കാർത്തികേയന്റെ മകനെ കൈവിടാതെ അരുവിക്കരക്കാർ; കെ എസ് ശബരിനാഥിന് 10,128 വോട്ടിന്റെ വമ്പൻ വിജയം; 46,320 വോട്ടുമായി വിജയകുമാർ രണ്ടാമത്; 34,145 വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം; എല്ലാ പ്രതീക്ഷയും കൈവിട്ട നിരാശയിൽ സിപിഐ(എം)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എല്ലാ പ്രതീക്ഷകളും അട്ടിമറിച്ച് അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വമ്പൻ വിജയം നേടി. കടുത്ത ത്രികോണ മത്സരത്തിനൊടുവിലാണ് കെ എസ് ശബരിനാഥ് പതിനായിരം വോട്ടിന്റെ വോട്ടിന്റെ വിജയം നേടിയത്. 10,128 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശബരിനാഥിന് ലഭിച്ചത്. 56,448 വോട്ടുകൾ ശബരിനാഥ് നേടി. വിജയകുമാറിന് ലഭിച്ചത്. 46,320 വോട്ടുകളാണ്. 34,145 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ മികവിൽ ബിജെപി മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം നടത്തി. 1430 വോട്ടുകൾ നോട്ടയിൽ രേഖപ്പെടുത്തിയപ്പോൾ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസിന് 1197 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴിലും ശബരിനാഥ് വ്യക്തമായ ഭൂരിപക്ഷം നേടി.
സ്ഥാനാർത്ഥികളും നേടിയ വോട്ടുകളും ഇങ്ങനെ
ആകെ ബൂത്തുകൾ 155
ശബരീനാഥൻ (യുഡിഎഫ്)- 56448
വിജയകുമാർ (എൽഡിഎഫ്) -46320
രാജഗോപാൽ (ബിജെപി) - 34145
നോട്ട -1430
കെ ദാസ് (സ്വതന്ത്രൻ)- 1197
പൂന്തുറ (സിറാജ്) പിഡിപി -703
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം- 10128
പഞ്ചായത്തുകളിൽ ശബരിനാഥ് നേടിയ ലീഡ് നില
ആര്യനാട്: 1449
കുറ്റിച്ചൽ: 1528
പൂവച്ചൽ: 1975
വെള്ളനാട്: 2334
ഉഴമലയ്ക്കൽ: 368
വിതുര: 1052,
തൊളിക്കോട്: 1422
അരുവിക്കരയിൽ(വിജയകുമാറിന് -133 വോട്ടിന്റെ ഭൂരിപക്ഷം)
തിരുവനന്തപുരം സംഗീത കോളേജായിരുന്നു വോട്ടെണ്ണലിന്റെ മുഖ്യകേന്ദ്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചത് മുതിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീഡു തുടങ്ങി. ഈ ലീഡ് അവസാനം വരെ നിലനിർത്താനും ശബരിനാഥിന് സാധിച്ചു. അരുവിക്കര ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ശബരിനാഥ് വ്യക്തമായ മുന്നേറ്റം നടത്തി. ഇടതു സ്ഥാാർത്ഥി വിജയകുമാർ ഏറെ പ്രതീക്ഷ വച്ചുപുലർത്തിയ ഇടതുകേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് ശബരിനാഥ് നടത്തിയത്.
വോട്ടെണ്ണി തുടങ്ങിയത് തൊളിക്കോട് പഞ്ചായത്തിലാണ്. ഇവിടെ മുതൽ ശബരിനാഥ് ലീഡ് നേടി. യുഡിഎഫിന്റെ പരമ്പരാഗതമായ പഞ്ചായത്തിൽ 1449 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ തന്നെ ട്രെന്റ് വ്യക്തമായിരുന്നു. തുടർന്ന് എണ്ണിയത് ഇടതു ശക്തികേന്ദ്രമായ വിതുരയിൽ ആയിരുന്നു. ഇവിടെ വോട്ടെണ്ണി തുടങ്ങിയതോടെ ഇടതു പ്രതീക്ഷകൾ തെറ്റി. ഇവിടെ ലീഡ് നേടിയാൽ മാത്രമേ വിജയകുമാറിന് വിജയം സാധ്യമായിരുന്നു. എന്നാൽ, വിതുരയിൽ 1052 വോട്ടിന്റെ ലീഡ് ശബരിനാഥ് നേടിയതോടെ വിജയകുമാർ തോൽവിയിലേക്കാണെന്ന് ബോധ്യം വന്നു.
എൽഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെ ലീഡെടുത്തു. ഇടതു കോട്ടയെന്ന് വിശേഷിപ്പിച്ച ഉഴമലയ്ക്കൽ പഞ്ചായത്തിൽ 368 വോട്ടിന്റെയും മേൽകൈ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വെള്ളനാട്ട് ശബരിനാഥന് പ്രതീക്ഷ തെറ്റിയില്ല. ഇവിടെ 2334 വോട്ടിന്റെ ലീഡാണ് ശബരി നേടിയത്. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന്റെ ഭൂരിപക്ഷം വെള്ളനാട്ട് കുറയുകയാണ് ഉണ്ടായത്. അരുവിക്കര മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ലീഡ് ലഭിച്ചത്. 133 വോട്ടുകളുടെ ലീഡ് ഇവിടെ വിജയകുമാറിന് ലഭിച്ചു. കുറ്റിച്ചലിൽ 1528 ഉം പൂവച്ചലിൽ 1975 വോട്ടിന്റെയും ലീഡ് സ്വന്തമാക്കിയതോടെ അവസാന നിമിഷങ്ങളിൽ ശബരിനാഥിന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് കടക്കുകയായിരുന്നു.
അതേസമയം ഇടതു കേന്ദ്രങ്ങളിൽ പോലും ബിജെപി നടത്തിയ മുന്നേറ്റമാണ് ശക്തമായ മത്സരം കാഴ്ച്ചവെക്കാൻ ഇടതിന് സാധിക്കാതെ പോയത്. ന്യൂനപക്ഷ മേഖലയായ തെളിക്കോട് വലിയ മുന്നേറ്റം ബിജെപി നേടി. ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥി മികവ് തന്നെയായിരുന്നു ബിജെപിക്ക് ഗുണകരമായത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്കും രാജഗോപാൽ കയറിയിരുന്നു. പിന്നീട് വിജയകുമാറിന് തൊട്ടുപിന്നിലായും നിന്നും. നോട്ടയാണ് നാലാം സ്ഥാനത്ത്. പി.സി. ജോർജിന്റെ സ്ഥാനാർത്ഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
അതേസമയം 2011ലെ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ മുന്നണികൾക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജി കാർത്തികേയൻ 56797 വോട്ടുകളാണ് നേടിയത്. എന്നാൽ ഇത്തവണ ശബരിക്ക് ലഭിച്ചത് 56488 വോട്ടും. യുഡിഎഫിന് തന്നെ 349 വോട്ടുകളുടെ കുറവ്. 2011ൽ ഇടതുമുന്നണിയുടെ അംബലത്തറ ശ്രീധരൻ നായർ നേടിയത്. 46123 വോട്ടുകളാണ്. ഇത്തവണ സിപിഐഎമ്മിന്റെ വിജയകുമാർ 46320 വോട്ടുപിടിച്ചു. 197 വോട്ട് കുടുതൽ നേടിയെങ്കിലും വോട്ടർമാരുടെ എണ്ണവും പോളിങ് ശതമാനവും ഇത്തവണ കൂടുതലാണ്. എന്നാൽ ബിജെപി വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സി ശിവൻകുട്ടി 7694 വോട്ടാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ രാജഗോപാൽ ഇത് 34145 വോട്ടാക്കി ഉയർത്തി.
2006 ന് ശേഷം സിപിഎമ്മിന് ഒരു വിജയം ഇപ്പോഴും അന്യമാകുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നൽകുന്ന പാഠം. അതേസമയം യുഡിഎഫ് ഉപതിരഞ്ഞെടുപ്പുകളിൽ ഹാട്രിക് വിജയം നേടുകയും ചെയ്യും. പിറവത്ത് ടി.എം.ജേക്കബ് മരിച്ചപ്പോൾ മകനെ നിർത്തി വിജയിപ്പിച്ചെടുത്ത യുഡിഎഫ് നെയ്യാറ്റിൻകരയിൽ സിപിഎമ്മിൽ നിന്ന് സെൽവരാജിനെ അടർത്തിയെടുത്ത് അവിടെ മത്സരിപ്പിച്ച് ജയിപ്പിച്ചു.
സരിതയും സോളാറും ബാർകോഴയും അതിജീവിച്ച് അരുവിക്കരയിൽ നേടിയ വിജയം യുഡിഎഫിന് വൻ ആത്മവിശ്വാസം നൽകുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പിൽ നിൽക്കെ എൽഡിഎഫ് പാളയത്തിന് തിരിച്ചുവരവ് വെല്ലുവിളി തന്നെയാണെന്ന് ഫലം തെളിയിക്കുന്നു. ഈ വിജയത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ വീണ്ടും കരുത്തനായി. സർക്കാരിന്റെ വിലയിരുത്തലാണെന്നു നേരത്തെ തുറന്നു പറഞ്ഞ അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിക്ക് അഭിമാനിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍