അരുവിക്കരക്കാർ എന്തും പറയട്ടെ; സൈബർ ലോകത്തെ താരം രാജഗോപാൽ തന്നെ: 49 ശതമാനം വായനക്കാരുടെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്ക്; 31 ശതമാനം പേർ വിജയകുമാറിനൊപ്പം; ശബരീനാഥിനെ തുണയ്ക്കാൻ 19 ശതമാനം പേർ മാത്രം: മറുനാടൻ മലയാളി സർവേ പറയുന്നത്
തിരുവനന്തപുരം: അരുവിക്കരയുടെ മനസ്സറിയാൻ ഇനി രണ്ട് നാൾ കൂടി കാത്തിരിക്കണം. എന്നാൽ സൈബർ ലോകത്തിന്റെ മനസ് ഇപ്പോഴേ വ്യക്തമാണ്. അരുവിക്കരയിൽ ആര് ജയിക്കണം (ശരിക്കും ആര് ജയിക്കും എന്നല്ല ചോദ്യം) എന്ന ചോദ്യം മറുനാടൻ വായനക്കാർക്ക് നൽകിയപ്പോൾ ഉത്തരം നൽകിയതിൽ കൃത്യം പകുതി പേരും പറയുന്നത് ഒരേയൊരു പേര് തന്നെ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ. സർവേയിൽ പങ്കെടുത്ത 48.8 ശതമാനം പേരും രാജഗോപാൽ ജയിക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ 30.7 ശതമാനം പേർ വിജയകുമാർ ജയിക്കണം എന്നും 19.3 ശതമാനം പേർ ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു. പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസ് വിജയിക്കണമെന്ന് 1.2 ശതമാനം പേരും പറയുന്നു.
മറുനാടൻ മലയാളി സർവേ ഫലം അരുവിക്കര തെരഞ്ഞെടുപ്പ് ഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്നില്ല. അരുവിക്കരയിലെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള മറുനാടൻ മലയാളി വായനക്കാർക്ക് തീരുമാനിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ഇതൊരു പ്രീപോൾ സർവേയോ അരുവിക്കരയുടെ മനസറിയാനുള്ള നീക്കമോ അല്ല. പ്രധാനമായും മറുനാടൻ വായനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ആര് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം മാത്രമായിരുന്നു ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തരുത് എന്ന അഭിപ്രായത്തോടെയാണ് ഞങ്ങൾ സർവേയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത്.
സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറുനാടൻ മലയാളി വായനക്കാർക്ക് മൂന്ന് ദിവസത്തെ അവസരമാണ് ഒരുക്കിയിരുന്നത്. മറുനാടന്റെ മുൻ സർവേകളെ പോലെ തന്നെ സൈബർ ലോകത്തിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ അറിയാനുള്ള സർവേയോട് വായനക്കാർ ആവേശപൂർവ്വമാണ് പ്രതികരിച്ചത്. 30,170 പേരാണ് സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ളവർ സർവേയിൽ പങ്കാളികളായി. ഒമ്പത് ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു മറുനാടൻ സർവേ.
സർവേയിലെ ആദ്യ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നത് അരുവിക്കരയിൽ ആരാണ് ജയിക്കേണ്ടത് എന്നായിരുന്നു. ഈ ചോദ്യത്തിന് ഉത്തരമായി 48.8 ശതമാനം(14,722 പേർ) ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ പിന്തുണച്ചു. 30.7 ശതമാനം (9262 പേർ) ഇടതു സ്ഥാനാർത്ഥി എം വിജയകുമാർ വിജയിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 19.3 ശതമാനം (5822 പേർ) ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു.
ആദ്യചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർ എന്തുകൊണ്ടാണ് ഇഷ്ടസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ കാരണമെന്ന് വിശദീകരിക്കാനുള്ള അവസരമായിരുന്നു തുടർന്നുള്ള ചോദ്യങ്ങളിൽ. സൈബർലോകത്തിന്റെ മനസിൽ ഇടംപിടിച്ച ഒ രാജഗോപാലിന് വോട്ട് ചെയ്യാനുള്ള കാരണമായി പ്രധാനമായും വിലയിരുത്തിയത് സ്ഥാനാർത്ഥിയുടെ മികവ് തന്നെയായിരുന്നു. 43 ശതമാനം പേർ ഒ രാജഗോപാലിന്റെ വ്യക്തിഗത മികവിനെയാണ് പിന്തുണച്ചത്. മോദി സർക്കാറിന് പിന്തുണ നൽകാനെന്ന അഭിപ്രായം 31.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിക്കെതിരായ വോട്ടായി 12.3 ശതമാനം പേർ നൽകി. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന സഹതാപം 3.5 ശതമാനം പേർ പ്രകടിപ്പിച്ചു. നാല് ശതമാനം മറ്റ് കാരണങ്ങളാണ് നിരത്തിയത്.
ഇടതു സ്ഥാനാർത്ഥി വിജയകുമാറിന് അനുകൂലമായ വോട്ട് ചെയ്തവർ അതിനുള്ള കാരണമായി പ്രധാനമായി ചൂണ്ടിക്കാട്ടിയത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയായിരുന്നു. 71.3 ശതമാനം പേർ ഇക്കാരണം ചൂണ്ടിക്കാട്ടി. അരുവിക്കരയിലെ തെരഞ്ഞെുപ്പ് വേദിയിൽ എന്ന പോലെ സൈബർ ലോകത്തെയും പ്രധാന ചർച്ച ബാർകോഴ അടക്കമുള്ള അഴിമതിയായിരുന്നു. അതൊകൊണ്ടു കൂടിയാകാം ഇങ്ങനെയൊരു അഭിപ്രായം ഉയർന്നതും. മക്കൾ രാഷ്ട്രീയത്തോടുള്ള എതിർപ്പ് കാരണമാണെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെട്ടു. 5 ശതമാനം പേർക്ക് പ്രശ്നം മോദി-കോൺഗ്രസ് വിരോധമായിരുന്നു സ്ഥാനാർത്ഥിയുടെ മികവിന് 18 ശതമാനം പേരും പിന്തുണച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന് വോട്ടു ചെയ്യാനുള്ള പ്രധാന കാരണമായി സൈബർ വോട്ടർമാർ തിരഞ്ഞെടുത്ത കാരണം ഉമ്മൻ ചാണ്ടി സർക്കാറിന്റെ വികസനമാണ്. വിഴിഞ്ഞവും, മെട്രോ റെയിലും, സ്മാർട്ട് സിറ്റിയുമൊക്കെ ഇതിന് കാരണങ്ങളായി. 61 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയുടെ വികസനത്തിന് ശബരിയെ വിജയിപ്പിക്കണം എന്ന അഭിപ്രായപ്പെട്ടത്. യുഡിഎഫ് പ്രചരണ വേദിയിൽ മുഴക്കിയ പ്രധാന മുദ്രാവാക്യമായ കാർത്തികേയനോടുള്ള സഹതാപം വോട്ടാകുമെന്ന് 10.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചെറുപ്പക്കാരനായ സ്ഥാനാർത്ഥിയുടെ വ്യക്തിഗത മികവിന് 16.2 ശതമാനം വോട്ടു നൽകി. മോദി വിരോധം 8.4 ശതമാനവും മറ്റു കാരണങ്ങൾ പറഞ്ഞവർ 3.6 ശതമാനവുമാണ്.
അരുവിക്കര തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയും സ്ത്രീ വിഷയങ്ങളും ആണെന്ന അഭിപ്രായത്തിനാണ് സർവേയിൽ മുൻതൂക്കം ലഭിച്ചത്. 61.1 ശതമാനം ഈ അഭിപ്രായം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം ഉമ്മൻ ചാണ്ടി സർക്കാറിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 58 ശതമാനമാണ്. ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ വിജയിച്ചാൽ ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് 41 ശതമാനം അഭിപ്രായപ്പെട്ടു. ഒന്നും ലഭിക്കില്ലെന്ന് പറഞ്ഞവർ 31.5 ശതമാനമാണ്. മറിച്ച് വിജയകുമാറാണ് വിജയിക്കുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് വോട്ടർമാരും അഭിപ്രായം. 57.4 ശതമാനം പേർ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് പറഞ്ഞു. മറിച്ച് അരുവിക്കരയിൽ ശബരിനാഥ് ജയിച്ചാലും ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തില്ലെന്നാണ് 63.9 ശതമാനവും അഭിപ്രായപ്പെട്ടത്.
ഈ സർവ്വേ ഫലം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ പ്രകടനം ആയിരിക്കണമെന്നില്ല. എന്നാൽ സൈബർ ലോകത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫലം. ഒരു ഇമെയ്ലിൽ നിന്നും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ ഉതകുന്ന വിധത്തിലായിരുന്നു മറുനാടൻ വോട്ടിംഗിന് അവസരം ഒരുക്കിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്ത് ഉത്തരം നൽകാനുള്ള അവസരമായിരുന്നു ഒരുക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍