ഇടയലേഖനത്തെ നേരിടാൻ അരയന്മാരുടെ അരമന ഉപരോധം; വിഴിഞ്ഞത്തെ തർക്കത്തിൽ അദാനിക്ക് വേണ്ടി ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ; പ്രതിരോധിക്കുമെന്ന് ലത്തീൻ സഭ; തുറമുഖ പദ്ധതിയെ ചൊല്ലി കടലിന്റെ മക്കളിൽ ചേരിപ്പോര്
തിരുവനന്തപുരം: മത്സ്യബന്ധനത്തിന്റെ പേരിൽ തീരദേശ ഹൈന്ദവ രക്ഷാ സമിതിയും ലത്തീൻ സമുദായം തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ചോദ്യം ചെയ്ത് ലത്തീൻ സഭ രംഗത്ത് എത്തിയതിന്റെ അടുത്ത ദിവസം സഭാ ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അരയസമുദായാംഗങ്ങൾ ധർണ്ണ നടത്തി. എല്ലാ മുഖ്യധാര പത്രങ്ങളും ഈ വാർത്ത നൽകിയില്ല. എന്നാൽ ഹിന്ദു ഐക്യവേദിയുടെ ധർണ്ണയ്ക്കെതിരായ പ്രതിഷേധം പത്രങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഇതിന് തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തു വന്നത്.
വിഴിഞ്ഞത്തിൽ തീരവാസികളുടെ എതിർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. റിസോർട്ട് മാഫിയയുടെ ഇടപെടലുകളും ചർച്ചയായി. അപ്പോഴും ലത്തീൻ സഭ നിലപാട് പരസ്യമാക്കിയിരുന്നില്ല. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഏറ്റെടുക്കുമെന്ന് വ്യക്തമായതോടെ ലത്തീൻ സഭ പരസ്യ നിലപാട് എടുത്തു. മത്സ്യബന്ധനത്തെ ഇല്ലാതാക്കുന്ന പദ്ധതി വേണ്ടെന്ന് വ്യക്തമാക്കി ഇടയലേഖനവും വന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള ക്രൂരതയാണ് തുറമുഖ പദ്ധതിയെന്നാണ് പ്രചരണം. ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരും സജീവമായി. ഇതോടെയാണ് വിഴഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ലത്തീൻ സമുദായാംഗങ്ങളുടെ കുത്തകയെ തുറന്നുകാട്ടാൻ ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. ഇതോടെ വിവാദം കൊഴുക്കുകയാണ്. എന്ത് വിലകൊടുത്തും തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് സംഘ പരിവാർ സംഘടനകളുടെ നിലപാട്.
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലിൽ നിന്ന് മത്സ്യബന്ധനത്തിന് എത്തുന്നവരെ ലത്തീൻ സമുദായത്തിൽ പെട്ട മത്സ്യബന്ധനത്തൊഴിലാളികൾ പീഡിപ്പിക്കുന്നതായിട്ടാണ് ഹിന്ദു ഐക്യവേദിയുടെ പിന്തുണയുള്ള തീരദേശ ഹൈന്ദവ രക്ഷാ സമിതിയുടെ ആരോപണം. എന്നാൽ വിഴിഞ്ഞം തുറുമുഖത്തിന്റെ സംസ്ഥാന വർഗീയതയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന്റെ നിലപാട് . കൊല്ലം, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ അടക്കം കൊല്ലി വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം സർക്കാർ നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈന്ദവ മത്സ്യബന്ധന സംഘനകൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇരുവിഭാഗവും തമ്മിൽ നിലനിന്നിരുന്ന ഭിന്നത പ്രതിഷേധ മാർച്ചിലൂടെ മറനീക്കി വന്നു. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചത് സർക്കാർ വിവിധ സംഘനകളുമായി നടത്തിയ സംയുക്ത ചർച്ചയ്ക്ക് ശേഷമാണ്.
വിഴിഞ്ഞം തുറുമുഖം കേന്ദ്രീകരിച്ച് ലത്തീൻ സമുദായംഗങ്ങൾ മത്സ്യബന്ധനത്തിന്റെ മറവിൽ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിയാതിരിക്കാനാണ് സർക്കാരിനെ സ്വാധീനിച്ച് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയതെന്ന് ഹിന്ദു ഐക്യവേദി സെക്രട്ടറി ഭാർഗവ റാം ആരോപിക്കുന്നു. വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ആറു മത്സ്യത്തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച് കഴക്കൂട്ടം ഫാത്തിമമാതാ പള്ളിയിൽ പൂട്ടിയിട്ടതും തിരുവനന്തപുരത്തെ ബിഷപ്പുമാരുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നാണ് തീരദേശ ഹൈന്ദവരക്ഷാസമിതിയുടെ ആരോപണം. മതത്തിന്റെ പേരിൽ കടൽ വിഭജിക്കാനുള്ള ലത്തീൻ വിഭാഗക്കാരുടെ നീക്കം അനുവദിക്കില്ലെന്നും പറയുന്നു. ഇതിൽ വ്യക്തമാകുന്നത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ തന്നെയാണ്.
ഉപജീവനത്തിന് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളുകളെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുന്നത് തുടർന്നാൽ ശക്തമായി നേരിടുമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആഹ്വാനം. കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളെ മർദ്ദിക്കുകയും ബന്ദികളാക്കി പട്ടിണിക്കിട്ട സംഭവത്തിൽ പൊലീസും നടപടിയെടുക്കാതെ മാറിനിൽക്കുകയാണെന്നും രക്ഷാസമിതി ഭാരവാഹികൾ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഹൈന്ദവ മത്സ്യത്തൊഴിലാളികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതു തടയാനുള്ള ലത്തീൻവിഭാഗത്തിന്റെയും പദ്ധതിക്കെതിര് നിൽക്കുന്നവരും ചേർന്നുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു.
എന്നാൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് ആരും എതിരല്ല. മത്സ്യകുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന അടക്കം കൊല്ലി വലകൾ ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ മത്സ്യബന്ധനത്തൊഴിലാളി സംഘടനകളും എതിരാണ്. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് വർഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് മത്യബന്ധനത്തിന്റെ പേരിൽ ചില സംഘടനകൾ നടത്തുന്നതെന്നും ലത്തീൻ വിഭാഗ സംഘടനകൾ ആരോപിക്കുന്നു. സർക്കാരും -സംഘടനകളും സംയുക്തമായി എടുത്ത തീരുമാനമാണിത്. ഇതിന്റെ പേരിൽ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് പ്രശ്നം ഊതിപ്പെരുപ്പിക്കാൻ മത്സ്യബന്ധനത്തൊഴിലാളികളുടെ പേരിൽ പെട്ടെന്നുണ്ടാക്കിയ സംഘടനയാണെന്നും ലത്തീൻ സമുദായ രാഷ്ട്രീയ കാര്യ സമിതി ആരോപി്ക്കുന്നു.
അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരെ കഴിഞ്ഞ ഞായറാഴ്ച ലത്തീൻ കാത്തലിക് പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. തീരദേശജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും തടസപ്പെടുത്തുമെന്നാണ് ഇടയലേഖനം ആഹ്വാനം ചെയ്തത്. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ട് മുന്നോട്ട് പദ്ധതി തീരദേശമേഖലയിലെ ജനങ്ങളെ പാടേ അവഗണിച്ചു കൊണ്ടാണ് നടപ്പിലാക്കാൻ പോകുന്നു. 32 തീരദേശ മേഖലകളിലായി അരലക്ഷത്തോളം പേർക്ക് നഷ്ടമാകുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിനെതിരെ ലത്തീൻ സഭയും വിഴിഞ്ഞത്തിനുകൂലമായി ഹൈന്ദവസംഘടനകളും നിലപാടെടുത്തതോടെ മത്സ്യബന്ധനത്തിന്റെ പേരിൽ പരസ്യമായി കൊമ്പുകോർക്കുകയാണ് ഇരുസംഘടനകളും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍