ആടെന്തറിഞ്ഞു അങ്ങാടി വാണിഭം; സിപിഐ(എം) സമ്മേളനം നടത്തുന്നത് സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ മാത്രമാണോ? യെച്ചൂരിയിൽ എന്ത് വി എസ് ഇഫക്ടാണുള്ളത്: വിശാഖപട്ടണം സമ്മേളനത്തെകുറിച്ചും ഒരു മാദ്ധ്യമ വിചാരം
കെ വി നിരഞ്ജൻ
ഇപ്പോൾ സമയമെന്തായെന്ന് നിരന്തരം ചോദിച്ച് ശല്യം ചെയ്യുന്ന ഒരുത്തന് നാട്ടുകാർ പിരിവിട്ട് വാച്ചുമേടിച്ചുകൊടുത്ത ഒരു കഥയുണ്ട്. വാച്ചുകിട്ടിക്കഴിഞ്ഞാലെങ്കിലും ശല്യം തീരുമെന്നാണ് അവർ കരുതിയത്. എന്നാൽ അയാൾ പിന്നെയും തുടങ്ങി. 'എന്റെ വാച്ചിലിപ്പോൾ ഇത്ര മണിയായി. നിങ്ങളുടെ വാച്ചിലോ'?
ഇതുപോലെയാണ് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളുടെ കാര്യവും. എത്ര സുതാര്യവും സത്യസന്ധവുമായികാര്യങ്ങൾ നടത്തിയാലും അവർ സി.പി(ഐ)എമ്മിനെ കുറച്ച് ഇങ്ങനെ ചൊറിഞ്ഞുകൊണ്ടിരിക്കും. എത്ര നുണക്കഥകൾ പൊളിഞ്ഞാലും യാതൊരു ഉളുപ്പുമില്ലാതെ അടുത്തതിന് തിരികൊളുത്തും. രാവിലെ സിപിഐ(എം) പി.ബിയിൽ എന്തായിരുന്ന ഭക്ഷണം എന്നതുപോലെ അസംബന്ധമായ ഒരു ചോദ്യം ചോദിച്ചാൽ പ്രകാശ്കാരാട്ട് എന്ത് മറുപടി പറയും. അയാൾ ഒന്നും പറയാതെ പാട്ടിനുപോവും. ഉടനെ തുടങ്ങി. പി.ബിയിൽ രാവിലെ പുട്ടു കഴിക്കണോ, പൊറാട്ട കഴിക്കണോ എന്നതിനെചൊല്ലി ഭിന്നത രൂക്ഷമെന്ന്! പുട്ടുകഴിക്കുന്നവൻ വി എസ് പക്ഷക്കാരൻ, പൊറാട്ടക്കാർ പിണറായിക്കാർ.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നന്ദി പറയുക. ഐകകണ്ഠ്യേനയാണ് വിശാഖപട്ടണം സമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറം യെച്ചൂരിയെ തെരഞ്ഞെടുത്തതെന്ന് ഇപ്പോൾ തീർത്തും വ്യക്തമായല്ലേ. പ്രകാശ്കാരാട്ട് നിർദ്ദേശിച്ചപ്പോൾ എസ് രാമചന്ദ്രൻ പിള്ളയടക്കമുള്ളവർ കൈപൊക്കുന്ന ഫോട്ടോ നോക്കുക. പക്ഷേ താരതമന്യേന സിപിഐ(എം) വാർത്തകൾ ആധികാരികമായി റിപ്പോർട്ട് ചെയ്യാറുള്ള ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ വായിട്ടലച്ചത്, കേരളത്തിൽനിന്നുള്ള അംഗങ്ങൾ മൊത്തമായി എസ്.ആർ.പിക്കുവേണ്ടി നിലകൊണ്ടുവെന്നും. പി.ബിയിൽ ഭിന്നത രൂക്ഷമായതിനാൽ കേന്ദ്രകമ്മറ്റിയിലും അതു പ്രതിഫലിച്ചുവെന്നും തട്ടിവിട്ടവർ ഉണ്ട്. ഇനി തങ്ങൾ എഴുതിവിടുന്ന നുണകളൊക്കെ പൊളിഞ്ഞാലും ഒരു വരി തിരുത്തുകൊടുക്കാനുള്ള മാന്യതയുണ്ടാവുമോ? അതുമില്ല.
സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ മാത്രമാണോ സമ്മേളനം?
എല്ലാം തീരുമാനങ്ങളും എടുക്കാൻ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി, ഒരുകൂട്ടർ ബിരിയാണി കഴിച്ച് മുത്തംകൊടുത്ത് പിരിഞ്ഞാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത്. എല്ലാം സോണിയാ ഗാന്ധിയും രാഹുലനും തീരുമാനിക്കയെന്നാൽ പിന്നെ എന്തിനാണ് കോൺഗ്രസ് പാർട്ടിയിൽ ബാക്കിയുള്ളവർ. ഇപ്പോൾ നരേന്ദ്ര മോദിയും ആ രീതിയിലുള്ള ഏകാധിപത്യത്തിലേക്ക് മാറുന്നത് കാണാം, ഹരഹര മോദി! എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് അതിന്റെ സെക്രട്ടറിക്ക് അത്രവിപുലമായ അധികാരങ്ങൾ ഇല്ല. കേന്ദ്രകമ്മറ്റിയും അതിന്റെ കേന്ദ്രമായ പോളിറ്റ് ബ്യൂറോയുമാണ് നയവും പരിപാടികളും തീരുമാനിക്കുന്നത്.
കൂട്ടായ നേതൃത്വത്തിൽ (കളക്റ്റീവ് ലീഡർഷിപ്പ്) നീങ്ങുന്ന പാർട്ടികളുടെ സ്വഭാവവും, വിമശന സ്വയംവിമർശന രീതികളും (കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധിയെയോ, ബിജെപിയുടെ യോഗത്തിൽ നരേന്ദ്ര മോദിയെയോ മുഖത്തുനോക്കി വിമർശിക്കാൻ എത്ര നേതാക്കൾക്ക് ധൈര്യമുണ്ടാവും) പരിചയമില്ലാത്തതുകൊണ്ട് കൂടിയാവണം മാദ്ധ്യമപ്രവർത്തകർ ഇത്തരം ഉഡായിപ്പ് സ്റ്റോറികൾക്ക് പിന്നിൽ പായുന്നത്. യെച്ചൂരി വന്നാലും എസ്.ആർ.പി വന്നാലും അടിസ്ഥാനപരമായി സിപിഎമ്മിൽ മാറ്റമൊന്നും ഉണ്ടാവില്ല. നയവും പരിപാടിയും മാറ്റണമെങ്കിൽ അത് കൂട്ടായ ചർച്ചയിലുടെ മാത്രമമേ കഴിയൂ. സെക്രട്ടറി പറയുന്നതിനൊക്കെ മൂളിക്കൊടുക്കയല്ല മറ്റ് പി.ബി അംഗങ്ങളുടെ പണി.ഐകകണ്ഠ്യേനയാണ് വിശാഖപട്ടണം സമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറം യെച്ചൂരിയെ തെരഞ്ഞെടുത്തതെന്ന് ഇപ്പോൾ തീർത്തും വ്യക്തമായല്ലേ. പ്രകാശ്കാരാട്ട് നിർദ്ദേശിച്ചപ്പോൾ എസ് രാമചന്ദ്രൻ പിള്ളയടക്കമുള്ളവർ കൈപൊക്കുന്ന ഫോട്ടോ നോക്കുക. പക്ഷേ താരതമന്യേന സിപിഐ(എം) വാർത്തകൾ ആധികാരികമായി റിപ്പോർട്ട് ചെയ്യാറുള്ള ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ വായിട്ടലച്ചത്.
എന്നിട്ടും കേരളത്തിലെ മാദ്ധ്യമങ്ങൾ യെച്ചൂരി ഇഫക്ട് കൊണ്ടുവന്നതിനുപിന്നിൽ മറ്റൊരു അജണ്ട കൂടിയുണ്ട്. അത് അവരുടെ ജന്മശീലം കൂടിയാണ്. വി.എസിനെ പർവതീകരിക്കയും അതുവഴി പിണറായിക്ക് തിരച്ചടിയെന്ന് എഴുതിവിടാനുമുള്ള തന്ത്രം തന്നെ.
യെച്ചൂരി വഴി വി എസ് ഇഫക്ട്
സി.പി.എം സമ്മേളനത്തിനു മുന്നോടിയായി എന്നും ഒരു അജണ്ടയുണ്ടാക്കി മാദ്ധ്യമങ്ങൾക്ക് മുന്നിൽവെയ്ക്കാൻ, വി എസ് ക്യാമ്പെന്നു പറഞ്ഞ് അദ്ദേഹത്തിന് കുബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന ചിലർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഔദ്യോഗിക നേതൃത്വം എസ്.ആർ.പിക്ക് ഒപ്പമാണെന്ന് ഈ മാദ്ധ്യമങ്ങൾ ബഡായി അടിച്ചു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. പിണറായി എസ്.ആർ.പിക്ക് ഒപ്പമാണെങ്കിൽ സ്വാഭാവികമായും വി എസ് യെച്ചൂരിക്ക് ഒപ്പം. ഇത് കണ്ടുകൊണ്ടാണ് യെച്ചൂരിക്ക് വി എസ് മുൻകൂട്ടി അഭിവാദ്യങ്ങൾ നേർന്നത്! സിപിഎമ്മിന്റെ ചരിത്രത്തിൽ ഇത്തരമൊരു പരിപാടി ഉണ്ടായിട്ടില്ല. അപ്പോൾ യെച്ചൂരി സെക്രട്ടറിയായാൽ അത് വി.എസിന്റെ വിജയം. ഐഡിയ എങ്ങനെ. അത് എതാണ്ട് അതുപോലെ വർക്കൗട്ടായതുമാണ്. പക്ഷേ തോമസ് ഐസക്ക് ഒറ്റ പോസ്റ്റുവഴി അത് പൊളിച്ചുകളഞ്ഞു.
ഐസക്ക് കാണിച്ചുതന്ന വഴി
നവമാദ്ധ്യമങ്ങളുടെയും സാങ്കേതിക വിപ്ലവത്തിന്റെയും കാലത്ത്, പഴഞ്ചൻ രാവണൻകോട്ടകളിൽ ഒളിക്കാൻ ശ്രമിക്കുന്നതാണ് സിപിഐ(എം) സമ്മേളനങ്ങളെക്കുറിച്ച് ഇത്രയധികം അപവാദം പരക്കാൻ കാരണം. അതുകൊണ്ടുതന്നെ സിപിഐ(എം) ചരിത്രത്തിലെ വിപ്ലവകരമായ മാറ്റാമാണ് ഐസക്കിന്റെ ആ പോസ്റ്റ്. സമ്മേളനത്തിനകത്ത് എന്തു നടക്കുന്ന എന്നതിന്റെ കൃത്യമായ വിവരം മാദ്ധ്യമങ്ങൾക്ക് കിട്ടാറില്ല. സമയത്തിന്റെ സമ്മർദംകൂടിയാവുമ്പോൾ ദൃശ്യമാദ്ധ്യമ പ്രവർത്തകർ എന്തെങ്കിലുമൊക്കെ ഭാവന മെനയും. അപ്പോഴൊക്കെ അവർക്ക് തെറ്റായ വാർത്തകൊടുക്കാൻ മേൽപ്പറഞ്ഞ വി എസ് ക്യാമ്പുമുണ്ട്. വിദേശരാജ്യങ്ങളിലൊക്കെയുള്ളതുപോലെ, മീഡിയ ഒംബുഡ്സ്മാനോ, വാർത്തകളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള റിവ്യൂവോ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ ആർക്കും പേടിക്കേണ്ട. വിശാഖപട്ടണത്ത് എസ്.ആർ.പി-യെച്ചൂരി അനുകൂലികൾ ഏറ്റുമുട്ടിയെന്ന വ്യാജ വാർത്തകൊടുത്താൽ പോലും, കേരളത്തിലെ ഒരു മാദ്ധ്യമ പ്രവർത്തകനും ഒരു ഷോക്കോസ് നോട്ടീസ് പോലും കിട്ടില്ല അതാണ് ഇവിടുത്തെ മാദ്ധ്യമ ജനാധിപത്യം!നവമാദ്ധ്യമങ്ങളുടെയും സാങ്കേതിക വിപ്ലവത്തിന്റെയും കാലത്ത്, പഴഞ്ചൻ രാവണൻകോട്ടകളിൽ ഒളിക്കാൻ ശ്രമിക്കുന്നതാണ് സിപിഐ(എം) സമ്മേളനങ്ങളെക്കുറിച്ച് ഇത്രയധികം അപവാദം പരക്കാൻ കാരണം. അതുകൊണ്ടുതന്നെ സിപിഐ(എം) ചരിത്രത്തിലെ വിപ്ലവകരമായ മാറ്റാമാണ് ഐസക്കിന്റെ ആ പോസ്റ്റ്. സമ്മേളനത്തിനകത്ത് എന്തു നടക്കുന്ന എന്നതിന്റെ കൃത്യമായ വിവരം മാദ്ധ്യമങ്ങൾക്ക് കിട്ടാറില്ല. സമയത്തിന്റെ സമ്മർദംകൂടിയാവുമ്പോൾ ദൃശ്യമാദ്ധ്യമ പ്രവർത്തകർ എന്തെങ്കിലുമൊക്കെ ഭാവന മെനയും. അപ്പോഴൊക്കെ അവർക്ക് തെറ്റായ വാർത്തകൊടുക്കാൻ മേൽപ്പറഞ്ഞ വി എസ് ക്യാമ്പുമുണ്ട്.
ഈ രീതിയിൽ നോക്കുമ്പോഴാണ് സെക്രട്ടറിയെന്ന നിലയിൽ യെച്ചൂരിയുടെ പ്രസക്തി. കാരാട്ടിനെപോലെ മാദ്ധ്യമങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സ്വഭാവം യെച്ചൂരിക്കില്ല. ചിരിച്ചുകൊണ്ട് പ്രത്യയശാസ്ത്രം പറയാൻ അദ്ദേഹത്തിനറിയാം.( സദാ മലബന്ധം അനുഭവിക്കുന്നതുപോലുള്ള മുഖഭാവം സിപിഐ(എം) കേരള നേതാക്കൾ എന്നാണാവോ ഉപേക്ഷിക്കുക) തൊഴിലുറപ്പ് പദ്ധതിയും, വിവരാവകാശവും അടക്കമുള്ള പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ കൂടിയായിരുന്ന, ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇദ്ദേഹം. എന്നാൽ യെച്ചൂരി ഒരിക്കലും അതൊന്നും വീമ്പടിക്കാറുമില്ല. പുതിയ കാലത്ത് മീഡിയാ ഫ്രൻണ്ട്ലി അല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന തരിച്ചറിവ് അദ്ദേഹത്തിനുള്ളതും നല്ലമാറ്റമാണ്.
ഭൂസമരവും ജാതിയും കർഷക പ്രക്ഷോഭങ്ങളും
ഇനി ഈ സെക്രട്ടറി തെരഞ്ഞെടുപ്പ് വിവാദത്തിനിടയിൽ വിശാഖപട്ടണം സമ്മേളനം ചർച്ചചെയ്ത, ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ മാദ്ധ്യമങ്ങളിൽ വന്നുതുമില്ല. മോദി സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നയം, ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയവും ദുരഭിമാനഹത്യയും, എണ്ണപ്പാടങ്ങളും കൽക്കരി ഖനികളും റിലയൻസിനും അദാനിക്കും തീറെഴുതി കൊടുക്കുന്നത്, ആന്ധ്രയിലെയും തെലങ്കാനയിലെയും തമിഴ്നാട്ടിലെയും ഘടകങ്ങൾ നടത്തിവന്ന ഭൂമി പിടിച്ചെടുക്കൻ സമരം തൊട്ട് പുതിയ ഇന്റർനെറ്റ് ന്യൂട്രാലിറ്റിവരെയുള്ള പ്രശ്നങ്ങൾ സമ്മേളനത്തിൽ വന്നു. ഇതിലൊക്കെ സ്വീകരിക്കേണ്ട നയങ്ങൾക്ക് വേണ്ടിയല്ലേ ഈ സമ്മേളനം നടത്തുന്നത്. അല്ലാതെ യെച്ചൂരിയായാലും, എസ്.ആർ.പിയായാലും ഈ നാട്ടിലെ പാവപ്പെട്ടവന് എന്തുമാറ്റമാണ് ഉണ്ടാവുക?
വാൽക്കഷ്ണം: എല്ലാ അടവുകളും പരാജയപ്പെട്ട് ദയനീയ അവസ്ഥയലാണ് വി എസ് അച്യുതാനന്ദൻ എന്ന് അതിനടയിൽ ആരും എഴുതികണ്ടതുമില്ല. മുമ്പ് പി.ബി അംഗമായിരുന്ന അദ്ദേഹം ഇന്ന് കേന്ദ്രകമ്മറ്റിയിൽ വെറും ക്ഷണിതാവുമാത്രമാണ്. ക്ഷണിതാവിന് സി.സിയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ഇനി സംസ്ഥാന കമ്മറ്റിയിൽ പങ്കെടുത്തില്ലെങ്കിൽ ഒരു പാർട്ടി ഘടകത്തിൽപോലുമില്ലാത്ത നേതാവാവും അദ്ദേഹം! എന്നിട്ടും മാദ്ധ്യമങ്ങൾ പറയുന്നു, യെച്ചൂരി ജയിച്ചതോടെ വി.എസിന് പിന്തുണകൂടിയെന്ന്.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- 'വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്, ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം'
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്