മതം തലയ്ക്ക് പിടിച്ച ഇസ്ലാമിക മൗലികവാദികൾ മഹാനായ കലാമിനെയും വെറുതെവിടുന്നില്ല; മരണപ്പെട്ട കാഫറുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കരുതെന്ന് മലയാളി ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദ പോസ്റ്റ് പിൻവലിച്ചിട്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ ജനവികാരം പൊട്ടിയൊഴുകുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം മരിച്ചതിന്റെ ഞെട്ടലിൽനിന്ന് രാജ്യം മുക്തമാവന്നതിനുമുമ്പ് അദ്ദേഹത്തെ അപമാനിച്ച് കേരളത്തിലെ ഇസ്ലാമിക മൗലികവാദികൾ രംഗത്ത്. ഫേസ്ബുക്കിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലാണ് ലോകം ആരാധിക്കുന്ന കലാമിന്റെ വ്യക്തിത്വത്തെ അവഹേളിച്ചു കൊണ്ട് പോസ്റ്റുകൾ നടക്കുന്നത്. ഇന്ത്യയിലെ മറ്റൊരു മുസ്ലിംമിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത പദവിയിൽ എത്തിയ അബ്ദുൽകലാമിനെ ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഈ ഗ്രൂപ്പിൽ.
കലാം കാഫിറാണെന്നും അയാളുടെ പരലോകമോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുക നിരോധിക്കപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ ഒരു അംഗമായ മൗലികവാദി ആദ്യം പോസ്റ്റിട്ടത്. പിന്നീട് ഇതിന്റെ ചുവടു പിടിച്ച് അദ്ദേഹത്തെ അവഹേളിക്കുന്ന പോസ്റ്റുകൾ വ്യാപിക്കുകയായിരുന്നു. പോസ്റ്റ് വൻ വിവാദവും പ്രതിഷേധവും ഉണ്ടാക്കിയതോടെ പിൻവലിക്കപ്പെട്ടെങ്കിലും സോഷ്യൽ മീഡിയകളിൽ ചർച്ചതുടരുകയാണ്. ഈ പോസ്റ്റ് നൽകിയ ആവേശത്തിൽ റെറ്റ് തിങ്കേഴ്സിലെ മതമൗലികവാദികൾ ശക്തിയുക്തം അദ്ദേഹത്തെ അവഹേളിക്കുകയാണ്.
സമീർ അലിയെന്ന ആളാണ് ഫേസ്ബുക്കിൽ കലാമിനെ അപകീർത്തിപ്പെടുത്തിത്. മലേഷ്യയിൽ ജോലി ചെയ്യുന്ന ഇയാൾ ഈ ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ്. ഗ്രൂപ്പിൽ നിന്നും ഈ പോസ്റ്റ് മാറ്റിയെങ്കിലും സമീറിന്റെ ഫേസ്ബുക്ക് വാളിൽ ഇപ്പോഴും ഈ അവഹേളന വാക്കുകൾ അതേപടിയുണ്ട്.
എ.പി.ജെ കലാം മഹാനായിരക്കാം, പക്ഷേ ജീവിതകാലം മുഴുവൻ ഇസ്ലാം എന്തെന്ന് അറിയാതെയാൺ അദ്ദേഹം ജീവിച്ചതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്ന പോസ്റ്റായിരുന്നു ആദ്യം വന്നത്. ചെറുപ്പംമുതലെ ക്ഷേത്രങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്നതുകൊണ്ടാവം വിഗ്രഹാരാധനയും ആൾദൈവങ്ങളെ ആരാധിക്കയും ഒന്നും അങ്ങേക്കുവിഷയമായിരുന്നില്ലല്ലോ? എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒപ്പം ദുർഗാപൂജചെയ്യുന്ന എ.പി.ജി യുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പോസ്റ്റിനെതിരെ ഇസ്ലാമിക ലോകത്തുനിന്നുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാം മതങ്ങളെയും സ്നേഹിച്ചിരുന്ന തികഞ്ഞ മതേതര വാദിയായ വ്യക്തിയായിരുന്നു കലാമെന്നത് മറക്കരുതെന്ന് മുസ്ലിം സമുദായത്തിലെ ചില ചെറുപ്പക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഈ പോസറ്റ് കൂടാതെ കലാം ബിജെപി അനുഭാവിയാണെന്ന വിധത്തിലുള്ള വ്യാപക പ്രചരണങ്ങളും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലുണ്ട്. കലാം സായിബാബയ്ക്കും അമൃതാനന്ദമയിക്കും ഒപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് അദ്ദേഹത്തെ അവഹേളിക്കുന്നത് തുടരുന്നത്. കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാർ പോലും കലാമിന്റെ വിയോഗത്തിൽ അതീവദുഃഖം രേഖപ്പെടുത്തുമ്പോഴാണ് ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞെത്തുന്നവർ ലോകം ബഹുമാനാക്കുന്ന വ്യക്തിത്വത്തെ അവഹേളിക്കുന്നത്.
അതേസമയം ഇസ്ലാമിന്റെ പേരിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് ക്ഷമചോദിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരും രംഗത്തുണ്ട്. ലോകത്തിന് പുതു ചിന്ത നൽകിയ, യുവാക്കളിൽ ആവേശം വിതരിയ മഹത് വ്യക്തിത്വത്തെ അവഹേളിച്ചതിന്റെ പേരിൽ അള്ളാഹു പോലും ഇവരോട് പൊറുക്കില്ലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പിൽ കലാമിനെ അവഹേളിച്ചുള്ള പോസ്റ്റുകൾ പെരുകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് അംഗങ്ങളായ മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
ഗ്രൂപ്പിലെ അനാരോഗ്യപ്രവണതയെ കുറിച്ച് അംഗമായ എകെഎം മാടായി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പോക്ക് ആശങ്ക ഉളവാക്കുന്നു ,ഗ്രൂപ്പിനെ കീഴടക്കി കൊണ്ടിരിക്കുന്ന പ്രത്യേഗ ചിന്താ ധാരയിൽ നിന്ന് ഗ്രൂപ്പിന് ഇനി ഒരു തിരിച്ചു പോക്ക് സാധ്യമാണോ? ഗ്രൂപ്പിലെ ആദ്യ കാല മെമ്പറും ,കുറെ കാലം അഡ്മിൻ ആയി ഇരുന്ന ആളും എന്ന നിലയിൽ ഇപ്പോഴത്തെ അവസ്ഥ വേദനപ്പിക്കുന്നതാണ്, പ്രത്യേകിച്ച് ഒന്നും പറയുന്നില്ല ,കാര്യങ്ങൾ എല്ലാം വ്യക്തമാണ്, ഗ്രൂപ്പിലെ സ്ഥാപക അംഗവും ,ദീർഘ കാലം അഡ്മിനും ആയിരുന്ന ഒരു വ്യക്തി സഹികെട്ട് ഇന്നു ഗ്രൂപ്പ് ലീവ് ചെയ്തു പോയി ,എനിക്ക് മെസ്സേജ് അയച്ചു വിഷമം പങ്കുവച്ചു,
വിവാദമാവുന്ന പരാമർശങ്ങൾ അടങ്ങുന്ന പോസ്റ്റ് കുറെ നേരം നിർത്തി വേണ്ട വിധം ചര്‍ച്ച കഴിഞ്ഞതിനു ശേഷം അത് ഡിലീറ്റ് ചെയ്തു എന്ത് പ്രയോജനം ? അതിന്റെ impact അപ്പോഴേക്കും സ്പ്രെഡ് ആയി കഴിഞ്ഞിരിക്കും, തുടക്കം തന്നെ ഡിലീറ്റ് ചെയ്താൽ ഗ്രൂപ്പിനും ,അതോടൊപ്പം പോസ്റ്റ് ഇട്ട വ്യക്തിക്കും കേള്‍ക്കുന്ന പഴി ഒഴിവാക്കുകയും ചെയ്യാം ,മരിച്ച മനുഷ്യന്റെ ഗുണമല്ലാതെ ദോഷങ്ങൾ പറയരുത് എന്ന ഇസ്ലാമിക അദ്ധ്യാപനം പോലും അഡ്മിൻസിന് അന്യമാണോ? സംസ്ക്കാര ചടങ്ങുകൾ കഴിയുവോളം ,ഒരു ദിവസമെങ്കിലും അത്തരം പൊങ്കൊലകൽ അനുവദിക്കാതിരിക്കാമായിരുന്നു ,പരേതനെ പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ പിന്നെയും അവസരങ്ങൾ ഉണ്ടല്ലോ , ഇനി ഇപ്പോൾ ഈ ഗ്രൂപ്പിനെ പടച്ചവൻ രക്ഷിക്കട്ടെ എന്ന്പ്രാർതിക്കുകയെ നിർവാഹമുള്ളൂ.
കഴിഞ്ഞ കൂറെക്കാലമായി എന്തിനും എതിനും വർഗീയ പ്രചാരണവുമായി ഇസ്ലാമിക മൗലികവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പായി മാറുകയാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് നിരോധിക്കണമെന്നുവരെ പലതവണ പരാതി കിട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല. നേരത്തെ കോഴിക്കോട്ടെ യുക്തിവാദിയായ ഒരു ഡോക്ടർ മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനംചെയ്തപ്പോൾ ആ മരണത്തെപോലും പരിഹസിച്ചുകൊണ്ട് ആർ.ടി ഗ്രൂപ്പിൽ പോസ്റ്റ് വന്നിരുന്നു. ഐസിസിന്റെ കൂട്ടക്കെലകളെ ന്യായീകരിച്ചുംമറ്റും പലതവണ ഇതിൽ ചെറുപ്പക്കാർവരെ പോസ്റ്റ് ഇടാറുണ്ട്. കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും അവർക്ക് സ്വാതന്ത്ര്യം വേണമെന്നും പറയുന്ന കടുത്ത ഇന്ത്യാവിരുദ്ധ പോസ്റ്റുകളും ഇതിൽ കാണാം.
യുക്തിവാദികളും സ്വതന്ത്ര ചിന്തകരും അണിനിരക്കുന്ന ഫ്രീ തിങ്കേഴ്സ ഗ്രൂപ്പിന് സമാന്തരമായി ഉണ്ടാക്കിയ ഈ ഗ്രൂപ്പിലൂടെ കടുത്ത വർഗീയ പ്രചാരണമാണ് നടക്കുന്നുത്.എതാണ്ട് മൂന്നാല് മാസങ്ങൾക്കു മുമ്പ് ദൈവത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പുമായി നടന്ന സംവാദത്തിൽ ഇവർ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. എഫ്.ടിയെ പ്രതിനിധീകരിച്ച് എഴുത്തുകാരനും പ്രഭാഷകനീമായ രവിചന്ദ്രനും, ആർ.ടിയെ പ്രതിനിധീകരിച്ച് നവാസ് ജാനെയുമാണ് സംവാദത്തിൽ പങ്കെടുത്തത്. എന്നാൽ തന്റെ വാദങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ട് നാണംകെട്ടുപോയ നവാസ് ജാനെ പിന്നീട് കടുത്ത മതമൗലികവാദ നിലപാടുമായി കുറച്ചുകാലത്തനുശേഷം സജീവമാവുകയായിരുന്നു.
അതേസമയം മറ്റു ചില ഗ്രൂപ്പുകളിലും കലാമിന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വന്നിട്ടുണ്ട്. എന്നാൽ, ഇവർ ആരും തന്നെ മതത്തിന്റെ പേര് പറഞ്ഞ് കലാമിനെ അവഹേളിക്കാൻ തയ്യാറായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍