ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്
എം മാധവദാസ്
മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച രീതി അമ്പരപ്പിക്കുന്നതാണ്.
മദ്യമേ വിഷമദ്യമേ.....
രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഫാസിസ്റ്റുകൾ കടന്നുവരികയെന്നത് വലിയ ഗവേഷണം നടക്കുന്ന വിഷയമാണ്. ജനാധിപത്യ ഭരണകൂടത്തിൽ ഫാസിസത്തിന് കടന്നുവരാൻ കഴിയില്ലെന്നത് നമ്മൾ മൂന്നാംലോകത്തിന്റെ പൈങ്കിളി ധാരണമാത്രമാണ്. റിജിഡ് ഫാസിസ്റ്റുകളേക്കാൾ, ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് വരുത്തിത്തീർക്കുന്ന സോഷ്യൽ ഫാസിസ്റ്റുകളാണ് അപകടം. ഹിറ്റ്ലർതൊട്ട് ബെൻയാമിൻ നെതനാഹ്യുവരെയും നമ്മുടെ നാട്ടിലെ 'സംഘികൾ' തൊട്ട് 'സുടാപ്പികൾവരെ' നീളുന്ന റിജിഡ് ഫാസിസിറ്റുകളെ എതിർക്കാൻ എളുപ്പമാണ്. അവർ അവരുടെ അജണ്ട യാതൊരു മറയുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ അവരറിയാതെ പുറത്തുവരും. എന്നാൽ സോഷ്യൽ ഫാസിസിറ്റുകൾ ചിരിച്ചുകൊണ്ട് കഴുത്തറക്കും. ഒറ്റവ്യക്തിയുടെ ഈഗോയുടെ പുറത്തുണ്ടായ തീരുമാനം, അതെത്ര അബദ്ധമാണെന്ന് അവർക്കുതന്നെ ബോധ്യമുണ്ടെങ്കിലും, അത് ഒരു ജനതയുടെമേൽ അടിച്ചേല്പിക്കും. മാത്രമല്ല, അത് ജന നന്മക്കായുള്ള ഒന്നാന്തരം പ്രവർത്തിയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കയുംചെയ്യും. ആ രീതിയിൽ ഒന്നായിരുന്നു നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പുതിയ മദ്യനയം.
മദ്യനയത്തേക്കാൾ ഈ ലേഖകനെയൊക്കെ ഞെട്ടിച്ചത് അത് കൊണ്ടുവന്നതിലെ ഫാസിസ്റ്റ് തിയറിയാണ്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടി വന്നത് എതാനും നിമിഷങ്ങൾമാത്രം. ഒരു പഠന റിപ്പോർട്ടിന്റെയോ, വിദഗ്ധ സമിതിയുടെയോ ശിപാർശ വേണ്ട. ടൈപ്പ് ചെയ്ത ഒരു തുണ്ടുകടലാസ് യു.ഡി.എഫ് യോഗത്തിൽ വായിക്കുന്നു; അമ്പരന്ന് കണ്ണുതള്ളിപ്പോയ എല്ലാവരും അത് അംഗീകരിക്കുന്നു. മദ്യം ഇല്ലാതാക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പുറത്താണെങ്കിൽ അത് പോട്ടേന്ന് വെക്കാം. ഇത് സുധീരനും, മാണിയും, ലീഗും കൂടി കൂറുമുന്നണിയുണ്ടാക്കുമെന്ന് ചീപ്പ് ഈഗോയുടെ പുറത്ത് സ്വന്തം നിലനില്പ് ഭദ്രമാക്കാനുള്ള നടപടി. അതും ശമ്പളവും പെൻഷനും കഴിഞ്ഞാൽ അരിക്കാശ് പോലും ബാക്കിയില്ലാത്ത രീതിയിൽ ഖജനാവ് കാലിയാവുന്ന കാലത്താണ് പതിനായിരത്തോളംകോടി രൂപ പുല്ലുപോലെ വേണ്ടെന്നുവച്ചത്. മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർ തറവാട്ടിലെ കാരണവന്മ്മാരെയാണ് ഉമ്മൻ ചാണ്ടിയുടെ നടപടി ഓർമ്മിപ്പിക്കുന്നത്. (നഷ്ടമാവുന്ന വരുമാനം നികത്താൻ എന്തെങ്കിലും പോംവഴി നിർദേശിച്ചിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കാമായിരുന്നു) ഇതിനെ കേരളത്തിലെ മാദ്ധ്യമങ്ങൾ വാഴ്ത്തുമ്പോൾ പേടിതോന്നുന്നു. ഇത്രക്ക് വാശിയും താൻപോരിമയും ഇമേജ് നിലനിർത്താനായി എന്തുംചെയ്യാമെന്ന സ്വാർഥതയും പ്രകടിപ്പിക്കുന്ന ഒരാൾ കേരളത്തെ ഭാവിയിൽ എങ്ങോട്ടാണ് നയിക്കുക.
ആദർശലഹരിയിൽ അവർ
മദ്യ നിരോധനമെന്ന ആശയം അപ്രായോഗികമാണെന്ന്, താഴത്തങ്ങാടി ചന്തയിൽനിന്ന് രാഷ്ട്രീയം പഠിച്ച ഉമ്മൻ ചാണ്ടിക്കെന്നല്ല,കേരളത്തിലെ ഓരോ ഖദർധാരിക്കും നന്നായറിയാം. എന്നാൽ മത മേലധ്യക്ഷന്മാരും മീഡിയയും ഉണ്ടാക്കുന്ന പൊതുബോധത്തിൽ നിന്ന് മാറിച്ചിന്തിക്കാനുള്ള ധൈര്യം അവർക്കില്ല. നമ്മളേക്കാൾ എത്രയോ ശക്തവും സുസംഘടിതവുമായ പൊലീസ് സംവിധാനവും സിവിൽ ഭരണകൂടവുമുള്ള അമേരിക്കയിൽ 1920 ൽ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന മദ്യ നിരോധനം പീന്നീട് എടുത്തുകളയേണ്ടിവന്നു. അപ്പോളെക്കും ഒരു ഗുണമുണ്ടായി. രാജ്യം ഇറ്റലിയിലെ സിസിലിയിൽ നിന്ന് കുടിയേറിയ മാഫിയകളുടെ കൈയിലായി. മാഫിയ എന്ന വാക്കുതന്നെ പ്രശസ്തമാവുന്നത് അമേരിക്കൻ മദ്യനിരോധന കാലത്താണ്. ലോകത്തിലെ ആദ്യത്തെ അധോലോക രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ( മാഫിയയുടെ ഭാഷയിൽ ബോസ് ഓഫ് ദി ബോസസ്) ലക്കി ലൂസിയാനൊ ഉണ്ടാകുന്നത് ഇക്കാലത്താണ്. പിന്നീട് ലോകത്തെ വിറപ്പിച്ച കപ്പോണും ( 'ഗോഡ്ഫാദർ' സിനമയിൽകാണുന്നത് ഇദ്ദേഹത്തിന്റെ ജീവിതമാണ്) മദ്യംകടത്തി കോടികൾ സമ്പാദിച്ചാണ് മറ്റ് അധോലാക പ്രവർത്തനങ്ങളിലേക്ക് തിരയുന്നത്. ഇന്ത്യയിൽതന്നെ മുംബെയിലെ മദ്യനിരോധത്തിന് ചുവടുപിടിച്ചാണ് ആദ്യകാല അധോലോക നേതാക്കളായ ഹാജിമസ്താൻ തൊട്ട് വരദരാജ മുതലിയാർവരെ പിടിച്ചുനിന്നത്. ഈ മസ്താനാണ് അന്ന് കൊച്ചു ഖില്ലാടിയായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ കൈയിൽ ആദ്യമായി ഒരു തോക്ക് വച്ചുകൊടുക്കുന്നത് എന്നതുകൂടി നോക്കുമ്പോൾ മദ്യനിരോധത്തിന്റെ പാർശ്വഫലങ്ങൾ വ്യക്തമാണ്.
ഗാന്ധിജിയുടെയും മോദിജിയുടെയും നാടായ മദ്യ നിരോധിത ഗുജറാത്തിൽ പെട്ടിക്കടകളില്പോലും ലഹരി സുലഭം. പിന്നെയാണോ മംഗലശ്ശേരി നീലകണ്ഠന്റെ പോലെ, വിലക്കുന്നത് ചെയ്യാനുള്ള ത്വര ജന്മനായുള്ള സമൂഹമായ മലയാളികളുടെ കാര്യം. കേരളത്തിൽ തന്നെ 1967ൽ മലബാറിലടക്കം ഉണ്ടായിരുന്ന മദ്യ നിരോധം പിൻവലിച്ചത് അത് പ്രായോഗികമല്ലെന്ന് വ്യക്തമായി ബോധ്യമായതിനാലാണ്. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും അത് സുലഭമാണ്.
സർക്കാറിന് കോടികൾ പോയിക്കിട്ടിയെന്ന് മാത്രമല്ല കേരളത്തെ മാഫിയാരാജിലേക്ക് തള്ളിവിടുന്നതുമാണ് ഈ തീരുമാനമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായറിയാം. സുധീരനെപ്പോലെ ആദർശം തലക്കുപിടിച്ചവർക്കുമറിയാം. (ലഹരിയേക്കാൾ മാരകമായ ആദർശഭ്രമം, ആൾദൈവ സംസ്ക്കാരം എന്നിവ നിരോധിക്കാൻ വകുപ്പുണ്ടാവുമോ?)എന്നിട്ടും അവർ ജനങ്ങളെ പറ്റിക്കുന്നു. സുധീരനു വേണ്ടിയിരുന്നത് അടുത്ത മുഖ്യമന്ത്രിപദത്തിലത്തൊൻ ഉമ്മൻ ചാണ്ടിയെ കുരുക്കയായിരുന്നു. പക്ഷേ കുതന്ത്രങ്ങളുടെ മാർപ്പാപ്പയായ ഉമ്മൻ ചാണ്ടി സകല ബാറുകളും പൂട്ടാൻ ഉത്തരവിട്ട് ഏവരെയും കടത്തിവെട്ടി. നിരോധനത്തിന്റെ നായകനെന്ന രീതിയിൽ ഉമ്മൻ ചാണ്ടിക്ക് പൂച്ചെണ്ട്; മദ്യദുരന്തവും മാഫിയാരാജുമുണ്ടായാൽ പഴി സുധീരന്. ഇത് ചെന്നിത്തലക്കും ലീഗിനുമൊക്കെയുള്ള മുന്നറിയിപ്പാണ്. എന്റെ സമ്മതത്തോടെയോ, മൗനാനുവാദത്തോടെയോ നിങ്ങൾ എന്ത് അഴിമതിയോ, തോന്നിവാസമോ നടത്തിക്കോളൂ, ഞാൻ കൂട്ടുണ്ടാവും. (ഗണേഷ്കുമാറിന് തല്ലുകിട്ടിയതുതൊട്ട് പ്ളസ്ടു അഴിമതിവരെ ന്യായീകരിച്ചയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഓർക്കണം) പക്ഷേ എന്റെ മുകളിൽ കയറിക്കളിച്ചാൽ ഈ വള്ളം ഞാൻ മുക്കും. ഇനി അടുത്തകാലത്തൊന്നും ഉമ്മൻ ചാണ്ടിയോട് മുട്ടാൽ കെല്പില്ലാതെ എതിരാളികൾ നിസ്തേജരായെന്ന് ചുരുക്കം. യു.ഡി.എഫ് യോഗം കഴിഞ്ഞ് ചോരവാർന്നുപോയ രീതിയിൽ ഇറങ്ങിവരുന്നു സുധീരന്റെയും മാണിയുടെയും മുഖങ്ങൾ നൽകുന്ന സൂചന അതാണ്.
കുംഭകോണങ്ങളുടെ തമ്പുരാൻ
നെയ്മർ കേരളത്തിലേക്കെന്ന വ്യാജവാർത്തകേട്ടപ്പോൾ ഒരു വിരുതൻ ഫേസ്ബുക്കിൽ കമന്റ് ചെയ്തതോർക്കുന്നു. 'ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കേരളമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത് നട്ടെല്ലിന്റെ ചികിൽസക്കായിരിക്കില്ല, ചിലപ്പോൾ നട്ടെല്ലില്ലാതെയും എങ്ങനെ ജീവിക്കാം എന്ന് പഠിക്കുന്നതിനായിരിക്കാം.'
കേരളത്തിലെ ഒരുമുഖ്യമന്ത്രിയും നേരിടാത്തത്ര നാണംകെട്ട ആരോപണങ്ങളുണ്ടായിട്ടും, ആസനത്തിൽ ആൽമുളച്ചവനെപ്പോലെ പിടിച്ചുനിലക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ 'മിടുക്ക്' സോഷ്യാപൊളിറ്റിക്കൽ വിദ്യാർത്ഥികളൊക്കെ ഗവേഷണം ചെയ്യേണ്ടതാണ്. മന്ത്രിസഭയിലെ അംഗങ്ങൾക്കുനേരെ ലൈംഗിക ആരോപണം വന്ന സോളാർ കേസൊക്കെ ഒതുക്കിയ പ്രൊഫഷണൽ 'മിടുക്ക്' നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെട്ടേനെ. ശ്രീധരൻനായരുടെ മൊഴിയെത്തുടർന്ന് ആപ്പിലായപ്പോൾ ഇപ്പോൾ രാജിവെക്കുമെന്നു കരുതിയവരെയെല്ലാം അമ്പരപ്പിച്ച് എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാനറിയാമെന്ന് അദ്ദേഹം തെളിയിച്ചു. ഈ രാഷ്ട്രീയ ഉളുപ്പില്ലായ്മയെ മുഖമടച്ച് വിമർശിക്കുന്നതിനുപകരം 'തന്ത്രം' എന്ന് പേരിട്ടാണ് മീഡിയ പുറം ചൊറിഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയസാംസ്ക്കാരിക നിരൂപകനായ അഡ്വക്കേറ്റ് ജയശങ്കർ ചൂണ്ടിക്കാട്ടിയപോലെ, ഉമ്മൻ ചാണ്ടിയേയും കുടുംബത്തെക്കുറിച്ചുമൊക്കെ നാട്ടുകാർ ചായക്കടയിൽ നിന്ന് പറയുന്നതൊക്കെ കേട്ടാൽ നാണിച്ചുപോകും. മുഖ്യമന്ത്രിയുടെ കൂടെ പെട്ടിപ്പിടിച്ചു നടക്കുന്ന പാവം പയ്യൻ കുരുവിള ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മ്മാരായത്. ജോപ്പനും കോപ്പനും ജിക്കുമോനുമൊക്കെ എത്രപേരെ പറഞ്ഞുപറ്റിച്ച് തെരുവാധാരമാക്കി. മുത്തൂറ്റ് അടക്കമുള്ളവർക്ക് ഉമ്മൻ ചാണ്ടി കുടുംബവുമായുള്ള ബന്ധംതൊട്ട് സലീംരാജ് എങ്ങനെയാണ് അദ്ദേഹത്തെ ബ്ളാക്ക്മെയിൽചെയ്യുന്നത് എന്നതുവരെ അങ്ങാടിപ്പാട്ടാണ്. (കടകംപള്ളി ഭൂമി തട്ടിപ്പൊക്കെ പഠിച്ചുനോക്കിയാൽ നടുങ്ങിപ്പോവും. വർഷങ്ങളായി ഒരു പ്രദേശത്തുതാമസിക്കുന്നവരോട് ഒരു സുപ്രഭാതത്തിൽ അധികൃതർ പറയുന്നു, ഇതിന് കരമടക്കാൻ കഴിയില്ല ഇത് തർക്ക ഭൂമിയാണെന്ന്. സലീംരാജിന് ആ ഭൂമിയിൽ കണ്ണുവെന്നതോടെ അത് തർക്കഭൂമിയാവുന്നു. സനിമയിൽ മാത്രമേ മുമ്പ് ഇത്തരം മാഫിയകളെ കേരളം കണ്ടിട്ടുള്ളൂ) മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന കടുത്ത പരാമർശമല്ല, നാളെ ഉമ്മൻ ചാണ്ടിതന്നെയാണോ, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ചോദിച്ചാലും അദ്ദേഹത്തിന് കുലുക്കമുണ്ടാവില്ല. ഇതിന് തൊലിക്കട്ടിയെന്നല്ല പറയുക.
ഇതിന്റെ മറ്റൊരു രൂപമാണ് ഈഗൊ. എന്നെ കുടുക്കാൻ ശ്രമിച്ചാൽ എല്ലാറ്റിനേയും കൊണ്ടേ ഞാൻപോവൂ എന്ന വാശി. ഇനി നാളെ അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകളെപ്പറ്റി ഇതുപോലൊരു തർക്കമുണ്ടാവുകയാണെന്ന് കരുതുക. മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കുന്ന കേരളാ സിലബസാണ് നമുക്കുവേണ്ടതെന്ന് വി എം സുധീരൻ നിലപാടെക്കും. സ്വാഭാവികമായി പത്രങ്ങളും ചാനലുകളും അതേറ്റ് പിടിക്കും. കോൺഗ്രസിലും യു.ഡി.എഫിലും വലിയ തർക്കമാവുന്നു. ഉമ്മൻ ചാണ്ടിയും കൂട്ടരും സി.ബി.എസ്.ഇക്കാരിൽ നിന്ന് പണം വാങ്ങിയെന്ന് സുധീരനുംകൂട്ടരും പറഞ്ഞു പരത്തുന്നു. ഭാഷാ സ്നേഹികളും ഭാഷാദ്രോഹികളും എന്ന നിലയിലേക്ക് തർക്കം വളരുന്നു. അപ്പോൾ ചാണക്യനായ ഉമ്മൻ ചാണ്ടി എന്തുചെയ്യും. കേരളസിലബസിൽ അടക്കംപ്പെടുന്ന മുഴുവൻ ഇംഗ്ളീഷ് മീഡയം സ്കൂളുകളുടെയും അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള കുറുപ്പടി പോക്കറ്റിൽ നിന്നെടുത്ത് വായിച്ച്, മൊത്തം യു.ഡി.എഫ് നേതാക്കളെയും ബ്ളീച്ചാക്കും.! ഇത് കേരളമെന്ന വെള്ളരിക്കാപ്പട്ടണമാണ്. എന്തും സംഭവിക്കാം.
വാൽക്കഷ്ണം: പത്തുപതിനഞ്ച് വർഷങ്ങൾക്കുമുമ്പ് മലബാറിലുണ്ടായ ഒരു വാഹനാപകടത്തിൽ ബസിന്റെ മുൻസീറ്റുകളിൽ യാത്രചെയ്യുകയായിരുന്നു നിരവധി സ്ത്രീകൾ മരിച്ചു. ഇതോടെ സർക്കാർ പുതിയ ഉത്തവരിറക്കി. ഇനി മുതൽ സ്ത്രീകൾ ബസിന്റെ പിൻവാതിലിലൂടെ കയറണമെന്ന്. പ്രൈവറ്റ് ബസുകളിൽ വനിതാ സംവരണസീറ്റുകൾ മുന്നിൽനിന്ന് പിന്നിലേക്ക് മാറ്റി. ഇത് വലിയ അസൗകര്യമാണെന്ന് ആരൊക്കെ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല. അപ്പോഴതാ മറ്റൊരപകടത്തിൽ ഒരു ലോറി ബസിന് പിന്നിലിടിച്ച് നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. അതോടെ ബസുകളിലെ സീറ്റ് പഴയപോലെ മുൻഭാഗത്തേക്കാക്കി ഉത്തരവായി! സർക്കാർ കാര്യം മുറപോലെയെന്ന് പറയുന്നത് ഇതിനാണ്. മദ്യനിരോധവും എന്താവുമെന്ന് നമുക്ക് കാത്തിരുന്ന് കാണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്