പ്രസ്ക്ലബ്ബ് ബാറിൽ അതിഥികൾക്ക് നിരോധനം; പ്രതികരിച്ചവർക്ക് ഭീഷണി; മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് വെല്ലുവിളി; സങ്കേതത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്: ഒന്നുമറിയാത്ത മട്ടിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും
തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനകേന്ദ്രമായ പ്രസ്ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിനെതിരെ പ്രതികരിച്ചവർക്കെല്ലാം ഒരുവിഭാഗം പത്രക്കാരുടെ ഭീഷണി. ഇതേക്കുറിച്ച് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിട്ട് വിവാദത്തിന് തിരികൊളുത്തിയ മാധ്യമം ലേഖിക സുനിത ദേവദാസിനെ ചില ഭാരവാഹികൾ തന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ഈ വാർത്ത ഏറ്റെടുത്ത് രംഗത്തിറങ്ങിയ മറുനാടൻ മലയാളി അടച്ച് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ട്. തലസ്ഥാനത്തെ 398 പത്രപ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുമെന്നും മറുനാടൻ മലയാളി അടച്ച് പൂട്ടിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നുമാണ് ഭാരവാഹികൾ തന്നെ ഭീഷണി ഉയർത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബിനെതിരെ വാർത്ത എഴുതിയതിന്റെ പേരിൽ മാധ്യമം ദിനപ്പത്രത്തിലെ പ്രസ് ക്ലബ്ബ് അംഗങ്ങളെ പുറത്താക്കാനും നീക്കം സജീവമാണ്.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ കേസുകളിൽ കുടുക്കുമെന്നും പത്രം അടച്ചു പൂട്ടിക്കുമെന്നാണ് പ്രസ് ക്ലബിന്റെ ഒരു ഒരു ഭാരവാഹി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഷാജനെതിരെ നുണക്കഥകളുമായി സങ്കേതത്തിന്റെ സൂക്ഷിപ്പുകാർ ഫേസ്ബുക്കിൽ അഴിഞ്ഞാട്ടം ആരംഭിച്ചു കഴിഞ്ഞു. മാധ്യമംലേഖിക സുനിത ദേവദാസിനേതിരേയും സർവ്വമര്യാദകളും ലംഘിക്കുന്ന കമന്റുകൾ പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടം പത്രക്കാർ. പത്രക്കാർ എന്നു പറഞ്ഞു ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് ആദർശം പ്രസംഗിക്കുന്നവരുടെ നാണം കെട്ട ഭാഷയും ഗുണ്ടാ സമീപനവും കണ്ട് സാധാരണക്കാർ വാപൊളിച്ചിരിക്കുകയാണ്. ഇങ്ങനെ ഇവർ പ്രചരിപ്പിക്കുന്ന ഭീഷണികൾക്കെതിരെ സാധാരണക്കാർ വെല്ലുവിളിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കൾക്ക് മാത്രം കമന്റ് ചെയ്യാൻ പറ്റുന്ന തരത്തിലാക്കിയിരിക്കുകയാണ് ഈ ചർച്ചകൾ എല്ലാം.
പ്രസ്ക്ലബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ച വെൽഫയർ പാർട്ടിക്ക് പ്രസ്ക്ലബ് വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 15 ന് പ്രസ്ക്ലബ്ബ് ഹാളിൽ വെൽഫെയർ പാർട്ടി നിശ്ചയിച്ചിരുന്ന കെഎസ്ആർടിസിയുടെ ഭാവി എന്ന വിഷയത്തിലെ സെമിനാറിന് പ്രസ്ക്ലബ്ബിലെ താഴത്തെ നിലയിലെ ഓഡിറ്റോറിയം മുൻകൂർ പണമെടച്ച് ബുക്കു ചെയ്തിരുന്നു. അത് റീഫണ്ട് ചെയ്തു വാങ്ങി പൊയ്ക്കോണമെന്ന് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയെ പ്രസ്ക്ലബ്ബിലെ ഓഫീസ് സെക്രട്ടറി വിളിച്ചറിയിച്ചിരിക്കുകയാണ്. പ്രസ്ക്ലബ്ബിൽ നടത്തുന്ന അനധികൃത ബാറിനെക്കുറിച്ച് അന്വേഷിക്കണമെന്നു പാർട്ടി പ്രതികരിച്ചതാണ് പെട്ടന്നുള്ള പ്രകോപനത്തിനുള്ള കാരണം. പ്രസ്ക്ലബിലെ അനധികൃത ബാറിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് വെൽഫയർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ അനക്കവും കണ്ടില്ല.
ഇതേ സമയം പ്രസ് ക്ലബ്ബിന്റെ ചുവടെ പ്രവർത്തിക്കുന്ന സങ്കേതം എന്ന ബാറിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ പ്രവർത്തിച്ചിരുന്ന അനധികൃത ബാർ ഇപ്പോൾ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ആക്കി ചുരുക്കി. ഇത് സംബന്ധിച്ച് നോട്ടീസ് സങ്കേതത്തിന്റെ നോട്ടീസ് ബോർഡിൽ പതിച്ച് കഴിഞ്ഞു. പുതിയ സാഹചര്യത്തിൽ സങ്കേതത്തിന്റെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് മാനേജ്മെന്റ് കമ്മറ്റി തീരുമാനിച്ചു എന്നും പറഞ്ഞ് അക്കമിട്ട് നിരത്തിയാണ് നോട്ടീസ് ബോർഡിൽ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അംഗങ്ങൾക്ക് മാത്രമേ ഇനി മുതൽ ഈ ബാറിൽ പ്രവേശനം നൽകൂ. ഇതേവരെ എല്ലാം അംഗങ്ങൾക്കും ഓരോ അതിഥിയെ കൂടി കൊണ്ട് പോകാമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സംസ്ഥാനത്തെ പല ഗൂഢാലോചനകളുടേയും കേന്ദ്രമായി സങ്കേതം മാറിയിരുന്നു. പാഴ്സൽ നൽകില്ലെന്നും പറയുന്നുണ്ട്. ഇവിടെ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നുപറഞ്ഞ് തടിതപ്പുന്ന പ്രസ് ക്ലബ്ബ് അധികൃതർ എന്താണ് ഈ പാഴ്സൽ എന്ന് വിശദീകരിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
അതേസമയം അണ്ടർഗ്രൗണ്ടിൽ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നു പറയുന്ന പ്രസ്ക്ലബ്ബ് ഭാരവാഹികളുടെ നിലപാട് തെറ്റാണെന്ന് സ്ഥാപിക്കാൻ സങ്കേതത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു. കൃത്യമായ ഒരു ബാറിന്റെ അന്തരീക്ഷത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന സങ്കേതത്തിന്റെ ദൃശ്യങ്ങളാണ് നെല്ല് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ഈ വീഡിയോയിൽ കാണുന്നത്.
ബാർ ലൈസൻസോ, മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസോ പ്രസ്ക്ലബ്ബിലെ സങ്കേതത്തിനില്ല. മാത്രമല്ല, കഷ്ടിച്ച് 25 മീറ്റർ അപ്പുറത്ത് അവരുടെ തന്നെ വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്. പുതിയ പത്രപ്രവർത്തകരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. പഠനത്തോടൊപ്പം കുടിയും ശീലിക്കാനുള്ള അപൂർവ്വ അവസരമാണ് ഇവിടെയുള്ളത്. എന്തായാലും പുറത്ത് നടക്കുന്ന വിവാദങ്ങൾ ഒന്നും തങ്ങളെ ബാധിക്കില്ല എന്നു പറഞ്ഞ് പരസ്യമായി തന്നെ ബാർ പ്രവർത്തനം തുടരുകയാണ്. ഇതിനെതിരായി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള വെല്ലുവിളിയുമായി ചില വനിതാ മാദ്ധ്യമപ്രവർത്തകരും രംഗത്തുണ്ട്. തങ്ങളുടെ ഭർത്താക്കന്മാർ പ്രതിസന്ധിയിൽ ആകുമ്പോൾ സഹായിക്കാതിരിക്കാൻ പറ്റുമോ എന്നതാണ് ഇവരുയർത്തുന്ന ന്യായം.
പ്രസ്ക്ലബ്ബ് തെരഞ്ഞെടുപ്പിന്റെ വോട്ട്ബാങ്കാണ് ഈ മദ്യപന്മാർ. അതുകൊണ്ട് തന്നെയാണ് ഇവരെ തൊടാൻ ഭൂരിപക്ഷം വരുന്ന മദ്യപിക്കാത്ത പത്രക്കാർക്കും സാധിക്കാത്തത്. പ്രസ്ക്ലബ്ബിന്റെ മത്സരം വാശിയോടെ നടക്കുമ്പോഴും ഭാരവാഹി ആകണമെങ്കിൽ സങ്കേതത്തിന്റെ വക്താവായിരിക്കണം എന്നു നിർബന്ധമാണ്. കുഴപ്പങ്ങൾ ഇല്ലാതെ സങ്കേതം മുമ്പോട്ട് കൊണ്ട് പോകാൻ സാധിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ. കഴിഞ്ഞ കമ്മറ്റിയുടെ ഭരണ നേട്ടമായി അവതരിപ്പിച്ചതിൽ സങ്കേതം നവീകരിച്ച് എ സി യാക്കി എന്നും ഏത് ഫൈവ് സ്റ്റാർ ഹോട്ടലിനോടും കടപിടിക്കുന്ന സൗകര്യങ്ങൾ ഉണ്ടാക്കി എന്നും അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ശരിയാണ് താനും. മികച്ച രീതിയിൽ പെയിന്റ് ചെയ്ത്, ദീപങ്ങൾ വിതാനിച്ച് മദ്യകോപ്പകൾ പുതുക്കി പ്രസ്ക്ലബ്ബ് സങ്കേതത്തെ നവീകരിച്ചിരിക്കുന്നു.
ഇത്രയേറെ വിവാദം ആയിട്ടും മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഈ അനധികൃത ബാറിനെതിരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. മാദ്ധ്യമ പ്രവർത്തകർ തന്നെ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമം ഇത് റിപ്പോർട്ട് ചെയ്തപ്പോൾ മിക്ക പ്രമുഖരുടേയും പ്രതികരണം എടുത്തിരുന്നു. എന്നാൽ ഇവരാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം എത്തിയപ്പോൾ താഴെ സങ്കേതം തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. വിവരം ചൂട് പിടിച്ചതോടെ ലോക്കറിലെ മദ്യങ്ങൾ മാറ്റിയതായാണ് റിപ്പോർട്ട്. ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ മദ്യവുമായി എത്തിയാണേ്രത സേവിക്കുന്നത്. ഒരു കാരണവശാലും ഒരു ഉദ്യോഗസ്ഥനും ഇവിടെ കയറില്ല എന്ന ഉറപ്പിലാണ് ഈ തോന്ന്യാസം നടക്കുന്നത്. അതേസമയം പേരിന് വേണ്ടി മദ്യം മുഴുവൻ മാറ്റിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച റെയ്ഡ് നടത്തി ഇവിടെ ഒന്നുമില്ല എന്നു രേഖ ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അത് വൈകുന്നത്, രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഉദ്യോഗസ്ഥർ ഇവിടെ കയറാൻ പാടില്ല എന്ന ചില തലമുതിർന്ന അംഗങ്ങളുടെ പിടിവാശി മൂലം മാത്രമാണെന്നാണ് റിപ്പോർട്ട്.
സങ്കേതത്തിനെതിരെ പ്രതികരിച്ച മാദ്ധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചു; ഒട്ടേറെ കേസുകളിൽ പ്രതിയാക്കി: മാദ്ധ്യമഭീകരരുടെ ഇര അനുഭവം പറയുന്നു - നാളെ വായിക്കുക
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്