ്ജിന്റേത്. മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ദുർബ്ബലരാക്കി എ ഗ്രൂപ്പ് മന്ത്രിമാരെ ആരോപണവിധേയരാക്കി ഉമ്മൻ ചാണ്ടിയെ രാജി വെയ്പിച്ച് അവസാനത്തെ ആറുമാസം മുഖ്യമന്ത്രിയാക്കി തരാമെന്ന് വാക്ക് നൽകിയിരുന്നത് പിസി ജോർജ്ജ് തന്നെയായിരുന്നു.
ബാർകോഴ വിവാദം തീരാതെ നീണ്ടുപോയത് അങ്ങനെതന്നെയായിരുന്നു. അടുത്ത ഘട്ടമായി ബാബുവിന്റെ അഴിമതിക്കഥകൾ കൊണ്ടുവരാമെന്നും അങ്ങനെ ഉമ്മൻ ചാണ്ടി ദുർബലൻ ആകുമെന്നുമായിരുന്നു തിരക്കഥ. ബാർ വിഷയത്തിൽ അവസാന നിമിഷംവരെ മാണിയെ വിരട്ടി നിർത്താനും ഇതിനു പദ്ധതിയുണ്ടായിരുന്നു. ഇതിനിടയിൽ ബാറുടമകൾക്കിടയിലെ ഭിന്നതയുടെ ഭാഗമായി ചെന്നിത്തലയും ശിവകുമാറും വിവാദത്തിലേക്ക് യാദൃശ്ചികമായി കടന്നു വരികയായിരുന്നു. ഇതോടെ തിരക്കഥ പൊളിഞ്ഞു. ഇനി മാണിയെ രക്ഷിച്ചെടുക്കലാണ് ചെന്നിത്തലയുടെ പ്രധാന ഉത്തരവാദിത്തം. ഒപ്പം എല്ലാ കളികൾക്കും ഒപ്പം നിന്ന ജോർജ്ജ് വഴിയാധാരമാകാനും പാടില്ല.
ഇതിനുള്ള നെട്ടോട്ടത്തിലാണ് ചെന്നിത്തല. ജോർജ്ജ് മുന്നണി വിട്ടാൽ കാര്യങ്ങൾ കുഴഞ്ഞു മറിയുമെന്നാണ് ഭയം. ജോർജ് എല്ലാം വിളിച്ചു പറയും. ഇതോടെ ഐ ഗ്രൂപ്പിലെ നേതൃസ്ഥാനം പോലും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് മാണി നിലപാട് കടുപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ ജോർജിനെ രക്ഷിക്കാൻ ചെന്നിത്തല എത്തിയാൽ എല്ലാം വ്യക്തമാകുമെന്ന് മാണിക്കുമറിയാം. തന്നെ ചതിച്ച ജോർജ് ഇനി യുഡിഎഫിന്റെ നേതാവാകണ്ടെന്ന് മാണി നിർബന്ധം പിടിക്കുന്നത് അതുകൊണ്ടാണ്. കാര്യങ്ങൾ മുഖ്യമന്ത്രി നീട്ടികൊണ്ട് പോകുന്നതിന് പിന്നിലും തന്ത്രമുണ്ട്. ഈ ഓപ്പറേഷനിൽ ചെന്നിത്തലയുടെ ഇടപെടൽ വ്യക്തമായാൽ പിന്നെ സമാധാനത്തോടെ ഭരിക്കാം.
ജോർജ്ജും ചെന്നിത്തലയും പിണങ്ങുകയും ചെയ്യും. രക്ഷകന്റെ റോളിൽ ജോർജിനെ ഒപ്പം നിർത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ മാണിയേയും ജോർജിനേയും ഒരേ സമയം ഒരുമിപ്പിക്കുക എന്നത് നടക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍