പ്രസ് ക്ലബ് ബാറിനെതിരെ വിവരം തേടിയ പത്രപ്രവർത്തകനെ തൂപ്പുകാരിയെ അപമാനിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു; വീട് റെയ്ഡ് ചെയ്ത് വിജിലൻസ് കേസിലും ക്രൈംബ്രാഞ്ച് കേസിലും പ്രതിയാക്കി: തലസ്ഥാനത്തെ ഒരു വിഭാഗം പത്രക്കാർ ഗുണ്ടകളായി നാട് ഭരിക്കുന്ന വിധം
ഷാജൻ സ്കറിയ
മറാത്തിയിലെ പ്രമുഖ പത്രമായ സക്കാളിന്റെ കേരള ലേഖകൻ അജയകുമാറുമായി സംസാരിച്ചപ്പോൾ കൈവിറയ്ക്കുകയായിരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള ഒരു അക്രഡിറ്റഡ് ജേർണലിസ്റ്റിന് നീതി നിഷേധിക്കപ്പെട്ട് അലഞ്ഞു നടന്ന അനുഭവം കേട്ടപ്പോൾ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ ഓർത്തായിരുന്നു ആദ്യം സങ്കടം തോന്നിയത്. നാഴികയ്ക്ക് നാല്പത് വട്ടം അഴിമതിയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാദ്ധ്യമപ്രവർത്തകരാണ് ഈ അനീതിയുടെ ചുക്കാൻ പിടിച്ചത് എന്നോർത്തപ്പോൾ ധാർമ്മികരോഷം ഇരട്ടിച്ചു. അക്രഡിറ്റേഷനും പ്രസ് ക്ലബ്ബ് അംഗത്വവും ഒക്കെയുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് ഇത് സംഭവിച്ചു എന്നറിഞ്ഞപ്പോൾ ഇതൊന്നുമില്ലാത്ത ഈ ലേഖകനേയും കാത്തിരിക്കുന്നത് ഇതേ അനുഭവം ആകുമല്ലോ എന്നോർക്കുമ്പോൾ അത് വിറയലായി മാറി. പക്ഷേ, ഇത്തരം ഭീതികളെ അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ എങ്ങനെ സ്വയം ഒരു മാദ്ധ്യമപ്രവർത്തകൻ എന്നു വിളിക്കാൻ സാധിക്കും എന്ന മനസാക്ഷിയുടെ ചോദ്യത്തിന് മുമ്പിൽ കീഴടങ്ങുകയാണ്.
അജയൻ ഇപ്പോഴും അക്രഡിറ്റേഷൻ ഉള്ള പത്രക്കാരൻ ആണ്. തലസ്ഥാനത്തെ മാദ്ധ്യമ പുലികളുടെ താവളമായ ജേർണലിസ്റ്റ് കോളനിയിൽ തന്നെയാണ് താമസം. എന്നാൽ തലസ്ഥാനത്തെ പത്രക്കാരുടെ പ്രധാന താവളമായ പ്രസ് ക്ലബ്ബിൽ അജയന് അംഗത്വം ഇല്ല. അംഗത്വം സ്വയം രാജിവച്ചതല്ല. അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ പുറത്താക്കിയതാണ്. ആ അനീതിക്കെതിരെ ഉയർത്തിയ ശബ്ദം അജയൻ എന്ന സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. കോടതി കയറിയിറങ്ങിയും ന്യായാധിപന്മാർക്ക് മുമ്പിൽ കുറ്റവാളിയെപ്പോലെ നിന്നും അജയൻ തള്ളി നീക്കിയത് നീണ്ട ആറ് വർഷമാണ്. എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ആരോടും പരിഭവമില്ലാതെ സ്വതന്ത്രമായി കഴിഞ്ഞ് കൂടുമ്പോഴായിരുന്നു സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തകയും തുടർന്ന് മറുനാടൻ മലയാളിയും അജയന്റെ ഉറക്കം കെടുത്തിയത്. പ്രസ് ക്ലബ്ബ് എന്ന ഗുണ്ടാ സംഘത്തിനെതിരെ മിണ്ടാതിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒരു വെളിപ്പെടുത്തലിന് തയ്യാറായി അജയൻ എത്തിയത്.
അജയന്റെ ജീവിതത്തിലെ പീഡന പർവ്വങ്ങളുടെ ഒക്കെ തുടക്കം ഇപ്പോൾ വിവാദമായിരിക്കുന്ന പ്രസ് ക്ലബ്ബ് ബാറാണ്. അനേകം കഴിവുള്ള പത്രപ്രവർത്തകർ ഈ ബാറ് മൂലം ജീവിതം നശിച്ച അവസ്ഥയോടുള്ള ധാർമ്മിക രോഷം എന്ന നിലയിൽ ആയിരുന്നു തുടക്കം. രാവിലെ 11 മണിക്ക് ബാർ തുറക്കുമ്പോൾ മുതൽ അവിടെയെത്തി മദ്യപാനം ആരംഭിച്ച് ലിവർസിറോസിസ് ബാധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി അനേകം പേരെ കണ്ട് മനം നൊന്ത് ആദ്യം അജയൻ ചെയ്തത് പ്രസ് ക്ലബ് മീറ്റിങ്ങുകളിൽ തന്നെ ശബ്ദം ഉയർത്തുകയായിരുന്നു. അന്ന് പക്ഷേ, അജയന്റെ ശബ്ദത്തിന് ചെവികൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. തുടർന്നായിരുന്നു നിയമ നടപടി എടുക്കാൻ ആലോചിച്ച് അരയും തലയും മുറുക്കി അജയൻ രംഗത്ത് ഇറങ്ങിയത്. എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ ചെന്ന് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ നൽകുകയായിരുന്നു ആദ്യം ചെയ്തത്.
അപേക്ഷ നൽകിയ അന്നു തന്നെ പ്രസ് ക്ലബ്ബിൽ നിന്നും അജയന് വിളികൾ വന്നു. അനാവശ്യ പരിപാടിക്ക് പോകരുത് എന്ന മുന്നറിയിപ്പുകൾ നൽകി. എന്നാൽ വച്ചകാല് പുറകോട്ടില്ല എന്നു തീരുമാനിച്ച് അജയൻ എക്സൈസ് ഓഫീസിൽ മറുപടി കാത്ത് പലതവണ ചെന്നു. ഒടുവിൽ എക്സൈസുകാർ തുറന്ന് പറഞ്ഞു. ഇത് സംബന്ധിച്ചാണ് അന്വേഷണം നടത്തരുത് എന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ നിർദ്ദേശമുണ്ട്. പ്രസ് ക്ലബ്ബിൽ ചെന്നു വിവരം തിരക്കി അവിടെ അനധികൃത ബാറില്ലെന്നു മറുപടി നൽകാനേ പറ്റൂ. ബാർ നടത്താൻ ലൈസൻസ് നൽകിയിട്ടില്ലെന്നും നിയമപരമായ മറ്റ് ക്ലബ്ബുകൾക്ക് നൽകുന്നതുപോലെ പ്രസ് ക്ലബ്ബിന് ലൈസൻസ് നൽകാൻ അനുമതിയില്ല എന്നും രേഖാമൂലം അതിനിടെ അറിയിപ്പ് ലഭിച്ചു.
ഇത്രയും ആയപ്പോൾ ഇനി പരാതി കൊടുത്തിട്ടും കാര്യമില്ല എന്നു അജയനു ബോധ്യമായി. പരിശോധന നടത്തി അങ്ങനെ ബാർ ഇല്ല എന്ന എക്സൈസുകാർ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് വീണ്ടും പരാതി നൽകുക. ഇങ്ങനെ പറയുമ്പോഴും സങ്കേതത്തിൽ മദ്യവിതരണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതോടെ അജയന്റെ ആവേശം കെട്ടടങ്ങി പോവേണ്ടതായിരുന്നു. എന്നാൽ അക്കാലത്ത് എസിവിക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി അജയൻ ചെയ്യുന്നുണ്ടായിരുന്നു. അജയൻ സങ്കേതത്തിന്റെ വീഡിയോ പകർത്തിക്കാണുമെന്നും അത് എസിവിയിൽ സംപ്രേഷണം ചെയ്യാൻ ഇടയുണ്ടെന്നും ഭയന്ന പ്രസ് ക്ലബ്ബ് ഭാരവാഹികൾ അജയനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അവിടം മുതൽ ഈ മാദ്ധ്യമ പ്രവർത്തകന്റെ ജീവിതം വഴി മാറുകയാണ്. യാതൊരുബന്ധങ്ങളും ഇല്ലാത്ത സാധാരണക്കാരന് പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത ദുരിതങ്ങളായിരുന്നു തുടർന്ന്.
പ്രസ് ക്ലബ്ബിലെ പ്രസ് റൂമിൽ ഇരിക്കുമ്പോൾ കന്റോൺമെന്റ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും കാണാൻ എത്തി. 'അജയൻ എത്രയും വേഗം ഒളിവിൽ പോകണം. നിങ്ങൾക്കെതിരെ ഒരു പരാതിയുണ്ട.് ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ്. അറസ്റ്റിന് സാധ്യതയുള്ളതിനാൽ മുങ്ങുന്നതാണ് നല്ലത്' ഇത്രയുമായിരുന്നു പൊലീസുകാരന്റെ സന്ദേശം. പരാതിയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും അജയനോട് പൊലീസുകാരൻ പറഞ്ഞില്ല. എന്നാൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോകാൻ മനസ്സില്ല എന്നതായിരുന്നു അജയന്റെ ധീരമായ നിലപാട്. രണ്ട് മൂന്നു ദിവസം ഈ പൊലീസുകാരൻ അജയനെ കാണാൻ എത്തി. പോകില്ല എന്നുറപ്പായപ്പോൾ ഒരു ദിവസം ഇയാൾ പറഞ്ഞു-പ്രശ്നങ്ങൾ എല്ലാം തീർന്നിട്ടുണ്ട്. സർ സിഐയെ പോയി ഒന്നു കാണണം. എങ്കിൽ ആയിക്കോട്ടെ എന്നു കരുതിയ കന്റോൺമെന്റ് സ്റ്റേഷനിൽ സിഐയെ ചെന്നു കാണാനായി അജയൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് കേസിന്റെ വിശദാംശങ്ങൾ അറിയുന്നത്.
സങ്കേതത്തിന്റെ വീഡിയോ പകർത്താൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന തൂപ്പുകാരിയെ അപമാനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ പരാതി. വിവരങ്ങൾ ഒക്കെ പഠിച്ച സിഐയ്ക്ക് പക്ഷേ, കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. എന്നാൽ സിറ്റി പൊലീസ് കമ്മീഷണറുടെ കർക്കശ നിർദ്ദേശം മൂലം ആണെന്നും അറസ്റ്റ് ചെയ്യാൻ ഉത്തരവ് ലഭിച്ചിരിക്കയാണെന്നും ചൂണ്ടിക്കാട്ടി സിഐ അറസ്റ്റ് ചെയ്യാതെ മറ്റൊരു വഴിയും ഇല്ലെന്ന് പറയുകയായിരുന്നു. അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്യാനും ജാമ്യം കൊടുക്കാതിരിക്കാനും ആയിരുന്നു അന്നത്തെ പ്രസ് ക്ലബ്ബ് ഭാരവാഹികൾ കെണിയൊരുക്കിയിരുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കാൻ ഫോട്ടോഗ്രാഫർമാരുടെ ഒരു നിര കാത്ത് നില്പുണ്ടായിരുന്നു. വർഷങ്ങളോളം തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകനായി പ്രവർത്തിച്ച പരിചയം ഉള്ളതുകൊണ്ട് ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനെ വിളിച്ച് റിമാൻഡ് ഒഴിവാക്കാൻ അജയന് കഴിഞ്ഞു.
എന്നാൽ പിന്നീട് ഏഴ് വർഷം ദുരിതങ്ങളുടെ തീരാക്കഥകളാണ് അജയന്റെ ജീവിതത്തിൽ സംഭവിച്ചത്. പിറ്റേ ദിവസം തന്നെ അജയന്റെ വീട്ടിൽ പൊലീസ് റെയ്ഡിനെത്തി. സങ്കേതത്തിൽ നിന്നു അജയൻ പകർത്തിയെന്നു പ്രസ് ക്ലബ്ബ് ഭാരവാഹികൾ വിശ്വസിക്കുന്ന വീഡിയോ ദൃശ്യത്തിന് വേണ്ടിയായിരുന്നു ആ റെയ്ഡ്. അത്തരം ഒരു വീഡിയോ കണ്ടെത്തിയാൽ തൂപ്പുകാരിയെ അപമാനിച്ചു എന്ന കേസിന് ബലമാകും എന്ന പൊലീസ് ബുദ്ധിയായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അത് പ്രസ് ക്ലബ്ബ് ജീവനക്കാരുടെ ആശങ്ക മാത്രമായിരുന്നതിനാൽ ഒന്നും ലഭിച്ചില്ല. റെയ്ഡ് വിവരം പല പത്രങ്ങളുടെയും പ്രാദേശിക പേജിൽ വാർത്ത ആക്കാനും സങ്കേതത്തിന്റെ കാവൽക്കാർ മറന്നില്ല.
പക്ഷേ, അതുകൊണ്ടൊന്നും അജയൻ തളർന്നില്ല. പോരാടാൻ ഉറച്ച് കേസുമായി മുമ്പോട്ട് പോയി. അതിനിടയിൽ വേറൊരു ക്രിമിനൽ കേസ് കൂടി അജയന്റെ പേരിൽ ചുമത്തപ്പെട്ടു. മന്ത്രി പി കെ ശ്രീമതിയുടെ ഒരു അഴിമതി ഇടപാടിനെക്കുറിച്ച് പത്രസമ്മേളനത്തിൽ വച്ച് ചോദ്യം ചോദിച്ചതിനായിരുന്നു ആ കേസ്. വ്യാജരേഖ ചമച്ചു എന്ന പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രിയുടെ ഓഫീസിനെക്കാൾ താത്പര്യം പ്രസ് ക്ലബ്ബിലെ മാഫിയക്കാർക്കാണ് എന്നു അജയൻ പറയുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാന്യനായിരുന്നതിനാൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളി. എന്നിട്ടും മാദ്ധ്യമമാഫിയാ തലവന്മാർക്ക് കലിപ്പു തീർന്നില്ല. ഇതേവിഷയത്തിൽ പിന്നീട് അജയന്റെ പേരിൽ ഉണ്ടാകുന്നത് ഒരു വിജിലൻസ് കേസായിരുന്നു. ഈ രണ്ട് കേസുകൾക്കും മൊഴികൊടുക്കാനും രേഖകൾ തയ്യാറാക്കാനും വേണ്ടി കുറഞ്ഞത് ആറ് മാസം എങ്കിലും കളഞ്ഞതായി അജയൻ പറയുന്നു. തൂപ്പുകാരിയെ അപമാനിച്ച കേസിന് വേണ്ടി അനേകം തവണ കോടതിയിൽ പോകേണ്ടി വരുന്നതിനിടയിൽ ആയിരുന്നു ഇത്.
വക്കീലന്മാരും പ്രസ് ക്ലബ്ബ് മാഫിയയുടെ പിടിയിൽ വീണപ്പോൾ സ്വയം കേസ് വാദിക്കേണ്ട സാഹചര്യത്തിൽ ആയിരുന്നു അജയൻ. പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കിയതിനെതിരെ അജയൻ കൊടുത്ത പരാതി കോടതി തള്ളിയതിന്റെ കാരണം ഇപ്പോഴും അജയന് വ്യക്തമല്ല. തൂപ്പുകാരിയെ അപമാനിച്ച കേസിൽ നിന്നും തൂപ്പുകാരി പോലും പിൻവാങ്ങിയതോടെ കേസിൽ തീർപ്പ് കല്പിക്കേണ്ട മജിസ്ട്രേറ്റ് വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പ്രസ് ക്ലബ്ബ് ഭാരവാഹികൾ കോടതിയിൽ എത്തി ക്ഷമാപണം നടത്തും, പകരം പരാതിയിൽ നിന്നും അജയനും പിന്മാറണം. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ആ ക്ഷമാപണം സ്വീകരിച്ച് അജയൻ പിന്മാറുകയായിരുന്നു. ഇത്രയധികം ക്രൂരതകൾ ചെയ്തിട്ടും എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് അജയന് ന്യായങ്ങൾ പറയാനുണ്ട്.
'തുടർച്ചയായി ആറ് വർഷമാണ് ഞാൻ ഇതിന്റെ പിറകേ നടന്നത്. ഒട്ടേറെ സാമ്പത്തിക നഷ്ടം ഉണ്ടായി. എസിവിയുടെ പരിപാടി അടക്കം പല ജോലികളും നഷ്ടമായി. കുടുംബത്തെ നോക്കാൻ പോലും നേരമില്ലാതായി. ഉപജീവനമാർഗ്ഗമായ സ്വന്തം ജോലി പോലും വേണ്ടത് പോലെ ചെയ്യാൻ കഴിയാതെയായി. പൊലീസും നീതി പീഠങ്ങളും വരെ ഒരു പരിധി വരെ ഒപ്പം നിൽക്കുന്നത് ഈ മാഫിയക്കൊപ്പം ആണെന്ന് ബോധ്യമായി. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് ഞാൻ സ്വയം പിന്മാറുകയായിരുന്നു'അജയ് കുമാർ പറഞ്ഞ് അവസാനിപ്പിച്ചു.
അന്ന് പ്രസ്ക്ലബ്ബിലെ അനധികൃത ബാറിന്റെ പേരിൽ അജയനെ വേട്ടയാടാൻ നേതൃത്വം നൽകിയ സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് പൊലീസിന്റെ ഉന്നത സ്ഥാനത്ത് ഉണ്ട്. അന്ന് അജയനെതിരെ പോരാടിയ പ്രസ് ക്ലബ്ബ് സെക്രട്ടറി ഇന്നു സ്വന്തം സ്ഥാപനത്തിൽ അച്ചടക്ക നടപടി നേരിട്ട് പ്രധാന തസ്തികയിൽ കഴിയുന്നു. ഇവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയമ തടസ്സം വല്ലതും ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഞങ്ങൾ. അനുകൂല ഉപദേശം ലഭിച്ചാൽ വരും ദിവസങ്ങളിൽ ഇത് പ്രസിദ്ധീകരിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്