സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ
വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹിത്വത്തിൽ മൂന്ന് ടേം എന്ന മാനദണ്ഡമുള്ളതിനാൽ പ്രകാശ് കാരാട്ടിന് സ്ഥാനം ഒഴിയേണ്ട സാഹചര്യത്തിലാണ് യെച്ചൂരിയുടെ തെരഞ്ഞെടുപ്പ്.
പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി. പുതിയ 16 അംഗ പിബിയിൽ നാലുപേർ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം. ഹന്നൻ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങൾ. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, ബിമൻബസു, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ എം എ ബേബി, എ കെ പത്മനാഭൻ, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങൾ. പിബിയിൽ ബംഗാളിൽനിന്നു ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും ഒഴിവായി. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും പിബിയിൽനിന്ന് ഒഴിവായത്. കെ വരദരാജനും ഒഴിവായി. ഉത്തർപ്രദേശിൽനിന്നുള്ള സുഭാഷിണി അലിയെ പൊളിറ്റ് ബ്യൂറോയിൽ എത്തുന്ന രണ്ടമാത്തെ വനിതയാണ്. മലയാളിയായ ക്യാപ്ടൻ ലക്ഷ്മിയുടെ മകളാണ് സുഭാഷിണി അലി. വൃന്ദാ കാരാട്ടിനൊപ്പം സുഭാഷണിയും പോളിറ്റ് ബ്യൂറോയിലെ വനിതാ മുഖമാകും.
91 അംഗ കേന്ദ്രക്കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. പുതിയ കേന്ദ്രക്കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുതായി എ കെ ബാലൻ, എളമരം കരിം എന്നിവരുണ്ട്. ഇവർക്കുപുറമെ ഡൽഹിയിൽ പാർട്ടി സെന്ററിൽ പ്രവർത്തിക്കുന്ന മലയാളികളായ മുരളീധരൻ, വിനു കൃഷ്ണൻ എന്നിവരും പുതിയ സിസിയിലുണ്ട്. വി എസ് ക്ഷണിതാവായി തുടരും. കേന്ദ്രക്കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്. ജനറൽ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. 80 വയസ്സ് പിന്നിട്ടവരെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയെന്ന പൊതുനയത്തിന് അനുസരിച്ച് പാലോളി മുഹമ്മദ് കുട്ടി സ്വയം ഒഴിവായി. അതേ സമയം 80 ന്റെ പടിവാതിലിൽ നിൽക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിൽ 89 അംഗങ്ങളാണുണ്ടായിരുന്നത്.
പാർട്ടിയുടെ ഭാവി തീരുമാനിക്കുന്ന പാർട്ടി കോൺഗ്രസ് ആണിതെന്ന് യെച്ചൂരി പ്രതികരിച്ചു. പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐകകണ്ഠ്യേനയാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും മാദ്ധ്യമങ്ങളാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. താനാണ് പുതിയ കേന്ദ്ര കമ്മറ്റിയിൽ യെച്ചൂരിയുടെ പേര് നിർദ്ദേശിച്ചതെന്ന് സമ്മേളന പ്രതിനിധികളോടും കാരാട്ട് വ്യക്തമാക്കി.
വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ കേരളാ ഘടകത്തിന്റെ നീക്കങ്ങൾക്ക് ഏറ്റ തിരിച്ചടികൂടിയാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറിയായുള്ള തെരഞ്ഞെടുപ്പ്. ബംഗാൾ ഘടകവും ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും യെച്ചൂരിക്കായി അണിനിരന്നപ്പോൾ പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും നീക്കങ്ങൾ പാളി. എസ് രാമചന്ദ്രൻ പിള്ളയുടെ പേരുയർത്തി യെച്ചൂരിയെ പ്രതിരോധിക്കാനുള്ള പ്രകാശ് കാരാട്ടിന്റെ നീക്കവും ഫലം കണ്ടില്ല. ഇതോടെ മത്സരമൊഴിവാക്കി യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാൻ കേന്ദ്ര നേതൃത്വത്തിൽ ധാരണയായി. വോട്ടെടുപ്പ് നടന്നാൽ യെച്ചൂരി ജയിക്കുമെന്ന് മനസ്സിലാക്കി പ്രകാശ് കാരാട്ടും അവസാന നിമിഷം പിന്മാറി. ഇതിനിടെ മത്സരത്തിലൂടെ ജനറൽ സെക്രട്ടറിയാകാനില്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി.
രാമചന്ദ്രൻ പിള്ളയ്ക്കായി ചർച്ചകളിൽ പ്രകാശ് കാരാട്ട് കടുത്ത നിലപാട് എടുത്തതോടെ യെച്ചൂരി മത്സരത്തിന് തയ്യാറായി. ഈ ഘട്ടത്തിൽ മണിക് സർക്കാർ ഇടപെട്ടു. എന്തുവില കൊടുത്തും മത്സരം ഒഴിവാക്കണമെന്ന് മണിക് സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ മത്സരത്തിനില്ലെന്ന നിലപാടിൽ രാമചന്ദ്രൻ പിള്ള എത്തി. ഇതോടെ കാരാട്ടും നിർബന്ധം വിട്ടു. പിന്നീട് കേരളാ ഘടകത്തിലെ നേതാക്കളുമായി സംസാരിച്ചു. പുതിയ കേന്ദ്ര കമ്മറ്റിയിൽ യെച്ചൂരിക്ക് മുൻതൂക്കമുണ്ട്. ഈ സാഹചര്യത്തിൽ മത്സരം നടന്നാൽ യെച്ചൂരി ജയിക്കുമെന്നും വ്യക്തമാക്കി. ഇതോടെ യെച്ചൂരിയെ അംഗീകരിക്കാൻ കേരളാ ഘടകവും തയ്യാറായി. പിബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് യെച്ചൂരിക്ക് എതിരായി ആദ്യ ഘട്ടത്തിൽ നിലയുറപ്പിച്ചിരുന്നത്. രാമചന്ദ്രൻ പിള്ളയുടെ സാധ്യതകൾ മങ്ങിയെന്ന് മനസ്സിലാക്കി അവരും നീക്കങ്ങളിൽ നിന്ന് പിന്മാറി. കേരളത്തിൽ നിന്നുള്ള എംഎ ബേബി തുടക്കമുതലേ യെച്ചൂരിക്ക് അനുകൂല പരോക്ഷ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയുടെ മനസ്സ് അറിഞ്ഞതോടെ ബേബിയും യെച്ചൂരി പക്ഷത്തേക്ക് മാറി.
വി എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള നേതാവാണ് യെച്ചൂരി. കേന്ദ്ര കമ്മറ്റിയിൽ നിന്ന് വിഎസിനെ ഒഴിവാക്കാൻ പിണറായി വിജയൻ ശ്രമിച്ചിരുന്നു. ഇതിനെ ചൊല്ലി ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോയിൽ പിണറായിയും യെച്ചൂരിയും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. ബംഗാളിൽ നിന്നുള്ള പിബി അംഗങ്ങളും മണിക് സർക്കാരും ഒന്നിച്ചതോടെ വിഎസിന് കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനവും കിട്ടി. ഈ തിരിച്ചടിക്ക് പിന്നാലെയാണ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി സംസ്ഥാന നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നത്. വിഎസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന പിബി കമ്മീഷന്റെ തീരുമാനങ്ങളെ ഉൾപ്പെടെ സ്വാധീനിക്കാൻ പോന്നതാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനം. ഇന്നലെ തന്നെ യെച്ചൂരിക്ക് വി എസ് വിജായംശസ നേർന്ന വിഎസിന്റെ നടപടി ചർച്ചയായെന്ന സാഹചര്യവും ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് യെച്ചൂരിയുടെ പേരിനെ കേരളത്തിലെ ഔദ്യോഗിക നേതൃത്വം അവസാന നിമിഷം വരെ എതിർത്തത്.
പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ ശനിയാഴ്ച രാത്രി യോഗം പി.ബി ചേർന്നിരുന്നെങ്കിലും സമയവായമായിരുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.രാമചന്ദ്രൻ പിള്ളയുടെ പേര് പ്രകാശ് കാരാട്ട് നിർദ്ദേശിച്ചു. കേരളഘടകം ഇതിനെ ശക്തമായി പിന്തുണയ്ക്കുയും ചെയ്തു. എന്നാൽ ബംഗാളിൽ നിന്നുള്ള നേതാക്കളടക്കമുള്ളവർ യെച്ചൂരിയെയാണ് പിന്തുണച്ചത്. ഇതോടെ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. തുടർന്ന് ഞായറാഴ്ച രാവിലെ പുതിയ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നു. ബംഗാളിൽ നിന്നുള്ള അംഗം ബിമൻ ബോസ്, ജനറൽ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് സീതാറം യെച്ചൂരിയുടെ പേര് നിർദ്ദേശിച്ചു. എസ്.ആർ.പി ഉറച്ചു നിന്നതോടെ മത്സരത്തിന് യെച്ചൂരിയും തയ്യാറായി. ഇതോടെ മത്സരം ഒഴിവാക്കുന്നതിന് വേണ്ടി രാമചന്ദ്രൻ പിള്ള പിന്മാറുകയായിരുന്നു. തുടർന്ന് എസ്ആർപിയും കാരാട്ടും നോമിനേറ്റ് ചെയ്ത് സെക്രട്ടറി തെരഞ്ഞെടുപ്പ്നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതോടെ യെച്ചൂരിയെ പാർട്ടിയുടെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
1952 ഓഗസ്റ്റ് 12ന് സർവ്വേശ്വര സോമയാജലുവിന്റെയും കൽപ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം നേടി. 1975ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. 1974ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ.എൻ.യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്പ് അറസ്റ്റിലായി. പിന്നീട് ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. മൂന്നു തവണ യെച്ചൂരി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി. 1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേവർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ൽ സിപിഐ(എം) കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ പോളിറ്റ് ബ്യൂറോ അംഗമാണ്.
പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററുമാണ് യെച്ചൂരി. ആഗോളവത്ക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി കൃതികൾ സീതാറാം യെച്ചൂരി രചിച്ചിട്ടുണ്ട്. 'ആഗോളവത്കരണ കാലത്തെ സോഷ്യലിസം' എന്ന അദ്ദേഹത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്. രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്നതും യെച്ചൂരിയാണ്. പാർലമെന്റീറയിൻ എന്ന നിലയിലെ പ്രവർത്തനത്തിലൂടെ ദേശീയ നേതാക്കളിൽ പ്രമുഖനാകാൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്.
Stories you may Like
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്