കൈയേറ്റക്കാർക്ക് ഓശാന പാടുന്ന ഭൂനിയമ ഭേദഗതി നിൽക്കക്കള്ളിയില്ലാതെ സർക്കാർ പിൻവലിച്ചു; തീരുമാനം വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്; റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രഖ്യാപനം വന്നതു മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭൂമി ചട്ട ഭേദഗതി പിൻവലിച്ചുവെന്നു മന്ത്രി അടൂർ പ്രകാശ്. വിവാദങ്ങളെ തുടർന്ന് ഭേദഗതി പിൻവലിക്കുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2005 വരെയുള്ള കൈവശഭൂമിക്ക് പട്ടയം നൽകാനായിരുന്നു ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.
കർഷകർക്ക് കൈവശഭൂമി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. ഇടുക്കിയിലെ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നും മനസ്സിലില്ലായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. സർക്കാർ വൻകിടക്കാരെ സഹായിച്ചിട്ടില്ല. ഉത്തരവ് ഇറക്കിയത് രഹസ്യമായിട്ടുമല്ല. ഇപ്പോൾ ഇതു വിവാദമാക്കിയതിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.
അടൂർ പ്രകാശ് കൈയേറ്റക്കാരെ സഹായിച്ചു എന്ന് ഒരാളും പറയരുതെന്ന് ആഗ്രഹമുണ്ട്. തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നവരോട് നന്ദി മാത്രമേയുള്ളു. 2015 ജൂൺ ഒന്നിന് ഇറക്കിയ ഉത്തരവിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കും. വിവാദ ഉത്തരവ് കാരണം മൂന്നാർ കൈയേറ്റങ്ങൾ സംബന്ധിച്ച കേസുകൾ ദുർബലമാവുമെന്ന വിമർശനം സർക്കാർ മാനിക്കുന്നതായും മന്ത്രി പറഞ്ഞു.
കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ് കേരളത്തിലേത്. ഹാരിസൺ മലയാളം അടക്കമുള്ള കുത്തകകൾക്കെതിരെ ഹൈക്കോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 23,686 പേർക്കാണ് പട്ടയം നൽകി. അർഹതയുള്ളവർക്ക് എല്ലാം പട്ടയം നൽകുന്നതുമായി സർക്കാർ മുന്നോട്ട് പോവും.
ഈ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഉണ്ടാവുമോയെന്ന് മാത്രം അന്വേഷിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഒറ്റപ്പെടുത്തിയിട്ടില്ല. നല്ല കാര്യങ്ങൾ ചെയ്യുന്പോൾ അതിനെ പൂർണമായി പിന്തുണയ്ക്കുക നിലപാടാണ് മുഖ്യമന്ത്രിയുടേത്. തെറ്റുകൾ പറ്റിയാൽ അത് തിരുത്താൻ നിർദ്ദേശം തരാനും അദ്ദേഹം മടിക്കാറില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അംഗീകാരത്തോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഭൂമി പതിച്ചുകൊടുക്കൽ ചട്ടങ്ങൾ (1964) ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കുകയായിരുന്നു. കർഷകരിൽ നിന്ന് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നായിരുന്നു സർക്കാർ വിശദീകരണം. ഉത്തവിനെതിരെ കോൺഗ്രസിലെത്തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് സർക്കാർ ഭേദഗതി പിൻവലിച്ചത്.
ഡൽഹിയിലുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു തിരുവനന്തപുരത്ത് മന്ത്രി അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം. നിയമഭേദഗതിയെക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചപ്പോൾ റവന്യു മന്ത്രി വിശദീകരിക്കും എന്നായിരുന്നു മറുപടി. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷമാണു തീരുമാനം പ്രഖ്യാപിക്കുന്നതെന്നു അടൂർ പ്രകാശ് പറഞ്ഞത്.
അതിനിടെ, മന്ത്രി അടൂർ പ്രകാശിനെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് രംഗത്തെത്തി. ഭൂനിയമ ഭേദഗതിക്ക് കളമൊരുക്കിയതു ഇടുക്കി ഡിസിസിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഇതിനെതിരായാണു റോയ് കെ പൗലോസ് രംഗത്തെത്തിയത്. ഇടുക്കി ഡിസിസി ഇത്തരം ഒരു അഭിപ്രായം പറഞ്ഞിരുന്നില്ലെന്നു റോയ് കെ പൗലോസ് വ്യക്തമാക്കി. മന്ത്രി അങ്ങനെ പറയാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാരെ സംരക്ഷിക്കാനെന്ന പേരിൽ കൈയറ്റക്കാരെ കൈയയച്ച് സഹായിക്കാനുള്ള നീക്കമാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്ന ആരോപണവുമായാണു കോൺഗ്രസിലെ ഒരുവിഭാഗം തന്നെ നേരത്തെ രംഗത്ത് എത്തിയത്. പ്രതിപക്ഷവും സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. മൂന്നാർ കൈയേറ്റങ്ങളെ സാധുവാക്കാനാണ് ഇതെന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്.
രവീന്ദ്രൻ പട്ടയമെന്ന് കുപ്രസിദ്ധമായ ഭൂമി കൈയേറ്റം പോലും ഇതോടെ നിയമസാധുതയുള്ളതാകും. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനുള്ളിൽ വിമർശനം സജീവമാകുന്നത്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയം ഒരു ആലോചനയുമില്ലാതെ നടപ്പാക്കിയതിനു പിന്നാലെയാണു വിശദീകരണവുമായി അടൂർ പ്രകാശ് രംഗത്തെത്തിയത്.
മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവർക്ക് പട്ടയം നൽകാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് കെപിസിസി അധ്യക്ഷൻ വി എം സുധീരനും എതിരാണ്. ഇക്കാര്യം പാർട്ടിക്കുള്ളിൽ ചർച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാർട്ടി നേതൃത്വവും ഇടുക്കി ഡിസിസിയും എതിർപ്പു പ്രകടിപ്പിച്ചത്. ഇതിനൊപ്പം വി ഡി സതീശൻ എംഎൽഎയും ടി എൻ പ്രതാപൻ എംഎൽഎയും സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി.
എംഎൽഎമാർ അടക്കമുള്ള മറ്റു നേതാക്കളും കെപിസിസി പ്രസിഡന്റിനെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിവാദമായ സാഹചര്യത്തിൽ വിഷയം കെപിസിസിയും യുഡിഎഫും ചർച്ച ചെയ്യും. അതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.
ഇതിനിടെ കവയത്രി സുഗതകുമാരിയും താമരശ്ശേരി ബിഷപ്പും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നു. കർഷക വിരുദ്ധമാണ് തീരുമാനമെന്ന് താമരശ്ശേരി ബിഷപ്പ് അറിയിച്ചു. ആദിവാസികൾക്ക് ഭൂമി നൽകാതെ കൈയേറ്റക്കാരെ സഹായിക്കുന്നതിന്റെ പ്രശ്നങ്ങളാണ് സുഗത കുമാരി ഉയർത്തിയത്. ആറന്മുളയിലെ ഭൂമി കൈയേറ്റം പോലും നിയമ വിധേയമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണു സർക്കാർ പുനരാലോചനയ്ക്ക് തയ്യാറായത്. സുപ്രധാനമായ നയവ്യതിയാനം പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും വെറുമൊരു ഭരണപരമായ നടപടിയായി ഇതിനെ കാണാനാകില്ലെന്നുമാണ് കോൺഗ്രസിൽ സുധീരൻ അടക്കമുള്ളവരുടെ നിലപാട്.
അതിനിടെ ഭേദഗതിയെ അംഗീകരിച്ച് കെ മുരളീധരനും രംഗത്തുവന്നു. എന്നാൽ പാർട്ടിയിലെ എഐ ഗ്രൂപ്പുകൾ ഭേദഗതിക്ക് അനുകൂലമാണ്. ഈ രണ്ട് കൂട്ടരും കൂടി ചർച്ച ചെയ്ത് അംഗീകരിച്ചതാണ് തീരുമാനമെന്നാണ് സൂചന. എന്നാൽ വേണ്ടത്ര ചർച്ചകൾ നടന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അടൂർ പ്രകാശിനെ ആക്രമിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത വിഭാഗീയ ചർച്ചകളിലേക്ക് കോൺഗ്രസ് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.
എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിർക്കുമെന്നും പാർട്ടിക്കുള്ളിൽ പോലും ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. കുടിയേറ്റത്തിന്റെ മറവിൽ കയ്യേറ്റക്കാർക്ക് കേറി വരാൻ അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസിയിലോ പാർട്ടി സർക്കാർ ഏകോപന സമിതിയിലോ യു.ഡി.എഫിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കൈയേറ്റക്കാർക്ക് ഭൂമി പതിച്ചുനൽകാനുള്ളതാണ് സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കയച്ച കത്തിൽ ടി.എൻ പ്രതാപൻ ആരോപിച്ചു. പാർട്ടി യോഗത്തിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്. 1971ന് ശേഷം 34 വർഷങ്ങളിൽ നടന്ന മുഴുവൻ കൈയേറ്റങ്ങളും സാധൂകരിക്കുന്ന വിചിത്രമായ നടപടിയാണിതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. വിയോജിപ്പ് അറിയിച്ച് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹൻരാജും രംഗത്തെത്തി. വിഷയം പാർട്ടിയിൽ ഉന്നയിക്കും. ഭ്രാന്തൻ തീരുമാനമെന്ന് ഇടുക്കി മുൻ എംപി പി.ടി തോമസും വിമർശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്