ബി എസ് എൻ എല്ലിന്റെ വിഷുക്കൈനീട്ടം പ്രഹരമായി; 'ബ്ലാക്ക് ഔട്ട്' മറയാക്കി കോടികളുടെ തട്ടിപ്പ്; ഫോൺ ചെയ്യാനാവാതെ ഉപയോക്താക്കൾ
ആലപ്പുഴ : ആഘോഷവേളകളിൽ ഉപഭോക്താക്കളെ വട്ടംചുറ്റിക്കുന്ന ബി എസ് എൻ എല്ലിന്റെ പതിവുശൈലി ഇക്കുറിയും ആവർത്തിച്ചു. വിഷുദിനത്തിൽ ഓഫറുകൾ പിൻവലിച്ചാണ് ഉപയോക്താക്കളെ പറ്റിച്ചത്. ബി എസ് എൻ എൽ ഓഫർ സ്വീകരിച്ചവർക്ക് അന്നേദിവസം പുറം ലോകവുമായി ബന്ധപ്പെടാനേ കഴിഞ്ഞില്ല. രാത്രി 12.30 നു ശേഷമാണു കണക്ഷൻ കിട്ടിത്തുടങ്ങിയത്.
ട്രായ് നിയമപ്രകാരം വർഷത്തിൽ നാലു ബ്ലാക്ക് ഔട്ട് ദിനങ്ങൾ കരാർ പ്രകാരം ബി എസ് എൻ എല്ലിനും മറ്റ് മൊബൈൽ നെറ്റ്വർക്കുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഈ അവകാശം വിഷുദിനത്തിൽ പ്രയോഗിച്ചാണ് ബി എസ് എൻ എൽ കോടികൾ തട്ടിയത്. കോളുകൾ വിളിക്കാൻ കഴിയാതായതോടെ ഓഫറുകൾക്ക് പുറമെ ടോപ്പ് അപ്പ് കാർഡുകൾ തപ്പി ജനങ്ങൾ നെട്ടോട്ടം ഓടി. എന്തുവില നൽകിയും കാർഡുകൾ കണ്ടെത്താനുള്ള ഉപയോക്താക്കളുടെ പരക്കംപാച്ചിലിൽ കമ്പനിയുടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്.
കഴിഞ്ഞ ക്രിസ്മസ് നാളിൽ ഇത്തരം ബ്ലാക്ക് ഔട്ട് ദിനം ഉപയോക്താക്കളിൽ പരീക്ഷിച്ചു വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷുവിനും ഇതു പ്രയോഗിച്ചത്. ഇതോടെ സംസ്ഥാനത്തെ കോടിക്കണക്കിന് ഉപയോക്താക്കളാണ് ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും വിളിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയത്. ഇത് ബി എസ് എൻ എല്ലിന്റെ കച്ചവടതന്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
പൊതുവെ വിപണിയിൽ ലഭ്യമല്ലാത്ത ബി എസ് എൻ എൽ വൗച്ചറുകൾ കൂടുതലായി ഇറക്കി വിഷുവ്യാപാരം പൊടിപൊടിക്കാൻ കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത്തരം വൗച്ചറുകൾ ഇറക്കാനോ ആവശ്യത്തിന് നിലവിലെ വൗച്ചറുകൾ എത്തിക്കാനോ കഴിഞ്ഞില്ല. ഇതോടെയാണ് ഉപയോക്താക്കൾ വെട്ടിലായത്. നാളിതുവരെ കമ്പനി നൽകിവന്നിരുന്ന ടോക്് ടൈം ഓഫറുകളിലാണ് ബി എസ് എൻ എൽ വൻതിരിമറി നടത്തിയത്.
നേരത്തെ 135 രൂപ മുതൽ 1000 രൂപ വരെയുള്ള ഓഫറുകൾ ചാർജ് ചെയ്ത ഉപയോക്താക്കൾ സംസാരസമയം അധികമുള്ളതുകൊണ്ടുതന്നെ വീണ്ടും ചാർജ് ചെയ്യാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം. പലരും നെറ്റ്വർക്ക് തകരാറിലായെന്നു കരുതി കാത്തിരുന്നെങ്കിലും അർദ്ധരാത്രിയോടെയാണ് ഫോണുകളിൽനിന്നും വിളിക്കാൻ കഴിഞ്ഞത്. അന്വേഷിച്ചപ്പോഴാണ് ബ്ലാക്ക് ഔട്ട് നിയമം വ്യക്തമായത്.
മുന്നറിയിപ്പില്ലാതെ ബി എസ് എൻ എൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. എന്നാൽ മുന്നറിയിപ്പായി എസ് എം എസ് അയച്ചിരുന്നുവെന്നു ബി എസ് എൻ എൽ. പറയുന്നു. അങ്ങനെയൊരു സന്ദേശം കിട്ടിയിട്ടില്ലെന്ന് പല ഉപയോക്താക്കളും പറയുന്നു. ഓഫറുകൾക്ക് ബ്ലാക്ക് ഔട്ട് നിയമങ്ങൾ ബാധകമാണെന്ന് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഉപഭോക്തൃ നിയമം അനുശാസിക്കുന്നത് ഉൽപ്പന്നങ്ങൾക്കു മീതെ നിബന്ധനകൾ എഴുതിവയ്ക്കണമെന്നാണ്.
ഇപ്പോൾ വൗച്ചറുകൾ നിർത്തിവച്ച് ഫ്ളെക്സി സംവിധാനമായതോടെ താരിഫുകളെ സംബന്ധിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. അതേസമയം, പലതിലും തട്ടിപ്പ് പതിയിരിക്കുന്നതിനാൽ മിക്ക മെസേജുകളും ഉപയോക്തക്കാൾ തുറന്നു നോക്കാറില്ല. മാത്രമല്ല ബി എസ് എൻ എൽ ഉപയോക്താക്കൾ എല്ലാവരും തന്നെ ഇംഗ്ലീഷ് മെസേജുകൾ വായിച്ചെടുക്കാൻ അറിയുന്നവരാകണമെന്നില്ലല്ലോ.
സംസ്ഥാനത്ത് നിലവിലുള്ള നെറ്റ്വർക്കുകളെ അപേക്ഷിച്ച് ബി എസ് എൻ എൽ നിരക്കുകൾ അധികമാണ്. എങ്കിലും സർക്കാർ സംവിധാനമെന്ന നിലയിലാണ് ജനങ്ങൾ കമ്പനിയെ ആശ്രയിക്കുന്നത്. ഇതു മുതലാക്കിയാണ് വിശേഷദിവസങ്ങളിൽ കോടികൾ തട്ടാൻ ബി എസ് എൻ എൽ ഇറങ്ങിപ്പുറപ്പെട്ടത്. 135 രൂപ മുടക്കി ഓഫറുകൾ സ്വീകരിക്കുന്ന ഉപയോക്താവിന് 335 മിനിറ്റാണ് സംസാരസമയമായി ലഭിക്കുന്നത്. ഇതിൽ നിന്നും മെസേജുകളോ റോമിങ്ങോ അനുവദിക്കില്ല. ഒരു മാസത്തിനുള്ളിൽ വിളിച്ചുതീർക്കണമെന്ന നിബന്ധനയുണ്ട്.
ഇതോടെ വെട്ടിലായ ഉപയോക്താക്കൾക്ക് അന്യ നെറ്റ്വർക്ക് സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. നേരത്തെ 'ഇഷ്ടപ്പെട്ടവരോട് ആവോളം സംസാരിക്കു! എന്ന ഓഫർ നൽകിയാണ് ഇത്തരം ഓഫറുകൾ കമ്പനി ഉപയോക്താവിന്റെ തലയിൽ കെട്ടിയേൽപ്പിച്ചത്. ഇന്റർനെറ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ വീഴ്ചയുണ്ടായാൽ ഇത് പരിഹരിച്ചുപോകുന്നതിൽ കമ്പനി കനത്ത അനാസ്ഥയാണ് കാട്ടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംസ്ഥാനത്തൊട്ടാകെ ഒരു സ്വകാര്യ നെറ്റ്വർക്ക് കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കുഴിച്ചിടാനായി കുഴിയെടുത്തതിൽനിന്നും ബി എസ് എൻ എല്ലിന്റെ പല കേബിളുകളും തകർന്നുപോയിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ടിട്ടും ഇതുകണ്ടുപിടിക്കാനോ സർവീസ് പുനരാരംഭിക്കാനോ കമ്പനി തയ്യാറായില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് കൂനിന്മേൽ കുരുവെന്ന നിലയിൽ വിഷുവിനും പണികിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍