തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സഭാനേതൃത്വത്തിന് വീണ്ടും അധികാര മോഹം; കാഞ്ഞിരപ്പള്ളി മെത്രാന്റ് നേതൃത്വത്തിൽ പുതിയ സംഘടന; ലക്ഷ്യം ഇടുക്കിയിൽ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കുക; അഡ്വക്കേറ്റ് വിസി സെബാസ്റ്റ്യനെ ജയിപ്പിച്ചെടുക്കാൻ അണിയറ നീക്കങ്ങൾ സജീവം
ബി രഘുരാജ്
കോട്ടയം: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന അപൂർവ്വം മെത്രാന്മാരിൽ ഒരാളാണ് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. പരമ്പരാഗതമായി കത്തോലിക്കാ സഭാ മെത്രാന്മാർ കോൺഗ്രസിനെയും യുഡിഎഫിന്റെയും ചുവട് താങ്ങുമ്പോൾ ഈ മെത്രാൻ എന്നും വേറിട്ട വഴിയിലാണ്. ഇടത് മുന്നണിയുമായും ബിജെപിയുമായുമാണ് മെത്രാന്റെ ചങ്ങാത്തം. വാജ്പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിന്റെ ഏറ്റവും അടുത്ത കേരള നേതാവായിരുന്നു മാർ അറയ്ക്കൽ. ഫാരിസ് അബൂബേക്കർ എന്ന വിവാദ വ്യവസായിയിലൂടെ ദീപികയെ ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തിന്റെ പേരിലും മാർ അറയ്ക്കൽ വിവാദത്തിൽ അകപ്പെട്ടിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കവേ മാർ അറയ്ക്കലിന്റെ ആശീർവാദത്തോടെ മലയോര മേഖലയിൽ പ്രത്യേക രാഷ്ട്രീയ ധ്രൂവീകരണത്തിന് കളം ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി കത്തോലിക്കാ സഭ ഇടത് ലേബലിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതുപോലെ ഇടുക്കിയിലെ ചില നിർണ്ണായക സീറ്റുകൾ സ്വതന്ത്രർക്ക് ഉറപ്പ് വരുത്താനാണ് ഇപ്പോഴത്തെ പദ്ധതി. ഇതനുസരിച്ച് ഇടുക്കി, പീരുമേട് സീറ്റുകൾക്കായി സഭാ നേതൃത്വത്തിന്റെ അറിവോടെ ചില നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
രാഷ്ട്രീയാതീതമായി സംസ്ഥാനത്തെ കർഷകരെ സംഘടിപ്പിക്കാനെന്ന പേരിൽ പീപ്പിൾ എന്ന വിപ്ലവ പേരിൽ കർഷക നവോത്ഥാന പ്രസ്ഥാനം എന്നു പറഞ്ഞ് ഒരു സംഘടനയ്ക്ക് തുടക്കമിട്ടാണ് കളം പിടിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വിജയിപ്പിച്ച ഇടുക്കി രൂപതയുടെ മാതൃക പിന്തുടർന്ന് സംസ്ഥാനതലത്തിൽ കർഷകശക്തിയായി വളരാനാണ് നീക്കം. മാർ അറയ്ക്കലിനെ കൂടാതെ ഇടുക്കി രൂപതാ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനേയും പുതിയ സംഘടനയുടെ തലപ്പത്ത് വച്ചിട്ടുണ്ട്.
മാർ മാത്യുവിന്റെ വിശ്വസ്തനും വിദേശയാത്രകളിലെ സഹയാത്രികനുമായ കത്തോലിക്കാ സഭയുടെ അല്മായ കമ്മിഷൻ കോർഡിനേറ്റർ അഡ്വ.വി സി സെബാസ്റ്റ്യനെയാണ് പീപ്പിളിന്റെ തലപ്പത്തും പ്രതിഷ്ഠിച്ചിരിക്കുന്നത്. സമ്മർദ്ദം ശക്തമാക്കിയ ശേഷം ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി സെബാസ്റ്റ്യന്‍ വേണ്ടി ഇടുക്കിയോ പീരുമേടോ ചോദിച്ച് വാങ്ങാനാണ് ലക്ഷ്യം.
മലയോര മേഖലയിലെ നീക്കങ്ങൾക്ക് ശക്തിപകരാൻ പതിവുപോലെ മാണി വിരുദ്ധ രാഷ്ട്രീയവും ഇവർ പരീക്ഷിക്കുന്നുണ്ട്. ഈ മേഖലയിൽ മാണിക്കുള്ള മുൻതൂക്കം ഇല്ലാതാക്കിയാലേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്. കസ്തൂരി രംഗൻ വിഷയത്തിൽ ജോയ്സ് ജോർജ്ജ് നടത്തിയ അതേ നീക്കമാണ് ഇവരും പരീക്ഷിക്കുന്നത്. മാണിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയാണ് കസ്തൂരി രംഗൻ സമരത്തിന് ആദ്യം ഇവർ ചൂട് പകർന്നത്. ബാർ കോഴയും റബ്ബർ വിലയിടിവും അടങ്ങിയ വിഷയങ്ങളിൽ മാണിയെ പ്രതിക്കൂട്ടിലാക്കി പ്രസ്താവനകൾ ഇറക്കി ജനശ്രദ്ധ നേടാനാണ് ആദ്യ നീക്കം. ഇതുവഴി ഇടത് മുന്നണിയുമായുള്ള വിലപേശൽ എളുപ്പമാകുമെന്ന് ഇവർ കണക്ക് കൂട്ടുന്നു.
ജോസഫുമായി വിഘടിച്ച് നിൽക്കുന്ന മുൻ എംഎൽഎ. പി.സി. ജോസഫ്, ദേശീയ കർഷക സമാജം ജനറൽസെക്രട്ടറി മുതലാംതോട് മണി, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സമിതിയംഗം സി.കെ. മോഹനൻ, അഗ്രികൾച്ചറൽ ഫോറം കൺവീനർ വി.വി. അഗസ്റ്റിൻ, പി.എസ്.എസ്പി. പാലക്കാട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കോട്ടയം കർഷകവേദി അംഗം ജോസ് വെട്ടം, തൃശൂർ പരിയാരം കർഷകസമിതി അംഗം ജെനറ്റ് മാത്യു, ദേശീയ കർഷകമുന്നണി അംഗം പി.എം. സണ്ണി, ദേശീയ കർഷക സമാജം അംഗം കെ.എ. പ്രഭാകരൻ എന്നിവരാണു സംഘടനയെ നയിക്കുന്നത്. പിസി തോമസിന്റെയും പിസി ജോർജ്ജിന്റെയും പിന്തുണ കൂടിയുണ്ട്. ചർച്ചകളിൽ സെബാസ്റ്റ്യന്റെ പ്രാധാന്യം നഷ്ടമാകുമെന്ന ഭയത്താൽ ഇരുവരേയും അകറ്റി നിർത്തിയിരിക്കയാണ്.
കർഷക പ്രസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നും കേരളത്തിൽ മാത്രമുള്ള ഇ.എഫ്.എൽ. നിയമം പിൻവലിക്കണമെന്നും സംഘടന ആദ്യം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഡോ. മീനാകുമാരി റിപ്പോർട്ട് റദ്ദാക്കുക, മലയോരമേഖലയിൽ ഉപാധിരഹിത പട്ടയം നൽകുക, നെല്ലിനു കിലോഗ്രാമിനു 30 രൂപയാക്കുക, ന്യായവിലയ്ക്കു റബർ സംഭരിക്കുക, പശ്ചിമഘട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുക, നീര ഉത്പാദനത്തിനു ലൈസൻസിങ്ങിനുള്ള നടപടിയെടുക്കുക, തേനി ജില്ലയിലെ പൊട്ടിപ്പുറത്തുനിന്നും ഇടുക്കി ജില്ലയിലെ മതികെട്ടാൻചോലവരെ 2.5 കിലോമീറ്റർ ഭൂഗർഭ അറയിലെ കണികാപരീക്ഷണത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ച് കഴിഞ്ഞു. അടുത്ത പടിയായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിൽ ജനകീയ സമ്മേളനങ്ങൾ വിളിച്ചുകൂട്ടും. ജൂണിൽ വിപുലമായ കർഷകസമ്മേളനം നടത്തി കാർഷിക നയരേഖ അവതരിപ്പിക്കും.
തുടർന്ന് പരസ്യമായി തന്നെ മാണിയെ വിമർശിച്ച് രംഗത്ത് ഇറങ്ങാൻ ആണ് പദ്ധതി. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ഡിജോ കാപ്പനെ ഒപ്പം കിട്ടിയതാണ് ഇവർക്ക് ലഭിച്ച പ്രധാന നേട്ടം. സഭയുടെ ഇടപെടലും ലക്ഷ്യവും രഹസ്യമാക്കി വച്ച് ജില്ലയിലെ ചില ഈഴവ നേതാക്കളേയും ഇവർ ഒപ്പം ചേർത്തിട്ടുണ്ട്. എന്നാൽ ഈ കൂട്ടുകെട്ടിനോട് വെള്ളാപ്പള്ളി നടേശന് പൂർണ്ണമായും വിയോജിപ്പാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കസ്തൂരി രംഗൻ കാലത്തും വെള്ളാപ്പാള്ളിയുടെ നിലപാട് വ്യത്യസ്തമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍