ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)
ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. കെജിഎസിന്റെ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയിത്തിന്റെ വിദഗ്ദ്ധ സമിതിയാണ് വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനത്തിന് അനുമതി നൽകിയത്. ഈ തീരുമാനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
വിമാനത്താവള പദ്ധതിക്കെതിരെ ആദ്യം മുതൽ എതിർപ്പുമായി രംഗത്തെത്തിയത് കേരളത്തിലെ സംഘപരിവാർ നേതൃത്വമായിരുന്നു. വിമാനത്താവളത്തിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. തുടർന്ന് മാർച്ച് 13ന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. ഈ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുകൂല തീരുമാനം കൈക്കൊണ്ടത്. ആറന്മുള പൈതൃക സമിതിയുടെ തലപ്പത്ത് ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരനായിരുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം ആർഎസ്എസിനേയും ബിജെപിയേയും വെട്ടിലാക്കുന്നത്.
ആറന്മുള വിമാനത്താവള പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഉപേക്ഷിക്കാമെന്ന് വാക്കാൽ പറഞ്ഞാൽ പോര, രേഖാമൂലം ഉത്തരവ് ഇറക്കണം. അല്ലാത്ത പക്ഷം ദൂരവ്യാപമായ പ്രത്യാഘാതം കേന്ദ്രസർക്കാരിന് ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. സാമ്പത്തിക സർവ്വേയിൽ അടക്കം ബിജെപി സർക്കാർ ആറന്മുള വിമാനത്തവള പദ്ധതിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചതോടെ സമരസമിതിയിലെ ബിജെപി അംഗങ്ങൾ വെട്ടിലായിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്കായി പുതിയ അപേക്ഷ കെജിഎസ് സമർപ്പിക്കുകയും ചെയ്തതോടെ വിമാനത്താവളം യാഥാർത്യമാകാനുള്ള സാഹചര്യം തെളിഞ്ഞു. ഇതെ തുടർന്നാണ് പ്രശ്നം കേന്ദ്രസർക്കാരിനെ നേരിട്ട് ധരിപ്പാക്കാൻ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ അടക്കമുള്ള സമരസമിതി നേതാക്കൾ ഡൽഹിയിലേക്ക് പോയത്.
ഡൽഹിയാത്ര ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പറയുമ്പോഴും സാങ്കേതികത്വത്തിന്റെ പേരിൽ റദാക്കൽ നടപടി വൈകുന്നത് ശരിയല്ലെന്ന് കുമ്മനം പറഞ്ഞിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രാലയങ്ങൾ നിലപാട് തിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് വാക്കാൽ പറഞ്ഞാൽ പോരെന്നും രേഖാമൂലം ഉത്തരവ് ഇറക്കണമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം ഏതെങ്കിലും തരത്തിൽ പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്നും അദഹം കൂട്ടിച്ചേർത്തിരുന്നു. വ്യോമയാന മന്ത്രാലയം ലോക്സഭയിൽ ആറന്മുള വിമാനത്താള പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരും കെജിഎസും ചേർന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചിരിന്നു. ഇതിനിടെയാണ് പാരിസ്ഥിതക പഠനത്തിനുള്ള അനുമതി. ഇതാണ് കുമ്മനത്തേയും സംഘപരിവാറിനേയും വെട്ടിലാക്കുന്നത്.
അതിനിടെ പരിസ്ഥിതി പഠനത്തിനുള്ള അനുമതിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കളെത്തി. ശുഭ സൂചനയുള്ള തീരുമാനമാണിതെന്ന് ശിവദാസൻ നായർ എംഎൽഎ പ്രതികരിച്ചു. എന്നാൽ ആറന്മുളയിൽ വിമാനത്താവളം വരില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്. വിമാനത്താവളത്തിന്റെ പണി ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല. ഗ്രീൻ ട്രിബ്യൂണൽ തടഞ്ഞു കഴിഞ്ഞാൽ സുപ്രീംകോടതിയിൽ ഹർജി പോകണം. അതിനുള്ള സമയം കഴിഞ്ഞുവെന്നാണ് ബിജെപി നേതാവ് ജോർജ് കുര്യന്റെ വാദം. അതിനിടെ ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തുവന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ വാക്കുകളാണ് ശരിയെന്ന് വിശ്വസിക്കണമെങ്കിൽ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കണം. നിലവിൽ കള്ളക്കളിയുടെ സൂചനയാണ് തീരുമാനം നൽകുന്നതെന്ന് രാജു എബ്രഹാം എംഎൽഎ വിശദീകരിച്ചു. സമരത്തിന് സിപിഐ(എം) നേതൃത്വം നൽകുമെന്നാണ് സൂചന.
വി എം സുധീരനാണ് വിമാനത്താവളത്തെ പരസ്യമായി എതിർത്ത മറ്റൊരു നേതാവ്. എന്നാൽ കെപിസിസി പ്രസിഡന്റായതോടെ നിലപാടുകൾ മയപ്പെടുത്തി. അടുത്ത ദിവസം വിമാനത്താവളത്തിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സുധീരനോട് എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയുന്നു. ഇതോടെ വിമാനത്തവളത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ വി എം സുധീരനും എത്താനാകാത്ത അവസ്ഥയായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനിലും സിപിഎമ്മിലുമാണ് സമര സമിതിയുടെ പ്രതീക്ഷ. ഏതായാലും വിമാനത്താവള വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമര സമിതി.
ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാടും വ്യക്തമായിക്കഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ ഹർജിയോടെ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള പച്ചക്കൊടി. ഇതോടെ ആറന്മുള വിമാനത്താവളവുമായുള്ള ചർച്ചകൾ സജീവമാകും. വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്ന വാദമുയരും. എന്തു വിലകൊടുത്തും എതിർക്കാൻ സമര സമിതിയും. നരേന്ദ്ര മോദിയുടെ കേന്ദ്ര സർ്ക്കാരിന്റെ ഭാഗമായുള്ള പുതിയ തീരുമാനത്തിലൂടെ യഥാർത്ഥത്തിൽ വെട്ടിലാകുന്നത് ബിജെപിയും സംഘപരിവാറുമാണെന്നതാണ് മറ്റൊരു വസ്തുത. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ആരോപിച്ച് ബിജെപിയും സംഘപരിവാറുമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി വിമാനത്താവളത്തിനെതിരെ സമരം നടത്തിയത്.
അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാൻ അവർക്ക് കഴിയില്ല. സർക്കാരിന് ഇതിലൊരു പങ്കുമില്ലെന്നും വിദഗ്ധ സമിതിയുടേതാണ് തീരുമാനമെന്നുമൊക്കെ വാദിക്കാം. പക്ഷേ ആറന്മുള പദ്ധതി നടപ്പാക്കുന്ന പത്തനംതിട്ടയ്ക്കു പുറമെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 75 ലക്ഷം ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കുംകൂടി ഉപകാരപ്രദമാകുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി ആഘാത പഠനം നടക്കുമ്പോൾ തീരുമാനം എത്തരത്തിലാകുമെന്നും വ്യക്തമാകും. വാദ്രയുടേതെന്ന് ആർഎസ്എസുകാർ ആരോപിക്കുന്ന വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിലെ ഉന്നതരുടെ നീക്കമാണ് സത്യവാങ്മൂലമെന്നാണ് സംഘപരിവാർ പറയുന്നത്. പക്ഷേ അതിനുമപ്പുറത്തേക്ക് സ്വാധീനമെത്തിയെന്ന വാദവും ഇനി സജീവമാകും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 14 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക എന്ന കേന്ദ്രസർക്കാരിന്റെ നിലപാടു കൂടിയാണ് ആറന്മുളയെ പിന്തുണയ്ക്കുന്നതിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതുമായ 2008ലെ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളുടെ ചട്ടങ്ങളിൽ പെടുത്തിയാണ് ആറന്മുള പരിഗണിച്ചതെന്നു വ്യക്തമാക്കുന്നു. ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികകാര്യം, റവന്യൂ, ആസൂത്രണ കമ്മിഷൻ സെക്രട്ടറിമാരും വ്യോമയാന മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാർ വിഷയമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്