നാരായണൻ ജയിച്ചാലും തോറ്റാലും പത്രമുതലാളി പണി തരും, എന്നാൽപ്പിന്നെ തൊലി കേടാകാതിരിക്കാൻ വോട്ടു ചെയ്യുന്നില്ലെന്നു മാതൃഭൂമിയിലെ പത്രപ്രവർത്തകർ; വീരേന്ദ്രകുമാർ സോഷ്യലിസം നടപ്പാക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: മറ്റുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടി പേന പടവാളാക്കുന്നവരാണു പത്രപ്രവർത്തകർ. മനുഷ്യാവകാശധ്വംസനമെവിടെക്കണ്ടാലും അരയും തലയും മുറുക്കി രംഗത്തുവരുന്നവർ. കേരളത്തിന്റെ അജൻഡ നിശ്ചയിക്കുന്നതു തങ്ങളാണെന്നു സ്വയം വീമ്പിളക്കുന്നവർ. സമൂഹത്തിലെ വരേണ്യവിഭാഗമാണു തങ്ങളെന്നു സ്വയം ധരിക്കുന്നവർ. എന്നാൽ പത്രമുതലാളി ആജ്്ഞാപിക്കുന്നതു നടപ്പിലാക്കാൻ വിധിക്കപ്പെട്ടവരാണു തങ്ങളെന്നു പത്രപ്രവർത്തകർക്ക് എപ്പോഴും ബോധ്യമുണ്ട്്, പുറത്തു പറയുന്നില്ലെന്നേയുള്ളൂ.
അതു വാർത്തകളുടെ കാര്യത്തിൽ. എന്നാൽ അതുവിട്ട,് പത്രപ്രവർത്തകരുടെ സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നിഷേധിക്കുന്ന കാര്യമായാലോ? അടിമകളെപ്പോലെ പഞ്ചപുച്ഛമടക്കി നിന്ന് അനുസരിക്കേണ്ടി വരുന്ന അപഹാസ്യമായ അവസ്ഥയിലാകും അവർ. അത്തരമൊരു ദുർഗതിയിലാണ് കേരളത്തിലെ ഏറ്റവും പാരമ്പര്യവും സംസ്കാരവും അവകാശപ്പെടുന്ന മാതൃഭൂമിയിലെ പത്രപ്രവർത്തകർ. മുതലാളിമാരുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്തതിനു മാതൃഭൂമി പത്രത്തിൽനിന്ന് പുറത്താക്കപ്പെട്ട ചീഫ് റിപ്പോർട്ടർ സി നാരായണൻ കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ സംസ്്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നുണ്ട്.
നാരായണനെ പരാജയപ്പെടുത്താൻ സോഷ്യലിസ്റ്റ് നേതാവെന്ന് അവകാശപ്പെടുന്ന പത്രമുതലാളി വീരേന്ദ്രകുമാർ ആഞ്ഞുശ്രമിക്കുന്നുമുണ്ട്. സി നാരായണന് വോട്ടുചെയ്യുന്നവരെ പുറത്താക്കുമെന്ന അപ്രഖ്യാപിത ഭീഷണിയും മാതൃഭൂമി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ട്. കെയുഡബ്ല്യൂജെയുടെ ജനറൽ സെക്രട്ടറിയായിരുന്നു എൻ പത്മനാഭന്റെ നേതൃത്വത്തിലേക്ക് നാരായണനെ പുറത്താക്കിയതിനെതിരെ മാതൃഭൂമിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പത്മനാഭന്റെ ഇടപടെലുകളിൽ സംശയം ഉന്നയിച്ചാണ് നാരായണൻ മത്സരത്തിനിറങ്ങിയത്. ഈ സാഹചര്യത്തിൽ നാരായണനെ തോൽപ്പിക്കാൻ മാതൃഭൂമി മാനേജ്മെന്റ് ശ്രമിക്കുമ്പോൾ അത് വിജയിച്ചാൽ ജയിക്കുക സമരം നയിച്ചെന്ന് അവകാശപ്പെടുന്ന പത്മനാഭനാണ്.
തങ്ങളുടെ കൂടി അവകാശങ്ങൾക്കു വേണ്ടി നിലനിന്നതിനു പുറത്താക്കപ്പെട്ട നാരായണനെ വിജയിപ്പിക്കണമെന്നു മാതൃഭൂമിയിലെ ബഹുഭൂരിപക്ഷം പത്രപ്രവർത്തകരും ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ നാരായണൻ തോറ്റാലും ജയിച്ചാലും മുതലാളി തങ്ങളെ വെറുതേ വിടില്ലെന്നു ഭയന്നു ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽനിന്നു മാറിനിൽക്കാൻ മാതൃഭൂമിയിലെ പത്രപ്രവർത്തകർ തീരുമാനമെടുത്തു. വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നു നിർദ്ദേശിച്ചുകൊണ്ടു മാതൃഭൂമി സെല്ലിന്റെ ഇമെയിൽ സന്ദേശം എല്ലാവർക്കുമെത്തിക്കഴിഞ്ഞു. തിരുവായ്ക്കെതിർവായില്ലല്ലോ. നേരത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും മാതൃഭൂമിയിലെ ജീവനക്കാർക്ക് സർക്കുലർ നൽകിയിരുന്നു. അതനുസരിച്ച് ആരും മത്സരിക്കുന്നില്ല. ഇതിന്റെ ചുവട് പിടിച്ചാണ് വോട്ട് ചെയ്യരുതെന്നുള്ള സർക്കുലർ.
സി നാരായണൻ ജയിച്ചാൽ മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാനാണത്രേ വീരേന്ദ്രകുമാറിന്റെ തീരുമാനം. ആർക്ക് വോട്ടുചെയ്താലും നാരായണന്റെ ജയം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മനസിലാക്കിയാണ് മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ നേതാക്കൾ തെരഞ്ഞെടുപ്പ്തന്നെ ബഹിഷ്കരിക്കാൻ നിർദ്ദേശിച്ചത്. ആരെങ്കിലും രഹസ്യമായി വോട്ടു ചെയ്യാനെത്തിയാലോ, അപ്പോൾ പത്രമുതലാളി അറിയും, പിന്നെ വോട്ടു ചെയ്യുന്നവനെ അഗർത്തലയിൽ നോക്കിയാൽ മതി. സി നാരായണൻ ജനറൽ സെക്രട്ടറിയായാൽ ഈ രണ്ടുവർഷം യൂണിയനുമായി സഹകരിക്കരുതെന്നും മാതൃഭൂമി ജീവനക്കാർക്ക് നിർദ്ദേശമുണ്ട്. അങ്ങയൊണെങ്കിൽ മാതൃഭൂമിയിലെ 200 ഓളം ജേണലിസ്റ്റുകളെ യൂണിയൻ പ്രാഥമികാംഗത്വത്തിൽനിന്നുതന്നെ പുറത്താക്കേണ്ടിവരുമെന്ന നിലപാടിലാണ് ഇപ്പോഴത്തെ ഭാരവാഹികൾ.
സി നാരായണന്റെ കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ ഇരട്ടത്താപ്പ് നയം സ്വീകരിച്ചുവെന്ന ആക്ഷേപവും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ഉന്നയിക്കുന്നുണ്ട്. നാരായണനെ പുറത്താക്കിയ ശേഷം യൂണിയൻ നടത്തിയ 'നിലനിൽപ്പ് സമരം' അഡ്ജസ്റ്റ്മെന്റ് ആയിരുന്നുവെന്നും പുറത്താക്കുന്നതിനു മുമ്പ് സമരം നടത്തിയിരുന്നെങ്കിൽ നാരായണന്റെ ജോലി സംരക്ഷിക്കാമായിരുന്നുവെന്നും മാതൃഭൂമിക്കാർ വിശ്വസിക്കുന്നു.
മജീദിയ വേജ്ബോർഡ് ശുപാർശ അനുസരിച്ച് ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടു മാതൃഭൂമിയിൽ സമരം നടത്തിയതിനും പിന്നീട് നിസാരമായ എന്തോ അച്ചടക്കലംഘനത്തിന്റെ പേരിലുമാണ്് നാരായണനെ പുറത്താക്കിയത്. ഇവിടെ പത്മനാഭന്റെ നേതൃത്വത്തിൽ ഒത്തുകളിച്ചുവെന്നാണ് ആരോപണം.
അമൃതാ ടിവി, ടിവി ന്യൂ, ഇന്ത്യാവിഷൻ, ജീവൻ ടിവി എന്നി സ്ഥാപനങ്ങളിലെ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകരെ വഞ്ചിച്ചെന്നും ആക്ഷേപമുണ്ട്. അമൃതാ ടിവി മാനേജ്്മെന്റിൽ നിന്ന് കാശു വാങ്ങിയാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് ആരോപണം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് പോയ അമൃതാ ടിവി ലേഖകന്‍ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് ആക്ഷേപം. വിവധ സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്നങ്ങളുയർത്തി നടത്തി നിൽപ്പ് സമരത്തിനായി തയ്യാറാക്കിയ ബ്രോഷറിൽ പോലും അമൃതാ ടിവിയിലെ തൊഴിൽ പ്രശ്നങ്ങൾ സൂചിപ്പിച്ചില്ല. ഇതു പോലെ മാതൃഭൂമി മാനേജ്മെന്റുമായും ഒത്തുകളിച്ചുവെന്നാണ് ആരോപണം.
മാതൃഭൂമിയിൽ വേജ് ബോർഡിനു വേണ്ടി അന്നു സമരം നടത്തിയ നിരവധിപേരെ എം പി വിരേന്ദ്ര കുമാർ രാജ്യത്തിന്റെ വിവിധകോണുകളിലേക്കു തെറിപ്പിക്കുകയായിരുന്നു. കേരളത്തിൽ മാത്രമായി ജോലി ചെയ്തു പരിശീലിച്ചവർ ഒറ്റപ്പെട്ട മേഖലകളിൽ പോയി ജോലി ചെയ്തുവരികയാണ്. അതോടെ വീരേന്ദ്ര കുമാറിനെതിരേ കമാന്നൊരക്ഷരം പറയാൻ ആദർശധീരന്മാരുടെ കൂട്ടായ്മയ്ക്കു സാധിച്ചിട്ടില്ല. തങ്ങൾക്കു വ്യക്തിപരമായി ചെറിയൊരു അസൗകര്യമുണ്ടാകുന്നതു പോലും പത്രപ്രവർത്തകർക്കു സഹിക്കാനാവില്ലാത്തതിനാൽ പത്രമുതലാളി പറയുന്നത് അപ്പടി വിഴുങ്ങാനേ നിവൃത്തിയുള്ളൂ. അതു പത്രമുതലാളിക്കുമറിയാം.
റിട്ടയർ ചെയ്യാറായി നിൽക്കുന്ന, ആദർശം പ്രസംഗിച്ചുനടന്ന നേതാക്കൾ പോലും മുതലാളിക്കെതിരേ ശബ്ദിക്കുന്നില്ല. സ്വന്തം കാര്യം വരുമ്പോളിങ്ങനെ കുന്തം വിഴുങ്ങിനിൽക്കുന്നവർ മറ്റുള്ളവരുടെ വാർത്തകളുടെ കാര്യത്തിലാണെങ്കിൽ ആദർശവും ആവേശവും പ്രസംഗിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍