ചാനലിൽ വക്താക്കൾ സംസാരിക്കുന്നതു ചെന്നിത്തലയ്ക്കു വേണ്ടി; അജയ് തറയിലിന്റെ പോസ്റ്റ് അതിരുകടന്നത്; ലീഡറെ ഉയർത്തിക്കാട്ടി അപമാനിച്ചതു മുഖ്യമന്ത്രിയെ; പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിനു മുന്നിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിന്റെ വക്താക്കൾ സംസാരിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മാത്രമാണോ? വക്താക്കളിൽ പലരും ടിവി ചാനലുകളിലെ ചർച്ചകളിൽ ശ്രമിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാത്രം രക്ഷിക്കാനാണത്രേ. പാർട്ടി നയങ്ങൾ പറയുമ്പോൾ ഐ ഗ്രൂപ്പിന്റെ നിലപാടുകൾ മാത്രമാണ് പുറത്ത് വരുന്നത്. സോഷ്യൽ മീഡിയയിൽ പോലും പരസ്യമായി സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ പോസ്റ്റുകൾ വരുന്നു. ഈ സാഹചര്യത്തിൽ വക്താക്കളെ നിലയ്ക്ക് നിർത്തണമെന്നാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ ആവശ്യം. അല്ലാത്ത സാഹചര്യത്തിൽ ചാനൽ ചർച്ചകളിലെത്തി തങ്ങളുടെ നിലപാട് വിശദീകരിക്കേണ്ടി വരുമെന്നാണ് അഭിപ്രായം. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഉടൻ പുതിയ മുഖങ്ങളെ ഭാരവാഹികളാക്കണമെന്നാണ് ആവശ്യം.
ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചില കോൺഗ്രസ് നേതാക്കളുടെ നിലപാട് സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്നും ഹൈക്കമാൻഡിനു നൽകിയ പരാതിയിലുണ്ട്. കോഴിക്കോട്, കോട്ടയം ജില്ലകളിലെ എ ഗ്രൂപ്പ് നേതാക്കളാണു പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചില കോൺഗ്രസ് വ്യക്താക്കൾ പലപ്പോഴും സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണെന്നും ഇവരെ വക്താവ് സ്ഥാനത്തുനിന്നു നീക്കണമെന്നുമാണ് മറ്റൊരാവശ്യം. അജയ് തറയിലിനെതിരെയാണ് പ്രധാനമായും പ്രതിഷേധം. ധനമന്ത്രി കെഎം മാണിയെ വിമർശിക്കുന്ന തരത്തിൽ അജയ് തറയിൽ സംസാരിക്കുന്നുണ്ട്. ഇതെല്ലാം എ ഗ്രൂപ്പ് മന്ത്രിയായ കെ ബാബുവിനെ പ്രതിക്കൂട്ടിലാക്കാനാണ്. ഫേസ്ബുക്കിൽ ഇന്നലെ അജയ് തറയിലിട്ട പോസ്റ്റ് എല്ലാ അതിരുകളും ലംഘിച്ചതാണെന്നും അഭിപ്രായമുണ്ട്.
ബാർ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ മാണി വിരുദ്ധ പരാമർശങ്ങളുമായി അജയ് തറയിൽ എത്തി. അതിനെ തുടർന്ന് കർശനമായ താക്കീത് എത്തി. ഇതോടെ ലീവിൽ പ്രവേശിച്ചു. തിരിച്ചു വന്ന ശേഷവും ചാനൽ ചർച്ചകളിൽ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. പാർട്ടിയേയും മുഖ്യമന്ത്രിയേയും പ്രതിരോധിക്കുന്നതിനപ്പുറം ലക്ഷ്യങ്ങൾ ഈ വാക്കുകളിൽ കാണം. പല ഐ ഗ്രൂപ്പ് നേതാക്കളും ഇത്തരത്തിൽ തന്നെയാണ് സംസാരിക്കുന്നത്. ഇത് ഗുണം ചെയ്യില്ലെന്നാണ് പരാതി. അഴിമതി സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ടെന്നായിരുന്നു ഫെയ്സ് ബുക്കിൽ ലീഡർ കരുണാകരന്റെ ഓർമ്മകൾ നിറച്ച് അജയ് തറയിൽ ഇട്ട പോസ്റ്റ്. ലീഡർക്ക് നൽകാത്ത സംരക്ഷണം ആർക്കും നൽകേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നാണ് അജയ് തറയിൽ പറയുന്നത്. ഇത് ലക്ഷ്യം വയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെയാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇതെല്ലാം നിയന്ത്രിക്കുന്നതിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ സമ്പൂർണ്ണ പരാജയമാണെന്ന വാദവുമുണ്ട്.
Posted by Ajay Tharayil on Saturday, April 25, 2015
കോൺഗ്രസ് കമ്മിറ്റികളിൽ സമ്പൂർണ പുനഃസംഘടന നടക്കാത്തതിലും എ ഗ്രൂപ്പിന് പ്രതിഷേധമുണ്ട്. ഇപ്പോൾ പുനഃസംഘടന നടന്നാൽ എ ഗ്രൂപ്പിന് വ്യക്തമായ പ്രാധാന്യം കിട്ടും. ഈ ഉൾ പാർട്ടി രാഷ്ട്രീയ സാഹചര്യത്തെ അട്ടിമറിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ നീക്കമുണ്ട്. അത് അംഗീകരിക്കാൻ കഴയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദുർബലമാക്കുന്ന തരത്തിലെ കെപിസിസി പുനഃസംഘടനയാണ് ചെന്നിത്തല ലക്ഷ്യമിടുന്നത് എന്നാണ് പരാതി. ഈ സാഹചര്യത്തിൽ പുനഃസംഘടന നടത്താത്തതിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനു പരാതി നൽകി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ നേതാക്കളാണു കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനു പുനഃസംഘടനയിലെ പരാതി നൽകിയത്.
പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി നടത്തിയിട്ട് 21 വർഷമായെന്നും ഇനിയും വൈകുന്നത് പാർട്ടിയെ തകർക്കുമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 31നകം ജില്ലാ, ബ്ലോക്ക് കമ്മറ്റികൾ പുനഃസംഘടിപ്പിക്കുമെന്നു കേരളത്തിലെ എല്ലാ ജില്ലകളിലുമെത്തിയ മുകുൾ വാസ്നിക് ഉറപ്പു നൽകിയിരുന്നു. പിന്നീട് കെപിസിസിയിലടക്കം ചിലരെ നോമിനേറ്റ് ചെയ്യാനുള്ള ശ്രമമാണു പാർട്ടി നേതൃത്വം നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ പരാതിക്ക് പിന്നിൽ എ ഗ്രൂപ്പിലെ പ്രമുഖരാണ് ഉള്ളത്. പാർട്ടി പിടിക്കാനുള്ള ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും ശ്രമങ്ങൾക്ക് ഹൈക്കമാണ്ട് കൂട്ട് നിൽക്കരുതെന്നാണ് ആവശ്യം.
ഇരുപത്തഞ്ച് വർഷമായി ഒരേ പദവി വഹിക്കുന്ന നേതാക്കൾ നിരവധിയാണെന്നും ഗ്രൂപ്പ് പ്രാതിനിധ്യം പറഞ്ഞ് ഇവരെ മാറ്റാൻ നേതൃത്വം തയാറാകുന്നില്ലെന്നും പരാതിയിൽ പയുന്നു. യുവജന നേതാക്കളാണു പ്രധാനമായും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ് ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചില്ലെങ്കിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണു യുവജന നേതാക്കളുടെ ഭീഷണി. സർക്കാരും പാർട്ടിയും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലാത്തതിനാൽ സർക്കാരിന്റെ പല വേദികളിലും പാർട്ടി നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പുനഃസംഘടന നടത്താൻ തയാറായില്ലെങ്കിൽ പാർട്ടി ഇപ്പോഴത്തേക്കാൾ ശക്തമായ തിരിച്ചടി നേരിടുമെന്നാണു നേതാക്കളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍