കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാളിൽ പ്രതാപം നഷ്ടപ്പെട്ട പാർട്ടി. കേരളത്തിൽ വിഭാഗീയതയിൽ ആടി ഉലയുന്ന പ്രസ്ഥാനം. ത്രിപുരയിലെ മണിക് സർക്കാർ മാത്രമാണ് പ്രതീക്ഷ. കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടു വരികയാണ് പ്രധാന വെല്ലുവിളി. അതിലെല്ലാം ഉപരി കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ യെച്ചൂരിയുടെ ഇടപെടലുകൾ നിർണ്ണായകമാകും.
ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിച്ചും ബദൽ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിനെ ചില ഘട്ടങ്ങളിൽ വട്ടംചുറ്റിച്ച്, ഒടുവിൽ പാർട്ടിയുടെ നേതൃ പദവിയിൽ. വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ പാതയായിരുന്നു യെച്ചൂരിയും ഇതുവരെ സ്വീകരിച്ചത്. പാർട്ടിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും ഒരുപാട് വെല്ലുവിളികൾ ഉയരുന്ന അവസരത്തിലാണ് വിമതനെന്ന പ്രതിച്ഛായയുള്ള യച്ചൂരിയുടെ സ്ഥാനലബ്ധി. പ്രകാശ് കാരാട്ട് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പല നയങ്ങളോടും നിലപാടുകളോടും ആഭിമുഖ്യമുണ്ടായിരുന്നില്ല യച്ചൂരിക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം മുതലിങ്ങോട്ട് കാരാട്ടിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിന് പ്രേരക ശക്തിയായി യെച്ചൂരിയും ഉണ്ടായിരുന്നു.
യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ശരിയായ സമയത്തല്ലെന്നും കോൺഗ്രസിന്റെ ശക്തി കുറച്ചു കണ്ടതാണ് 2009ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതിന്റെ കാരണമെന്നും യച്ചൂരി തുറന്നടിച്ചു. പാർട്ടി സ്വീകരിച്ചുവന്ന അടവുനയം ചർച്ചയായപ്പോഴെല്ലാം യെച്ചൂരി നേതൃത്വത്തിന് എതിരായിരുന്നു. അടവുനയത്തിൽ പിഴവു പറ്റിയെന്ന് കാരാട്ടും അതല്ല, അടവുനയം നടപ്പാക്കിയ രീതിയാണ് പാളിയതെന്ന് ബദൽ രേഖയിലൂടെ യച്ചൂരിയും വാദമുയർത്തി. ഇവിടെയെല്ലാം വിഎസിനെ പൊലുള്ള നേതാക്കൾ യെച്ചൂരിക്ക് ഒപ്പം അണിനിരന്നു. കുറച്ചു നാളുകളായി ബദൽ രേഖകളും സമാന്തര നീക്കങ്ങളുമായി നേതൃത്വത്തിനെതിരെ വിമർശനം പതിവാക്കിയ യെച്ചൂരിക്ക് മുന്നിൽ ഇന്നിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്.
യെച്ചൂരിയുടെ മനസ്സ് വിഎസിനൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരള ഘടകം എതിർത്തതും. വിഎസിനെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയതിൽ ഉൾപ്പെടെ പിണറായി വിജയനുമായി നേർക്ക് നേർ സംവാദത്തിന് പോലും യെച്ചൂരി തയ്യാറായി. ഇന്നലെ വിജയാശംസകൾ വി എസ് പങ്കുവച്ചപ്പോൾ എന്റെ വിജയം താങ്കളുടേത് കൂടിയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉറപ്പാക്കി വി എസ് വിശാഖപട്ടണത്ത് നിന്ന് മടങ്ങിയതാണ്. അപ്പോഴും എസ് രാമചന്ദ്രൻ പിള്ളയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങൾ. യെച്ചൂരി മത്സരിക്കുമെന്ന സ്ഥിതി വന്നപ്പോൾ പ്രകാശ് കാരാട്ട് വഴങ്ങി. യെച്ചൂരി പാർട്ടിയുടെ തലപ്പത്തുമെത്തി. ഈ തീരുമാനം വന്നപ്പോൾ വിഎസിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ് വീണ്ടും സമ്മേളന സ്ഥലത്ത് തിരിച്ചെത്തി. യെച്ചൂരിയെ ആശംസിച്ചു. അതായത് വിശാഖപട്ടണത്തെ യെച്ചൂരിയുടെ വിജയം തന്റേത് കൂടിയാണെന്ന് വി എസ് പ്രഖ്യാപിക്കുന്നു.
ഇതൊക്കെയാണ് കേരളാ ഘടകത്തെ സംബന്ധിച്ച് യെച്ചൂരിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളി. സംഘടനയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കോടിയേരി ബാലകൃഷ്ണനെ മുന്നിൽ നിർത്തി പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും വിഎസിന് അനുകൂലമാകില്ല. സംഘടനയ്ക്ക് ഭൂരിപക്ഷമാണ് വലുത്. അത് തന്നെയാണ് മാർക്സിസ്റ്റ് തത്വം. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ വി എസ് ഉയർത്തുന്ന ന്യായങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യെച്ചൂരിക്ക് ആകില്ല. പക്ഷേ ഭൂരിപക്ഷാഭിപ്രായം എല്ലാത്തിനും തടസ്സമാകും. കേന്ദ്ര നേതൃത്വത്തിൽ അടിസ്ഥാനമായ പാർട്ടിയെന്ന നിലയിൽ ശക്തമായ ഇടപെടലുകളിലൂടെ കേരളാ ഘടകത്തെ വരുത്തിക്ക് നിർത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ലെങ്കിൽ അത് വലിയ സംഘടനാ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രണ്ട് വഴിക്കെന്ന ധാരണയുണ്ടാക്കാനേ അത് ഉപകരിക്കൂ.
വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ച പാർട്ടി വിരുദ്ധനെന്ന പരാമർശമുള്ള പ്രമേയം. അത് പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലുണ്ട്. കരുതലോടെ ഈ വിഷയത്തിൽ തീരുമാനം എടുക്കണം. വിഎസിനേയും പിണറായിയേയും ഒരു പോലെ തൃപ്തിപ്പെടുത്താനുള്ള മാന്ത്രികത യെച്ചൂരിക്കുണ്ടോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും നിലപാടിൽ മാറ്റം വരുത്താൻ പിണറായിയും വിഎസും തയ്യറാകില്ല. ഇവിടെയാണ് നയതന്ത്രത പ്രകടിപ്പിക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്തും സംഭവിക്കാം. അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ അത് സിപിഎമ്മിന്റെ കേരളത്തിലേയും തകർച്ചയായി വിലയിരുത്തപ്പെടും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെതിരെ ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് മുൻതൂക്കം ഉറപ്പുവരുത്തേണ്ടതുണ്ട്.
അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകും. കേരള ഘടകത്തേയും വിഎസിനേയും ഒന്നിച്ചു നിർത്തിയാൽ മാത്രമേ ഇതിന് കഴിയൂ. അത് ദേശീയ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തവുമാണ്. ആ വെല്ലുവിളി സമർത്ഥമായി കൈകാര്യം ചെയ്താൽ ആദ്യ വെല്ലുവിളിയെ അതിജീവിക്കാൻ യെച്ചൂരിക്ക് കഴിയും. പക്ഷേ അത്രയെളുപ്പമല്ല കാര്യമെന്ന് യെച്ചൂരിക്ക് അറിയാം. പിബി അംഗമായ എംഎ ബേബിയുടെ പിന്തുണ ഉറപ്പാക്കി കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാനാകും തീരുമാനിക്കും. തൊണ്ണൂറ് പിന്നിട്ട വിഎസിനെതിരെ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കേണ്ടതില്ലെന്ന ആശയമാകും മുന്നോട്ട് വയ്ക്കുക. പക്ഷേ ഇതിനെ പിണറായി വിജയനും കൂട്ടരും എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം. സംഘടനയ്ക്കൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പുതിയ കാലഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തെ മനസ്സിലാക്കിയെടുക്കാനാകും യെച്ചൂരി ശ്രമിക്കുക.
ഇതിലും പ്രധാനമാണ് ബംഗാൾ. അവിടെ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പാർട്ടിയുടെ അടിത്തറ തകർന്നു. അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കും പിന്നിലാണ് സിപിഐ(എം). എങ്ങനേയും ഈ അവസ്ഥ മാറ്റിയെടുക്കണം. അതിന് ശക്തമായ ഇടപെടലുകൾ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളെല്ലാം അനിവാര്യമാണ്. കേരളത്തിലേയും ത്രിപുരയിലേയും മാത്രം സാന്നിധ്യത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താൻ സിപിഎമ്മിന് കഴയില്ല. ഈ സാഹചര്യത്തിലാണ് ബംഗാൾ യെച്ചൂരിക്കും സിപിഎമ്മിനും അതിനിർണ്ണായകമാകുന്നത്.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- 'വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്, ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം'
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്