രാജ്യദ്രോഹികളെ തൂക്കിലേറ്റുന്നത് നല്ലതു തന്നെ; എങ്കിലും എന്തിനായിരുന്നു ഈ ധൃതിപ്പെടൽ? വധശിക്ഷയ്ക്കെങ്കിലും രണ്ടു നീതി പാടില്ല; മേമന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നവരെയും തിരിച്ചറയണം
എഡിറ്റോറിയൽ
യാക്കൂബ് മേമന്റെ വധശിക്ഷ പൂർത്തിയായി ഒരു ദിവസം പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് വിവാദം തീരുന്നില്ല. വധശിക്ഷയുടെ പ്രസക്തിയെക്കുറിച്ച് ബുദ്ധിജീവികൾ ചർച്ച ചെയ്യുമ്പോൾ മേമൻ നിരപരാധിയാണ് എന്ന തരത്തിലും മേമനെ കൊന്നത് മുസ്ലിം ആയതുകൊണ്ടാണ് എന്ന തരത്തിലും ചിലർ പ്രചാരണം നടത്തുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയാകട്ടെ ഒരു തീവ്രവാദി എങ്കിലും ഇല്ലാതായതിൽ മനസറിഞ്ഞ് സന്തോഷിക്കുന്നു.
ഇന്ത്യയുടെ പരമോന്നത നീതപീഠത്തെയും ജനാധിപത്യ വ്യവസ്ഥയെയും പരിപൂർണമായി വിശ്വസിക്കുന്നതുകൊണ്ട് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഈ വധശിക്ഷയെ ഞങ്ങൾ അനുകൂലിക്കുകയാണ്. ഒട്ടേറെ ആശങ്കകളും സംശയങ്ങളും മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഈ അംഗീകാരം നൽകുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരപരാധിയായ ഒരാളെ തൂക്കി കൊല്ലാൻ അനുവദിക്കില്ല എന്ന ആത്മവിശ്വാസവും അനുകൂലിക്കുന്നതിന്റെ മൂലകാരണം.
ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന പ്രമാണത്തിൽ ഊന്നിയാണ് നമ്മുടെ നിയമവ്യവസ്ഥ നിലനില്ക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിലപാട് ഞങ്ങൾ എടുക്കുന്നത്. നിയമത്തിന്റെ മുമ്പിൽ തെളിവുകൾ നിർണായകം തന്നെയാണ്. സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി ഒരാളെ തൂക്കികൊല്ലാൻ ഇന്ത്യൻ സുപ്രീം കോടതിക്ക് കഴിയില്ല. ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.
നിർഭാഗ്യവശാൽ മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ഡിബേറ്റുകൾ രണ്ടു ദിവസമായിട്ടും തീരുന്നില്ല. വധശിക്ഷയ്ക്കെതിരെ താത്വികമായി എതിർക്കുന്നവരോട് ഞങ്ങൾക്ക് വിയോജിപ്പില്ല. ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി സ്വഭാവികമായി നൽകുന്ന ജീവൻ അതിന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യൻ എടുക്കുന്നത് പാരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. പല്ലിനു പകരം പല്ലും ജീവനു പകരം ജീവൻ എന്ന പ്രാകൃത രീതി ഇന്ത്യയെപോലെയൊരു ജനാധിപത്യ രാജ്യത്തിനു ഒട്ടും ഭൂഷണമല്ല. വധശിക്ഷയ്ക്കു മാത്രം വിധിക്കപ്പെട്ട ചിലരെങ്കിലും നിരപരാധികൾ ആണ് എന്നു പിന്നീട് തെളിയിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രം മതി ഈ ശിക്ഷാരീതിയെ എതിർക്കാൻ.
മാത്രമല്ല രാജ്യദ്രോഹം പോലെയുള്ള കടുത്ത കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ ഒരു പരിധിവരെ കുറഞ്ഞ ശിക്ഷയായി മാറുന്നു. ബ്രിട്ടനിലും മറ്റും ഉള്ളതുപോലെ പരോൾ ഇല്ലാത്ത മരിക്കുവരെയുള്ള തടവു നൽകുകയാണ് ഉചിതം. ഒരു തടവുകാരനെ തീറ്റിപ്പോറ്റുന്നതിന്റെ ചെലവ് ചൂണ്ടിക്കാട്ടി ഇതിനെ ചിലർ എതിർത്തു കാണുന്നു. കോടാനുകോടി രൂപ ദിവസവും ധൂർത്തടിക്കുന്ന ഒരു രാജ്യത്ത് ഒരു വ്യക്തിയുടെ പരിപാലനം ഇത്ര വലിയ പ്രശ്നമാക്കേണ്ട് കാര്യമില്ല. മന്ത്രിമാരും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരും ഒരു കൊല്ലം വാങ്ങുന്ന യാത്രാപ്പടിയുടെ ചെലവു പോലും വരില്ല അത് എന്ന് മറക്കരുത്.ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.
ഇടതുപക്ഷവും മറ്റും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയാണ്. അതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല. എന്നാൽ മേമൻ മാപ്പു സാക്ഷിയായി വന്നപ്പോൾ ചതിച്ചു, മുസ്ലിം ആയതുകൊണ്ട് തൂക്കി കൊന്നു തുടങ്ങിയ ബാലിശമായ വാദങ്ങൾ ഉയർത്തി ചിലർ രംഗത്തുണ്ട്. ഈ ആരോപണം ഉന്നയിക്കുന്നവർ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയും ദേശവിരുദ്ധ ശക്തികൾക്കു ഓശാന പാടുകയും മുസ്ലിം സമൂഹത്തിൽ അനാവശ്യമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ്. മോദി പ്രധാമന്ത്രിയായത് മുതൽ ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ ന്യൂനപക്ഷ വിരുദ്ധമാണ് ഈ സർക്കാർ എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായേ ഈ പ്രചാരണത്തെയും കാണാൻ സാധിക്കൂ.
വളരെ നിരാശാകരമായത് ഈ വധത്തെ പിന്തുണക്കുന്നവരും ഏറി വരുന്നു എന്നതാണ്. മറ്റൊരുകാര്യം മാദ്ധ്യമവും തേജസും പോലെയുള്ള പത്രങ്ങൾ മഹാ ദുരന്തം റിപ്പോർട്ട് ചെയ്യുന്നതുപോലെ വളരെ നാടകീയമായി മേമൻ വധം റിപ്പോർട്ട് ചെയ്തത് ഇതിന് മികച്ച ഉദാഹരണമാണ്. ഏതോ ഒരു മഹാനായ മനുഷ്യനെ ഇന്ത്യൻ ഭരണകൂടം അനീതിപരമായി തൂക്കി കൊന്നു എന്ന തോന്നലാണ് ഈ പത്രങ്ങളുടെ റിപ്പോർട്ടുകൾ കണ്ടാൽ തോന്നുക. ഇതു ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഈ പത്രങ്ങൾ കണക്കിലെടുത്തില്ല. രാജ്യദ്രോഹ കുറ്റം ചുമത്തിയ ഒരാളെ തൂക്കിലേറ്റുമ്പോൾ അതിന്റെ പേരിൽ കണ്ണീർ പൊഴിക്കുന്നത് ഏത് തരം മാതൃകയാണ് നൽകുക എന്നതാണ് ആലോചിക്കേണ്ടത്. അതേ സമയം നീതിമാനായ ഒരു മനുഷ്യനോടാണ് ഭരണകൂടം ഇങ്ങനെ ചെയ്യുന്നതെങ്കിലും അതിനു ന്യായം ഉണ്ടായിരുന്നു.
ഇതൊക്കെയാണെങ്കിലും മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിൽ ഉണ്ടായ വീഴ്ച്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ലോകത്ത് ഏറ്റവും അധികം മുസ്ലീമുകൾ താമസിക്കുന്ന രണ്ടാമത്തെ രാജ്യം എന്ന നിലയിൽ ആ വിഭാഗത്തിന്റെ വികാരങ്ങൾ കൂടി കണക്കിലെടുത്ത് വേണമായിരുന്നു ഉത്തരവു നടപ്പിലാക്കാൻ. വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ തന്നെ മുൻവിധികളുടെ ലംഘനമായാണ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാതിരാത്രിയിൽ കോടതി ചേരുകയും വിധികളും ഹർജികളും ഒക്കെ ഞൊടിയിടകൊണ്ട് തീർപ്പാക്കുകയും ഒക്കെ ചെയ്ത് ആവശ്യമില്ലാത്ത ധൃതി കാണിച്ചു എന്ന ആരോപണം ഗുരുതരമാണ്.
മഹാത്മാഗാന്ധിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഇന്ത്യക്കാരൻ എന്നു വിശേഷിപ്പിക്കപ്പടുന്ന ഡോ. എപിജെ അബ്ദുൾ കലാമിന്റെ സംസ്കാര ദിനത്തിൽ തന്നെ തൂക്കിക്കൊല നടത്തിയതിൽ വലിയ അനൗചിത്യം ഉണ്ട്. വധ ശിക്ഷയെ എതിർക്കുകയും പ്രസിഡന്റായിരുന്നപ്പോൾ എത്തിയ എല്ലാ ദയാഹർജികളിൽ ഇളവ് അനുവദിക്കാൻ ശ്രമിക്കുകയും മഹാനായ കലാമിന്റെ ആത്മാവിനോട് ചെയ്ത തെറ്റു തന്നെയാണ് ധൃതിപിടിച്ചു അതേദിവസം തന്നെ വധശിക്ഷ നടത്തിയത്. എന്നു മാത്രമല്ല ഒരു മനുഷ്യന്റെ ജന്മദിനത്തിൽ തന്നെ അയാളുടെ വധശിക്ഷ നടപ്പിലാക്കുക എന്നതും അതീവ ക്രൂരമായ നടപടിയായി പോയി. ഒന്നോ രണ്ടോ ദിവസം കൂടി മാറിയാൽ എന്ത് സംഭവിക്കുമായിരുന്നു എന്നു സർക്കാർ ഉത്തരം നല്കേണ്ടതുണ്ട്.
വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്ഫോടനം എന്ന് മറക്കരുത്. ബാബറി മസ്ജിദ് തകർക്കാൻ ചരടുവലിച്ചവർ ഭരണത്തിൽ ഇരിക്കുകയും അതിന് ഇരയായ സമൂഹത്തിന് വേണ്ടി പ്രതികരിച്ചവർ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യുന്നു എന്ന തരത്തിലും പ്രചാരണവും സർക്കാർ വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട അനേകം നിരപരാധികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അത്തരം പ്രധാന കേസുകൾ ഒന്നും വിചാരണ പോലും ചെയ്യപ്പെടാതെ കിടക്കുകയും അതുമായി ബന്ധമുണ്ട് എന്നു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവർ അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം നടപടികൾ ഉണ്ടാക്കുന്നതിലുമാണ് ഔചിത്യം ഇല്ലാത്തത്.വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്ഫോടനം എന്ന് മറക്കരുത്.
ഭാവിയിൽ എങ്കിലും രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഒരു വലിയ ജനതയുടെ വികാരം കൂടി കണക്കിലെടുത്ത് വേണം എന്തു തീരുമാനവും നടപ്പിലാക്കാൻ. അതേസമയം ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കും ഒരുങ്ങുകയും അരുത്. ഇതായിരിക്കണം യാക്കൂബ് മേമൻ വധത്തിൽ നിന്നും പഠിക്കേണ്ട പ്രധാന പാഠം.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്