ഇന്ത്യ ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അവരവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ലോകത്തെ വൻശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത മത്സരം. ചൈനീസ് കറൻസിയായ യുവാനൊപ്പം ഇന്ത്യൻ രൂപയും മൂല്യം സ്വയം ഇടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ മത്സരം ഊർജ്ജിതമാക്കിയത്. ഇരു രാജ്യങ്ങളിലെയും കയറ്റുമതി വ്യവസായികൾക്ക് സന്ദോഷം പകരുന്നതിനൊപ്പം പ്രവാസികൾക്ക് ആഹ്ലാദം പകരുന്നതുമാണ് ഇപ്പോഴത്തെ വിലയിടിവ്. അതേസമയം ഇന്ധന വിലയിലും രാജ്യത്തെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
ചൈനീസ് കറൻസിയായ യുവാന്റെ വിനിമയമൂല്യം തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യൻ രൂപയുടെ മൂല്യവും കുറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ കറൻസികൊണ്ട് യുദ്ധം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ഉൽപ്പന്ന നിർമ്മാതാക്കളെ രാജ്യാന്തരവിപണിയിൽ കടുത്ത മൽസരത്തിലേക്കു തള്ളിയിടുമെന്ന ഭീതിയും ശക്തമായി.
ഇന്നലെ രൂപയുടെ വിനിമയം ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വർഷത്തിനിടയിൽ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറൻസിയുടെ മൂല്യം കുറച്ചതു മൂലം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളുടെയും വില കുറയുമെന്നതിനാൽ അതേ ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാക്കുന്നവർക്കു വലിയ ക്ഷീണമാകും. ചൈനയുമായി വിദേശത്തു മൽസരിക്കേണ്ട കേരള ഉൽപന്നങ്ങൾക്കും തിരിച്ചടിയാണ്. വിദേശയാത്രയ്ക്കു ചെലവു കൂടും. വിദേശത്തു നിന്നു വരുന്ന പുസ്തകങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാക്ടറി യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ വിലയും വർധിക്കാനും വഴിവെക്കുന്നതാണ് രൂപയുടെ മൂല്യശോഷണം.
അതേസമയം കറൻസിക്ക് ഇനി മൂല്യം ഇടിയില്ലെന്നു ചൈനീസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. യുവാന്റെ മൂല്യം ഡോളറിന് 6.4 യുവാൻ എന്ന നിലയിലാണിപ്പോൾ. ഏകദേശം 10 രൂപയാണ് ഒരു യുവാന്‍. ഇന്നലെ 0.2% മാത്രമേ ഇടിവുണ്ടായിട്ടുള്ളൂ. 2013 സെപ്റ്റംബർ ആറിന് ഒരു ഡോളറിന് 65.24 രൂപ രേഖപ്പെടുത്തിയശേഷം രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേത്. രൂപയുടെ ഏഴു ദിവസത്തെ തകർച്ച 136 പൈസ (2.13%) യാണ്. ഇന്നലെ മാത്രം 32 പൈസ ഇടിഞ്ഞു. യുവാന്റെ മൂല്യം കുറഞ്ഞതോടെ ഡോളറിന് ആഗോള വിപണിയിൽ മൂല്യമേറുന്നുണ്ട്. ഇതു എണ്ണവിലയിലും പ്രതിഫലിച്ചേക്കും. ഡോളറിന് 65 രൂപയിലെത്തിയതു പ്രവാസികൾക്കും കേരളത്തിന്റെ ഐടി ടൂറിസം രംഗങ്ങൾക്കും നേട്ടമാവും. കയറ്റുമതിക്കാർക്കു താൽക്കാലികമായി അധികവരുമാനം ലഭിക്കും.
യുവാന്റെ വിലയിടിവ് മൂലം ഇന്ത്യയിൽ മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവയ്ക്ക് വിലകുറയുമെങ്കിലും രാജ്യത്തെ വ്യവസായത്തെയും സമ്പദ്ഘടനയെയും ബാധിക്കുന്ന നിരവധി കുരുക്കുകകളും ഉണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും അതേസമയം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്ന വ്യവസായങ്ങളെയാണ് വിലയിടിവ് പ്രധാനമായും പിടിച്ചുകുലുക്കുക. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി സാധ്യമാകുന്നതോടെ രാജ്യത്തെ വ്യവസായങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത ആഭ്യന്തര വിപണിയിൽപോലും പരീക്ഷിക്കപ്പെടും. ഓട്ടോ, ലോഹം, പൊതുമേഖല ബാങ്കുകൾ, ടയർ കമ്പനികൾ, ടെക്സ്റ്റയിൽ മേഖല തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാകും ഇതുമൂലം നേരിടേണ്ടിവരിക.
കുറഞ്ഞവിലയിൽ ചൈനയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി വർധിക്കുന്നത് ടാറ്റ സ്റ്റീൽ, സെയിൽ തുടങ്ങിയ കമ്പനികളെ ഇപ്പോഴത്തെ വിലയിടിവ് ബാധിക്കും. സ്റ്റീൽ കമ്പനികൾക്ക് വൻതോതിൽ വായ്പ ലഭ്യമാക്കുന്ന പൊതുമേഖല ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും. അഞ്ച് വർഷമായി 21 ശതമാനം വാർഷിക വർധനവാണ് ഈ കമ്പനികൾക്ക് നൽകുന്ന വായ്പയിലുണ്ടായിരുന്നത്. അതായത് മൂന്ന് ലക്ഷം കോടി രൂപയാണ് സ്റ്റീൽ കമ്പനികൾക്ക് ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പ.
ടയർ മേഖലയ്ക്കും കനത്ത മത്സരമാണ് ചൈനീസ് കമ്പനികളിൽനിന്ന് നേരിടേണ്ടിവരിക. നിലവിൽ ആഭ്യന്തര വിലയേക്കാൾ 21 ശതമാനം വിലകുറവിലാണ് ചൈനീസ് ടയറുകൾ വിൽപ്പന നടത്തുന്നത്. 2015 സാമ്പത്തിക വർഷത്തിൽ ചൈനീസ് ട്രക്ക്, ബസ്, റേഡിയൽ ടയറുകളുടെ ഇറക്കുമതി 60 ശതമാനത്തോളമായിരുന്നു. ഈ വിഭാഗത്തിൽ 34 ശതമാനം വിപണി വിഹിതം ചൈനീസ് ടയറുകൾക്കാണ്. കാറുകളുടെ വിഭാഗത്തിലാണെങ്കിൽ ഇത് 44 ശതമാനമാണ്.
ചൈനയ്ക്കാവശ്യമുള്ള തുണിത്തരങ്ങളിൽ 39 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. കടുത്തമത്സരമാണ് ഇന്ത്യൻ കമ്പനികൾ ചൈനയിൽ നേരിടുന്നത്. അതുകൊണ്ടുതന്നെ ഉത്പന്നങ്ങൾ പരമാവധി മാർജിൻ കുറച്ചാണ് ചൈനയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, യുവാന്റെ മൂല്യമിടിച്ചത് കോട്ടൺ കയറ്റുമതിയെ സാരമായി ബാധിക്കുകതന്നെ ചെയ്യുമെന്നാണ് വിലയിരുത്തൽ.
നേരിട്ടല്ലെങ്കിലും, ഓട്ടോ കമ്പനികളിൽ പ്രധാനമായും ബാധിക്കുക ടാറ്റ മോട്ടോഴ്സിനെയാണ്. യുവാന്റെ വിലയിടിവിലൂടെ ചൈനക്കാരുടെ വാങ്ങൽ ശേഷിയിൽ കുറവ് വരുന്നത് കമ്പനിയുടെ വരുമാനത്ത കാര്യമായി ബാധിക്കും. ജാഗ്വർ, ലാൻഡ്റോവർ തുടങ്ങിയ വാഹനങ്ങളുടെ മികച്ച വിപണിയാണ് ചൈന. ടാറ്റ മോട്ടോഴ്സിന്റെ 35 ശതമാനം വരുമാനവും ചൈനയിൽനിന്നാണ്.
അതേസമയം ഇന്ത്യയിലേക്ക് പ്രവാസി നിക്ഷേപം ഒഴുകിയെത്തുന്ന ബാങ്കുകൾക്കുമാണു വലിയ നേട്ടം. യുഎഇ ദിർഹം ഇന്നലെ പതിനേഴര രൂപയ്ക്കടുത്തെത്തിയിരുന്നു. പ്രവാസികളുടെ അവിടുത്തെ കറൻസിയിൽ ലഭിക്കുന്ന ശമ്പളം കൂടിയില്ലെങ്കിലും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഇതോടെ വർധന വരും. 1000 യുഎഇ ദിർഹം അയച്ചാൽ 17500 രൂപയ്ക്കടുത്തു ലഭിക്കും. ഓഹരി വിപണി തിരിച്ചുവരവിന്റെ ലക്ഷണം കാട്ടി. സൂചികകൾ 0.14% ഉയർന്നു. സെൻസെക്സ് 37.27 പോയിന്റ് വർധിച്ച് 27549.53 ലും നിഫ്റ്റി 6.4 പോയിന്റ് ഉയർന്ന് 8355.85 ലും എത്തി.
അതിനിടെ രൂപയുടെ വിലയിടിവ് രാജ്യത്തേക്കുള്ള പണം ഒഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കരാജ്യത്തേക്ക് പണം അയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. മണി എക്സ്ചേഞ്ചുകളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു. യുഎഇ ദിർഹത്തിന് ഇന്നലെ 10 പൈസയോളം കൂടി. 17.67 രൂപ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്. 56.59 ദിർഹത്തിന് ആയിരം രൂപ നാട്ടിലെത്തിക്കാം. ഖത്തർ റിയാലിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.75 രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിലും വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ- 17.40 രൂപ, ബഹ്റൈൻ ദിനാർ- 172.93, കുവൈത്ത് ദിനാർ0 215.73, ഒമാൻ റിയാൽ- 169.60.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍