പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാമി അവാർഡ് ദാനവും സെപ്റ്റംബർ ഏഴിന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: ട്രയർ റണ്ണിൽ തന്നെ ആവേശകരമായ പ്രതികരണം ലഭിച്ച പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 7ന് നടക്കും. ഇതോടൊപ്പം തന്നെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ഇയർ (നാമി) അവാർഡ് ദാനവും നടക്കും.
കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും നടീനടന്മാരും പങ്കെടുക്കുന്ന സമ്മേളനം സ്റ്റാർനൈറ്റിന്റെ മാതൃകയിൽ വർണ്ണാഭമാക്കാൻ പ്രവാസി ചാനൽ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
ഇന്റർനെറ്റ് വഴി യുണൈറ്റഡ് മീഡിയ ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും ലഭ്യമാകുന്ന പ്രവാസി ചാനൽ ഈ രംഗത്തെ തുടക്കക്കാരായ (പയനിയർ) , ബോം ടിവിയും മലയാളം ഐ.പി ടിവിയും ഒന്നായി ചേർന്ന് രൂപംകൊടുത്ത യുണൈറ്റഡ് മീഡിയയുടെ സംഭാവനയാണ്. വ്യൂവർഷിപ്പ് റേറ്റിങ്ങിൽ (എന്തുമാത്രം ആൾക്കാർ കാണുന്നു എന്ന അളവുകോൽ) ഐ പി ടി വി പ്ലാറ്റ്ഫോമിൽ ഏഷ്യാനെറ്റ്, മഴവിൽ മനോരമ ചാനലുകൾക്ക് തൊട്ടുപിന്നിലായി മിക്കവാറും മൂന്നാംസ്ഥാനത്തോ നാലാം സ്ഥാനത്തോ പ്രവാസി ചാനലുമുണ്ട്. അമേരിക്കൻ മലയാളികൾ അത്ര മാത്രം പ്രവാസി ചാനലിനെ നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണിതെന്ന് ഇതിന്റെ സംഘാടകർ ഒന്നടങ്കം പറഞ്ഞു.
പ്രാവാസികൾ തന്നെ രൂപം കൊടുത്ത ചാനൽ എന്ന ബഹുമതിക്കർഹമായ പ്രവാസി ചാനൽ വ്യത്യസ്തവും പുതുമയാർന്നതുമായ പ്രോഗ്രാമുകൾകൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയിൽ അരങ്ങേറുന്ന ഓരോ മലയാളി പരിപാടിയുടെ ഒരുഭാഗവും വിട്ടുകളയാതെ പൂർണ്ണമായിതന്നെ ചാനൽ പ്രദർശിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുക്കുന്ന ചാനൽ പ്രധാന സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ബ്രേക്കിങ് ന്യൂസ് ആകട്ടെ വൻകിട ചാനലുകൾക്കൊപ്പം ജനങ്ങളിലെത്തിക്കാനും പ്രവാസി ചാനലിനുണ്ട്.
നാട്ടിലെ വി.ഐ.പികൾ നാട്ടിലെ മാദ്ധ്യമങ്ങൾക്ക് അത്രയെളുപ്പം പിടികൊടുക്കാറില്ലെങ്കിലും അമേരിക്കയിലെത്തുമ്പോൾ അവർ പ്രവാസി ചാനലിനു മുന്നിൽ മനസുതുറക്കാൻ മടിക്കാറില്ല. അതിനാൽ തന്നെ വിവാദവിഷയങ്ങളിൽ പ്രതികരണം പലപ്പോഴും അമേരിക്കയിൽ നിന്നാണ് പുറംലോകത്ത് എത്തുന്നത്.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളായി രൂപംകൊണ്ട മലയാളം ടെലിവിഷനും എം. സി. എൻ. ചാനലും ഒന്നായതോടെ കൂടുതൽ മികവുറ്റ പരിപാടികൾ അവതരിപ്പിക്കാൻ വഴിയൊരുങ്ങുകയായിരുന്നു. നാട്ടിൽ 300 400 പേർ ജോലി ചെയ്യുന്ന ചാനലുകളിൽ നിന്നു ലഭ്യമാകുന്നതുപോലെയോ അതിലും മെച്ചമായോ പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ചുരുക്കം ജോലിക്കാരുള്ള പ്രവാസി ചാനലിനു കഴിയുന്നതു ഈ രംഗത്തോടുള്ള അർപ്പണബോധത്തിന്റെ പ്രതിഫലനമാണ്.
സാമ്പത്തികനേട്ടങ്ങൾക്കുപരി ജനങ്ങൾക്ക് മികച്ച പരിപാടികൾ ലഭ്യമാക്കാനും, വാർത്തകൾ തത്സമയം അറിയിക്കാനും അവർ രംഗത്തുണ്ട്. പ്രവാസിയുടെ ശബ്ദം തന്നെയായി ചാനലിന്റെ പ്രക്ഷേപണം തുടരുന്നു. കേരളത്തിൽ നിന്നുള്ള പ്രധാന ചാനലുകളിൽ പോലും ഇല്ലാത്ത പ്രോഗ്രാമുകൾ പ്രവാസി ചാനലിലുണ്ട്. പരസ്യങ്ങളുടെ അതിപ്രസരമില്ല എന്നതും ടെലിവിഷൻ കാഴ്ചക്കാരെ ഒന്നടങ്കം പ്രവാസി ചാനലിലേക്ക് ആകർഷിക്കുന്നു.
ലോകത്ത് എവിടെയും പ്രവാസി ചാനൽ ലഭ്യമാണെങ്കിലും യു കെ, ഓസ്ട്രേലിയ, അയർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ചാനലിന്റെ പ്രാതിനിധ്യം കൂട്ടാനും അവിടെ നിന്നുള്ള പ്രോഗ്രാമ്മുകൾ ഉൾപ്പെടുത്താനും ഉള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അത് വഴി പ്രാദേശിക പരിപാടികൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചാനലിന്റെ അടുത്ത ദൗത്യം. പ്രവാസികളെ ഒന്നിപ്പിക്കുന്ന ചങ്ങലയായി ക്രമേണ ചാനൽ മാറും.
മലയാളികൾ തിങ്ങി പാർക്കുന്ന ഗൾഫ് രാജ്യങ്ങളിലുള്ള രണ്ടു പ്രാദേശിക ചാനലുകളുമായി കൂടി ചേർന്ന് ഇവിടെ നിന്നുള്ള പ്രോഗ്രാമ്മുകൾ അവിടെ കാണിക്കാനും അവിടെ പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ലോകമെമ്പാടും പ്രവാസി ചാനൽ വഴി കാണിക്കാനുള്ള കാര്യങ്ങൾ ധൃത ഗതിയിൽ നടക്കുന്നുണ്ട്.
ഏറ്റവും നൂതനമായ ഹൈ ഡെഫിനിഷൻ സാങ്കേതിക മികവിലാണ് എല്ലാ പ്രോഗ്രാമ്മുകളും തയ്യാറാക്കുന്നത്. മികച്ച ഗുണമേന്മയ്ക്ക് എച്ച്.ഡി ക്വാളിറ്റിയിലാണ് പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യുന്നതും പ്രക്ഷേപണവും ഹൈഡഫിനിഷൻ ക്യാമറയാണ് ഷൂട്ടിംഗിനുപയോഗിക്കുന്നത്. ഗ്രാസ്സ് വാല്ലി എന്ന ലോക പ്രശസ്ത കമ്പനിയുടെ എഡിറ്റിങ് സംവിധാനങ്ങളാണ് പിന്നിൽ ഉപയോഗിക്കുന്നത്.
ടെലിവിഷൻ രംഗത്ത് 18 വർഷത്തിലേറെ പരിചയമുള്ള ജില്ലി സാമുവേൽ ആണ് പ്രവാസി ചാനലിന്റെ ചീഫ് പ്രൊഡ്യൂസറും എഡിറ്ററും. ദൂരദർശനിലും സഹാറാ ടിവിയിലും നേതൃരംഗങ്ങളിൽ പ്രവർത്തിച്ച ജില്ലി സാമുവേൽ ദൂരദർശനിലെ ഹിറ്റ് പ്രോഗ്രാം 'സുരഭി'യുടെ ചിത്രീകരണത്തിനായി ഇന്ത്യയുടെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും ചെന്നെത്തുകയുണ്ടായി. കൂടാതെ പ്രവാസി ചാനലിന്റെ എല്ലാമെല്ലാമായ നിരവധി പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഈ ടെലിവിഷൻ ചാനലും സംപ്രേഷണവും.
അമേരിക്കയിൽ നിന്ന് കഴിവുള്ള നൂറു കണക്കിന് ടെലിവിഷൻ ആങ്കെഴ്സിനെയും ജേർണലിസത്തിൽ ബിരുദം എടുത്തവരും അല്ലാത്തവരുമായ നിരവധി ന്യൂസ് റീഡേർസിനെയും വാർത്തെടുക്കാൻ പ്രവാസി ചാനലിനു ഇതിനോടകം കഴിഞ്ഞു എന്നുള്ളത് അഭിമാനിക്കാനാകും എന്ന് വിലയിരുത്തുന്നു.
ന്യൂജേഴ്സി പിസ്കാറ്റവേയിലുള്ള ചാനൽ ഓഫീസിൽ 3000 സ്ക്വയർഫീറ്റിലുള്ള സ്റ്റുഡിയോ, എഡിറ്റിങ് സൗകര്യങ്ങൾ, അട്മിനിസ്ട്രെടിവ് ഓഫീസ് എന്നിവയുമുണ്ട്. ഷിക്കാഗോ, ഡാളസ്, ന്യൂയോർക്ക് എന്നിവടങ്ങളിലും സ്റ്റുഡിയോ സൗകര്യങ്ങളുണ്ട്. മലയാളികളുള്ള മിക്കവാറുമെല്ലാ നഗരങ്ങളിലും കാനഡയിലും പ്രതിനിധികളുണ്ട്.
ടോക്ക് ഷോകൾ, സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ, അമേരിക്കൻ സല്ലാപം പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കോൾ ഇൻ പ്രോഗ്രാമുകൾ ഗാനങ്ങളെ അധികരിച്ചുള്ള രാഗാർദ്രം, ഹൃദയരാഗം, മുഖാമുഖം, ചമയങ്ങളില്ലാതെ, നക്ഷത്രമൊഴികൾ, കോമഡി ഷോകൾ, തമിഴ് പ്രോഗ്രാം, ഇസൈ മലർ, ഗ്രേറ്റ് ഇന്ത്യൻ വെഡ്ഡിങ്, പാചകലോകം തുടങ്ങി നാനാവിധ പരിപരാടികളാണ് ചാനലിനെ ജനകീയമാക്കുന്നത്.
പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പ്രവാസികൾക്ക് താത്പര്യമുള്ള വിഷയങ്ങളും കൂലംകഷമായ ചർച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന 'നമസ്കാരം അമേരിക്ക' പ്രോഗ്രാം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും മികച്ച ആങ്കർമാരാണ് ഈ പ്രോഗ്രാമിനു ചുക്കാൻപിടിക്കുന്നത്.
സമയക്കുറവുള്ള അമേരിക്കൻ മലയാളിയെ മുന്നിൽകണ്ടാണ് വ്യത്യസ്ത പരിപാടികൾ സജ്ജമാക്കിയിരിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങളും അമേരിക്കയിലെ വാർത്തകളും സമജ്ഞമായി കോർത്തിണക്കിയിരിക്കുന്നു.
അമേരിക്കയിൽ വന്നിട്ടുള്ള മിക്കവാറുമെല്ലാ ചലച്ചിത്ര താരങ്ങളും, പ്രവർത്തകരും പ്രവാസി ചാനൽ സന്ദർശിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി അമേരിക്കയിൽ കഴിയുന്ന പ്രവാസികൾ തന്നെയാണ് ചാനലിന്റെ മാനേജ്മെന്റും അണിയറ ശിൽപികളും. അതിനാൽ തന്നെ പ്രവർത്തനവും ലക്ഷ്യവുമൊന്നന്നതിൽ അവർക്ക് സന്ദേഹമില്ല.
ചരിത്രത്തിലാദ്യമായി പ്രവാസി മലയാളികളുടെ ജീവിതത്തിൽ നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ച നേതാക്കളെ പ്രത്യേകം ആദരിക്കാനായി തുടങ്ങി വച്ച നോര്‍ത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ വമ്പിച്ച വിജയമായി ചരിത്രത്താളുകളിൽ രേഖപ്പെടുത്തും. ഇതിനായി 9 പേരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നോമിനേറ്റ് ചെയ്യുകയും ഓൺലൈൻ വോട്ടെടുപ്പിലൂടെ ഇതിൽ ഒരാളെ ചാനൽ തെരഞ്ഞെടുക്കുകയും ഈ പ്രമുഖ അമേരിക്കൻ മലയാളിക്ക് സെപ്റ്റംബർ 7 നു ന്യൂ യോര്കിൽ വച്ച് നടക്കുന്ന ചടങ്ങിൽൽ വച്ച് നൽകുന്ന നാമി അവാർഡ് ഇതിനകം തന്നെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ നാമിക്കായി വോട്ട് ചെയ്തു എന്നത് ചാനലിന്റെ വ്യാപ്തിയെ എടുത്തു കാണിക്കുന്നു. ഫൈനലിൽ വന്ന ഒമ്പത് പ്രമുഖ മലയാളികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയത് കാനഡയില നിന്നുള്ള ജോൺ പി. ജോണും, രണ്ടാമത് ടി.എസ്.ചാക്കോയും ആണ്. സെപ്റ്റംബർ 7, 5 മണിക്ക് ന്യൂ യോർക്കിലെ ഗ്ലെൻ ഓക്സ് ഹൈ സ്കൂൾ ഓടിട്ടോറിയത്തിലാണ് പരിപാടി. ഈ ദിവസം ലേബർ ഡേ പൊതു അവധി ആണെന്നുള്ളത് കാണികളുടെ തിരക്ക് കൂട്ടും.
ഗ്ലെൻ ഓക്സ് ഹൈസ്കൂളിൽ സെപ്റ്റംബർ 7ന് നടക്കുന്ന സമ്മേളനത്തിൽ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സൗജന്യ ടിക്കറ്റിനായി ബന്ധപ്പെടുക: ിമാ്യ@ുൃമ്മശെരവമിിലഹ.രീാ.
അമേരിക്കയിലെ പ്രമുഖ കലാകാരന്മാരുടെ ഗാനങ്ങൾ, അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡാൻസ് സ്കൂളുകളുടെ നൃത്തനൃത്യങ്ങൾ തുടങ്ങിയവ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അമേരിക്കയിലെ സംഘടനാ നേതാക്കൾ, വിവിധ മതനേതാക്കൾ തുടങ്ങിയവർ വർണ്ണാഭമായ പരിപാടിയിൽ പങ്കെടുക്കും.
മികച്ച സാങ്കേതിക വിദ്യയോടെ നീണ്ട പ്രസംഗങ്ങൾ ഇല്ലാതെയാണ് പ്രോഗ്രാം കോർത്തിണക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 19083455983 FREE എന്ന നമ്പരിൽ ബന്ധപ്പെടാം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍