അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു
കൊച്ചി: കുവൈറ്റിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തി 230 കോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പൊലീസ് തെരയുന്ന കൊച്ചിയിലെ അൽ സറഫ ഏജൻസി ഉടമ മൈലക്കാട് ഉതുപ്പ് വർഗീസിനെതിരേ വർഷങ്ങളായുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബന്ധു കൂടിയായ ജോജി. നാട്ടിലേക്കു വരാൻ തയ്യാറാവാതെയും അന്വേഷണത്തോടു സഹകരിക്കാതെയും ദുബായിൽ കഴിയുന്ന ഉതുപ്പിനെപ്പറ്റി എല്ലാ വിവരങ്ങളും നല്കി ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന സി ബി ഐയെ സഹായിക്കുന്നതു പുതുപ്പള്ളി മൈലക്കാട് ജോൺ കുര്യാക്കോസ് എന്ന പുതുപ്പള്ളി ജോജിയാണ്.
ജോജിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഉതുപ്പ്. അന്നു വെടിയേറ്റപ്പോൾ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ തകർത്തത് ജോജിയുടെ ജീവിതമായിരുന്നു.രുഉന്നത രാഷ്ട്രീയബന്ധവും സാമുദായിക ബന്ധവും പണംമുടക്കി നേടിയെടുത്ത മൈലക്കാട് എം വി ഉതുപ്പ് എന്ന ക്രിമിനൽ വ്യവസായ പ്രമുഖന്റെ അഹന്തയ്ക്കു മുൻപിൽ തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ പോരാടുകയാണ് ജോജി. പുതുപ്പള്ളിയിലെ മൈലക്കാടു കുര്യാക്കോസിന്റെ മകനായ ജോജിക്കു തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ പിൻബലമുണ്ടെന്ന അഹങ്കാരത്തിലാണ് ഉതുപ്പിന്റെ പ്രവർത്തനങ്ങൾ. ചെറുപ്പത്തിൽ ബന്ധുക്കളാരും കൂടെ കൂട്ടാതിരുന്ന ഉതുപ്പിനെ ഒരു മൂത്ത സഹോദരനെയെന്ന പോലെ ഒപ്പം കൂട്ടി സഹായിച്ചിരുന്നു.
വലിയ സ്വത്തോ ബന്ധുബലമോ ഒന്നും ഇല്ലാതിരുന്ന ഉതുപ്പിനു നല്ലൊരു വീടുണ്ടായതും തന്റെ അപ്പൻ സഹായിച്ചിട്ടു തന്നെയാണ്.ഡിഗ്രി പാസായതിനുശേഷം എൽ ഐ സി ഏജന്റായിട്ടായിണ് ഉതുപ്പിന്റെ ജീവിതം ആരംഭിക്കുന്നത്. ഇതിൽനിന്നാണ് ഉതുപ്പ് ഇന്നുകാണുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്.അതിന് പല കുറുക്കുവഴികളും അയാൾ ഉപയോഗിച്ചു. ഇതിനുവേണ്ടിത്തന്നെയാണ് ഉമ്മൻ ചാണ്ടിയുമായി ഉതുപ്പ് അടുത്തു ബന്ധപ്പെടാൻതുടങ്ങിയത്. മുഖ്യമന്ത്രി ഗൾഫ് സന്ദർശിക്കുമ്പോൾ യാത്രയുടെ പൂർണ ഉത്തരവാദിത്തം ഉതുപ്പിനെയാണ് മുഖ്യമന്ത്രിയുടെ പി എ മാർ ഏല്പിക്കാറുള്ളതെന്ന് ജോജി ആരോപിച്ചു.ക്കുതനിക്കൊപ്പമുള്ളവർ ചെയ്യുന്ന പലകാര്യങ്ങളും മുഖ്യമന്ത്രി അറിയില്ലെന്ന് നടിക്കുകയാണ്. ഉതുപ്പ് നടത്തുന്ന തട്ടിപ്പുകളുടെ വിഹിതം മുഖ്യമന്ത്രിയുടെ അടുത്തയാളുകളുടെ കയ്യിലൂടെ പോകുന്നുണ്ടെന്ന് തന്നെയാണ് സംശയം.
തന്റെ അനിയന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയോടു മാത്രമേ താൻ സംസാരിച്ചിട്ടുള്ളൂ(അന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാണ്)അത് ഉതുപ്പ് അറിഞ്ഞത് ഒന്നുകിൽ ഉമ്മൻ ചാണ്ടിയിൽനിന്ന്, അല്ലെങ്കിൽ പി എ ആയിരുന്ന ജിക്കു മോനിൽനിന്ന്. താൻ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുന്നത് പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ സ്റ്റേറ്റ് കാറിൽ വച്ചാണ്. ആ സമയം ജിക്കുവായിരുന്നു ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നത്.
തന്റെ അനിയന്റെ ഭാര്യയുമായി ഉതുപ്പിനുള്ള ബന്ധത്തിൽ സംശയം തോന്നിയ അനിയൻ തന്നെയാണ് ഫോൺ റെക്കോഡ് മോദിലിട്ട് ഇരുവരുടെയും സംസാരം കയ്യോടെ പിടിച്ചത്. ഈ വിവരം താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് ഉതുപ്പിൽ നിന്നും ആക്രമണം ഉണ്ടായത്. തന്നെ തിരഞ്ഞു വന്ന ഉതുപ്പ് ഒരു പറമ്പിൽ വച്ചാണ് കയ്യിൽ കരുതിയ തോക്കെടുത്ത് വെടിവച്ചത്. തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായി.രുഇടക്കെപ്പോഴോ ബോധം വന്നപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പൊലീസെത്തി തന്റെ മരണമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴും ജോജിയുടെ ശരീരത്തിൽ നീക്കം ചെയ്യാനാകാതെ രണ്ടു വെടിയുണ്ടയുണ്ട്. ഒന്ന് തലച്ചോറിലും ഒന്നു ശ്വാസകോശത്തിലും. ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് ഇപ്പോഴും മരുന്നിന്റെ സഹായത്തോടെയാണ് ജോജിയുടെ ജീവിതം. ഇടയ്ക്കിടെ ബോധം കെടും. അപ്പോഴൊക്കെ ശരീരം വലിഞ്ഞുമുറുകും പോലെ. ആരോഗ്യാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അപകടം വരുന്നത് പരമാവധി തടയാനാകുന്നുണ്ട്.
പൂർവികമായി ലഭിച്ച സ്വത്തിന്റെ ഭൂരിഭാഗവും വിറ്റാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. ഉതുപ്പിനെതിരായ വധശ്രമക്കേസ് ഇപ്പോൾ എതാണ്ട് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയസ്വാധീനമുപയോഗിച്ചു പല സാക്ഷികളേയും ഉതുപ്പ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളപൊലീസ് അന്വേഷിക്കുന്ന കേസിൽ തനിക്ക് വിശ്വാസമില്ലെന്നും ജോജി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇത്ര അടുത്തു ബന്ധമുള്ള ഒരാൾക്ക് എന്തുശിക്ഷയാണ് നമ്മുടെ ഭരണകൂടത്തിൽ നിന്ന് ലഭിക്കുകയെന്ന് തനിക്കറിയാമെന്നും ജോജി പറയുന്നു. എന്തു വന്നാലും ഉതുപ്പിനെതിരെ ഒറ്റയാൾ പോരാട്ടം തുടരാനാണ് ജോജി തീരുമാനിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയും ഒരുവിഭാഗം കോൺഗ്രസ്സുകാരുമാണ് ഉതുപ്പിനെ എല്ലാ കാലവും രക്ഷിക്കുന്നതെന്ന് ജോജി ഉറച്ചു വിശ്വസിക്കുന്നു.ക്കുഅല്ലെങ്കിൽ തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിഞ്ഞിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഉതുപ്പിനൊപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും.
എന്തായാലും കഴിഞ്ഞ ദിവസം കൊച്ചിയിലെ സി ബി ഐ ഓഫീസിൽ വച്ച് ജോജിയുടെ മൊഴി രേഖപ്പെടുത്തിരുന്നു.രുഉതുപ്പിനെതിരായ മുഴുവൻ തെളിവുകളും അവർക്ക് നല്‍കിയിട്ടുണ്ടെന്നും സി ബി ഐയിൽ മാത്രമേ തനിക്കു വിശ്വാസമുള്ളൂവെന്നും ജോജി കൂട്ടിച്ചേർത്തു. വർഷം തോറും നിരവധി പേരെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്നു ജോജി പറയുന്നു. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ ഫളാറ്റുകളും സ്ഥാപനങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ഉതുപ്പ്. ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും ഒപ്പം പുതുപ്പള്ളിയിലാണ് ജോജി താമസിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍