ഒരു സ്പർശത്തിന്നായി
'ചേട്ടാ, ഈ മിക്‌സിയൊന്നടിച്ചു തരൂ.'
സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.
രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.
നാളികേരം ചിരവിയതു ഞാൻ മിക്‌സിയിൽ അടിച്ചു കൊണ്ടിരിക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി സരിതയുമുണ്ട്.
അവൻ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്‌സി ഓഫു ചെയ്യാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൗരവമുണ്ടായിരുന്നു.
'അതൊന്നു കൂടി അടിക്കണം ചേട്ടാ' എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാൻ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവൻ ഞങ്ങൾ രണ്ടു പേരുടേയും പുറത്തുകൂടി കൈകൾ ചുറ്റി ശിരസ്സുകൾ വലിച്ചു താഴ്‌ത്തി, ഞങ്ങളുടെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താൻ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേർന്നു നിന്നു.
'അമ്മൂമ്മ എന്നോടു മിണ്ടി.' ഇടതുകൈ ഉയർത്തി, വിരലിലെ മോതിരത്തിൽ തൊട്ടു കാണിച്ചുകൊണ്ട് സദു അതീവരഹസ്യമായി പറഞ്ഞു, ''ടൈറ്റായീ'ന്നു പറഞ്ഞു.' അവൻ ഉറപ്പിനു വേണ്ടി 'ടൈറ്റായീ' എന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞു.
സരളയും ഞാനും മുഖത്തോടു മുഖം നോക്കി. 'അമ്മ ഇന്നു മിണ്ടിയിരുന്നോ?' ഞാൻ സരളയോടു ചോദിച്ചു.
അല്പം മുമ്പ് അവൾ പതിവുപോലെ അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിൽ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകൾക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ശിരസ്സുയർത്തി അവളുടെ കണ്ണുകളിലേയ്ക്ക് ബോധപൂർവ്വം ഒരു തവണയെങ്കിലും നോക്കുകയോ, ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്തിരുന്നില്ല.
കുറെ നാളായി അതാണു പതിവ്.
അമ്മയുടെ സംസാരവും പ്രതികരണവും നിലച്ച ശേഷം, നടക്കാൻ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൗഡർ പൂശി, നെറ്റിയിൽ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്പം അകന്നു നിന്ന്, തല ചെരിച്ചു നോക്കി, 'എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്' എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവളൊരുമ്മയും വച്ചതിന് ഞാൻ സാക്ഷ്യം വഹിച്ചിരുന്നു.
അപ്പോഴൊക്കെ അമ്മ തികച്ചും നിർവ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ...
പത്രം വായന അമ്മ പെൻഷൻ പറ്റിയ ശേഷമുള്ള ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തിൽ അമ്മ ശ്രദ്ധാലുവായിരുന്നു. ഞാൻ ബാല്യം മുതൽക്കേ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനിട വന്നതും അമ്മയുമായുള്ള ചർച്ചകളിൽ നിന്നായിരുന്നു. പത്രം വന്നാൽ രാഷ്ട്രീയവാർത്തകളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നത്. അവ വായിച്ച്, അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങൾ അമ്മ പറഞ്ഞിരുന്നു. ആ അഭിപ്രായങ്ങളിൽ നിന്നാണ് എനിക്ക് അത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത്.
അമ്മയുടെ ഓർമ്മശക്തി മങ്ങാൻ തുടങ്ങിയ ശേഷം അന്നന്നത്തെ പത്രം അമ്മയെ വായിച്ചു കേൾപ്പിക്കുകയെന്ന പതിവും തനിയേ ഉണ്ടായി.
പ്രവൃത്തിദിവസങ്ങളിൽ മറ്റെല്ലാവരും പോയി, തിരക്കുകളൊഴിഞ്ഞ ശേഷം സരള അമ്മയെ പത്രം വായിച്ചു കേൾപ്പിക്കും. ഗ്യാസിന്റെ ദൗർലഭ്യവും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനയും സ്ത്രീപക്ഷവാർത്തകളുമൊക്കെയായിരുന്നു സരള വായിച്ചുകൊടുത്തിരുന്നത്. മുമ്പവൾ കഥകളും വായിച്ചു കേൾപ്പിച്ചിരുന്നു. ഒരിക്കൽ ഒരമ്മയെപ്പറ്റിയുള്ള കഥ വായിച്ചു കൊടുക്കുമ്പോൾ അവൾക്ക് കരച്ചിലു വന്നു. അതു വായിച്ചു പൂർത്തിയാക്കാനായില്ല. അതിനു ശേഷം അവൾ കഥ വായിച്ചു കൊടുക്കാറില്ല.
അവധിദിവസങ്ങളിൽ സരിയോ സദുവോ അമ്മൂമ്മയ്ക്ക് പത്രം വായിച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റുന്നു. സദുവിന്റെ വാ!യന കേൾക്കാൻ രസമാണ്. മുഖ്യമായും ക്രിക്കറ്റിന്റേയും ഫുട്‌ബോളിന്റേയും വാർത്തകളായിരിക്കും സദു ഉത്സാഹപൂർവ്വം വായിച്ചു കേൾപ്പിക്കുന്നത്. സിനിമക്കാര്യങ്ങളായിരിക്കും സരി വായിച്ചു കൊടുക്കുന്നത്.
വായിച്ചുകേൾക്കുന്ന വാർത്തകളുമായി അമ്മ തുടക്കത്തിൽ പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരണങ്ങൾ നിലച്ചിട്ടിപ്പോൾ ഏറെ നാളായി. വായിച്ചു കേൾക്കുന്നതൊന്നും ഇപ്പോളമ്മ മനസ്സിലാക്കാറില്ല; മനസ്സിലാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും വായിച്ചുകൊടുക്കുന്ന പതിവിനു മുടക്കം വന്നിട്ടില്ല.
പത്രം വായിച്ചു കേൾക്കുമ്പോൾ അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനോ, ഏതെങ്കിലും തരത്തിലൊന്നു പ്രതികരിക്കാനോ ഉള്ള പ്രചോദനം അമ്മയ്ക്കു കിട്ടുമെന്നും, മങ്ങിക്കൊണ്ടിരിക്കുന്ന അമ്മയുടെ ബോധം അതിലൂടെ മടങ്ങിവന്നേയ്ക്കുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ആ പതിവിന്റെ പിന്നിലെ ചാലകശക്തി.
കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. സരള അമ്മയെ ഊട്ടിയതും അതിലിരുത്തിയാണ്. വായിൽ വച്ചു കിട്ടുന്ന ആഹാരം അമ്മ അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു, കഴിക്കുന്നു. ചിലപ്പോൾ സമയമേറെക്കഴിഞ്ഞാണ് ആഹാരം ഇറങ്ങിപ്പോകുക.
ചുണ്ടുകൾക്ക് ഇടത്തോട്ടൊരു കോട്ടമുണ്ടായിട്ടുണ്ട്. അതുമൂലം ചുണ്ടുകളുടെ ഇടതു കോണിലൂടെ ഇടയ്ക്കിടെ ഉമിനീർ ഒലിച്ചിറങ്ങാറുണ്ട്. അതു തുടച്ചു മാറ്റാൻ തൂവാല അടുത്തു തന്നെ വച്ചിരിക്കുന്നു. അടുത്തിരിക്കുന്നവർ ആരായാലും സദുവും അതു തുടച്ചു മാറ്റുന്നു. സദു കുഞ്ഞായിരിക്കുമ്പോൾ അമ്മൂമ്മ എത്ര തവണ ജലദോഷം ബാധിച്ച അവന്റെ മൂക്കു പിഴിഞ്ഞു കളഞ്ഞ് തുടച്ചു കൊടുത്തിരിക്കുന്നു! അവൻ തൂവാലയെടുത്ത് വളരെ ശ്രദ്ധയോടെ അമ്മൂമ്മയുടെ താടിയിലേയ്‌ക്കൊഴുകുന്ന ഉമിനീർ തുടച്ചുകളയും.
എവിടേയ്‌ക്കെന്നില്ലാതെ നോക്കിക്കൊണ്ട് അമ്മ നിശ്ചലയായി സെറ്റിയിൽ ഇരിക്കും. സദു പറഞ്ഞതിൽ നിന്നു മനസ്സിലായത് ഇതാണ്: ഇന്ന് അമ്മൂമ്മ അങ്ങനെയിരിക്കുമ്പോൾ അമ്മൂമ്മയോടു ചേർന്നിരുന്നുകൊണ്ട് സദു പത്രവാർത്തകൾ ഓരോന്നായി വായിച്ചു കേൾപ്പിച്ചു കൊടുക്കുകയായിരുന്നു. പത്രം മടിയിൽ വിരിച്ച് വാർത്തകളിൽ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാർത്തയും വായിച്ച ശേഷം അവൻ അമ്മൂമ്മയുടെ മുഖത്തു നോക്കും. 'അമ്മൂമ്മയ്ക്ക് അതിഷ്ടായോ' എന്ന് അവൻ ഇടയ്ക്കിടെ ചോദിക്കുകയും, 'അമ്മൂമ്മയ്ക്ക് അതിഷ്ടായിട്ടുണ്ടാകും' എന്ന് സ്വയം സമാധാനിക്കുകയും ചെയ്യും.
ഇന്നങ്ങനെ വായന നടന്നുകൊണ്ടിരിയ്‌ക്കെയാണ്, വിദൂരതയിൽ നട്ടിരുന്ന നിർജ്ജീവമായ നോട്ടം അമ്മ എപ്പോഴോ പിൻവലിച്ചതും, അവന്റെ ഇടതു കൈയിലുണ്ടായിരുന്ന മോതിരത്തിന്മേൽ സ്പർശിച്ചതും, അതിൽ മെല്ലെ തടവിക്കൊണ്ട് 'ടൈറ്റായീ' എന്നു പറഞ്ഞതും.
വർഷങ്ങൾക്കു മുമ്പ്, പൂർണ്ണാരോഗ്യവതിയായിരിക്കുമ്പോൾ, അമ്മ സ്വയം ജൂവലറിയിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന് സദുവിന്റെ വിരലിൽ അണിയിച്ചതാണ് ആ മോതിരം.
തൊട്ടടുത്ത മുറിയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന സരിയും അമ്മൂമ്മയുടെ നീണ്ട കാലമായി കേൾക്കാതിരുന്ന സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നിരുന്നു. പക്ഷേ, അപ്പോഴേയ്ക്ക് അമ്മൂമ്മയുടെ നോട്ടം മരവിച്ചു കഴിഞ്ഞിരുന്നു.
ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടർന്നു കിട്ടാനായി സദുവും സരിയും അമ്മൂമ്മയോട് സംസാരിച്ചു നോക്കിയെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. അപ്പോഴാണ് അവർ ഞങ്ങളുടെ അടുത്തേയ്‌ക്കോടി വന്നത്.
സദുവിന്റെ വിശദീകരണം കേട്ട പാതി, കേൾക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്‌ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുമ്പെ അതിനെ കൂടുതൽ ശക്തിപ്പെടുത്താനായേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു പ്രകടമായിരുന്നു.
കൈകൾ മടിയിൽ ചേർത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് സെറ്റിയിൽ മരവിച്ചിരിക്കുകയായിരുന്നു, അമ്മ.
അമ്മയുടെ മുമ്പിൽ നിലത്തിരുന്നുകൊണ്ട് സരള അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികിൽ വരുത്തി, അവന്റെ മോതിരവിരൽ പിടിച്ചുയർത്തിക്കാണിച്ചുകൊണ്ട് അവൾ അമ്മയോടു പറഞ്ഞു, 'അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്.'
മോതിരം സദുവിന്റെ വിരലിൽ മുറുകിപ്പോയിരുന്നുവെന്ന് അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മോതിരം കിടക്കുന്ന ഭാഗത്ത് വിരലല്പം നേർത്തു പോയിരിക്കുന്നു. അര നിമിഷനേരത്തേയ്ക്കു മാത്രമായി വീണു കിട്ടിയ ബോധത്തിനിടയിൽ അമ്മയതു കണ്ടെത്തി.
'അമ്മേ, അതു മാറ്റി വലുതൊരെണ്ണം വാങ്ങിയിടാം.' പിന്തുണയ്ക്കായി അവളെന്നെ നോക്കി.
'അതു മാറ്റിക്കോളാമമ്മേ.' ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.
അമ്മയിൽ നിന്ന് പ്രതികരണമുണ്ടായില്ല.
ബോധത്തിന്റെ ആ ഒളിനോട്ടം അല്പനേരം കൂടിയെങ്കിലും നീണ്ടുനിന്നിരുന്നെങ്കിൽ! മനസ്സ് അഭിലഷിച്ചുപോയി.
സദു ജനിച്ചപ്പോൾ അമ്മയായിരുന്നു അവനെ ആദ്യമായി കൈയിലെടുത്തത്. അടുത്തു തന്നെയുള്ള കിന്റർ ഗാർട്ടനിലെ പ്ലേയേഴ്‌സ്, എൽകെജി, യൂകെജി എന്നീ ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവന് പനി വരാൻ പോകുന്നുണ്ട് എന്നാദ്യം കണ്ടറിഞ്ഞിരുന്നതും അമ്മ തന്നെ.
സദു അമ്മയ്‌ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.
ഒരു പക്ഷേ, അതുകൊണ്ടായിരിക്കാം അവന്റെ വിരലിൽ മോതിരം മുറുകിപ്പോയിരിക്കുന്നതു കാണാൻ വിസ്മൃതിയിലാണ്ടിരുന്നിട്ടും അമ്മയ്ക്കു കഴിഞ്ഞത്.
ഞങ്ങൾ നാലു പേർക്കും കാണാൻ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാൻ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകൾ അമ്മയുടെ ഉള്ളിൽ അവശേഷിച്ചിട്ടുണ്ട് എന്നുറപ്പ്. ആ കഴിവു മുഴുവനും അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാൻ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടങ്ങൾ വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിക്കില്ല.
ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.
അമ്മയുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. ആ ശ്രമത്തിൽ സരിയും സദുവും പങ്കു ചേർന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിക്കണം.
'അമ്മ പഴയ പോലെ ആയിട്ടു വേണം നമുക്കു രണ്ടു പേർക്കും കൂടി വീണ്ടും കറക്കം തുടങ്ങാൻ,' സരള പറഞ്ഞു.
അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. 'അമ്മേ, നമുക്കവിടെയൊന്നു പോയിവന്നാലോ' എന്നു സരള ചോദിക്കുമ്പോഴൊക്കെ, 'പൊയ്ക്കളയാം' എന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.
അവളും ഞാനും കൂടി ചെയ്തിരിക്കുന്ന യാത്രകളേക്കാൾ കൂടുതൽ അവളും അമ്മയും കൂടിയാണു ചെയ്തിരിക്കുന്നത്. അവളോടൊപ്പം നടന്ന്, അവളുടെ യുവത്വവും പ്രസരിപ്പും അമ്മയ്ക്കും പകർന്നു കിട്ടിയതു പോലെയായിരുന്നു.
എന്നാലിന്നിപ്പോൾ സരളയുടെ വാക്കുകൾ അമ്മ കേൾക്കുന്നതായി തോന്നുന്നില്ല. അവൾ അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നുന്നില്ല. അമ്മയുടെ നോട്ടം നിർജ്ജീവമായിത്തുടർന്നു.
'ചേട്ടാ, സന്ദീപിനോടൊന്നു ചോദിക്കായിരുന്നു,' സരള അഭിപ്രായപ്പെട്ടു. നിർവ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അർത്ഥമെന്തെന്ന് അവൾക്കറിയണം. സന്ദീപിനതു പറയാൻ പറ്റും.
സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടിൽ വന്ന് അമ്മയെ പരിശോധിക്കുന്നതും, അമ്മയെ ചികിത്സിക്കുന്ന രണ്ടു ഡോക്ടർമാരുമായുള്ള ചർച്ചകൾ നടത്തുന്നതും, അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്കു കൈമാറുന്നതും. ഏതാനും ദിവസം മുമ്പ് അമ്മയ്ക്കുള്ള മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തിയത് സന്ദീപിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
ആ മാറ്റങ്ങളുടെ ഫലമായിരിക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായി മറഞ്ഞ ഈ തെളിച്ചം?
മരുന്നിൽ വരുത്തിയിരിക്കുന്ന പരിവർത്തനം പാർശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, അത് അമ്മയുടെ സ്ഥിതിയിൽ ബൗദ്ധികപുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങൾ പ്രതീക്ഷിക്കാൻ പാടില്ല.
എങ്കിലും, മോതിരം ടൈറ്റായെന്ന് അമ്മ അര നിമിഷം കൊണ്ട് മനസ്സിലാക്കിയെടുത്തത് ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.
പ്രതീക്ഷയോടെ ഞാൻ സന്ദീപിനെ വിളിച്ചു.
സന്ദീപ് വിവരങ്ങൾ വിശദമായി വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞു. ലക്ഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്, അമ്മ ആകെ എത്ര വാക്കുകൾ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, കാണുന്നതു കാണുന്നതായി ഭാവിക്കുന്നുണ്ടോ, പ്രതികരിക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം അല്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതൽ, എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ...
അങ്ങനെ നിരവധി ചോദ്യങ്ങൾ.
മിനിറ്റുകൾ നീണ്ട സംഭാഷണത്തിനിടയിൽ അവനൊരു ചെക്ക് ലിസ്റ്റിൽ നിന്ന് ഓരോന്നോരോന്നായി ചോദിച്ച ചോദ്യങ്ങളിൽ മിക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങൾ എനിക്കു കൊടുക്കേണ്ടി വന്നു. എന്റെ തൊണ്ടയിടറി.
എങ്കിലും ഏതാനും മിനിറ്റു മുമ്പ് സദുവിന്റെ മോതിരവിരലിൽ സ്പർശിച്ചുകൊണ്ട് 'ടൈറ്റായീ' എന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാൻ പറ്റുമോ എന്നു ഞാൻ സന്ദീപിനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിയ്‌ക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിക്കുന്നത്? അത് അങ്ങനെയല്ലെങ്കിൽ മറ്റെന്താണ്?
ആ ഒരു വാക്കു മാത്രം പറഞ്ഞിരിക്കുന്നത് തത്കാലം പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാൻ പറ്റുന്ന, തുടർച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകൾ വച്ചു പുലർത്തരുത്. യാഥാർത്ഥ്യം മനസ്സിലാക്കാൻ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.
എന്റെ മനസ്സിടിഞ്ഞു.
അമ്മയുടെ മുഖത്തു തുടരുന്ന നിർവ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളർന്നു. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു.
പണ്ട് ഞാൻ ഓഫീസിൽ നിന്ന് ബൈക്കിൽ തിരികെ വരാൻ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം അവളും അമ്മയും കൂടി വഴിയിൽ കണ്ണും നട്ടിരിക്കും. ടെൻഷൻ കൂടുമ്പോൾ സരള അമ്മയുടെ കാൽക്കലിരുന്നുകൊണ്ട് അമ്മയുടെ മടിയിൽ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരിക്കും. 'അവനിപ്പൊ വരും, മോളേ,' അമ്മ ആശ്വസിപ്പിക്കും.
എന്നെ കാത്തിരിക്കുമ്പോൾ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവൾ അമ്മയുടെ മടിയിൽ ശിരസ്സു ചായ്ച്ച് അഭയം പ്രാപിക്കുക പതിവായിരുന്നു. അമ്മയുടെ സ്‌നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങളകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.
ഇന്നിപ്പോൾ സരള മടിയിൽ തല ചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.
അവൾക്കതു ഹൃദയഭേദകമായിരുന്നിരിക്കണം.
പെട്ടെന്ന്, അതു വരെ നിശ്ചലമായിരുന്ന അമ്മയുടെ വലതുകൈ അവളുടെ ശിരസ്സിൽ തലോടാനെന്ന പോലെ ഉയർന്നു.
ബൗദ്ധികപുരോഗതിയുടെ ചിഹ്നം രണ്ട്! ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു.
അമ്മയുടെ മടിയിൽ തല ചായ്ച്ചിരുന്ന സരള അമ്മ അല്പമുയർത്തിപ്പിടിച്ചിരിക്കുന്ന കൈയിലേയ്ക്കു തന്നെ നോക്കിക്കിടന്നു. അമ്മ അവളുടെ ശിരസ്സിൽ തലോടും എന്ന ഉൽക്കടമായ ആശയോടെ, പ്രതീക്ഷയോടെ.
സരളയുടെ ബാല്യത്തിൽത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. അച്ഛനും രണ്ടു മൂത്ത സഹോദരന്മാരും കൂടിയാണ് അവളെ വളർത്തിയത്. അവർ മൂവരും സ്‌നേഹസമ്പന്നരായിരുന്നു. എങ്കിലും അവർ പുരുഷന്മാരല്ലേ; അവളുടെ ആവശ്യങ്ങളെല്ലാം അവർ നിറവേറ്റിയിരുന്നെങ്കിലും, ഒരമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന സ്‌നേഹവാത്സല്യങ്ങൾ അവൾക്കു കിട്ടാതെ പോയി.
അമ്മയാണ് എനിക്കു വേണ്ടി സരളയെ ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂർ സംസാരിച്ചതോടെ അവൾ അമ്മയുടെ ആരാധികയായി മാറി. 'ക്ലീൻ ബൗൾഡ്' എന്നാണ് അതിനെപ്പറ്റി അവൾ പറയാറ്. അമ്മയും 'ക്ലീൻ ബൗൾഡ്' ആയിരുന്നു. 'നീ അവളെ കല്യാണം കഴിക്കണം,' മടങ്ങിവന്നയുടനെ അമ്മയെനിക്ക് ഫോൺ ചെയ്തു പറഞ്ഞു.
സരള ഇവിടെ വന്നു കയറിയ ശേഷം അവർ തമ്മിലുള്ള ബന്ധം സുദൃഢമായി. അവൾക്ക് ഒരമ്മയെക്കിട്ടി. അമ്മയ്ക്ക് ഒരു മകളേയും.
അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവൾ തന്നെയായിരുന്നു. 'ആരാ?' ഒരു ദിവസം രാവിലെ ഉണരാൻ വൈകിയതെന്തേ എന്നന്വേഷിക്കാനായി അമ്മയുടെ മുറിയിലേയ്ക്കു കടന്നു ചെന്ന സരളയോട് അപരിചിതഭാവത്തിൽ അമ്മ ചോദിച്ചു. 'മോളാരാ?' തീരെ പരിചയമില്ലാത്ത മട്ടിൽ അമ്മ ചോദ്യം ആവർത്തിച്ചു.
അതായിരുന്നു തുടക്കം.
പെട്ടെന്നു കടന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയും മുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാൻ പോകുന്നെന്ന് അന്നു തന്നെ സരള എന്നോടു പറഞ്ഞിരുന്നു. അന്നു ഞാനവളെ ശാസിച്ചു. നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്‌ക്കൊരു കുഴപ്പവുമില്ല. മനുഷ്യർക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?
കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് അവൾ പറഞ്ഞതിൽ ശരിയുണ്ട് എന്നെനിക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോട് ഒട്ടിനിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവും അവൾ വ്യക്തമായി വായിച്ചെടുത്തിരുന്നു.
അമ്മയിലെ മാറ്റം സരളയ്ക്ക് വലിയ ഒരാഘാതമായിരുന്നു. അമ്മയേയും അവളേയും ഒരേ സമയം ശുശ്രൂഷിയ്‌ക്കേണ്ടി വരുമോയെന്നു പോലും ഞാൻ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടർമാരുമായി സന്ദീപ് ഒരുക്കിത്തന്ന ചർച്ചകളാണ് സരളയ്ക്ക് യാഥാർത്ഥ്യത്തെ നേരിടാനുള്ള കെല്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടർമാർ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാൻ അതത്യാവശ്യമാണെന്നും അവർ മുന്നറിയിപ്പു നൽകി.
ഇതൊക്കെയാണെങ്കിലും ചില സമയം അവൾ തളരും.
അവൾ മനസ്സിലാക്കിയെടുത്ത കാര്യങ്ങൾ സന്ദീപിന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീർന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയെടുക്കാനും നിറവേറ്റിക്കൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.
അവളില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെടാറുണ്ട്.
ഞാൻ സ്‌നേഹത്തോടെ സരളയുടെ തോളത്തു കൈ വച്ചു.
അമ്മയുടെ മടിയിൽ തല ചായ്ച്ചുകൊണ്ട്, അമ്മ അല്പം ഉയർത്തിപ്പിടിച്ചിരിക്കുന്ന കൈയിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്കണ്ഠയോടെ അവൾ ഉറ്റു നോക്കിക്കിടന്നു.
അമ്മയുടെ കൈ വായുവിൽ മരവിച്ചു നിന്നു.
അമ്മയുടെ കൈയും സരളയുടെ ശിരസ്സും തമ്മിൽ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാൻ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ...
സരള കാതരയായി എന്നെ നോക്കി. ഭീതിയും അഭിലാഷവും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
ആ കൈകൊണ്ട് അമ്മ ഒരായിരം തവണ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കിൽ!
സരിയും സദുവും ആകാംക്ഷയോടെ അമ്മൂമ്മയുടെ കൈയിൽത്തന്നെ ഉറ്റു നോക്കി നിന്നു. അമ്മൂമ്മ അമ്മയുടെ ശിരസ്സിൽ സ്പർശിക്കില്ലേ?
പക്ഷേ, അമ്മയ്ക്ക് സരളയെ കാണാൻ കഴിയുന്നതായി തോന്നിയില്ല.
എന്നാൽ തന്റെ മടിയിൽ അവളുടെ ശിരസ്സുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? ആ മുഖത്ത് എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാൻ അമ്മയുടെ മുഖമാകെ പരതി.
മുഖത്തു പ്രതികരണങ്ങൾ പ്രതിഫലിക്കുന്നില്ലെങ്കിലും, മടിയിൽ സരള തല ചായ്ച്ചിരിക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിക്കണമല്ലോ കൈ അല്പനേരമായി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. സരള മടിയിൽ തല ചായ്ക്കാറുള്ളപ്പോൾ അവളെ വാത്സല്യപൂർവ്വം തടവിപ്പോകുന്ന പതിവ് ചെറുതായി ഓർമ്മ വന്നിരിക്കുന്നതു കൊണ്ടാകണമത്. സ്വാഭാവികമായി തുടങ്ങിവച്ചുപോയ ആ പ്രതികരണം പൂർത്തിയാക്കാതിരിക്കാൻ അമ്മയ്ക്കാകുമോ?
പൂർത്തിയാക്കിയാൽ, 'ടൈറ്റായീ' എന്നു പറഞ്ഞതുൾപ്പെടെ ഇന്ന് രണ്ടു ചിഹ്നങ്ങളാകും, പുരോഗതിയുടെ ചിഹ്നങ്ങൾ. അമ്മ ഓർമ്മശക്തി വീണ്ടെടുക്കുന്നതിന്റെ ചിഹ്നങ്ങളാകും അവ.
അമ്മയുടെ ശബ്ദം കേൾക്കാൻ ഹൃദയം തുടിച്ചു.
അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നിൽക്കുന്ന സരിയേയോ സദുവിനെപ്പോലുമോ നോക്കിയിട്ടില്ല.
അമ്മ പെറ്റുവളർത്തിയ, അമ്മയുടെ ഏക സന്താനമായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.
പക്ഷേ, അതിലതിശയമില്ല. എന്റെ നേരേ അമ്മ നോക്കാത്തത് ഓർമ്മക്കുറവുള്ളതുകൊണ്ടാകണമെന്നില്ല. സരളയുടെ കടന്നു വരവോടെ അമ്മയുടെ മുൻഗണനാക്രമത്തിൽ ഞാൻ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി.
അവസാനമായി അമ്മ ഓമനിച്ചുകൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.
ഓർത്തപ്പോൾ നെഞ്ചു വലിഞ്ഞു മുറുകി. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ഈശ്വരാ...
സരളയുടെ പൊട്ടിക്കരച്ചിൽ. ഞാൻ കണ്ണു തുറന്നു. ഭീതിയോടെ.
അമ്മ ഉയർത്തിപ്പിടിച്ചിരുന്ന കൈ താഴ്ന്ന് പൂർവ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിക്കുന്നു. സരളയുടെ ശിരസ്സിനെ സ്പർശിക്കുക പോലും ചെയ്യാതെ.
തന്നെ സ്പർശിക്കാൻ കൂട്ടാക്കാതെ വഴിമാറിപ്പോയ ആ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് സരള കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. തന്റെ ശിരസ്സിലൊന്നു തലോടുമെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവളുടെ സങ്കടം മുഴുവനും അണപൊട്ടിയൊഴുകി.
സരി സരളയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കരയുന്ന സരളയേയും സരിയേയും അമ്മൂമ്മയേയും എന്നേയും മാറിമാറി നോക്കിക്കൊണ്ട് സദു പകച്ചു നിന്നു. മുമ്പിൽ നടക്കുന്നതൊന്നുമറിയാതെ അമ്മ നിർവ്വികാരയായി നോക്കിയിരുന്നു.
പുരോഗതിയുടെ ചിഹ്നങ്ങളെത്തിയെന്നു വ്യാമോഹിച്ച് ഉണർന്നെഴുന്നേറ്റിരുന്ന അഭിലാഷങ്ങൾ തകർന്നു.
കണ്ണുനീരിന്റെ മൂടലിൽ എന്റെ കാഴ്ച മങ്ങി...............
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍