മാർ അറയ്ക്കൽ വെള്ളാപ്പള്ളിയെ കാണാൻ എത്തിയത് മേജർ ആർച്ച് ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം; ഇടുക്കി ബിഷപ്പിനു സഭയുടെ കടുത്ത വിമർശനം; ഈഴവരും കത്തോലിക്കരും അടുത്തിടപഴുകി കഴിയുന്നിടങ്ങളിലെല്ലാം ആശങ്ക
കൊച്ചി: ക്രൈസ്തവ സഭയുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ ഇന്നലെ വൈകിട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ ചർച്ച. എസ്.എൻ.ഡി.പി യോഗത്തിനെതിരെ ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ വഴി വിട്ട പരാമർശങ്ങളിൽ ഖേദപ്രകടനവുമായി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ നേരിട്ടെത്തിയത് സംഘർഷങ്ങൾ കുറച്ചു. ഇതിനിടെയിൽ വിവാദ പരാമർശം നടത്തിയ ഇടുക്കി ബിഷപ്പും ഖേദം പ്രകടിപ്പിച്ചു. എല്ലാം മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമായിരുന്നു.
ഈഴവരും ക്രൈസ്തവരും ഒരുമിച്ച് ജീവിക്കുന്ന ഏറെ സ്ഥലങ്ങളുണ്ട്. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവ ഈ മേഖലകളിൽ സംഘർഷ സാധ്യതയുണ്ടാക്കി. ഇത് വഷളാവാതിരിക്കാനായിരുന്നു കത്തോലിക്കാ സഭ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനിയിലെ അടിയന്തര ഇടപെടൽ എസ്എൻഡിപി യോഗം പോലൂം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സൗഹൃദാന്തരീക്ഷ വേഗത്തിൽ മടങ്ങിയത്തി. പ്രശ്ന പരിഹാരത്തിന് മാത്യു അറയ്ക്കൽ പിതാവ് മുൻകൈയെടുത്തതിൽ യോഗത്തിന് നന്ദിയുണ്ടെന്നും, സഭയ്ക്കെതിരെ യോഗവും പോഷക സംഘടനകളും നടത്തി വരുന്ന എല്ലാ സമര പരിപാടികളും അവസാനിപ്പിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി വ്യക്തമാക്കി.
വൈകിട്ട് ആറ് മണിയോടെ എത്തിയ ബിഷപ് ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. മനഃപൂർവമല്ലാത്ത ഒരു പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മാത്യു അറയ്ക്കൽ പറഞ്ഞു. ആരെയും വേദനിപ്പിക്കാനോ, മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തോടെയോ അല്ല ഇടുക്കി ബിഷപ് പ്രസ്താവന നടത്തിയത്. സഭ എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടുമാണ് പെരുമാറുന്നത്. സാങ്കല്പികമായ ഒരു പ്രസ്താവനയുടെ പേരിൽ യോഗവുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ സഭ ആഗ്രഹിക്കുന്നില്ല. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗം നടത്തിവരുന്ന സമര പരിപാടികൾ നിറുത്തി വയ്ക്കണമെന്നും ബിഷപ് മാത്യു അറയ്ക്കൽ അഭ്യർത്ഥിച്ചു.
കാഞ്ഞിരപ്പള്ളി പിതാവുമായി എസ്.എൻ.ഡി.പി യോഗത്തിനും തനിക്കും വർഷങ്ങളായി വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന ഈഴവ ഹൃദയങ്ങളിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പിതാവ് മുൻകൈയെടുത്ത് പ്രശ്നങ്ങൾ തീർത്തതിനാൽ എല്ലാ സമുദായാംഗങ്ങളും സംയമനം പാലിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇനി പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. വ്യക്തിപരമായ പരാമർശമായി ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയെ മാറ്റുകയാണ് ഈ ഇടപെടലിലൂടെ കത്തോലിക്കാ സഭ ചെയ്തത്. ഇനി ഇടുക്കി ബിഷപ്പിനെതിരായ കേസുൾപ്പെടെയുള്ള കാര്യങ്ങളുമായി എസ് എൻ ഡി പി യൂണിയൻ മുന്നോട്ട് പോകില്ല.
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനിക്കുഴിക്കാട്ടിൽ ഖേദപ്രകടനം നടത്തിയത്. കെസിബിസിയുടെ ഇടപെടലിന് തുടർന്നാണ് ബിഷപ്പും ഖേദപ്രകടനം നടത്തുന്നത്. ആനക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ കഴിഞ്ഞ ദിവസം അതിരൂക്ഷമായ ഭാഷയിൽ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. യൂത്ത്മൂവ്മെന്റ് പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ചും നടത്തി. ഇതിനൊപ്പം സിപിഎമ്മും വിമർശനവുമായെത്തി. ഇതോടൊപ്പം വ്യാപക പ്രതിഷേധം പല കോണുകളിൽ നിന്ന് ഉയർന്നു. ഈ സാഹചര്യത്തിലാണ് ്രൈകസ്തവ സഭ ബിഷപ്പിനെ തള്ളിപ്പറഞ്ഞത്.
ഇടവേളയ്ക്ക് ശേഷം ലൗ ജിഹാദ് വിവാദങ്ങളെ ആളിക്കത്തിക്കുന്ന ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന രണ്ട് ദിവസം മുമ്പാണ് ഉണ്ടായത്. ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ആരോപിച്ചാണ് ഇടുക്കിമെത്രാൻ രംഗത്തെത്തിയത്. മുസ്ലിം യുവാക്കൾക്കൊപ്പം എസ്എൻഡിപിക്കും ഇത്തരം ഒരു അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളെ ലൗ ജിഹാദിലും എസ്.എൻ.ഡി.പി.യുടെ രഹസ്യ അജണ്ടയിലും വീഴ്ത്താൻ ശ്രമം നടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാദം കത്തോലിക്കാ സഭയുടെ മൂല്യങ്ങളെ തകർക്കാനാണെന്നും ബിഷപ്പ് വിമർശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് മിശ്രവിവാഹം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചത്. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വി എസ്.രാജനാണ് ചേർത്തല ഡിവൈ.എസ്പിക്ക് ആനിക്കുഴിക്കാട്ടിലിന്റെ പരാമർശത്തിനെതിരെ പരാതി നൽകിയത്.
അതിനിടെ മിശ്രവിവാഹത്തെ എതിർക്കുന്നത് പുരോഗന ആശയങ്ങളെ കൈയൊഴിയുന്നവരാണെന്ന് സിപിഐ(എം). പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒരഭിപ്രായം പറയാൻ ഇടുക്കി രൂപത ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് എങ്ങനെ കഴിയുന്നുവെന്നാണ് സംശയം. എസ്.എൻ. ഡി.പി യോഗം പ്രവർത്തകർ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുവെന്ന് പറയുന്നത് ഉല്പതിഷ്ണുത്വത്തിനെതിരാണ്. ലോകത്ത് പുരോഗമനത്തിനൊപ്പം നിൽക്കുന്ന ചരിത്രമാണ് ്രൈകസ്തവർക്കുള്ളത്ബേബി പറഞ്ഞു. വർഗീയ വിദ്വേഷവും മതസ്പർദ്ധയുമുണ്ടാക്കുന്ന ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരേ ഐ പി സി 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസ്് എടുക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സഭാ നേതൃത്വവും രംഗത്തുവന്നു. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനെയെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍