Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിംസിലെ നേഴ്‌സിങ് മാനേജർ കുടപിടിച്ച മംഗലുരുവിലെ റിക്രൂട്ട്‌മെന്റ് ഏജൻസി പരസ്യത്തിന് ഉപയോഗിച്ചത് വേറൊരു സ്ഥാപനത്തിന്റെ ലൈസൻസ്; രജിസ്‌ട്രേഷൻ ഫീസ് മാത്രം മതിയെന്ന് പറഞ്ഞ് പരസ്യത്തിൽ വീണവരോട് ചോദിച്ചത് ലക്ഷങ്ങൾ

കിംസിലെ നേഴ്‌സിങ് മാനേജർ കുടപിടിച്ച മംഗലുരുവിലെ റിക്രൂട്ട്‌മെന്റ് ഏജൻസി പരസ്യത്തിന് ഉപയോഗിച്ചത് വേറൊരു സ്ഥാപനത്തിന്റെ ലൈസൻസ്; രജിസ്‌ട്രേഷൻ ഫീസ് മാത്രം മതിയെന്ന് പറഞ്ഞ് പരസ്യത്തിൽ വീണവരോട് ചോദിച്ചത് ലക്ഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഫലമില്ല. ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യാജ ലൈസൻസ് ഉപയോഗിച്ചാണെന്നും വ്യക്തമാകുന്നു. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിനുള്ളിലും സജീവമാണെന്നാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ ഫേസ്‌ബുക്കിൽ നടന്ന പ്രചരണത്തെ തുടർന്നുള്ള അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം ഏജൻസികൾക്ക് കാശ് നൽകിയാൽ അത് മുഴുൻ നഷ്ടമാകുമെന്നും പകൽപോലെ വ്യക്തം. കിംസ് നേഴ്‌സിങ് മാനേജരുടെ ഒത്താശയിൽ അഞ്ച് ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസായി ആവശ്യപ്പെട്ട് വിദേശത്തേക്ക് നേഴ്‌സുമാരെ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത സ്ഥാപനത്തിന്റെ ലൈസൻസ് വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

കിംസ് നേഴ്‌സിങ് സ്‌കൂളിലെ അദ്ധ്യാപികയെ പോലുള്ളവരുടെ ബന്ധം ഉപയോഗിച്ചാണ് പാവങ്ങളെ വില വീശിപിടിച്ച് ഇത്തരം സ്ഥാപനങ്ങൾ തട്ടിക്കുന്നത്. സമൂഹ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് തട്ടിപ്പിലേക്ക് ആളുകളെ വീഴ്‌ത്തുന്നത്. ഇതു സംബന്ധിച്ച് കിംസ് നേഴ്‌സിങ് കോളേജിലെ സ്റ്റാലിൻ ലെയ്‌സിന്റെ ദുരൂഹ നടപടികൾ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ പോസ്റ്റ്. മെയ്‌ ആറിനായിരുന്നു ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്‌സിങ് ബിരുദമുള്ള മൂന്നവർശം എക്‌സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്‌കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്‌സ് ഇട്ടത്.

ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്. ഈ സ്ഥാപനത്തിനാണ് ലൈസൻസ് ഇല്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ നേഴ്‌സിങ് ജോലിക്ക് മാത്രമല്ല, മറ്റ് തൊഴിലുകൾക്കായും പാവപ്പെട്ട മലയാളികളെ ഈ സ്ഥാപനം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും വ്യക്തമായി. അന്യ സംസ്ഥാന ലോബിയും ഇത്തരം തട്ടിപ്പിൽ കേരളത്തിൽ സജീവമായി ഇടപെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേഴ്‌സിങ് സ്‌കൂളുകളെ സ്വാധീനിച്ച് അദ്ധ്യാപകരെ ഉപയോഗിച്ച് ചതിക്കുഴിയിലേക്ക് പാവപ്പെട്ടവരെ തള്ളിയിടുതയാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്‌മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്‌സും ഒഡിഇപിസിയുമായിരിക്കും. എന്നാൽ നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് സർക്കാർ ഏജൻസിയിലൂടെ മാത്രമേ കഴിയൂ. ഈ വർഷം മാർച്ച് മൂന്ന് മുതൽ ശേഷം സർക്കാർ അധീനതയിൽ ഉള്ള ഏജൻസി വഴി മാത്രമേ വിദേശത്തേക്ക് നേഴ്‌സ് മാർക്ക് ജോലി ലഭിക്കു എന്നും, വിദേശ മന്ദ്രലയത്തിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ എമിഗ്രമേഷൻ ആക്ട് പ്രകാരം നടപടി എടുക്കാം എന്നുമാണ് നിയമം. ഈ സാഹചര്യത്തിൽ മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിക്ക് വിദേശത്തേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കഴയില്ല. എന്നാൽ രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മറ്റ് ജോലികൾക്ക് ആളുകളെ റിക്രുട്ട് ചെയ്യാം.

എന്നാൽ ഒരു ജോലിക്കും വിദേശത്തേക്ക് ആളെ കൊണ്ടു പോകാനുള്ള യോഗ്യത മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിക്കില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. വിദേശത്തേക്ക് ജോലി വാഗ്ദനം നല്കി ഇവർ നൽകിയ പരസ്യത്തിലെ ലൈസൻസ് നമ്പർ മറ്റൊരു സ്ഥാപനത്തിന്റേതാണ്. അതിൽ ആ0138/ഗഋഞ/ജഅഞഠ/1000+/5/6995/2005 എന്നതാണ് ലൈസൻസ് നമ്പർ ആയി കാണിച്ചിരിക്കുന്നത്. തുടർന്ന് ഈ ലൈസൻസ് ആരുടെ ആണെന്ന് അന്വേഷിച്ചു . കേരളത്തിലെ മറ്റൊരു ഏജൻസിയുടെ ലൈസൻസ് നമ്പർ ആയിരുന്നു അത്. പത്ര പരസ്യത്തിൽ ലൈസൻസ് നമ്പർ നിർ്ബന്ധം ആയതിനാൽ ആണ് ഇത്തരം മറ്റൊരു ഏജൻസി യുടെ നമ്പർ ഈ സ്ഥാപനം ഉപയോഗിച്ചത്. മറ്റൊരു ഏജൻസി യുടെ ലൈസൻസ് നമ്പർ ഉപയോകിച്ച് പരസ്യം നല്കാൻ ആവില്ല എന്ന് ചട്ടം നിലനിൽക്കെയായിരുന്നു ഇത്.

ഇതോടെയാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ നടന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ യാഥാർത്ഥ രൂപം പുറത്തുന്നത്. നേഴ്‌സിങ് ജോലിക്ക് മാത്രമല്ല, മറ്റ് സാധാരണ ജോലിയിലേക്കും വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ടവരിൽ കാശ് തട്ടുന്ന സംഘമാണ് ഇവർ. നേഴ്‌സിങ് ജോലിക്ക് റിക്രൂട്ട്‌മെന്റിന് വിലക്ക് വന്നതോടെയാണ് അദ്ധ്യാപകരെ ഉപയോഗിച്ച് ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇതിലൂടെ സർക്കാർ വിലക്കുകൾ മറച്ച് ആളുകളെ അടുപ്പിക്കാനും കഴിയുന്നു. പരാതികൾ പെരുകുമ്പോഴും പൊലീസ് വേണ്ടത്ര കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. ഇത് മാഫിയാ സംഘങ്ങൾക്ക് സഹായമാകുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ മറുനാടന് മനസ്സിലായത്.

നേഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ മംഗലാപുരത്തെ ഏജൻസി നടത്തുന്ന തട്ടിപ്പ് വ്യക്തം ആയതിനാൽ ബന്ധപ്പെട്ടവർ വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധിയിൽ കൊണ്ടുവന്നു. മുഖ്യമന്ത്രി വിഷയത്തിൽ അന്വേഷണത്തിനായി തിരുവനതപുരം മെഡിക്കൽ കോളേജ് സർക്കിൾ ഇന്‌സ്‌പെക്ടരെ ചുമതലപ്പെടുത്തി. കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ഫെയ്‌സ് ബുക്കും മറ്റും പരിശോധിച്ചാൽ തന്നെ പ്രാഥമികമായ തെളിവുകൾ ലഭിക്കും. നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന് നിരോധനമുള്ളതിനാൽ ഈ ഒറ്റ തെളിവുപയോഗിച്ച് തന്നെ റിക്രൂട്ട്‌മെന്റ് മാഫിയയ്ക്ക് എതിരെ നടപടിയുമെടുക്കാം. എന്നാൽ പൊലീസ് അത് ഇതുവരെയും ചെയ്തിട്ടില്ല. മറിച്ച് പരാതിയും അതിലെ വിശദാംശങ്ങളും മാഫിയാ സംഘം അറിയുകയാണുണ്ടായത്. ഇതോടെ പരാതിയുമായെത്തിവർക്ക് സമ്മർദ്ദവും ഭീഷണുമായി. ഇത്തരം ഭീഷണികളുമായി ബന്ധപ്പെട്ടും പൊലീസ് നടപടി എടുത്തില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP