സംഘപരിവാറിനോട് നിരന്തരം ഏറ്റുമുട്ടി വിജയിക്കുന്ന വിടി ബൽറാം പിണറായി ഭക്തരുടെ പൂരപ്പാട്ടിൽ തളർന്നു പോയി; സിപിഐ(എം) ഭീഷണി ഷെയർ ചെയ്ത് തൃത്താല എംഎൽഎ; സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ ആഹ്വാനം ചെയ്ത മെസേജ് പുറത്തു വിട്ട് തിരിച്ചടിച്ച് സിപിഐ(എം) സൈബർ സേനയും
സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ വിമർശിച്ച് സൈബർ ലോകത്ത് താരമായ എംഎൽഎയാണ് വിടി ബൽറാം.
വിമർശനത്തിനൊപ്പം ചില ഓർമ്മപ്പെടുത്തലുകളും തൃത്താലയുടെ എംഎൽഎ നടത്തി. ഇതിനെല്ലാം വിമർശനങ്ങളുമെത്തി. എന്നാൽ അവയെല്ലാം ബൽറാമെന്ന രാഷ്ട്രീയ നേതാവിന് മുന്നോട്ട് പോകാനുള്ള കരുത്താണ് നൽകി. ബിജെപി നേതാവ് കെ സുരേന്ദ്രനുമായി അടുത്ത കാലത്ത് ഫെയ്സ് ബുക്കിലൂടെ നടത്തിയ ആശയ സംവാദമുൾപ്പെടെ പലതും ബൽറാമിനെ സോഷ്യൽ മീഡിയയിലെ പ്രധാനികളിൽ ഒരാളാക്കി. അങ്ങനെയിരിക്കെയായിരുന്നു സിപിഐ(എം) സെക്രട്ടറി പിണറായി വിജയനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ കിട്ടിയ കമന്റുകൾ കണ്ട് ബൽറാം ഞെട്ടി.
രാഷ്ട്രീയ എതിരാളികളെ സൈബർ ഇടത്തിൽ തെറിവിളിക്കരുതെന്ന തോമസ് ഐസക്കിന്റെ അഭിപ്രായം പോലും മുഖവിലയ്ക്കെടുക്കാതെയുള്ള കമന്റുകൾ. ഇത് സിപിഐ(എം) നേതൃത്വത്തിന്റെ ശ്രദ്ധയ്ക്ക് വിനയപൂർവ്വം സമർപ്പിക്കുകായണ് തൃത്താലയുടെ എംഎൽഎ. അതിനിടെ കോൺഗ്രസിനെ രക്ഷിക്കാൻ ബൽറാം നടത്തിയ മറ്റൊരു ശ്രമവും സിപിഐ(എം) സൈബർ പോരാളികൾ തുറന്നു കാട്ടി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരാൾ കൊല്ലപ്പെടുന്നു. അതിനെതിരെ പിണറായി പ്രതികരിക്കുന്നു.
അതിനെ കളിയാക്കിയുള്ള ബൽറാമിന്റെ പോസ്റ്റാണ് ആക്രമണത്തിന് ഇരായായത്. കളി കൈവിട്ടു പോയപ്പോൾ സിപിഐ(എം)-സിപിഐ പാർട്ടിയിലെ ഗ്രൂപ്പ് പോര് ആക്രമങ്ങളുടെ ചരിത്രം തിരക്കി ബൽറാം കോൺഗ്രസ് സുഹൃത്തുക്കളെ സഹായിച്ചെന്ന ആരോപണമാണ് സിപിഎമ്മുകാർ ആഘോഷമാക്കിയത്. ആരും അറിയാതെ മേസേജ് അയയ്ക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ അറിയാതെ ബൽറാമിന്റെ വാളിലാണ് അത് വീണതെന്നാണ് കളിയാക്കൽ.
അങ്ങനെ ആരോപണ പ്രത്യാരോപണങ്ങൾ സൈബർ ലോകത്ത് സജീവമാവുകയാണ്. വിട്ടുകൊടുക്കാൻ സിപിഐ(എം) സൈബർ പോരാളികൾ തയ്യാറല്ലെന്ന് ബൽറാം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ കരുതലോടെയാകും കോൺഗ്രസ് എംഎൽഎയുടെ അടുത്ത നീക്കം. പാർട്ടിക്കായി സൈബർ ലോകത്ത് ബൽറാം നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൽ പിന്തുണയുമായി ആരും എത്താറില്ല. അതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് പിണറായിയയ്ക്കെതിരെയും പോരാട്ടത്തിന് ഇറങ്ങിയത്.
ബൽറാമിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇതോടൊപ്പമുള്ള നാൽപ്പതിലേറെ സ്ക്രീൻ ഷോട്ടുകളും ഫോട്ടോ കമന്റുകളും ആദരണീയനായ ഡോ. തോമസ് ഐസക്കിന് സമർപ്പിക്കുന്നു. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുൻ സി പി എം പാർട്ടി സെക്രട്ടറിയും ഇ.പി. ജയരാജനേപ്പോലുള്ളവരുടെ ഭാഷയിൽ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ശ്രീ. പിണറായി വിജയനെ വിമർശിച്ച് ഞാനിട്ട പോസ്റ്റിനോട് അനുബന്ധിച്ച് എന്റെ വാളിലും ഫേസ്ബുക്കിൽ പൊതുവെയും വന്നുനിറഞ്ഞ ഭീഷണികളും ഭരണിപ്പാട്ടുമാണിവ. പലതും പാർട്ടിയുടേയോ പോഷക സംഘടനകളുടേയോ പേരിൽ ഉണ്ടാക്കിയ അക്കൗണ്ടുകളിൽ നിന്ന് തന്നെയാണ്. ഇതിലും മോശപ്പെട്ട ഭാഷയിലുള്ളത് ഇനിയുമൊരുപാടുണ്ട്, വീണ്ടുമാവർത്തിക്കാൻ അറപ്പുതോന്നുന്നതുകൊണ്ട് ഞാനായിട്ട് ഒഴിവാക്കുന്നു. ഇതിവിടെ ഇടുന്നത് എന്റെ ഭാഗത്തുനിന്നുള്ള ഒരു പരാതി പറച്ചിലിന്റെ രൂപത്തിലല്ല, മറിച്ച് പാർട്ടിയുടെ പ്ലീനം തീരുമാനം ഓർമ്മപ്പെടുത്തിക്കൊണ്ട് സൈബറിടത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇടപെടേണ്ടതെങ്ങനെയാണെന്ന് ഈയിടെ അദ്ദേഹം നൽകിയ ഉപദേശങ്ങൾക്ക് സൈബർ സഖാക്കൾ എന്തുവില നൽകുന്നുവെന്ന് അദ്ദേഹത്തിനൊരു തിരിച്ചറിവ് ഉണ്ടാകുന്നതിന് വേണ്ടി മാത്രമാണ്. അതോടൊപ്പം ഞാനടക്കം എതിർപക്ഷത്തുള്ളവർപോലും ബഹുമാനിക്കുന്ന തരത്തിൽ ജൈവകൃഷിയിലൂടെയും മാലിന്യ നിർമ്മാർജ്ജന ഇടപെടലുകളിലൂടെയും ഏറ്റവുമൊടുവിൽ സീമാസിലെ സമര സഹായത്തിലൂടെയുമൊക്കെ പാർട്ടിക്ക് അദ്ദേഹമുണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന മനുഷ്യമുഖത്തിനപ്പുറം എത്രത്തോളം മനസ്സുകൊണ്ട് അക്രമോത്സുകരും അസഹിഷ്ണുക്കളുമായ ഒരാൾക്കൂട്ടത്തെയാണ് അദ്ദേഹത്തിന്റെ പാർട്ടി പേറുന്നതെന്നുകൂടി ജനാധിപത്യ കേരളം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന മത വർഗീയവാദിയും തങ്ങളുടെ പാർട്ടിക്കും നേതാക്കന്മാർക്കും ഒരിക്കലും തെറ്റുപറ്റില്ല എന്ന് കണ്ണടച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ അന്ധവിശ്വാസിയും തമ്മിൽ അടിസ്ഥാനപരമായി കാര്യമായ വ്യത്യാസമൊന്നുമില്ല. ഏതായാലും സി പി എം അണികൾക്ക് ചേർന്ന നേതാവ് ആരാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്.
ബാലരാമൻ, തൃത്താലയിലെ പ്രധാനമന്ത്രി എന്നിങ്ങനെ സമീപകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ ഉദയം ചെയ്ത വിശേഷണങ്ങൾ സൈബർ സംഘാക്കളും ആവർത്തിക്കുന്നതിൽ അത്ഭുതം തോന്നുന്നില്ല. സി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും, ദേഹത്ത് മണ്ണുപറ്റും, മൂക്കിൽ പഞ്ഞി വെപ്പിക്കും എന്നൊക്കെയുള്ള ഭീഷണികളും കോളേജ് കാലം തൊട്ട് തന്നെ എസ് എഫ് ഐയിൽ നിന്നും മറ്റും ഏതൊരു എതിർ രാഷ്ട്രീയക്കാരനും കേട്ട് പരിചയിക്കുന്നവ മാത്രമാണ്. എന്നാൽ അതിലുമപ്പുറം 'ചള്ള് ചെക്കൻ', 'തരത്തിൽ പോയി കളിക്ക്', 'നീ വളർന്നിട്ടില്ല' എന്നൊക്കെ മഹാഭൂരിപക്ഷം കമന്റുകളിലും ആവർത്തിക്കപ്പെടുന്നത് കാണുമ്പോഴാണ് സത്യത്തിൽ ആശ്ചര്യം തോന്നുന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ഒരു സാധാരണ പൗരനോ എതിർ രാഷ്ട്രീയക്കാരനായ മറ്റൊരാൾക്കോ വിമർശിക്കണമെങ്കിൽ അതിന്റെ മാനദണ്ഡം പ്രായമാണെന്ന സൈബർ സഖാക്കളുടെ അഭിപ്രായം സി പി എം ഔദ്യോഗികമാ!യി പങ്കുവെക്കുന്നുണ്ടോ എന്നറിയാൻ താത്പര്യമുണ്ട്. ഞാൻ വിമർശിച്ച രാഷ്ട്രീയ വ്യക്തിത്ത്വത്തിന്റെ പകുതിയോളം പ്രായമേ എനിക്കുള്ളൂ; അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളായിരിക്കില്ല സ്വാഭാവികമായി എന്റെ തലമുറയിൽപ്പെട്ടവർക്ക് ഉണ്ടാവുക, രാഷ്ട്രീയ മേഖലയിലാണെങ്കിലും മറ്റേതൊരു മേഖലയിലാണെങ്കിലും. അപ്പോൾപ്പിന്നെ പ്രാ!യത്തിൽ താഴെയുള്ളവർ വിമർശിക്കാറായിട്ടില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം പാർട്ടിക്കെതിരായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുതരില്ല എന്ന് തന്നെയല്ലേ? ഏതായാലും സി പി എമ്മിന്റെ നേതാക്കളുടെ ഗ്രേഡ് തിരിച്ച് അവരെ വിമർശിക്കാൻ വേണ്ട യോഗ്യതകളുടെ ഒരു മാനദണ്ഡപ്പട്ടിക പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ച് പ്രസിദ്ധപ്പെടുത്തിയാൽ പുറത്തുള്ളവർക്ക് അറിഞ്ഞുവെക്കുകയെങ്കിലും ചെയ്യാമായിരുന്നു. പാർട്ടി സ്ഥാപക നേതാവായ തൊണ്ണൂറുവയസ്സുകാരനെ പാർട്ടിക്കകത്ത് ക്രൂരമായി വിമർശിച്ച് വേട്ടയാടാൻ അദ്ദേഹം തന്നെ വളർത്തിക്കൊണ്ടുവന്ന പഴയ ശിഷ്യരാ!യ എഴുപതുകാർക്കും പുതിയ തലമുറയിലെ അപ്പുക്കുട്ടന്മാർക്കും യോഗ്യതയുണ്ടോ എന്ന കാര്യം ആഭ്യന്തര വിഷയമായതിനാൽ ഞങ്ങൾക്ക് അറിയാൻ താത്പര്യമില്ല.
കോൺഗ്രസ് ചരിത്രത്തിലിന്നേവരെ തെറ്റ് പറ്റാത്ത പാർട്ടിയാണെന്ന് ഞാനോ കോൺഗ്രസിലെ മഹാഭൂരിപക്ഷം പേരോ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളൊക്കെ ജനിക്കുന്നതിനും മുൻപുള്ളതോ രാജ്യത്തിന്റെ മറ്റേതെങ്കിലും പ്രദേശത്ത് നടന്നതോ ആയ ഏതെങ്കിലും അക്രമ സംഭവങ്ങളുടെ പേരിൽ, അത്തരം കാര്യങ്ങളെ പരസ്യമായി ന്യായീകരിക്കാത്തിടത്തോളം കാലം, മറുപടി പറയാൻ ഞങ്ങളാർക്കും ഒരു ബാധ്യതയുമില്ല. സിഖ് കൂട്ടക്കൊലയുടെ കാര്യത്തിൽ ക്രമസമാധാനം പാലിക്കാൻ കഴിയാത്ത ഭരണകൂടവീഴ്ചയുടെ പേരിൽ കോൺഗ്രസ് പാർട്ടി പരസ്യമായിത്തന്നെ മാപ്പു പറഞ്ഞിട്ടുണ്ട്. സ്വന്തം മാതാവ് ദാരുണമായി കൊല്ലപെട്ട വേദനയിലാണെങ്കിലും 'When a big േൃലe falls, the earth shakes' എന്ന് രാജീവ് ഗാന്ധി പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.
എന്നാൽ അതിനെ 'വന്മരങ്ങൾ വീഴുമ്പോൾ അടിയിലുള്ള ചെറുസസ്യങ്ങൾ ചതഞ്ഞരയുന്നത് സ്വാഭാവികമാണ്' എന്നൊക്കെ കയ്യിൽ നിന്ന് ഓരോരോ വാക്കുകൾ കൂട്ടിച്ചേർത്തി ചിലർ തർജ്ജമ ചെയ്യുന്നത് അത്ര നിഷ്ക്കളങ്കമായിട്ടല്ല എന്ന് പറയാതിരിക്കാനും വയ്യ. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് കോൺഗ്രസ്സിൽ ഇടമുണ്ടാവരുതെന്ന പുതിയ കാലത്തെ പ്രവർത്തകരുടെ വികാരം ഇക്കാര്യത്തിലും ആവർത്തിക്കുന്നതിൽ എനിക്ക് മടിയില്ല. ഇന്നും ഞാൻ എന്റെ പാർട്ടിയിലെ താരതമമ്യേന ജൂനിയറായ ഒരാൾ മാത്രമാണ്. ഒരു സംഘടനയുടെ പരിമിതികൾക്കകത്ത് പ്രവർത്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രവർത്തകനേയും പോലെ പുറത്തുള്ളവർ ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളിലും തുറന്ന അഭിപ്രായം പറയാൻ ആർക്കും കഴിയില്ലെങ്കിലും തെറ്റാണെന്ന് തോന്നുന്നതിനെ പരസ്യമായി ന്യായീകരിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ശ്രീ പിണറായി വിജയൻ കേരളത്തിലെ സി പി എമ്മിന്റെ പ്രമുഖ നേതാവായി നിറഞ്ഞുനിന്നിരുന്ന കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ അദ്ദേഹത്തിന്റെ അറിവിൽപ്പെട്ടതോ അദ്ദേഹം പരസ്യമായിത്തന്നെ ന്യായീകരിച്ചതോ ആയ രാഷ്ട്രീയ അക്രമങ്ങളുടെ കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ അവരുടെ വായടപ്പിക്കാൻ വേണ്ടി ഞങ്ങളൊക്കെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് നടന്ന സിഖ് കൂട്ടക്കൊലയോ തൊണ്ണൂറുകളിലോ മറ്റോ നടന്ന ഏതെങ്കിലും അക്രമങ്ങളുമോ അല്ല ഇവിടെ പകരമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടത് എന്ന മിനിമം യുക്തിയെങ്കിലും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണെങ്കിൽ കമ്യൂണിസ്റ്റുകൾ സാർവ്വദേശീയതയുടെ വക്താക്കളാണല്ലോ. അതിനാൽ ഡൽഹിയിൽ മുപ്പത് വർഷം മുൻപ് നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് ഇന്ന് കേരളത്തിലെ കോൺഗ്രസ്സുകാർ മറുപടി പറയണമെന്ന മട്ടിൽ വികലവാദങ്ങൾ ഉയർത്തിയാൽ അതേമട്ടിൽ സ്റ്റാലിനും മാവോയും പോൾപോട്ടും തൊട്ട് ഇപ്പോൾ കിം ജോംഗ് ഉൻ വരെയുള്ള കമ്യൂണിസ്റ്റുകൾ ലോകമെമ്പാടും നടത്തിയ അതിലുമെത്രയോ വലിയ കൂട്ടക്കൊലകൾക്ക് കേരളത്തിലെ ലോക്കൽ സഖാക്കൾ മറുപടി പറയേണ്ടി വരും.
നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആണെന്നും അതിനാൽ വിമർശനാതീതനാണെന്നുമുള്ള സൈബർ സംഘികളുടെ മനോഭാവവും പഴയകാലത്തെ 'ത്യാഗോജ്ജ്വല' പ്രവർത്തനങ്ങളുടെ പേരിൽ സി പി എം നേതാക്കളെ ഇന്ന് ആരും വിമർശിക്കരുതെന്ന സൈബർ സഖാക്കളുടെ ശാഠ്യവും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിച്ച് തരാൻ കഴിഞ്ഞുവെന്ന് വരില്ല എന്ന് വിനയപൂർവം ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തുന്നു. ആളെക്കൂട്ടി ആർത്തലച്ചുകൊണ്ടുള്ള നിങ്ങളുടെ ആസൂത്രിത പൊങ്കാലകൾക്കിടയിലും സഖാവ് സൈതാലിയുടെ ഘാതകർ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നതും ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.
:
::വിരാമതിലകം:
ഈ പോസ്റ്റിന്റെ പേരിൽ വരാനിരിക്കുന്ന പുതിയ തെറികളും ബന്ധപ്പെട്ടവർക്ക് മുൻകൂറായി സമർപ്പിക്കുന്നു.
ഇതോടൊപ്പമുള്ള നാൽപ്പതിലേറെ സ്ക്രീൻ ഷോട്ടുകളും ഫോട്ടോ കമന്റുകളും ആദരണീയനായ ഡോ. തോമസ് ഐസക്കിന് സമർപ്പിക്കുന്നു. അക്രമരാഷ...
Posted by VT Balram on Wednesday, August 12, 2015
Stories you may Like
- ക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ തൊലിക്കട്ടി അനുസരിച്ച്
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- ബൽറാമിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്