കിംസ് ആശുപത്രിയിലെ നേഴ്സിങ് മാനേജർ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ കുഴലൂത്തുകാരിയോ? കേന്ദ്ര സർക്കാർ നിരോധനം മറികടക്കാൻ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് വേണ്ടി നേഴ്സിങ് അദ്ധ്യാപികയുടെ പരസ്യം; ചതിയിൽ വീണവർ മുടക്കിയത് ലക്ഷങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നേഴ്സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ ചാടി മരണത്തിലൂടെ കുപ്രസിദ്ധമായ തിരുവനന്തപുരത്തെ കിംസ് നേഴ്സിങ് കോളേജിനെ സംശയത്തിലാക്കി വ്യാജ റിക്രൂട്ട്മെന്റ് വിവാദവും. മാനേജ്മെന്റുമായി ഏറെ അടുപ്പമുള്ള അസിസ്റ്റന്റ് പ്രൊഫസർ സാറ്റാലിൻ ലെയ്ത് നേഴ്സുമാരെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്ന ലോബിയുടെ കണ്ണിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കർശന നിയന്ത്രണം വന്നതോടെ തട്ടിപ്പുകൾക്ക് വിശ്വാസ്യത നേടിയെടുക്കാൻ പുതു തന്ത്രങ്ങളുമായി മാഫിയകൾ സജീവമായി. നേഴ്സിങ് അദ്ധ്യാപകരെ ഉപയോഗിച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ രീതി. അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഏജന്റായി പല പ്രമുഖ അദ്ധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. വിദേശത്ത് നേഴ്സുമാരാകാൻ ആഗ്രഹിക്കുന്നവരെ വലയിൽ വീഴ്ത്താനുള്ള തന്ത്രമാണിത്. നേഴ്സിങ് റിക്രൂട്ട്മെന്റിന് സർക്കാർ ഏജൻസികൾ മതിയെന്ന നിബന്ധന വന്നതോടെ പത്രത്തിൽ പരസ്യം നൽകുക അസാധ്യമായി. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരിലൂടെ തട്ടിപ്പ് നടത്താനുള്ള തന്ത്രം അണിയറയിൽ ഒരുങ്ങിയത്.
കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന് വ്യാജ റിക്രൂട്ട്മെന്റ് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസിക്ക് വേണ്ടി സ്റ്റാലിൻ ലെയ്സ് ആളുകളെ റിക്രൂട്ട്മെന്റ് മാഫിയയ്ക്ക് വേണ്ടി സ്വാധീനിക്കുന്നുവെന്നാണ് സൂചന. നേഴ്സിങ് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസി വഴിയേ പാടുള്ളൂവെന്ന കേന്ദ്ര സർക്കാർ നയം നിലനിൽക്കെയാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രൊഫസറുടെ വഴിവിട്ട നീക്കങ്ങൾ. പരസ്യമായി തന്നെ നടക്കുന്ന നിയമലംഘനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടു വന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഫെയ്സ് ബുക്കിലൂടെയായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ ആളെ പിടിത്തം.
വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്സും ഒഡിഇപിസിയുമായിരിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികളാണ് ഇതു രണ്ടും. നേഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചതിയും വഞ്ചനയും തട്ടിപ്പുമെല്ലാം ഇതോടെ അവസാനിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ഇതിനിടെയിലാണ് പ്രമുഖ നേഴ്സിങ് കോളേജിലെ അദ്ധ്യാപിക തന്നെ നേഴ്സുമാരെ ചാക്കിട്ട് പിടിക്കുന്നത്. ഉതുപ്പ് വർഗ്ഗീസ് ഉൾപ്പെടെയുള്ളവരുടെ ചതിക്കുഴിയിൽ വീണ് നേഴ്സുമാർ ഗൾഫ് രാജ്യത്തിൽ ദുരിത ജീവിതം നയിക്കുമ്പോഴാണ് സ്റ്റാലിൻ ലെയ്സിന്റെ റിക്രൂട്ട്മെന്റ്.
ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്സിങ് ബിരുദമുള്ള മൂന്നവർശം എക്സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്സ് ഇട്ടത്. ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്.
മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിയുമായി ബന്ധപ്പെടാനായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ നിർദ്ദേശം. ഇതനുസരിച്ച് വിളിച്ചവരിൽ പലരും ചതിയിൽപ്പെട്ടുവെന്നാണ് സൂചന. കിംസ് നേഴ്സിങ് കോളേജിലെ ടീച്ചറുടെ നിർദ്ദേശ പ്രകാരം രജിസ്ട്രേഷൻ ചാർജ്ജ് എത്രയാകുമെന്ന് ചോദിച്ച് വിളിച്ചവരിൽ പലരും തുക കേട്ട് ഞെട്ടി. അഞ്ച് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണ്. ഇരുപതിനായിരം രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്നായിരുന്നു മുൻ നിയമം. ഇത് തെറ്റിച്ചതിനാണ് ഉതുപ്പ് വർഗ്ഗീസ് അടക്കമുള്ളവർ നിയമ നടപടി നേരിടുന്നത്. ഇത്തരത്തിൽ കോടികൾ സംമ്പാദിച്ച ഉതുപ്പ് വർഗ്ഗീസിന്റെ മാതൃകയാണ് മംഗലാപുരത്തെ ഏജൻസിയും പിന്തുടരുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ നേഴ്സിങ് അദ്ധ്യാപകരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർക്ക് ഇനി നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.
കിംസിലെ ടീച്ചർ മെയ് ആറിനാണ് പോസ്റ്റിട്ടത്. അപ്പോൾ തന്നെ നേഴ്സിങ് റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട് ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് നേഴ്സ് മാര്‍ക്ക് സർക്കാർ അധീനതയിൽ ഉള്ള 3 ഏജൻസി വഴി മാത്രമേ പോവാൻ സാധിക്കു എന്ന് അവരെ അറിയിച്ചു. നേഴ്സ് മാർക്ക് പുതിയ നിയമം അനുസരിച്ച് പോവാൻ സാധിക്കില്ല എന്നുള്ള നിയമം അറിഞ്ഞിട്ടാണോ ഇപ്പ്രകാരം തട്ടിപ്പ് എന്നറിയാൻ ടീച്ചറോട് തന്നെ പലരും കാര്യങ്ങൾ തിരികത്കി. അപ്പോൾ നമ്മുടെ സർക്കാർ അല്ലെ അത് നടന്നത് തന്നെ എന്ന് പറഞ്ഞു ഫേസ്ബുക്കിലൂടെ മറുപടിയും ടീച്ചർ നൽകി. വിദേശ തെക്ക് നേഴ്സ് മാരെ സ്വകാര്യ മേഖലയിലൂടെ അനുവദിക്കില്ല എന്ന നിയമം ഉള്ളതിനാൽ ഈ ഏജൻസി യെ പറ്റി കൂടുതൽ അന്വേഷിച്ചു. കേന്ദ്ര വിദേശ മന്ദ്രലയത്തിൽ നിന്നും ഈ ഏജൻസി ക്ക് വിദേശ കാര്യാ മന്ദ്രലായ ലൈസൻസ് ഇല്ല എന്ന് മറുപടി ലഭിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിക്കും ഇതേ കുറിച്ച് ഒരു വിവരവുമില്ല. ഇതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം മറനീക്കി പുറത്തുവന്നത്. എല്ലാ തെളിവുകളും ഉണ്ടെന്ന് അറിഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോയവർക്ക് വധ ഭീഷണിയും തെറിവിളികളും എത്തി. ഇതോടെ റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മാഫിയകളുടെ കരുത്തും വ്യക്തമായി.
ഈ സംഘത്തിനെതിരെ പരാതികൾ നിരവധി പൊലീസിനും മറ്റ് ഏജൻസികൾക്കും ലഭിച്ചെങ്കിലും നടപടിയൊന്നും ആരും എടുത്തില്ല. ഈ മഫിയാ സംഘത്തിന്റെ ഉന്നത സ്വാധീനം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ തട്ടിപ്പുകാർ വിലസുകയുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍