ജനതാദള്ളുകൾ ലയിച്ചപ്പോൾ കുഴപ്പത്തിലായത് ഉമ്മൻ ചാണ്ടി; യുഡിഎഫ് വിട്ട് ഒറ്റപ്പാർട്ടിയാകാൻ എങ്ങും സമ്മർദ്ദം; പ്രലോഭനവുമായി സിപിഎമ്മും; വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത്
കോഴിക്കോട്: കോൺഗ്രസ് പോലും പ്രതിക്ഷയോടെ കാണുന്ന ഒന്നാണ് ദേശീയതലത്തിലെ ജനതാ പരിവാർ ലയനം. ആറ് ജനതാ-സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കാൻ ദേശീയതലത്തിൽ തീരുമാനമായെങ്കിലും കേരളത്തിൽ അതു സംബന്ധിച്ച തീർപ്പുകൾക്കു സമയമെടുക്കും. യുഡിഎഫിൽ നിൽക്കുന്ന വീരേന്ദ്രകുമാർ പക്ഷമായ ജനതാദൾ (യു) എടുക്കുന്ന നിലപാട് ഉമ്മൻ ചാണ്ടി സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സർക്കാരിന്റെ നിലനിൽപ്പിനെ പോലും ഇത് ബാധിക്കും. ജനതാ പരിവാർ ഉയർത്തുന്ന രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. ദേവഗൗഡയുടെ നേതൃത്വത്തിലെ ജനതാദൾ എസിന് നിയമസഭയിൽ നാല് പേരുടെ അംഗബലമുണ്ട്. ഇടതു പക്ഷത്ത് നിൽക്കുന്ന മാത്യു ടി തോമസ് പക്ഷം അവിടെ തന്നെ ഉറച്ചു നിൽക്കും. വീരന് മറുപക്ഷത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന.
എന്നാൽ എങ്ങനേയും വീരേന്ദ്രകുമാറിനേയും രണ്ട് എംഎൽഎമാരേയും ഭരണപക്ഷത്ത് ഉറപ്പിച്ച് നിർത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. ഒന്നാകുന്ന പാർട്ടി ഇടതു പക്ഷത്തെന്നു വന്നാൽ സർക്കാരിനു രണ്ട് എംഎൽമാരെ നഷ്ടപ്പെടും. സർക്കാരിന്റെ പതനത്തിനു വരെ ഇതു കാരണമാകും. മറിച്ച് പാർട്ടി ഒന്നിച്ചു യുഡിഎഫിലാകുക എന്നു വന്നാൽ സർക്കാരിനു നാല് എംഎൽഎമാരെ കൂടുതൽ കിട്ടും. ഇതിലൂടെ സർക്കാരിന് കൂടുതൽ കരുത്തുകിട്ടും. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ അടിക്കാൻ ആയുധവുമാകും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.
അതിനിടെ ലയനത്തിന് സമ്മർദ്ദം ചെലുത്താൻ സിപിഎമ്മും നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ പാർട്ടിയെ എങ്ങനേയും ഇടത് പക്ഷത്ത് നിർത്താനാണ് നീക്കം. ഇതിലൂടെ മലബാറിൽ ഇടതുപക്ഷത്തിന് കരുത്ത് കൂടുമെന്ന് സിപിഎമ്മിന് അറിയാം. ഈ സാഹചര്യത്തിൽ കരുതലോടെയാണ് സിപിഎമ്മിന്റെ നീക്കങ്ങൾ. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി നേരിട്ട് പ്രശ്നങ്ങളിൽ ഇടപെടുന്നത്. സർക്കാരിന് പ്രതിസന്ധിയാകുന്ന ഒരു തീരുമാനവും ജനതാ പരിവാർ ലയനത്തിലൂടെ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ലാഘവത്തോട് പ്രശ്നത്തെ സമീപിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന തിരിച്ചറിവുമുണ്ട്. പാലക്കാട് ലോക്സഭാ സീറ്റിൽ മത്സരിച്ച് തോറ്റാൽ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഒഴിവ് വന്നപ്പോൾ നൽകിയില്ല. അടുത്ത ഒഴിവ് വീരേന്ദ്രകുമാറിന് തന്നെ നൽകാമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്.
ലയനതീരുമാനത്തെ തുടർന്നു ഉളവായിട്ടുള്ള സാഹചര്യങ്ങളിൽ നിലപാടുകൾ എന്താകണം എന്നതു സംബന്ധിച്ചു നാളെ പാർട്ടി ചെയർമാൻ എംപി. വീരേന്ദ്രകുമാറിന്റെ വസതിയിൽ ചേരുന്ന ജനതാദൾ (യു) സംസ്ഥാന ഭാരവാഹികളുടെ യോഗം ചർച്ച ചെയ്യും. സംസ്ഥാനത്തെ ലയന ചർച്ചയ്ക്കു നാളെ തുടക്കമാകും എന്നും പറയാം. എന്നാൽ ഉടനൊരു തീരുമാനം ഉണ്ടാകണമെന്നില്ലെന്നാണ് സൂചന. അതിനിടെ മാത്യു ടി തോമസ് പക്ഷത്തെ രണ്ട് എംഎൽഎമാർ ഇടതുപക്ഷത്തോടാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ജമീലാ പ്രകാശവും സി കെ നാണുവും കോൺഗ്രസ് പക്ഷത്തെ അനുകൂലിക്കുന്നില്ല. മാത്യു ടി തോമസ് ചർച്ചകളിലൂടെ തീരുമാനം എടുക്കാമെന്ന അഭിപ്രായക്കാരനാണ്. ജോസ് തെറ്റയിൽ ദേശീയ നേതൃത്വത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ ജനതാ പരിവാർ എന്ന ആശയം ഉടൻ നടപ്പാവില്ലെന്നാണ് സൂചന.
വീരേന്ദ്ര കുമാർ പക്ഷത്തെ കെപി മോഹനൻ മന്ത്രിയാണ്. മുന്നണി വിടാനുള്ള തീരുമാനം എടുത്താൽ മോഹനന് മന്ത്രി സ്ഥാനം നഷ്ടമാകും. ഇതിനെ മോഹനൻ അംഗീകരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങാനുള്ള തീരുമാനം. ആറു ജനതാകക്ഷികൾ ലയിച്ചതു ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ ഏറെ പ്രസക്തം ബിജെപിയുടെ വാർഗീയ നിലപാടുകൾക്കെതിരെ മതേതര ബദൽ ഉണ്ടാകുക എന്നതാണ്. അത് കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് സാധ്യമാകില്ല. സിപിഐ(എം) പാർട്ടി കോൺഗ്രസും കോൺഗ്രസിനോട് മൃദുസമീപനമാണ് കൈക്കൊണ്ടതെന്നും വീരേന്ദ്രകുമാർ പക്ഷത്തെ ഷെയ്ഖ് പി. ഹാരിസ് ചൂണ്ടിക്കാണിക്കുന്നു.
ബിജെപിക്ക് എതിരായ നീക്കത്തിൽ കോൺഗ്രസിനോടും ഒപ്പം നിൽക്കുക എന്ന ആശയം പാർട്ടി യുഡിഎഫിൽ തുടരാനുള്ള സാധ്യത അവർ നിലനിർത്തുന്നു എന്ന് സാരം. പക്ഷേ കേരളത്തിൽ എംഎൽമാർ കൂടുതലുള്ള ജനതാദൾ (എസ്) പക്ഷം എൽഡിഎഫിലാണ്. എൽഡിഎഫ് സ്നേഹത്തെക്കാൾ കൂടുതൽ യുഡിഎഫ് വിരോധമാണ് അവരുടെ ഇതുവരെയുള്ള മുഖമുദ്രയെന്ന് വിരേന്ദ്രകുമാറിനും അറിയാം. എന്തായാലും ലയിച്ച് ഒന്നായിക്കഴിയുമ്പോൾ എംഎൽഎമാർ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായേ പറ്റൂ. ഇല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിൽ പെടും പാർട്ടി.
കേരളത്തിലെ കാര്യം വീരേന്ദ്രകുമാറുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു ശരദ് യാദവ് പറഞ്ഞിട്ടുള്ളത് എന്നും അതു കൊണ്ടു തന്നെ തങ്ങളുടെ നിലപാട് അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. കേരളത്തിലെ നിലപാടു ദേശീയതലത്തിലും ചർച്ച ചെയ്യപ്പെട്ടേ അന്തിമതീരുമാനം ഉണ്ടാകൂ. പക്ഷേ അന്തിമതീരുമാനം കേരളഘടകത്തിന്റേതാവില്ല, കേന്ദ്ര നേതൃത്വത്തിന്റേതാകും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ആ തീരുമാനത്തിൽ പാർട്ടിക്ക് എത്തിയേ മതിയാകൂ താനും. സോഷ്യലിസ്റ്റ് ജനതയായിരുന്ന വീരേന്ദ്രകുമാറും കൂട്ടരും മാസങ്ങൾക്ക് മുമ്പാണ് ജനതാദൾ യുവിൽ ലയിച്ചത്. യുഡിഎഫ് മുന്നണിയിൽ തുടരാൻ അനുവദിക്കണമെന്ന നിർദ്ദേശം മുന്നിൽ വച്ചായിരുന്നു ലയനം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍