തസ്നിക്ക് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലി; ഇന്ന് ജന്മനാട് വിട നൽകും; ഇറങ്ങേണ്ട വഴിയെ ഇരമ്പിക്കയറി ചെകുത്താനും കോടാലിയും ആരോടും മിണ്ടാതെ പെൺകുട്ടിയുടെ ജീവനെടുത്തു
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പേരിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് മുറ്റത്തു നടന്ന കോപ്രായത്തിൽ പെട്ട് ജീവിൻപൊലിഞ്ഞ വിദ്യാർത്ഥിനി തസ്നി ബഷീറിന് സഹപാഠികൾ കണ്ണീരോടെ വിടനൽകി. തസ്നിയുടെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികൾ കരച്ചിൽ അടക്കാൻ പാടുപെട്ട് പൊട്ടിക്കരയുകയായിരുന്നു. ആരെയും നോവിക്കാൻ ഇഷ്ടപ്പെടാതെ ഒതുങ്ങി തന്റെ ജീവിതം നിശബ്ദമായി ജീവിച്ചു തീർത്ത പാവമായിരുന്നു തസ്നി. ഇക്കാര്യം ഓർക്കുമ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു.
മെൻസ് ഹോസ്റ്റൽ സംഘത്തിന്റെ അതിരുവിട്ട ഓണാഘോഷ ലഹരിയിൽ പാഞ്ഞുവന്ന ജീപ്പ് തസ്നിയുടെ ജീവൻ എഠുക്കുകയായിരുന്നു. ആറാം സെമസ്റ്റർ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ തസ്നി ബഷീറിന്റെ മരണം. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച തസ്നിയുടെ ശരീരം ഇന്നലെ രാവിലെ എട്ടരയ്ക്കു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞു ചാലക്കുഴി ജുമാ മസ്ജിദിൽ മതപരമായ ചടങ്ങുകൾക്കു ശേഷം സഹപാഠികളുടെ അഭ്യർത്ഥന കണക്കിലെടുത്താണു കോളജിലേക്കു കൊണ്ടുവന്നത്. ഇവിടെ വികാരനിർഭരമായ രംഗങ്ങളായിരുന്നു. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ഒന്നരയോടെയാണു മൃതദേഹം സ്വദേശമായ നിലമ്പൂരിലേക്കു കൊണ്ടുപോയത്. അപകടവിവരമറിഞ്ഞ് എത്തിയ മാതാപിതാക്കളും സഹോദരങ്ങളും മരണം സ്ഥിരീകരിച്ചതോടെ പുലർച്ചെ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. അടുത്ത ബന്ധുക്കളാണു മൃതദേഹം ഏറ്റുവാങ്ങിയത്.
തസ്നിയെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റർ വിദ്യാർത്ഥി കണ്ണൂർ സ്വദേശി ബൈജു കെ. ബാലകൃഷ്ണനും സംഘത്തിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു. ബൈജുവും കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേർന്നു വിലക്ക് ലംഘിച്ചു കോളജ് ക്യാംപസിനുള്ളിൽ അലക്ഷ്യമായി ജീപ്പ് ഓടിച്ചതാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. തസ്നിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികൾ, രണ്ടു സഹപാഠികൾ, ആശുപത്രിയിലെത്തിച്ചവർ, കോളജ് അധികൃതർ എന്നിവരിൽ നിന്നു മൊഴിയെടുത്തു. ജീപ്പിലുണ്ടായിരുന്നവരും തസ്നിയും തമ്മിൽ ഒരു മുൻവൈരാഗ്യവും ഇല്ലെന്നാണ് ഇവർ മൊഴി നൽകിയതെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തസ്നിയുടെ അടുത്ത ബന്ധു പൊലീസിനോടു പരാതിപ്പെട്ടു.
തസ്നിക്കു മാത്രം അപകടത്തിൽ പരുക്കേറ്റതും കോളജ് അധികൃതർ പൊലീസിൽ വിവരമറിയിക്കാൻ വൈകിയതും സഹപാഠികൾ പരസ്പരവിരുദ്ധമായ വിശദീകരണം നൽകുന്നതുമാണു ദൂരൂഹതയ്ക്കു കാരണമായി ബന്ധു ആരോപിക്കുന്നത്. അപകടദിവസം രാത്രി ഒന്നാം പ്രതി ബൈജുവിന്റെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ടെന്നു സംശയിക്കുന്ന ഷർട്ടും ചില കോളജ് രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന വിവരമാണു മാതാപിതാക്കളിൽ നിന്നു ലഭിച്ചത്.
ഉച്ചയോടെ ഡിസിപി: കെ. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ കോളജിലെ മെൻസ് ഹോസ്റ്റലിലെ എല്ലാ ബ്ലോക്കുകളും പരിശോധിച്ചപ്പോൾ രണ്ടു ഹോക്കി സ്റ്റിക്കും ഒരു ഇരുമ്പുവടിയും കണ്ടെടുത്തു. അന്യസംസ്ഥാനക്കാരായ നാലു വിദ്യാർത്ഥികൾ ഒഴികെ എല്ലാവരും പൊലീസ് നടപടി ഭയന്നു ഹോസ്റ്റൽ വിട്ടു. ഓണാഘോഷത്തിന് അനുമതി തേടിയ 12 പേർക്കു പുറമെ അപകടത്തിനു നേരിട്ടു കാരണക്കാരായവരെന്നു സ്ഥിരീകരിച്ച അഞ്ചു വിദ്യാർത്ഥികളെക്കൂടി ഇന്നലെ സസ്പെൻഡ് ചെയ്തു. കോളജിൽ 24 മണിക്കൂർ പൊലീസ് കാവലും ഏർപ്പെടുത്തി.
മരണകാരണം തലയ്ക്കേറ്റ പരിക്ക്
തസ്നി ബഷീറിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരുക്കുകളാണെന്നു പോസ്റ്റ്മോർട്ടത്തിലെ നിഗമനം. വലതു കൈക്കും കാലിനും ഒടിവു സംഭവിച്ചിട്ടുമുണ്ട്. പരുക്കിൽ നിന്നുണ്ടായ അമിതമായ രക്തസ്രാവം നിയന്ത്രണാതീതമാകുകയായിരുന്നു. മൂന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകിട്ട് കോളജ് സമയം കഴിഞ്ഞു 4.10നാണു മെൻസ് ഹോസ്റ്റലിൽ നിന്നുള്ള സംഘം രണ്ടു ജീപ്പുകളിലും ഒരു ലോറിയിലും ഓണാഘോഷ ലഹരിയിൽ കോളജ് ഗേറ്റിനുള്ളിലേക്കു കടന്നത്. പുറത്തേക്കിറങ്ങേണ്ട കവാടത്തിലൂടെയായിരുന്നു സംഘം ആർത്തിരമ്പി അകത്തേക്കു കയറിയത്. വലതുവശം ചേർന്നു നടന്നുപോകുകയായിരുന്ന തസ്നിയെ ജീപ്പ് ഇടിച്ചുവീഴ്ത്തി. തല നിലത്തിടിച്ചതോടെ ബോധരഹിതയായ തസ്നിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഘോഷസംഘം ഉടൻ സ്ഥലംവിട്ടു.
ജന്മനാട് ഇന്ന് കണ്ണീരോടെ വിടനൽകും
പ്രിയപ്പെട്ട ചേച്ചി തങ്ങളെ വിട്ടുപോയതിന്റെ കണ്ണീരണിഞ്ഞു നിൽകുകയുണ് നിലമ്പൂർ എടക്കരയിലെ തസ്നിയുടെ കുടുംബം. ഓണാവധിക്ക് അവരുടെ പ്രിയപ്പെട്ട ഇത്താത്ത വരുന്നതും കാത്തിക്കുകയായിരുന്നു സഹോദരങ്ങൽ. എന്നാൽ, പ്രിയപ്പെട്ടവളുടെ മരണവാർത്തയിൽ കണ്ണീരണിഞ്ഞു നിൽക്കുകയാണ് ഫാത്തിമ റാഹിലയും അമീനും തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ജീപ്പിടിച്ചു മരിച്ച തസ്നി ബഷീറിന്റെ പൊന്നോമന സഹോദരങ്ങൾ. തസ്നിയുടെ കബറടക്കം ഇന്ന് ഒൻപതിനു മണിമൂളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഓണാവധിക്കു വീട്ടിലേക്കു പുറപ്പെടുകയാണെന്നു കഴിഞ്ഞ ദിവസം തസ്നി വിളിച്ചുപറഞ്ഞിരുന്നു. പക്ഷേ, അവളുടെ വരവ് പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ പിന്നീട് അപകടവിവരമാണറിയുന്നത്. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്ക് സമീപമാണ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ കുടുംബം താമസിക്കുന്നത്. നാലുമക്കളിൽ മൂത്തവളായ തസ്നി പഠിക്കാൻ മിടുക്കിയായിരുന്നു.
മകളെ ഡോക്ടറാക്കണമെന്നായിരുന്നു ബഷീറിന്റ ആഗ്രഹം. അതിനുവേണ്ടിയാണ് പാലായിലെ പരിശീലനകേന്ദ്രത്തിലയച്ചത്. എന്നാൽ, തസ്നി എൻജിനീയറിങ്ങിലേക്കു തിരിഞ്ഞു. ആഗ്രഹം പോലെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ സിവിൽ എൻജിനീയറിങ്ങിനു പ്രവേശനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ സെമസ്റ്ററുകളിലെല്ലാം മികവ് പുലർത്തിയിരുന്നു.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍