'ജീൻസ് ഇത്ര മോശം വേഷമാണെന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണ്; ഒരു ജനപ്രതിനിധിയോ സെലിബ്രിറ്റിയോ ജീൻസ് ധരിച്ചെത്തിയാൽ കോളേജ് വാതിൽ കൊട്ടിയടയ്ക്കുമോ? അൻസാർ കോളേജ് അധികാരികൾ അപമാനിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് മറുനാടനോട് മനസു തുറക്കുന്നു
തൃശൂർ:''ജീൻസ് ഇത്ര മോശം വേഷമാണെന്ന് എനിക്ക് ബോധ്യപ്പെട്ടത് ഇപ്പോഴാണ്. എന്താണതിന്റെ യുക്തിയെന്ന് പക്ഷെ ഇപ്പോഴും മനസിലാകുന്നില്ല.''ജീൻസ് ധരിക്കുന്നതിന്റെ പേരിൽ തങ്ങളുടെ കോളേജിലേക്ക് വരരുതെന്ന് ''സ്നേഹപൂർവ്വമുള്ള''വിലക്ക് നേരിട്ട വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പെരുമ്പിലാവിൽ ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുള്ളവരുടെ നിയന്ത്രണത്തിലുള്ള അൻസാർ വനിതാ കോളേജിൽ നിന്നാണ് കേരളത്തിലെ തന്നെ പ്രശസ്തയായ വനിത ഫോട്ടോഗ്രാഫർക്ക് ഈ അപമാനം നേരിട്ടത്. ഫോട്ടോഗ്രാഫിയിലെ ആൺകോയ്മയെ മറികടന്ന് തന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് സീമയ്ക്ക് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് പോലുള്ള അനുഭവമായിരുന്നു അൻസാർ കോളേജിൽ നിന്നും ഉണ്ടായത്.
'ഞങ്ങളുടെ കോളേജിൽ വരുമ്പോൾ വസ്ത്രധാരണത്തിൽ ചില മര്യാദകൾ ഒക്കെ പാലിക്കണമെന്നായിരുന്നു ക്ലാസെടുക്കാൻ ക്ഷണിച്ച ശേഷം കോളെജ് അധികൃതർ തന്നോട് പറഞ്ഞതെന്ന് സീമ വ്യക്തമാക്കുന്നു. അൻസാർ കോളെജിലുള്ള തന്റെ ഒരു സുഹൃത്താണ് ഫോട്ടോഗ്രഫിയെ പറ്റിയും, കാടിനെ പറ്റിയും ക്ലാസ്സ് എടുക്കാനായി പെരുമ്പിലാവിലെ കോളേജിലേക്ക് ക്ഷണിച്ചത്. ഇതിന് മുൻപും നിരവധി സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള ക്ലാസ്സ് എടുത്തിട്ടുള്ളതുകൊണ്ടാണ് വരാമെന്ന് ഏറ്റത്. കൂട്ടത്തിൽ അവിടുത്തെ കുട്ടികൾ എടുത്ത ഫോട്ടോയുടെ പ്രദർശനവും മാർക്കിടലും. ഒഴിവുള്ള ദിവസമായ ജൂലൈ 14 നായതുകൊണ്ട് കണ്ണും പൂട്ടി സമ്മതിക്കുകയാിരുന്നു. എന്നാൽ അൽപ സമയം കഴിഞ്ഞപ്പോഴാണ് കോളെജിലെ വൈസ് പ്രിൻസിപ്പൽ തന്നെ വിളിച്ച് ഏത് വസ്ത്രം ധരിച്ചാണ് കോളെജിൽ വരികയെന്ന് ചോദിച്ചത്.
സാധാരണ ക്ലാസ് എടുക്കാൻ പോകുമ്പോൾ ഐഡൻഡിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ജീൻസും ഫുൾ സ്ലീവ് ടീഷർട്ടും ഒവർകോട്ടും ധരിച്ചാണ് വരികയെന്ന് അവരോട് പറഞ്ഞു. എന്നാൽ തീർത്തും മതപരമായ ഒരു കോളേജ് ആയതിനാൽ ജീൻസ് ധരിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്നായിരുന്നു അവരുടെ ആവശ്യം. ചുരിദാറോ സാരിയോ ധരിച്ച് കോളേജിൽ വരണമെന്ന വൈസ് പ്രിൻസിപ്പലിന്റെ നിർബന്ധത്തിന് വഴങ്ങാൻ എന്തായാലും താൻ തയ്യാറല്ലെന്ന് അവരോട് തന്നെ നേരിട്ട് പറഞ്ഞു. പിന്നേയും അവർ വിളിച്ച് എങ്ങിനെ എങ്കിലും എത്തണമെന്നും തങ്ങളുടെ കോളേജിന് ചേർന്ന വസ്ത്രം ധരിക്കണമെന്നും അഭ്യർത്ഥിച്ചു. അവർ അവരുടെ നിലപാടിൽ ഉറച്ച് നിന്നപോൾ താൻ തന്റെ നിലപാട് ആവർത്തിച്ചു. എനിക്ക് വ്യക്തിത്വം പണയം വച്ച് എവിടേയും വരേണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ നിലപാടിനേ അംഗീകരിച്ച് തന്നെ പരിപാടി ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായതെന്ന് സീമ സുരേഷ് പറഞ്ഞു.
ജീൻസ് എങ്ങിനെയാണ് ഒരു മോശം വസ്ത്രമാകുന്നത്. ഞാൻ ശരീരഭാഗം ഭാഗീകമായി പുറത്ത് കാണിച്ചല്ലലോ അവിടെ പോകുന്നത്. ഒരു ജനപ്രതിനിധിയോ സെലിബ്രെറ്റിയോ ഇത്തരത്തിലുള്ള വേഷം ധരിച്ച് കോളേജിൽ വന്നാൽ അവരുടെ മുൻപിലും മാനേജ്മെന്റ് വാതിലടക്കുമോ എന്നും സീമ ചോദിക്കുന്നു. വിഷയം ഭർത്താവിനോട് പറഞ്ഞപ്പോൾ തികച്ചും സങ്കുചിതമായ വിഷയമായതിനാൽ പ്രശ്നം പുറത്തായാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് അദ്ദേഹവും പറഞ്ഞത്. അതുകൊണ്ട് സുഹൃത്തുക്കളോട് പോലും ഇത്തരമൊരു വിഷയം നടന്ന കാര്യം പറഞ്ഞില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ഒരു മാദ്ധ്യമപ്രവർത്തകൻ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം പുറത്തായത് താനുമറിഞ്ഞത്. സത്യം പറയാൻ ബാധ്യതയുള്ളതുകൊണ്ട് തുറന്നുപറഞ്ഞു എന്ന് മാത്രം. അതുകൊണ്ട് ആ കോളേജിനോട് തനിക്ക് എന്തെങ്കിലും വൈരാഗ്യമുള്ളതായി കരുതരുതെന്നും സീമ സുരേഷ് വ്യക്തമാക്കി. അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന നൽകിയ നാട്ടിൽ ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്ന് തന്നെയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ സീമയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള വിശദീകരിച്ച കോളേജ് പ്രിൻസപ്പൽ സീമയെ തങ്ങൾ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നില്ല എന്നാണ് ഇന്നലെ പറഞ്ഞത്. എന്നാൽ സന്ദർശകരുടെയും വസ്ത്രധാരണം തങ്ങൾ കണക്കിലെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തെ കാക്കനാടാണ് സീമ സുരേഷിന്റെ താമസം. ഫോട്ടോഗ്രാഫറായ സുരേഷാണ് ഭർത്താവ്. കർഷകനായ പിതാവ് മോഹനൻ കെ പണിക്കരും, മാതാവ് സിന്ധു മോഹനും തന്നെയാണ് സീമയുടെ ഫോട്ടോഗ്രാഫി കമ്പത്തിന് എല്ലാ പ്രോത്സാഹനവും നൽകിയതത്. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ സീമ പോയത് മാദ്ധ്യമപ്രവർത്തകയാവാനാണ്. അവിടെനിന്നു ഫോട്ടോഗ്രഫിയിലേക്കു വന്നത് എൻ എ നസീർ സംഘടിപ്പിച്ച വൈൽഡ് ഫോട്ടോഗ്രഫി ക്യാമ്പിലൂടെയാണ്.
തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനായി കുസാറ്റ്, കോട്ടയം സിഎംഎസ് കോളജ് തുടങ്ങി ഒട്ടേറെ കലാലയങ്ങളിൽ ഫോട്ടോഗ്രാഫി വർക്ക് ഷോപ്പുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട് ഇവർ. ഒട്ടേറെ വനിതകളെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് ആകർഷിക്കാനും സീമയ്ക്കായിട്ടുണ്ട്. കരിമ്പുലിയും പീലിവിടർത്തിയ മയിലും അടക്കമുള്ള കാനന ജീവികളുടെ ചിത്രങ്ങൾ കൂടാതെ കാടിന്റെ നിഗൂഢഭംഗിയുടെ ചിത്രങ്ങളും പകർത്താൻ സീമ സുരേഷിന് സാധിച്ചിട്ടുണ്ട്. വേറിട്ട വഴയിലൂടെയുള്ള സാഞ്ചാരത്തിന് ഇടയാണ് ഇവർ ജീൻസിന്റെ പേരിൽ വിവാദത്തിൽ ചാടിയിരിക്കുന്നതും.
സീമാ സുരേഷ് പകർത്തിയ ചിത്രങ്ങളിൽ ചിലത് ചുവടേ:
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍